ഇനി മുതല്‍ എമിറേറ്റ്‌സ് ഐ. ഡി. യി ലും ഇ – ഗേറ്റ്

August 1st, 2013

abudhabi-emigration-e-gate-ePathram
അബുദാബി : യു. എ. ഇ. യിലെ താമസക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ക്യൂ നില്‍ക്കാതെ എളുപ്പ ത്തില്‍ പുറത്ത് കടക്കാനാവുന്ന പുതിയ സംവിധാനം ഇ – ഗേറ്റ് ഇനി എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. 150 ദിര്‍ഹം നല്‍കി യാല്‍ രണ്ടു വര്‍ഷ ത്തേക്ക് ഇ – ഗേറ്റ് സൗകര്യം എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡു കളില്‍ ലഭ്യമാകും. പുതുക്കാനുള്ള ചെലവും 150 ദിര്‍ഹം ആയിരിക്കും.

ഇ – ഗേറ്റ് സംവിധാനം നിയന്ത്രി ക്കുന്ന ആഭ്യന്തര മന്ത്രാലയ ത്തിന്റെ കേന്ദ്ര ങ്ങളില്‍ ഈ സൗകര്യം എമിറേറ്റ്‌സ് ഐ. ഡി. കാര്‍ഡുകളില്‍ ഏര്‍പ്പെടുത്താം. ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡു കളായി ഉപയോഗിക്കുന്ന എമിറേറ്റ്‌സ് ഐ. ഡി, ഇ – ഗേറ്റ് സൗകര്യം കൂടി ഇതില്‍ ബന്ധിപ്പിക്കുന്നതോടെ യാത്രയ്ക്കും ഉപയോഗിക്കാം.

യാത്ര യ്ക്കായി ഇ – ഗേറ്റ് കാര്‍ഡു കള്‍ നേരത്തേ ത്തന്നെ വാങ്ങിയ വര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം എന്ന് എമിറേറ്റ്‌സ് ഐഡന്‍റിറ്റി അതോറിറ്റി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

July 31st, 2013

ദുബായ്‌:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂ‍ന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അറബി സാഹിത്യ രചനകള്‍ മലയാളി കള്‍ക്ക് ആസ്വദിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം : കുഴൂര്‍ വിത്സണ്‍

July 8th, 2013

kuzhoor-wilson-epathram
ദോഹ : അറബ് ലോകത്തെ പ്രതിഭാധന രായ കവി കളുടേയും സാഹിത്യ കാരന്മാരുടേയും ക്രിയാത്മക രചന കളെ മലയാളി സമൂഹ ത്തിന് മനസ്സി ലാക്കുവാനും ആസ്വദി ക്കുവാനും അവസരങ്ങൾ ‍ സൃഷ്ടിക്കണ മെന്നും അറബ് ലോക വുമായുള്ള മലയാളി കളുടെ ബന്ധം കൂടുതൽ ‍ ഊഷ്മള മാക്കുവാൻ ‍സഹായകമാകുമെന്നും യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കാരനുമായ അമാനുല്ല വടക്കാങ്ങര യുടെ പ്രഥമ കൃതി യായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥ ത്തിന്റെ സില്‍വർ ‍ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുക യായിരുന്നു കുഴൂര്‍ വിത്സണ്‍.

അറബി സാഹിത്യവും കവിതയും മനസ്സിലാക്കു വാനും അടുത്തറി യുവാനും അറബ് ലോകത്ത് ജീവിക്കുന്നവർ ‍പോലും തയ്യാറാകുന്നില്ല എന്നത് ആശാ വഹമല്ല. അറബ് രചന കളെ പരിചയ പ്പെടുവാനും മലയാള ത്തിലേക്ക് ഭാഷാന്തരം ചെയ്യു വാനുമുള്ള ശ്രമങ്ങ ളുണ്ടാവണം. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണ മയക്കുന്നതു പോലെ സര്‍ഗ വ്യാപാര ത്തിലൂടെ ഒരു സാഹിത്യ സൃഷ്ടി യെങ്കിലും മലയാള ത്തിന് സമ്മാനി ക്കുവാൻ ‍ കഴിവും സൗകര്യ വുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം എന്ന് ചടങ്ങില്‍ മുഖ്യാഥിതി യായി പങ്കെടുത്ത കേരള സാഹിത്യ അക്കാദമി അംഗം പി. കെ. പാറക്കടവ് പറഞ്ഞു.

അറബി ഭാഷയും സംസ്‌കാരവും ലോക നാഗരികതക്ക് നല്‍കിയ സംഭാവനകൾ ‍ അമൂല്യ മാണ്. കവിതാ രംഗത്ത് ഉജ്വല മായ സംഭാവനകൾ ‍ നല്‍കിയ അറബ് സാഹിത്യ കാരന്മാർ ‍ ഗദ്യ സാഹിത്യ ത്തിലും ഉന്നത സൃഷ്ടി കളാണ് സമ്മാനി ച്ചിട്ടുള്ളത്. ഈ കൃതി കൾ ‍ പഠിക്കുവാനും ആസ്വദി ക്കുവാനും അവസര ങ്ങളുണ്ടാവണം. സാമൂഹ്യ സാംസ്‌കാരിക വിനിമയ രംഗത്ത് വമ്പിച്ച മാറ്റ ത്തിന് ഈ സംവാദ ങ്ങളും കൊള്ള കൊടുക്കകളും കാരണ മാകുമെന്ന് അവർ പറഞ്ഞു. ഒരു പുസ്തകം കാൽ ‍നൂറ്റാണ്ട് കാലം സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ട മാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ട താണെന്നും ചടങ്ങിൽ സംസാരി ച്ചവർ ‍അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമദ്, കെ. എം. വര്‍ഗീസ്, ശംസുദ്ധീന്‍ ഒളകര, അബ്ദുൽ ഗഫൂര്‍, കെ. മുഹമ്മദ് ഈസ, അഹമ്മദ് കുട്ടി അറലയിൽ, മശ്ഹൂദ് തിരുത്തി യാട്, എം. ടി. നിലമ്പൂർ, മുഹമ്മദ് പാറക്കടവ്, ഇസ്മാഈൽ ‍മേലടി, യതീന്ദ്രൻ ‍മാസ്റ്റർ, അഹമദ് തൂണേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള ത്തില്‍ നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ പ്രവാസി കള്‍ തിരിച്ചു പിടിക്കുന്നു : സലാം ബാപ്പു

July 2nd, 2013

salam-bappu-inaugurate-mespo-fest-2013-ePathram
അബുദാബി : കേരള ത്തില്‍ സംഘടന കള്‍ ധാരാളം ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാവുന്ന പൊതു ഇടങ്ങള്‍ അന്യം വന്നു കൊണ്ടിരിക്കുക യാണെന്ന്  ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പു പറഞ്ഞു.

എന്നാല്‍ ഇത്തരം പൊതു കൂട്ടായ്മ കളുടെ ഒരു ഉത്സവ കാലം തന്നെ പ്രവാസ ലോകത്ത് കാണാന്‍ കഴിയുന്നത് വളരെ ആശ്വാസ കരവും സന്തോഷകര വുമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനി എം. ഇ. എസ്. കോളേജ് അലംനി (മെസ്‌പൊ) യുടെ 2013-14 വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവര്‍ത്ത നോദ്ഘാടനവും മെസ്‌പൊ ഫെസ്റ്റ്-2013 ഉം കേരള സോഷ്യല്‍സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു പൊന്നാനി കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ സലാം ബാപ്പു.

മെസ്‌പൊ പ്രസിഡന്‍റ് അബൂബക്കര്‍ ഒരുമനയൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ‘മെസ്‌പൊ ഫെസ്റ്റില്‍ ഒരുക്കിയ മുഹമ്മദ് ആദിലിന്റെ ചിത്ര പ്രദര്‍ശന ത്തിന്റെ ഉദ്ഘാടനവും സലാം ബാപ്പു നിര്‍വഹിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍ സമദ്, ടി. പി. ഗംഗാധരന്‍, നൗഷാദ് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെസ്‌പൊ ജനറല്‍സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “വ്രതം ആത്മ ഹര്‍ഷ നിലാവ്” പ്രകാശനം ചെയ്തു
Next »Next Page » ഇ. പി. ഷെഫീഖിന് യാത്രയയപ്പ് നല്‍കി »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine