അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാ പിച്ച പൊതു മാപ്പിനെ ക്കുറിച്ച് കേരളാ സോഷ്യല്‍ സെന്റര്‍ സെമി നാര്‍ സംഘടി പ്പി ക്കുന്നു.
സെപ്റ്റംബര്‍ 15 ശനി യാഴ്ച രാത്രി 8. 30ന് ”യു. എ. ഇ. പൊതു മാപ്പ് ഇതു വരെ : ഒരു വില യിരുത്തല്‍” എന്ന പേരില്‍ ഒരുക്കുന്ന പരി പാടി യില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
തുടര്‍ന്ന് “മരു ഭൂമി യിലെ തണല്‍ മര ങ്ങള്‍” എന്ന ഹ്രസ്വ സിനിമ പ്രദര്‍ശി പ്പിക്കും. പൊതു മാപ്പിനെ ക്കുറി ച്ചുള്ള ബോധ വല്‍ ക്കരണ ത്തിന്റെ ഭാഗ മായി അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കിയ മരു ഭൂമി യിലെ തണല്‍ മര ങ്ങ ളുടെ അര ങ്ങിലും അണി യറ യിലും കെ. എസ്. സി. യിലെ കലാ കാര ന്മാരാണ് പ്രവര്‍ ത്തിച്ചി രിക്കു ന്നത്.
അബുദാബി : സമ ഭാവന യുടെയും സഹി ഷ്ണു തയുടെ യും വിശ്വ പ്രതീക മായ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ജന്മ ശതാബ്ദി വര്‍ഷ ത്തില്‍ അദ്ദേഹ ത്തിന്റെ അമൂല്യ മായ സംഭാ വനകൾ പ്രതി പാദി ക്കുന്ന അറബ് ചലച്ചിത്രം യു. എ. ഇ. സാംസ്കാരിക യുവ ജന – സാമൂഹിക വിക സന കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാ റക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്തു.
പ്രമുഖ പ്രവാസി സംരംഭകനും കാരുണ്യ പ്രവർത്ത കനു മായ ഡോക്ടർ. ബി. ആർ. ഷെട്ടി മുഖ്യ കഥാപാത്ര ത്തെ അവ തരി പ്പിക്കുന്ന ‘ഇസ്തി മാരാരിയ’ എന്ന അറബി ചലച്ചിത്ര ത്തിന്റെ രചനയും സംവി ധാ നവും നിർവ്വ ഹിച്ചത് അബു ദാബി യിൽ ജോലി ചെയ്യുന്ന കോഴി ക്കോട് സ്വദേശി ഉല്ലാസ് റഹ്മത്ത് കോയ.
രാജ്യ – രാജ്യാന്തര തല ങ്ങളിലെ വിവിധ മണ്ഡല ങ്ങളിൽ ശൈഖ് സായിദ് അർപ്പിച്ച ദീർഘ ദർശന പരമായ സേവ നങ്ങൾ ഒരു അറബ് കുടുംബ ത്തിന്റെ പശ്ചാത്ത ലത്തിൽ വില യിരുത്തുന്ന താണ് ‘ഇസ്തി മാരാരിയ’ എന്ന ചിത്രം. ഡോ. ബി. ആർ. ഷെട്ടി പിതാമഹന്റെ വേഷ ത്തിലും ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാല നടി പേരക്കുട്ടി യുമായി അഭി നയി ക്കുന്നു.
ബാബാ സായിദ് ഊട്ടിയെടുത്ത മൂല്യ ങ്ങ ളോ ടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വ ത്തിൽ സാമ്പ ത്തികം, വിദ്യാ ഭ്യാസം, ആരോഗ്യ രക്ഷ, പ്രകൃതി സംരക്ഷണം, അടി സ്ഥാന സൗകര്യ വികസനം തുടങ്ങിയ രംഗ ങ്ങളിൽ യു. എ. ഇ. നേടിയ വളർച്ചയും കഥാ ചിത്ര രൂപത്തിൽ അവ തരി പ്പിക്കു കയാണ് ചിത്ര ത്തിൽ.
“കഴിഞ്ഞ നാലര പ്പതി റ്റാണ്ടായി താൻ ജീവിച്ചു പോരുന്ന, മഹാനായ ശൈഖ് സായിദ് നട്ടു നനച്ചു വളർത്തിയ നന്മ മരത്തിന്റെ ഹരിതാഭ മായ കാഴ്ച കൾ നിറഞ്ഞ യു. എ. ഇ. , അദ്ദേഹ ത്തെ നന്ദി പൂർവ്വം അനുസ്മരി ക്കുന്ന സായിദ് വർഷ ത്തിൽ അദ്ദേഹ ത്തി നുള്ള ഏറ്റവും മികച്ച സമർ പ്പണ മായി ഈ ചിത്ര ത്തെ കണ ക്കാ ക്കുന്നു വെന്നും വ്യക്തി പരമായി തനിക്കും തന്റെ സംരംഭ ങ്ങൾ ക്കും അദ്ദേഹം പകർന്ന സ്നേഹ ത്തിനും കരുതലിനും നേർക്കുള്ള ചെറി യൊരു പ്രത്യുപ കാര മാണ് ചിത്ര ത്തി ലെ തന്റെ പങ്കാളിത്തം എന്ന് മുഖ്യ വേഷം ചെയ്ത എൻ. എം. സി.ഹെൽ ത്തി ന്റെ യും ഫിനാബ്ലറിന്റെയും ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടിപറഞ്ഞു.
ദയാ വായ്‌പി ന്റെയും സഹിഷ്ണുതയുടെയും പ്രത്യക്ഷ സാക്ഷ്യ മായിരുന്ന ബാബാ സായിദി ന്റെ എല്ലാ നല്ല ശ്രമ ങ്ങളു ടെയും ഫലമാണ് അന്നും ഇന്നും ഈ നാടും ജന ങ്ങളും അനു ഭവി ക്കുന്നത്. ആ അർത്ഥ ത്തിൽ ‘ഇസ്തി മാരാ രിയ’ യിലെ വേഷം താൻ വലിയ ബഹു മതി യാ യി കാണുന്നു എന്നും അദ്ദേഹം ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേർത്തു.
തലമുറ കൾക്കു മാർഗ്ഗ ദർശിയായ ശൈഖ് സായിദ് തന്റെ കർമ്മ നിരത മായ ജീവിത ത്തിലൂടെ പകർന്ന പാഠ ങ്ങൾ ഭാവി പൗര ന്മാർക്കും ബോദ്ധ്യ പ്പെടു ത്തു വാനും സ്വയം പ്രചോ ദനം സ്വീകരി ക്കുവാനും ‘ഇസ്തി മാരാ രിയ’ പ്രയോജനപ്പെടും എന്നും കാരുണ്യവാ നായ ആ സമാധാന ദൂതന്റെ കാലാതി വർത്തി യായ സന്ദേശ ങ്ങളുടെ ഒരു ചെപ്പേടാ ണ് ഈ ചെറു ചിത്രം എന്നും സംവി ധായകനും എഴുത്തു കാരനു മായ ഉല്ലാസ് ആർ. കോയ പറഞ്ഞു.
ശൈഖ്സായിദു മായി നേരിൽ ബന്ധ മുണ്ടായി രുന്ന ഡോ. ബി. ആർ. ഷെട്ടി മുഖ്യ വേഷം ചെയ്യാൻ കാണിച്ച സൗമനസ്യം പുതു മുറക്കാര നായ തനിക്ക് വലിയ പ്രചോദനം ആണെന്നും ഉല്ലാസ് സൂചി പ്പിച്ചു.
പരസ്യ ചിത്ര ങ്ങളി ലൂടെയും ‘സുൽത്താനെ പ്പോലെ’, ‘എ സ്ട്രോൾ ഗ്രെയ് സിംഗ് ഈച്ച് അദർ’ (കവി വീരാൻ കുട്ടിയുടെ 100 കവിത കളുടെ ഇംഗ്ലീഷ് പരിഭാഷ), ‘ഇൻക’ എന്നീ കൃതി കളി ലൂടെയും ശ്രദ്ധേയനായ പ്രതിഭ യാണ് ഉല്ലാസ് ആർ. കോയ.
ഇതിനു മുമ്പും ഡോ. ബി. ആർ. ഷെട്ടി ചില ചലച്ചിത്ര സംരംഭ ങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സംസ്ഥാന പുര സ്കാരം നേടിയ, തിരുവിതാം കൂർ രാജ വംശ ത്തിന്റെ കഥ പറഞ്ഞ ‘എ സാഗാ ഓഫ് ബെനവലൻസ്’എന്ന ചിത്ര ത്തിൽ ധർമ്മ രാജ യായും ‘മാർച്ച് 22’ എന്ന കന്നഡ ചിത്ര ത്തിൽ സൂഫി ഗായക നായും അഭിനയിച്ച ഡോ. ഷെട്ടി, ഇപ്പോൾ പണി പ്പുര യിലുള്ള എം. ടി. – ശ്രീകുമാർ മേനോൻ – മോഹൻ ലാൽ ടീമി ന്റെ ‘മഹാ ഭാരതം‘ എന്ന 1000 കോടി രൂപ മുതൽ മുടക്കുള്ള ചിത്രത്തിന്റെ നിർമ്മാ താവു മാണ്.
അബുദാബി : സ്വദേശി സംവി ധായകന്‍ ഫദല്‍ സായിദ് അല്‍ മുഹൈരി യുടെ അനി മേഷന്‍ ചിത്രം ‘കാറ്റ്‌സ് എവേ’ യുടെ റ്റീസര്‍ ഇന്നലെ റിലീസ് ചെയ്തു.
അബു ദാബി ടൂ ഫോര്‍ 54 യൂ ട്യൂബ് വഴി യാണ് യു. എ. ഇ. യുടെ ആദ്യ മുഴു നീള ആനി മേഷന്‍ ചിത്രം ‘കാറ്റ്‌സ് എവേ’ വിശേഷ ങ്ങള്‍ സിനിമാ പ്രേമി കളി ലേക്ക് എത്തി യിരി ക്കു ന്നത്.
അബുദാബി നഗര ത്തിന്റെ മുഖ മുദ്ര യായി രുന്ന, കോര്‍ ണീഷിലെ വോള്‍ക്കാനോ ഫൗണ്ട നില്‍ നിന്നു മാണ് ചിത്രം തുടങ്ങു ന്നത്. നഗര മദ്ധ്യ ത്തില്‍ തങ്ങളുടെ താമസ കേന്ദ്രം ഒരുക്കു വാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം പൂച്ച കളു ടെ കഥ യാണ് ‘കാറ്റ്‌സ് എവേ’.
അത്യാധുനിക സാങ്കേ തിക സംവിധാന ങ്ങള്‍ വഴി ചിത്രീ കരിച്ച ഈ സിനിമ ഈ വര്‍ഷം അവസാന ത്തോടെ തീയ്യേ റ്ററു കളി ലെത്തും.
അബുദാബി : അൽഐൻ ഫിലിം ക്ലബ്ബ് സംഘടി പ്പിച്ച ഐ. വി. ശശി സ്മാരക ഹ്രസ്വ ഫിലിം ഫെസ്റ്റി വലിൽ മികച്ച സിനിമ യായി ‘സാവന്ന യിലെ മഴ പ്പച്ച കൾ’ തെരഞ്ഞെ ടുത്തു. ഈ ചിത്രം ഒരുക്കിയ നൗഷാദ് മികച്ച സംവി ധായക നു മായി.
‘സോലി ലൊക്വി’ യാണ് മികച്ച രണ്ടാമത്തെ സിനിമ. (സംവി ധാനം : നിസ്സാര്‍ ഇബ്രാഹിം). ‘ഭരതന്റെ സംശയം’ എന്ന ചിത്ര ത്തിലെ പ്രക ടന ത്തി ലൂടെ പ്രകാശൻ തച്ചങ്ങാട് മികച്ച നടനും ‘ശാക്തേയ’ എന്ന ചിത്ര ത്തി ലൂടെ അനന്ത ലക്ഷ്മി മികച്ച നടിയും ആയി തെര ഞ്ഞെടുക്ക പ്പെട്ടു.
അനന്ത ലക്ഷ്മി : മികച്ച നടി
മികച്ച തിരക്കഥാകൃത്ത് : അനിൽ പരമേശ്വരൻ (പെർ കെ ജി), മികച്ച രണ്ടാ മത്തെ നടൻ : റഹിം പൊന്നാനി (പെർ കെ ജി ), മികച്ച രണ്ടാമത്തെ നടി : ജയ മേനോൻ, മികച്ച ക്യാമറ : ഷാഫി സെയ്ദു & അരുൾ (സാവന്ന യിലെ മഴ പ്പച്ച കൾ), മികച്ച ചിത്ര സംയോജനം : സമീർ അലി (സോലി ലൊക്വി), മികച്ച ബാല താരം : മാസ്റ്റർ ഷായൻ (സോലി ലൊക്വി & ദി ഫ്ലയിങ് സ്പാരോവസ്), മാസ്റ്റർ അനന്ദു (അർ റഹ്മ) തുട ങ്ങിയ വയാണ് മറ്റു പുരസ്കാര ങ്ങൾ.
അൽ ഐൻ അൽ വഹാ മാളിലെ ഡ്രീoസ് തിയ്യേ റ്റ റിൽ നടന്ന ഫിലിം ഫെസ്റ്റിലെ വിജയി കൾക്ക് ഐ. വി. ശശി യുടെ പത്നിയും അഭിനേത്രി യു മായ സീമ യും മകന്‍ അനി ഐ. വി. ശശി യും സംവിധായ കനും നിർമ്മാ താവു മായ സോഹൻ റോയ് എന്നിവര്‍ പുരസ്‌കാ രങ്ങൾ സമ്മാനിച്ചു.
27 ഹ്രസ്വ ചല ച്ചിത്ര ങ്ങളിൽ നിന്നു തെര ഞ്ഞെ ടുത്ത 11 ചിത്ര ങ്ങളാണു മത്സര ത്തില്‍ പ്രദര്‍ശി പ്പിച്ചത്. ചലച്ചിത്ര സംവിധായ കരായ സലാം ബാപ്പു, സജി സുരേന്ദ്രൻ എന്നി വര്‍ ആയിരുന്നു ജൂറി അംഗങ്ങൾ.
യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ ത്തകനും അഭി നേതാ വുമായ കെ. കെ. മൊയ്തീൻ കോയ പ്രധാന വേഷ ത്തിൽ അഭി നയിച്ച ‘ഇവാൻ ജൂലിയ’ എന്ന ചിത്രവും ബാല പീഡന ത്തിന്ന് എതിരെ വിരൽ ചൂണ്ടുന്ന ഫിലിം ക്ലബ് പ്രവർ ത്തകർ ഒരുക്കിയ ‘ഖണ്ഡ മണ്ഡല’ എന്ന ചിത്ര വും പ്രദർ ശന സിനിമ കളായി അവതരിപ്പിച്ചു.
ഫിലിം ക്ലബ്ബ് രക്ഷാധി കാരി മധു, അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ശശി സ്റ്റീഫൻ, ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോ ത്തമന്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു. സംഘാട കരായ നൗഷാദ് വളാഞ്ചേരി,ഷബീക്ക് തയ്യിൽ, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, പ്രബീഷ്, ബാബൂസ്, ലജീബ്, സന്തോഷ് പിള്ള എന്നിവർ നേതൃത്വം നൽകി.
റിയാദ് : സൗദി അറേബ്യയില്‍ സിനിമാ തിയ്യേറ്റര്‍ പ്രവര്‍ ത്തി പ്പിക്കു ന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറ പ്പെടു വിച്ചു. ഏപ്രില്‍ 18മുതലാണ് സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശി പ്പിച്ചു തുടങ്ങിയത്.
സിനിമ കളു ടെയും തിയ്യേറ്റ റുകളുടെയും ചുമതല യുളള ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ യുമായി സഹ കരി ച്ചു കൊണ്ടാണ് മുനിസിപ്പല്‍ – ഗ്രാമ കാര്യ മന്ത്രാ ലയം സിനിമാ തിയ്യേറ്റ റുകള്‍ ക്കുളള പ്രവര്‍ ത്തന നിയമാ വലി തയ്യാറാക്കി യിട്ടുള്ളത്.
1500 മീറ്റര്‍ പരിധിക്ക് ഉള്ളിൽ സിനിമാ തിയ്യേറ്ററു കള്‍ക്ക് ലൈസന്‍സ് അനുവദി ക്കുക യില്ല. പെട്രോള്‍ സ്റ്റേഷനു കള്‍, ഗ്യാസ് വിതരണ കേന്ദ്രം, വിദ്യാലയ ങ്ങള്‍, ഇന്‍ഡ സ്ട്രി യല്‍ യൂണി റ്റുകള്‍ എന്നിവിട ങ്ങളില്‍ നിന്ന് 100 മീറ്റർ ദൂര പരിധി പാലിക്കണം.
റോഡു കളോട് ചേര്‍ന്ന് ടിക്കറ്റ് വില്‍പ്പന കൗണ്ടര്‍ സ്ഥാപിക്കു വാനോ താഴത്തെ നില യില്‍ വാണിജ്യ, വിനോദ ആവ ശ്യ ങ്ങള്‍ക്ക് ഉപയോഗി ക്കുവാനോ പാടില്ല. തിയ്യേറ്റ റു കളുടെ താഴത്തെ നില പാര്‍ക്കിംഗിന് മാത്ര മാണ് അനു വദിക്കുക.