ഇനി വിമാനം വൈകില്ല; ഓടിച്ചാലല്ലേ വൈകൂ

September 6th, 2010

ban-air-india-epathram

ദുബായ്‌ : വിമാനം വൈകിയത് മൂലം ഇനി പ്രവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിമാനം വൈകുന്നത് മൂലം പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു എന്നായിരുന്നു ഇത്രയും നാള്‍ പരാതി. ഇതിനെതിരെ പ്രക്ഷോഭവും പ്രതിഷേധവും നിവേദനവും എല്ലാം നടത്തുകയും ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു പ്രശ്ന പരിഹാരം കാണാന്‍ പ്രവാസി പ്രമുഖരെ വിമാന കമ്പനികളുടെ നേതൃ സ്ഥാനത്ത് കൊണ്ട് വരികയും ചെയ്തു. എന്നിട്ടും വിമാനങ്ങള്‍ വൈകുകയും പ്രവാസികള്‍ ദുരിതത്തിലാവുകയും ചെയ്തു വന്നു.

ഇതിനൊരു പരിഹാരമായി ദേശീയ വ്യോമ ഗതാഗത കമ്പനി (National Aviation Company of India Limited – NACIL) പുതിയൊരു തീരുമാനം എടുത്തു. വിമാനം തന്നെ റദ്ദ്‌ ചെയ്യുവാനായിരുന്നു ഈ തീരുമാനം. പ്രതിഷേധവുമായി രംഗത്ത്‌ വന്നത് മലയാളികള്‍ ആണല്ലോ. അപ്പോള്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കാതെ മലയാളികള്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ തന്നെയങ്ങ് റദ്ദ്‌ ചെയ്തു. കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാന താവളങ്ങളില്‍ നിന്നും ഷാര്‍ജ, അബുദാബി, ദുബായ്‌, മസ്കറ്റ്‌, കുവൈറ്റ്‌ എന്നിവിടങ്ങളിലേക്ക്‌ സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലെ 298 സര്‍വീസുകളാണ് റദ്ദാക്കിയത്.

ജീവനക്കാരുടെ ദൌര്‍ലഭ്യം കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മംഗലാപുരം വിമാനാപകടത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ജോലി സമയം ഒരു മാസം പരമാവധി 125 മണിക്കൂറും, ഒരു വര്ഷം 1000 മണിക്കൂറും ആയി നിജപ്പെടുത്തി. വിദേശ പൈലറ്റുമാരെ നിയോഗിക്കുന്നതിനു വന്ന നിയന്ത്രണവും സര്‍വീസുകള്‍ റദ്ദ്‌ ചെയ്യുന്നതിന് കാരണമായി.

വിമാനം വൈകുന്നതും സമയം മാറ്റുന്നതും യാത്രക്കാരെ ആലോസരപ്പെടുത്തുകയും അവരുടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്യുന്നു. ജീവനക്കാരുടെ കമ്മി കണക്കിലെടുത്ത് ലഭ്യമായ ജീവനക്കാരെ ഉപയോഗിച്ച് കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തുവാന്‍ സര്‍വീസുകളുടെ എണ്ണം വെട്ടി ചുരുക്കേണ്ടത് ആവശ്യമാണ്‌ എന്ന് മനസ്സിലാക്കിയാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്ന് കമ്പനി വക്താവ് അറിയിച്ചു.

റദ്ദ്‌ ചെയ്യപ്പെട്ട സര്‍വീസുകളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത യാത്രക്കാരെ ടെലിഫോണ്‍ വഴി ബന്ധപ്പെടുമെന്നും മറ്റ് സര്‍വീസുകളില്‍ അവര്‍ക്ക് ടിക്കറ്റ് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യും. സ്ക്കൂളുകള്‍ തുറന്നതിനു ശേഷവും റമദാന്‍ – ഈദ്‌ തിരക്ക് കഴിഞ്ഞതിനു ശേഷവും മാത്രമാണ് മിക്കവാറും വിമാന സര്‍വീസുകള്‍ വെട്ടി ചുരുക്കിയത്. എയര്‍ ഇന്ത്യയുടെയും ഐ.സി. കോഡുള്ള (നേരത്തെ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ എന്ന് അറിയപ്പെട്ടിരുന്ന) വിമാന സര്‍വ്വീസുകളും പതിവ്‌ പോലെ പ്രവര്‍ത്തിക്കും എന്നും കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശാന്തിഗിരി ആരോഗ്യ സമ്മേളനം പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യും

September 5th, 2010

br-shetty-epathram

ദുബായ്‌ : ശാന്തിഗിരി അന്താരാഷ്‌ട്ര സമ്മേളനത്തിന് അനുബന്ധമായി സെപ്റ്റംബര്‍ 10നു ശാന്തിഗിരിയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ്‌ ആരോഗ്യ സമ്മേളനം എന്‍. എം. സി. ആശുപത്രി ചീഫ്‌ മാനേജിംഗ് ഡയറക്ടറും, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ്‌ എക്സിക്യൂട്ടിവ്‌ ഓഫീസറുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസികള്‍ അയക്കുന്ന പണം സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്‍ ആണെന്ന് അംഗീകരിക്കുമ്പോഴും, അവര്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട്. ഗള്‍ഫില്‍ മാത്രം 180തില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു.അ.ഇ. യിലെ മൊത്തം പ്രവാസികളില്‍ 50% ഇന്ത്യക്കാരും അതില്‍ 50% മലയാളികളും ആണെന്ന് ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവിധ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി ചുറ്റുപാടുകളില്‍ നിന്നും ഹ്രസ്വ ദീര്‍ഘ കാലങ്ങ ളിലേക്കായ്‌ ജോലി നോക്കുന്ന പ്രവാസികള്‍ ജീവിത രീതിയിലും ജീവിത സാഹചര്യങ്ങളിലും കാലാവസ്ഥയിലും വരുന്ന വ്യതിയാനങ്ങള്‍ കാരണം പല വിധത്തിലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്നതായിരുന്നു ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ (SRF – Santhigiri Research Foundation) നടത്തിയ പ്രാഥമിക അവലോകനത്തിലെ കണ്ടെത്തലുകള്‍.

ഈ സാഹചര്യങ്ങളില്‍, സമഗ്രമായ ഒരു ഇടപെടല്‍ നടത്താന്‍ ഉതകുന്ന വിവരങ്ങള്‍ സമാഹരിക്കുകയും, നയ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രസ്തുത ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ മിഡില്‍ ഈസ്റ്റ്‌ കണ്‍വീനര്‍ അറിയിച്ചു.

അലോപതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ തുടങ്ങി വിവിധ ആരോഗ്യ ശ്രേണികളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 350 ഓളം പ്രവാസികളും, വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായ്‌ 9287201275 എന്ന നമ്പരിലോ santhigirisis അറ്റ്‌ gmail ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം അത്യന്തം സ്വാഗതാര്‍ഹം – പുന്നക്കന്‍ മുഹമ്മദലി

September 2nd, 2010

punnakkan-muhammadali-epathram

ദുബായ്‌ : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പ്രവാസി വോട്ടവകാശ ബില്‍ ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്ഗ്രസ് ജന. സെക്രട്ടറിയും യു.എ.ഇ. യിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി പ്രസ്താവിച്ചു.

6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ താമസം ഇല്ലാത്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി ഇല്ലാതാവുന്നതോടെ എല്ലാ പ്രവാസികളുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് ചേര്‍ക്കാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുന്നതോടെ തെരഞ്ഞെടുപ്പ്‌ സമയത്ത് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക്‌ വോട്ട് ചെയ്യാന്‍ കഴിയും.

അതാത് രാജ്യങ്ങളിലെ എംബസി വഴി വോട്ട് രേഖപ്പെടുത്തുക എന്നുള്ള ആശയത്തിനു ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഗള്‍ഫ്‌ നാടുകളിലെ നിയന്ത്രണങ്ങളും മറ്റും കണക്കിലെടുത്താല്‍, എംബസി അടിസ്ഥാനമായി വ്യാപകമായൊരു തെരഞ്ഞെടുപ്പ്‌ നടത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കാം.

അമേരിക്കയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും പൌരന്മാര്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നത് പോലെയല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ എന്നും നാം ഓര്‍ക്കണം. ലോക് സഭ മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ വരെ എംബസികള്‍ വഴി നടത്തുന്നത് വിദേശ രാജ്യങ്ങളിലെ നിയന്ത്രിത സാഹചര്യങ്ങളില്‍ അപ്രായോഗികമാണ്.

ലോകമെമ്പാടും ഇന്ത്യന്‍ പൌരന്മാര്‍ പ്രവാസികളായി ജീവിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല രാജ്യങ്ങളിലും എംബസികളും കോണ്സുലേറ്റുകളും മതിയായ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ ജനത്തിന് അപ്രാപ്യവുമാണ്.

ഇതെല്ലാം കണക്കിലെടുത്ത്‌ പ്രവാസികള്‍ക്ക്‌ വോട്ടവകാശം എന്ന ന്യായമായ ആവശ്യം നടപ്പിലാക്കാന്‍ ആദ്യ പടി എന്ന നിലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതും അത് ഇപ്പോള്‍ ലോക് സഭ അംഗീകരിച്ചതും. എംബസി വഴിയുള്ള തെരഞ്ഞെടുപ്പും ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പും എല്ലാം സാദ്ധ്യമാവു ന്നതിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്‌ എന്ന നിലയില്‍ പ്രവാസികള്‍ക്ക്‌ ഏറ്റവും സന്തോഷകരമായ ഒരു നേട്ടമാണ് ഇത് എന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. വോട്ടവകാശം ലഭിക്കുന്നതിലൂടെ പ്രവാസികള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറും. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കാന്‍ ഇനി രാഷ്ട്രീയ നേതൃത്വത്തിന് കഴിയാതെയുമാവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പ്രവാസി വോട്ടവകാശം : ദുബായില്‍ സമ്മിശ്ര പ്രതികരണം

September 2nd, 2010

election-epathramദുബായ്‌ : പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ ലോക് സഭ കഴിഞ്ഞ ദിവസം അംഗീകരിച്ചുവെങ്കിലും ഇത് ഭാഗികമായി മാത്രമേ തങ്ങളുടെ ആവശ്യത്തിന്റെ പൂര്‍ത്തീകരണം ആവുന്നുള്ളൂ എന്നാണ് പ്രവാസികള്‍ കരുതുന്നത്. പല രാജ്യങ്ങളിലെയും പൌരന്മാര്‍ അവരുടെ ഗള്‍ഫില്‍ ഉള്ള എംബസികളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തുന്നത് പോലെ ഇന്ത്യാക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ ഉള്ള സംവിധാനം നടപ്പിലാകുമ്പോള്‍ മാത്രമേ പ്രവാസി വോട്ടവകാശം എന്ന ആശയം സമ്പൂര്‍ണ്ണം ആവുകയുള്ളൂ എന്നാണു ഭൂരിഭാഗം പ്രവാസികളും e പത്രം നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ പ്രവാസി വോട്ടവകാശം എന്ന തങ്ങളുടെ ചിര കാല സ്വപ്നം പൂവണിയുന്നതിനുള്ള ആദ്യ കാല്‍ വെപ്പ് എന്ന നിലയില്‍ യു. പി. എ. സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നതായും പലരും പറഞ്ഞു. പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രധാന മന്ത്രി നല്‍കിയ വാഗ്ദാനം പാലിച്ച അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വിദേശ ഇന്ത്യാക്കാരുടെ തികച്ചും ന്യായമായ ഒരു ആവശ്യമാണ്‌ അംഗീകരിച്ചു തന്നത് എന്നത് സ്വാഗതാര്‍ഹമാണ് എന്ന് സര്‍വേയില്‍ പങ്കെടുത്ത ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ പാസാക്കിയ ബില്ലിനെ ചൊല്ലി അത്രയ്ക്കൊന്നും ആഘോഷിക്കേണ്ടതില്ല എന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ്‌ ഘടകം പ്രസിഡണ്ട് നൌഷാദ് നിലമ്പൂര്‍ പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ ന്യൂനപക്ഷമാണ്. ഭാരിച്ച ജീവിത ചിലവും, കുറഞ്ഞ വേതനവും, വര്‍ദ്ധിച്ചു വരുന്ന വിമാനക്കൂലിയും കണക്കിലെടുത്ത് ശരാശരി രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു പ്രവാസി ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തുന്നത്‌. അതായത് പ്രതിമാസം ഏതാണ്ട് അഞ്ച് ശതമാനം പ്രവാസികള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടാവൂ. പുതിയ നിയമ പ്രകാരം ഇവര്‍ക്ക്‌ തങ്ങളുടെ പാസ്പോര്‍ട്ട് കാണിച്ച് വോട്ട് രേഖപ്പെടുത്താന്‍ കഴിയും. ഇത് പ്രവാസി ജന സംഖ്യയുടെ വെറും അഞ്ച് ശതമാനത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ എന്നിരുന്നാലും ഇത് സ്വാഗതാര്‍ഹമാണ്. കാരണം പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭിക്കുന്നതോട് കൂടി പ്രവാസികള്‍ ഒരു വോട്ട് ബാങ്കായി പരിഗണിക്കപ്പെടും. പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് അവ ആഹിക്കുന്ന രാഷ്ട്രീയ പരിഗണനയും ലഭിക്കും എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിശുദ്ധ ഖുര്‍ആന്‍ മല്‍സരത്തില്‍ മലയാളി വിദ്യാര്‍ത്ഥി

September 1st, 2010

jabir-hamza-epathram

ദുബായ്‌ : ദുബായ്‌ അന്താരാഷ്‌ട്ര വിശുദ്ധ ഖുര്‍ആന്‍ പുരസ്കാര ഹിഫ്ള് മല്‍സരത്തില്‍ ഇന്ത്യയെ പതിനിധീകരിച്ച് പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥി ഹാഫിസ്‌ ജാബിര്‍ ഹംസയെ ദുബായ്‌ കിരീടാവകാശി ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ അല്‍ മക്തൂം ആദരിച്ചു.

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

492 of 4971020491492493»|

« Previous Page« Previous « എം. എം. അക്ബറിന്റെ പുസ്തകം പ്രകാശനം ചെയ്തു
Next »Next Page » പ്രവാസി വോട്ടവകാശം : ദുബായില്‍ സമ്മിശ്ര പ്രതികരണം »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine