രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അറബി സാഹിത്യ രചനകള്‍ മലയാളി കള്‍ക്ക് ആസ്വദിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം : കുഴൂര്‍ വിത്സണ്‍

July 8th, 2013

kuzhoor-wilson-epathram
ദോഹ : അറബ് ലോകത്തെ പ്രതിഭാധന രായ കവി കളുടേയും സാഹിത്യ കാരന്മാരുടേയും ക്രിയാത്മക രചന കളെ മലയാളി സമൂഹ ത്തിന് മനസ്സി ലാക്കുവാനും ആസ്വദി ക്കുവാനും അവസരങ്ങൾ ‍ സൃഷ്ടിക്കണ മെന്നും അറബ് ലോക വുമായുള്ള മലയാളി കളുടെ ബന്ധം കൂടുതൽ ‍ ഊഷ്മള മാക്കുവാൻ ‍സഹായകമാകുമെന്നും യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കാരനുമായ അമാനുല്ല വടക്കാങ്ങര യുടെ പ്രഥമ കൃതി യായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥ ത്തിന്റെ സില്‍വർ ‍ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുക യായിരുന്നു കുഴൂര്‍ വിത്സണ്‍.

അറബി സാഹിത്യവും കവിതയും മനസ്സിലാക്കു വാനും അടുത്തറി യുവാനും അറബ് ലോകത്ത് ജീവിക്കുന്നവർ ‍പോലും തയ്യാറാകുന്നില്ല എന്നത് ആശാ വഹമല്ല. അറബ് രചന കളെ പരിചയ പ്പെടുവാനും മലയാള ത്തിലേക്ക് ഭാഷാന്തരം ചെയ്യു വാനുമുള്ള ശ്രമങ്ങ ളുണ്ടാവണം. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണ മയക്കുന്നതു പോലെ സര്‍ഗ വ്യാപാര ത്തിലൂടെ ഒരു സാഹിത്യ സൃഷ്ടി യെങ്കിലും മലയാള ത്തിന് സമ്മാനി ക്കുവാൻ ‍ കഴിവും സൗകര്യ വുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം എന്ന് ചടങ്ങില്‍ മുഖ്യാഥിതി യായി പങ്കെടുത്ത കേരള സാഹിത്യ അക്കാദമി അംഗം പി. കെ. പാറക്കടവ് പറഞ്ഞു.

അറബി ഭാഷയും സംസ്‌കാരവും ലോക നാഗരികതക്ക് നല്‍കിയ സംഭാവനകൾ ‍ അമൂല്യ മാണ്. കവിതാ രംഗത്ത് ഉജ്വല മായ സംഭാവനകൾ ‍ നല്‍കിയ അറബ് സാഹിത്യ കാരന്മാർ ‍ ഗദ്യ സാഹിത്യ ത്തിലും ഉന്നത സൃഷ്ടി കളാണ് സമ്മാനി ച്ചിട്ടുള്ളത്. ഈ കൃതി കൾ ‍ പഠിക്കുവാനും ആസ്വദി ക്കുവാനും അവസര ങ്ങളുണ്ടാവണം. സാമൂഹ്യ സാംസ്‌കാരിക വിനിമയ രംഗത്ത് വമ്പിച്ച മാറ്റ ത്തിന് ഈ സംവാദ ങ്ങളും കൊള്ള കൊടുക്കകളും കാരണ മാകുമെന്ന് അവർ പറഞ്ഞു. ഒരു പുസ്തകം കാൽ ‍നൂറ്റാണ്ട് കാലം സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ട മാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ട താണെന്നും ചടങ്ങിൽ സംസാരി ച്ചവർ ‍അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമദ്, കെ. എം. വര്‍ഗീസ്, ശംസുദ്ധീന്‍ ഒളകര, അബ്ദുൽ ഗഫൂര്‍, കെ. മുഹമ്മദ് ഈസ, അഹമ്മദ് കുട്ടി അറലയിൽ, മശ്ഹൂദ് തിരുത്തി യാട്, എം. ടി. നിലമ്പൂർ, മുഹമ്മദ് പാറക്കടവ്, ഇസ്മാഈൽ ‍മേലടി, യതീന്ദ്രൻ ‍മാസ്റ്റർ, അഹമദ് തൂണേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ത്തില്‍ നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ പ്രവാസി കള്‍ തിരിച്ചു പിടിക്കുന്നു : സലാം ബാപ്പു

July 2nd, 2013

salam-bappu-inaugurate-mespo-fest-2013-ePathram
അബുദാബി : കേരള ത്തില്‍ സംഘടന കള്‍ ധാരാളം ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാവുന്ന പൊതു ഇടങ്ങള്‍ അന്യം വന്നു കൊണ്ടിരിക്കുക യാണെന്ന്  ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പു പറഞ്ഞു.

എന്നാല്‍ ഇത്തരം പൊതു കൂട്ടായ്മ കളുടെ ഒരു ഉത്സവ കാലം തന്നെ പ്രവാസ ലോകത്ത് കാണാന്‍ കഴിയുന്നത് വളരെ ആശ്വാസ കരവും സന്തോഷകര വുമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനി എം. ഇ. എസ്. കോളേജ് അലംനി (മെസ്‌പൊ) യുടെ 2013-14 വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവര്‍ത്ത നോദ്ഘാടനവും മെസ്‌പൊ ഫെസ്റ്റ്-2013 ഉം കേരള സോഷ്യല്‍സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു പൊന്നാനി കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ സലാം ബാപ്പു.

മെസ്‌പൊ പ്രസിഡന്‍റ് അബൂബക്കര്‍ ഒരുമനയൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ‘മെസ്‌പൊ ഫെസ്റ്റില്‍ ഒരുക്കിയ മുഹമ്മദ് ആദിലിന്റെ ചിത്ര പ്രദര്‍ശന ത്തിന്റെ ഉദ്ഘാടനവും സലാം ബാപ്പു നിര്‍വഹിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍ സമദ്, ടി. പി. ഗംഗാധരന്‍, നൗഷാദ് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെസ്‌പൊ ജനറല്‍സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെസ്പോ ഫെസ്റ്റ് 2013 : സലാം ബാപ്പു മുഖ്യാതിഥി

June 26th, 2013

red-wine-film-director-salam-bappu-ePathram
അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി (മെസ്പോ അബുദാബി) യുടെ 2013 – 2014 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും മെസ്പോ കുടുംബ സംഗമവും (മെസ്പോ ഫെസ്റ്റ് 2013) ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി 7.30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

mespo-fest-2013-ePathram

പൊന്നാനി എം. ഇ. എസ്. കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും റെഡ് വൈൻ എന്ന സിനിമ യുടെ സംവിധായകനുമായ സലാം ബാപ്പു, മെസ്പോ ഫെസ്റ്റ് 2013 ഉല്‍ഘാടനം ചെയ്യും.

സാംസ്‌കാരിക സമ്മേളനം, ചിത്ര പ്രദര്‍ശനം, ശിങ്കാരി മേളം എന്നിവയും അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന വിവിധ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ ‘മെസ്പോ കലാസന്ധ്യ’ യും അരങ്ങിലെത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുതന്ത്ര ശിരോമണി ടെലി ഫിലിം ഖത്തറില്‍ പ്രകാശനം ചെയ്തു

June 23rd, 2013

kuthanthra-shiromani-tele-film-releasing-qatar-ePathram
ദോഹ : ഡോണ്‍ വിഷ്വൽ ‍ഗ്രൂപ്പിന്റെ ബാനറിൽ ‍സലാം കൊടിയത്തൂർ ‍അണിയി ച്ചൊരുക്കിയ ‘കുതന്ത്ര ശിരോമണി’ എന്ന ടെലി ഫിലിമിന്റെ ഖത്തറിലെ പ്രകാശനം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിൽ ‍നടന്ന ചടങ്ങിൽ സള്‍ഫർ കെമിക്കൽ ‍മാനേജിംഗ് ഡയറക്ടർ ‍അഹമ്മദ് തൂണേരിക്ക് ആദ്യ പ്രതി നല്‍കി സിജി ഖത്തർ ‍ചാപ്റ്റർ പ്രസിഡണ്ടും എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. പി. ഷാഫി ഹാജി നിര്‍വഹിച്ചു.

salam-kodiyathoor-tele-cinema-kuthanthra-siromani-ePathram

സമകാലിക സമൂഹ ത്തിൽ ‍ധാര്‍മിക മൂല്യ ങ്ങളിൽ ‍ഊന്നി നിന്നു കൊണ്ട് സലാം കൊടിയത്തൂര്‍ നിര്‍വഹിക്കുന്ന കലാപ്രവര്‍ത്തനം ശ്ലാഘനീയ മാണെന്നും നന്മയെ സ്‌നേഹി ക്കുവരെല്ലാം ഇത്തരം സംരംഭ ങ്ങളെ പിന്തുണക്കണ മെന്നും സി. ഡി. പ്രകാശനം ചെയ്തു കൊണ്ട് ഡോ. എം. പി. ഷാഫി ഹാജി പറഞ്ഞു.

സലാം കൊടിയ ത്തൂരിന്റെ എല്ലാ ചിത്രങ്ങളും പോലെ കുതന്ത്ര ശിരോമണിയും കാഴ്ച യുടെയും സന്ദേശ ത്തിന്റേയും പുതിയ സംവേദന തലങ്ങൾ ‍ആസ്വാദകര്‍ക്ക് നല്‍കും എന്നാണു പ്രതീക്ഷ എന്ന് ചടങ്ങില്‍ പങ്കെടുത്ത എം. ടി. നിലമ്പൂർ ‍ പറഞ്ഞു.

ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാർ ‍ചോമ യിൽ, സൗദി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ. കെ. എം. മുസ്തഫ സാഹിബ്, ഫാലഹ് നാസര്‍, ഫാലഹ് ഫൗണ്ടേ ഷൻ ‍ജനറല്‍ മാനേജർ ‍കെ. വി. അബ്ദുല്ല ക്കുട്ടി, അക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ‍ശുക്കൂർ ‍കിനാലൂർ, ടെക്മാര്‍ക് എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടർ ‍മുഹമ്മദ് അഷ്‌റഫ്, ഡോ. ജസ്റ്റിന്‍ ആന്റണി, സൂപ്പർ ‍സ്റ്റാർ ‍അസീസ് തുടങ്ങി നിരവധി പ്രമുഖർ പരിപാടി യിൽ ‍സംബന്ധിച്ചു.

കുതന്ത്ര ശിരോമണി എന്ന സിനിമ യുടെ ഖത്തറിലെ വിതരണ ക്കാരായ മീഡിയാ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സീനിയർ ‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂ ട്ടീവ് അബ്ദുൽ ‍ഫത്താഹ് നിലമ്പൂർ ‍നന്ദി പറഞ്ഞു.

കോപ്പി കള്‍ക്ക് ഖത്തറില്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

തയാറാക്കിയത് :  കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ സ്റ്റീല്‍ പാര്‍ക്കിംഗ്
Next »Next Page » ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine