കൊസംബി യഥാര്‍ത്ഥ ചരിത്രത്തിന്റെ ഇന്ത്യന്‍ പതാകയേന്തി

July 2nd, 2011

kosambi-ksc-epathram

അബുദാബി : ചരിത്ര രചനയുടെ രീതി ശാസ്ത്രം മാറ്റി യെഴുതിയതാണ്  കൊസാമ്പി യുടെ മുഖ്യ സംഭാവനയെന്നു പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍ .  കേരള സോഷ്യല്‍ സെന്റര്‍  സാഹിത്യ വിഭാഗം സംഘടിപ്പിച്ച ” കൊസംബിക്ക് ചരിത്ര പ്രണാമം”പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫസര്‍. തന്റെ വിഖ്യാത പ്രബന്ധങ്ങളിലൂടെ, ചരിത്ര പുസ്തകങ്ങളിലൂടെ  ഭാവി ചരിത്രകാരന്മാര്‍ക്ക്‌  കൊസാമ്പി പുതു വഴി വെട്ടി. രാജവംശങ്ങളുടെ കഥ പറച്ചിലില്‍ നിന്ന് മാറി, ഉപകരണങ്ങള്‍ ഉണ്ടാക്കി  നവീകരിച്ചു വളരുന്ന മനുഷ്യന്റെ വികാസമാണ് ചരിത്രമെന്ന് തന്റെ ഭാഷാ, പുരാവസ്തു, കാര്‍ബണ്‍ ഡേറ്റിംഗ് പഠനങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചു. മിച്ച മൂല്യമുണ്ടാക്കുന്ന പ്രാചീന സമൂഹത്തിന്റെ കൂട്ടായ ജീവിതം കൊസംബിയെ ആകര്‍ഷിച്ചു. എസ്. എ. ദാങ്കേയുടെ ചരിത്ര പുസ്തകം വിമര്‍ശന യോഗ്യമല്ലെന്ന്  നിശിതമായി പരാമര്‍ശിച്ച കൊസാമ്പി പക്ഷെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ  ചരിത്രം നയിക്കാനുള്ള കരുത്തു  തിരിച്ചറിഞ്ഞു. മുകളില്‍ നിന്ന്  അടിച്ചേല്‍പ്പിക്കുന്നതും, സ്വയം വരിക്കുന്നതുമായ ഇന്ത്യന്‍ ഫ്യൂഡല്‍ സവിശേഷതകള്‍, ജാതി വ്യവസ്ഥയുടെ അടി വേരുകള്‍ എന്നിവയ്ക്ക് ഇന്ത്യന്‍ ചരിത്രത്തിലുള്ള പ്രാധാന്യം കൊസംബി തിരിച്ചറിഞ്ഞു. നെഹ്രുവിയന്‍ വികസന മാതൃകയെ വിമര്‍ശിച്ച കൊസംബി പീപ്പിള്‍ പ്ലാനിംഗിനെ പ്രതീക്ഷയോടെ നോക്കി. പോസ്റ്റ്‌ മോഡേണിസത്തെ വിമര്‍ശിക്കവേ വന്‍ മൂലധനമിട്ട്  മാധ്യമങ്ങള്‍ വഴി ചരിത്രത്തിന്റെ  അന്ത്യം കുറിക്കാനെത്തുന്നവരെ  കരുതിയിരിക്കാന്‍ പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍  ആഹ്വാനം ചെയ്തു.

സദസ്സില്‍ നിന്നു ജലീല്‍, അജി രാധകൃഷ്ണന്‍, റൂഷ് മഹര്‍, ജോഷി, സന്തോഷ്‌, ശ്രീജിത്ത്‌, ഷെറിന്‍, ഹുമയൂണ്‍ കബീര്‍ തുടങ്ങിയവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രൊഫസര്‍  വി. കാര്‍ത്തികേയന്‍  മറുപടി നല്‍കി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കെ. ബി. മുരളി അധ്യക്ഷനായിരുന്നു. വനിതാ വിഭാഗം സെക്രടറി ശഹിധാനി വാസു അതിഥിക്ക് ബൊക്കെ നല്‍കി. ദേവിക സുധീന്ദ്രന്‍ കൊസംബിയുടെ ജീവിതവും രചനകളും പരിചയപ്പെടുത്തി. റഹിം കൊട്ടുകാട് (ശക്തി), ധനേഷ് (ശാസ്ത്ര പരിഷത്ത്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യ വിഭാഗം സെക്രട്ടറി  സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്റ്  സെക്രടറി  ഷെറിന്‍   നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. പി. സി. സി. ഉത്തര മേഖല കണ്‍വെന്‍ഷന്‍

July 2nd, 2011

mpcc-pravasi-divas-uae-convention-ePathram

ദുബായ് : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ( MPCC ) രണ്ടാമത് മലബാര്‍ പ്രവാസി ദിവസി നോടനുബന്ധിച്ച് യു. എ. ഇ. ഉത്തര മേഖലാ കണ്‍വെന്‍ഷന്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസി യേഷനില്‍ വച്ച് നടന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയ ങ്ങളെ അധികരിച്ച് നടന്ന ചര്‍ച്ച കള്‍ക്ക് കെ. എം. അബ്ബാസ് ( പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും), സത്യന്‍ മാടാക്കര ( മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാ വസ്ഥ), ബഷീര്‍ തിക്കോടി ( മലബാറിന്‍റെ സമഗ്ര വികസനം) എന്നിവര്‍ നേതൃത്വം നല്‍കി.

സെക്രട്ടറിയേറ്റിന്‍റെ ഒരു അനെക്‌സര്‍ കോഴിക്കോട് അനുവദിക്കുക, കാസര്‍കോട് കേന്ദ്രമായി മെഡിക്കല്‍ കോളേജും പാരാ മെഡിക്കല്‍ കോഴ്‌സുകളും അനുവദിക്കുക, കാസര്‍കോട് ഗവ. കോളേജില്‍ മലയാളം കോഴ്‌സ് അനുവദിക്കുക, മഞ്ചേരി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തുക, എന്‍. ആര്‍. ഐ. ഫീസ് കുറയ്ക്കുക, പാവപ്പെട്ട പ്രവാസി കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, പ്രവാസി ക്ഷേമ നിധി കാലോചിതമായി പരിഷ്‌കരിക്കുകയും ഉദാരവല്‍ക്കരിക്കുകയും ചെയ്യുക, നോര്‍ക്ക പ്രിവിലേജ് കാര്‍ഡ് ഉപയോഗ പ്രദമായ രീതിയില്‍ പരിഷ്‌ക്കരിക്കുക, മൊയ്തു പാലം കോരപ്പുഴ പാലം അടക്കം പുതുക്കി പണിതു കൊണ്ട് മലബാറിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുക, പുതുതായി അനുവദിക്കപ്പെട്ട യു. എ. ഇ. കോണ്‍സുലേറ്റിന്‍റെ ആസ്ഥാനം മലബാറില്‍ ആക്കുക തുടങ്ങിയ വിവിധ വിഷയ ങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ച കളില്‍ പ്രാദേശിക അസോസിയേഷനുകള്‍, കോളേജ് അലൂമ്‌നികള്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ വിഷയ ങ്ങള്‍ സമഗ്രമായ രീതിയില്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കാനും, യു. എ. ഇ. യിലെ മറ്റു എമിറേറ്റുകളിലും, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, എന്നിവിട ങ്ങളിലും തുടര്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

പ്രശസ്ത ഗായകന്‍ വി. എം. കുട്ടി മുഖ്യാഥിതി ആയിരുന്നു. എം. പി. സി. സി. പ്രസിഡന്‍റ് അര്‍. സാജിദ് അബൂബക്കറിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗ ത്തില്‍ നാരായണന്‍ വെളിയങ്കോട്( ദല) ,  ഇബ്രാഹിം എളേറ്റില്‍ ( പ്രസിഡണ്ട്, ദുബായ് കെ. എം. സി. സി.),  എന്‍. പി. രാമചന്ദ്രന്‍  (ദുബായ് പ്രിയദര്‍ശിനി),  എന്‍. ആര്‍. മായന്‍ ( O. I. C. C. ),  വൈ. എ. റഹീം, കെ. എം. ബഷീര്‍, ഹനീഫ് ബൈത്താന്‍, മുഹമ്മദ് അന്‍സാരി എന്നിവര്‍ സംസാരിച്ചു. 

ദേവാനന്ദ് തിരുവോത്ത് സ്വാഗതവും രാജു. പി. മേനോന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ പൊതു പ്രഭാഷണം ഫഹാഹീലില്‍

June 30th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : ആത്മീയ ചൂഷണങ്ങള്‍ക്ക് എതിരെ എന്ന കാമ്പെയിന്റെ ഭാഗമായി ജൂലൈ 1 വെള്ളിയാഴ്ച മഗ് രിബ് നമസ്കാരാനന്തരം ഫഹാഹീലില് പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല്‍ ഗള്ഫ് മാര്ട്ടിന് പിന്‍വശത്തുള്ള മസ്ജിദുല്‍ മസീദ് ഹിലാല്‍ അല്‍ ഉതൈബിയില്‍ (പാക്കിസ്ഥാനി പള്ളി) വെച്ച് നടക്കുന്ന പരിപാടിയില്‍ ‘സ്വഹാബികളുടെ ജീവിതത്തിലൂടെ’ എന്ന വിഷയം യുവ പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി അവതരിപ്പിക്കും.

സ്ത്രീകള്ക്ക് പ്രത്യേക സൌകര്യ മുണ്ടായിരി ക്കുമെന്ന് സെന്റര്‍ ദഅവ സിക്രട്ടറി റഫീഖ് മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 23915217, 60756740 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും

June 30th, 2011

kerala-students-epathram

ഷാര്‍ജ : മലയാളി ആര്‍ട്സ്‌ ആന്‍ഡ്‌ സോഷ്യല്‍ സെന്റര്‍ ഷാര്‍ജ – മാസ് “കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 1 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ രാത്രി 8 മണിക്കാണ് സെമിനാര്‍ ആരംഭിക്കുക. കേരള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി, കാര്‍ത്തികേയന്‍ നായര്‍ സെമിനാറിന് നേതൃത്വം നല്‍കും. മറ്റ് നിരവധി വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുക്കുന്ന സെമിനാറില്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

(അയച്ചു തന്നത് : ശ്രീപ്രകാശ്‌)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശഅബാന്‍ ചിന്തകള്‍ അല്‍മനാറില്‍

June 30th, 2011

almanar-quran-learning-centre-logo-epathram

അല്‍ഖൂസ്: അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അല്‍ഖൂസില്‍ വ്യാഴാഴ്ച രാത്രി 9.30ന് സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം ശഅബാന്‍ ചിന്തകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 3394464.

(അയച്ചു തന്നത് : സക്കറിയ മൊഹമ്മദ്‌)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « അക്ഷയ ദേശീയ പുരസ്കാരം വി.ടി.വി. ദാമോദരന്
Next »Next Page » കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും »



  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine