ബറാഖ ആണവ നിലയം : രണ്ടാം യൂണിറ്റ് പരിശോധനയും വിജയം

July 27th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖ യിലെ സുരക്ഷാ പരിശോധന കള്‍ പൂര്‍ത്തി യാക്കി. അന്താരാഷ്ട്ര സുരക്ഷാ ക്രമീ കരണ ങ്ങള്‍ ഒരുക്കി യാണ് ബറാഖ ആണവ നിലയ ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ നടത്തി യിട്ടുള്ളത്.

റിയാക്ടറിന്റെ രണ്ടാ മത്തെ യൂണിറ്റിലെ സംവിധാന ങ്ങളുടെ ഈടും കരുത്തും ഉറപ്പു വരുത്തു വാനുള്ള കോള്‍ഡ് ഹൈഡ്രോ സ്റ്റാറ്റിക്‌സ് പരി ശോധന യാണ് ഇപ്പോള്‍ വിജയ കരമായി പൂര്‍ത്തി യാക്കി യിരി ക്കുന്നത്.

കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പ റേഷന്‍, കൊറിയ ഹൈഡ്രോ ന്യൂക്ലിയര്‍ പവര്‍, ന്യൂക്ലിയര്‍ റെഗു ലേഷന്‍ ഫെഡറല്‍ അതോറിറ്റി, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്‍, നവാഹ് എനര്‍ജി കമ്പനി എന്നി വിട ങ്ങളില്‍ നിന്നു ള്ള പ്രതി നിധി സംഘ മാണ് ഹൈഡ്രോ സ്റ്റാറ്റിക്‌സ് പരിശോധന നടത്തി യത്.

ആണവ നിലയ ത്തിലെ സിലിന്‍ഡറു കളു ടെയും പൈപ്പു കളു ടെയും പ്ലംമ്പിംഗു കളുടെ യുമെല്ലാം സുരക്ഷ യാണ് ന്യൂക്ലിയര്‍ റെഗുലേഷന്‍ ഫെഡറല്‍ അഥോ റിറ്റി യുടെ നേതൃത്വ ത്തിൽ സൂക്ഷ്മ പരിശോ ധനക്കു വിധേയ മാക്കിയത്.

ബറാഖ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പരിശോധനയും വിജയകരമായി പൂര്‍ത്തി യാക്കു വാന്‍ സാധിച്ചത് നിര്‍മ്മാണ ത്തിലെ നാഴിക ക്കല്ലാണ് എന്നും അധി കൃതര്‍ അറിയിച്ചു.

അബു ദാബി യുടെ പടിഞ്ഞാറന്‍ മേഖല യായ അല്‍ ദഫറ യിൽ സ്ഥിതി ചെയ്യുന്ന ബറാഖ ആണവ നിലയ ത്തിന്റെ നാല് യൂണിറ്റു കള്‍ പ്രവര്‍ത്തനം ആരംഭി ക്കുന്ന തോടെ രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതിയും ആണവോര്‍ജ്ജ ത്തില്‍ നിന്നും ഉത്പാദിപ്പി ക്കുവാന്‍ കഴിയും.

 * ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ 81 ശത മാനം പൂര്‍ത്തി യായി

July 20th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി.

രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതി ഉത്പാദി പ്പിക്കു വാന്‍ ശേഷി യുള്ള താണ് ബറാഖ ആണവ റിയാക്ടർ. 5600 മെഗാവാട്ട് വൈദ്യുതി യാണ് ഇവിടെ ഉത്പാദി പ്പിക്കുക. ഊര്‍ജ്ജ ഉത്പാദന ത്തിൽ സ്വാധീനം ചെലുത്തുക വഴി രാഷ്ട്ര പുരോഗതി യില്‍ വലിയ പങ്ക് വഹി ക്കുവാൻ ബറാഖ ആണവ നിലയ ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് സാധിക്കും.

സ്വദേശികൾക്കു ഏറെ തൊഴിൽ സാദ്ധ്യത കൾ ഉള്ള ഒരു മേഖല യായിരിക്കും ഇത് എന്ന് കണക്കാ ക്കുന്നു. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന രണ്ടായിര ത്തോളം പേരിൽ 20 ശത മാനം വനിത കൾ ഉൾപ്പെടെ 60 ശതമാനവും യു. എ. ഇ. സ്വദേശി കളാണ്.

യു. എ. ഇ. യുടെ ആണവോര്‍ജ്ജ മേഖല കളിലെ സാദ്ധ്യത കള്‍ മുന്നിൽ കണ്ടു കൊണ്ട് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്റെ സ്‌കോളര്‍ ഷിപ്പില്‍ 63 വനിത കൾ അടക്കം മുന്നൂ റോളം സ്വദേശി വിദ്യാർത്ഥി കൾ വിദേശ രാജ്യ ങ്ങളിൽ പഠിക്കുന്നുണ്ട്.

ഇതിനു പുറമേ 226 ബിരുദ ധാരികള്‍ പഠനം പൂര്‍ത്തി യാക്കി പുറത്തിറങ്ങി എന്നും അവർ ഈ പ്രവർ ത്തന ങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയിലെ ആദ്യ ആണവ റിയാക്ടർ നിർമ്മാണം പൂർത്തിയായി

May 8th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ റിയാക്ടർ യൂണിറ്റി ന്റെ നിർമ്മാണം പൂർത്തി യായി. ഇതിന്റെ പ്രവര്‍ത്തനം 2018 ല്‍ ആരംഭിക്കും എന്ന് എമിറേറ്റ്‌സ് ആണ വോര്‍ജ്ജ കോര്‍പറേഷന്‍ അറിയിച്ചു.

എമിറേറ്റ്സ് ആണവോർജ്ജ കോർപറേഷനും കൊറിയ വൈദ്യു തോർജ്ജ കോർപറേഷനും ചേർന്നാണ് റിയാക്ട റിന്റെ നിർ മ്മാണം പൂർത്തി യാക്കി യത്. കൊറിയ വൈദ്യുതോര്‍ജ്ജ കോര്‍പ റേഷനു കീഴിലുള്ള കെസാറിയ ഹൈഡ്രോ ന്യൂക്ലിയര്‍ പവറാണ് ആണവ റിയാക്ട റിന്റെ സുരക്ഷാ ക്രമീ കരണ ങ്ങള്‍ നിയന്ത്രി ക്കുന്നത്. ഇരു കമ്പനി കളുടേയും നിയ ന്ത്രണ ത്തിലുള്ള സ്ഥാപന മായ നവാഹ് പവ്വർ കമ്പനി ആണവ റിയാ ക്ടറിന്റെ പരീക്ഷ ണാർഥത്തിലുള്ള ആദ്യഘട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ആണവ വ്യവസായ സുരക്ഷാ മാന ദണ്ഡങ്ങൾക്ക് അനുസൃത മാണ് ഈ റിയാ ക്ടർ എന്ന് പരിശോധന നടത്തി ഉറപ്പാക്കു ന്നതിന് സമയം ആവശ്യ മാണ്. നിര വധി പരീ ക്ഷണ ങ്ങളും നടപടി ക്രമ ങ്ങളും ഇതിന് ആവശ്യ വുമാണ്. അതി നാലാണ് ഇതിന്റെ പ്രവർ ത്തനം ആരംഭി ക്കുന്നത് 2018 വരെ വൈകു ന്നത് എന്നും എമിറേറ്റ്സ് ആണവോർജ്ജ കോർപറേഷൻ അറിയിച്ചു.

യു. എ. ഇ. യുടെ മൊത്തം ആവശ്യത്തിന്റെ നാലിലൊന്ന് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദി പ്പി ക്കുവാ ന്‍ കഴിയും എ ന്നാണ് പ്രതീക്ഷി ക്കുന്നത്. അന്താ രാഷ്ട്ര ആണ വോർജ്ജ ഏജൻസി യുമായും ആണവ വിദഗ്ധരുടെ ആഗോള കൂട്ടായ്മ യുമായും ചേർന്ന് ആദ്യ യൂണിറ്റിന്റെ വില യിരുത്തലും പ്രവർ ത്തനം തുടങ്ങുന്ന തിനുള്ള സമയം നിശ്ചയി ക്കലും നടതതോ എന്നും നവാഹ് പവർ കമ്പനി അധികൃതർ അറിയിച്ചു.

-image credit : W A M 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി

February 23rd, 2017

pslv-c-37-uae-nayif-1-ePathram
ദുബായ് : യു. എ. ഇ. യുടെ നാനോ ഉപഗ്രഹം ‘നായിഫ്–1’ ൽ നിന്നുള്ള ആദ്യ അറബിക് സന്ദേശം എത്തി.

‘ജന ങ്ങളു ടെയും രാഷ്ട്ര ങ്ങളു ടെയും നാഗരി കത കളു ടെയും നവോത്ഥാനം ആരംഭി ക്കുന്നത് വിദ്യാഭ്യാസ ത്തിലൂടെ യാണ്. രാഷ്‌ട്ര ങ്ങളുടെ ശോഭന ഭാവിക്കു തുടക്കം വിദ്യാലയ ങ്ങളി ലൂടെ…’ യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമി ന്റെ സന്ദേശ മാണ് ബഹി രാകാശത്തു നിന്നും എത്തി യത്.

ഷാര്‍ജ അമേരിക്കന്‍ യൂണി വേഴ്‌സിറ്റി യില്‍ സജ്ജ മാക്കിയ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നാണ് ഈ സന്ദേശം ഉപഗ്രഹ ത്തിന് കൈ മാറിയത്. എന്‍ജിനീയര്‍ മാരു ടെയും കോളേജ് അദ്ധ്യാ പക രുടെയും മേല്‍ നോട്ട ത്തിലാ യിരുന്നു ഇത്.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

ഈ മാസം 15 ന് ഇന്ത്യ യിലെ ശ്രീ ഹരി ക്കോട്ട യിലെ സതീഷ്‌ ധവാൻ സ്‌പേസ്‌ സെന്ററിൽ നിന്നും വിക്ഷേ പിച്ച പി. എസ്. എല്‍. വി. സി – 37 ൽ യു. എ. ഇ. യുടെ ‘നായിഫ് 1’ എന്ന ചെറു ഉപഗ്രഹം മുഖേന യായി രുന്നു അറബി യിലുള്ള ഈ സന്ദേശം പ്രസരണം ചെയ്യ പ്പെട്ടത്. ലോകവ്യാപക മായി അമേച്വര്‍ റേഡിയോ തരംഗ ശൃംഖല യാല്‍ ബന്ധിപ്പി ക്കപ്പെട്ട ഗ്രൗണ്ട് സ്റ്റേഷനു കളില്‍ എല്ലാം ഈ സന്ദേശം ലഭിച്ചു.

അറബിയില്‍ സന്ദേശങ്ങള്‍ അയക്കുവാ നും സ്വീകരി ക്കുവാനും സാധിക്കും എന്നതാണ് നായിഫ് – 1 ന്‍െറ മുഖ്യ സവിശേഷത കളില്‍ ഒന്ന്.

ലോകത്തിന്‍െറ വിവിധ ഭാഗ ങ്ങളി ലായി ആയിര ക്കണ ക്കിന് അമേച്വര്‍ റേഡിയോ പ്രയോക്താ ക്കളുണ്ട്. അവര്‍ അയക്കുന്ന വിവിധ സന്ദേശ ങ്ങള്‍ അറബ് റേഡിയോ ഓപ്പ റേറ്റര്‍ മാര്‍ക്ക് സ്വന്തം ഭാഷ യില്‍ തന്നെ സ്വീകരി ക്കുവാന്‍ സാധിക്കുന്നത് ഏറെ പ്രയോജന കരമാണ്.

യൂണി വേഴ്‌സിറ്റി വിദ്യാര്‍ ത്ഥി കള്‍ പഠന ത്തിന്റെ ഭാഗ മായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ സഹായ ത്തോടെ യാണ് നാനോ ഉപഗ്രഹം വികസി പ്പിച്ചത്. അറബി ഭാഷ യിലുള്ള സന്ദേശ ങ്ങള്‍ അമേച്വര്‍ റേഡിയോ തരംഗ ങ്ങള്‍ വഴി ഇതര സ്റ്റേഷനു കള്‍ക്ക് കൈമാറും.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൊവ്വാ ഗ്രഹത്തില്‍ യു. എ. ഇ. 2117ല്‍ നഗരം പണിയും

February 16th, 2017

sheikh-muhammed-al-amal-uae-mars-mission-ePathram
ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റ്സ് 2117 ൽ ചൊവ്വാ ഗ്രഹത്തിലേക്ക് മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണിയും എന്നും യു. എ. ഇ. വൈസ്‌ പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമും അബുദാബി കിരീട അവ കാശി യും യു. എ. ഇ. ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രഖ്യാപിച്ചു.

യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ മായ ‘അൽ അമൽ’ എന്ന പദ്ധതിക്ക് രാജ്യം ഒരുങ്ങു മ്പോഴാണ് ഭരണാധി കാരി കളുടെ സുപ്രധാനമായ ഈ പ്രഖ്യാ പനം.

അന്യ ഗ്രഹങ്ങളില്‍ എത്തിച്ചേരുക എന്നത് ആദ്യ കാലം മുതലേ മനുഷ്യ വംശ ത്തിനുള്ള ഒരു സ്വപ്നം ആണെന്നും അതു യാഥാര്‍ത്ഥ്യം ആക്കു വാനുള്ള ലോക ത്തിന്‍െറ ശ്രമ ങ്ങള്‍ക്ക് യു. എ. ഇ. നേതൃത്വം നൽകും എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. യു. എ. ഇ. യിലെ സര്‍വ്വ കലാ ശാല കളില്‍ ഇതിനു വേണ്ടി യുള്ള പ്രാരംഭ പ്രവര്‍ ത്തന ങ്ങള്‍ ആരംഭിക്കും.

സ്വദേശി സമൂഹ ത്തിന്‍െറ ശാസ്ത്ര നൈപുണ്യം വിപുല മാക്കു വാനും സര്‍വ്വ കലാ ശാലകളെ ഗവേഷണ കേന്ദ്ര ങ്ങളായി പരി വര്‍ത്തി പ്പിക്കു വാ നുമാണ് പദ്ധതി യില്‍ മുന്‍ ഗണന നല്‍കുന്നത്.

ബഹി രാകാശ ശാസ്ത്ര ത്തില്‍ ഏറ്റവു മധികം നിക്ഷേപം നടത്തുന്ന ഒമ്പതു രാജ്യ ങ്ങളി ലൊ ന്നാണ് യു. എ. ഇ. ചൊവ്വാ ദൗത്യത്തില്‍ ഗതാ ഗതം, ഊര്‍ജ്ജം, ഭക്ഷണം എന്നീ മേഖല കളിലാണ് ഗവേ ഷണ ങ്ങള്‍ നടക്കുക.

നാം വിതക്കുന്ന വിത്താണ് ഈ പദ്ധതി എന്നും വരും തല മുറ അതി ന്‍െറ ഫലം അനുവഭിക്കും എന്നു പ്രതീക്ഷിക്കാം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ ത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 8234»|

« Previous Page« Previous « ഒ. എൻ. വി. കുറുപ്പ് – സുകുമാർ അഴീ ക്കോട് അനുസ്മരണം അബുദാബി യിൽ
Next »Next Page » ബിഷപ്പ് തോമസ് കെ. ഉമ്മന് അബു ദാബി യിൽ സ്വീകരണം »



  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine