17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റി

May 20th, 2010

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ച കേസില്‍ വാദം കേള്‍ക്കല്‍ ഷാര്‍ജ അപ്പീല്‍ കോടതി ജൂണ്‍ 16 ലേക്ക് മാറ്റി.  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കാനാണ് ഷാര്‍ജ അപ്പീല്‍ കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റുകയായിരുന്നു. പഞ്ചാബി ഭാഷ അറിയുന്ന ദ്വിഭാഷി ഇല്ലാത്തതാണ് മാറ്റിവയ്ക്കാന്‍ കാരണമെന്ന് കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സിലെ മുതിര്‍ന്ന അഭിഭാഷകരാണ് കേസ് വാദിക്കുന്നത്. പ്രതികളില്‍ 16 പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഹരിയാനക്കാരനുമാണ്. ഇവര്‍ക്ക് പഞ്ചാബി ഭാഷ അറിയാവുന്ന ദ്വിഭാഷിയെ വച്ച് കൊടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഷാര്‍ജയിലെ മദ്യ നിര്‍മ്മാണ സംഘങ്ങളുമായി ബന്ധപ്പെട്ട വഴക്കില്‍ ജനുവരിയില്‍ പാക്കിസ്ഥാനി പൌരനെ ഇന്ത്യക്കാരായ പ്രതികള്‍ വധിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് 17 പേര്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചത്.

ജയിലില്‍ ചെന്ന് ഇവരെയെല്ലാം താന്‍ കണ്ടിരുന്നുവെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഈ കേസില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ അസാധാരണ സ്വഭാവം കണക്കിലെടുത്താണ് ഇവര്‍ക്ക്‌ സര്‍ക്കാര്‍ നിയമ സഹായം ലഭ്യമാക്കിയത്. ഇത് ഒരു കീഴ് വഴക്കം ആവില്ല. കൊലപാതക കേസില്‍ പെടുന്ന പ്രതികള്‍ക്ക്‌ നിയമ സഹായം ലഭ്യമാക്കുക എന്നത് സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാനില്‍ സ്വന്തം വാഹനത്തില്‍ കപ്പലില്‍ സഞ്ചരിക്കാം

May 20th, 2010

സ്വന്തം വാഹനവുമായി കപ്പലില്‍ സഞ്ചരിക്കാന്‍ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാന്‍ ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനി. ഒമാനിലെ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് ഈ കപ്പല്‍ സര്‍വീസ്.

ഒമാന്‍ ഗവണ്‍ മെന്‍റിന് കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനിയുടെ രണ്ട് കപ്പലുകളാണ് യാത്ര നടത്തുന്നത്. ഷിനാസ്, ഹോര്‍മൂസ് എന്നീ കപ്പലുകളാണിവ.  ബുധന്‍, വെള്ളി ദിവസങ്ങളില്‍ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും കപ്പലിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റ്, ബിസിനസ്, വി. ഐ. പി. ലോഞ്ചുകളായിട്ടാണ് സീറ്റുകള്‍ തരം തിരിച്ചിരിക്കുന്നത്.

208 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രക്കിടയില്‍ സേവനവുമായി 10 ക്യാമ്പിന്‍ ക്രൂ അടക്കം 21 ജീവനക്കാരാണ് ഷിനാസ് കപ്പലില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ എഞ്ചിന് കപ്പലാണ് ഇതെന്ന് ഷിനാസ് കപ്പലിന്‍റെ ക്യാപ്റ്റര്‍ ഫോക്കയോറസ് ഷിറിംഗ പറ‍ഞ്ഞു.

വാഹനവുമായി കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഒരുക്കുമെന്ന്  കോ ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു. ജി. സി. സി. യില്‍ തന്നെ ഇത്തരമൊരു സൗകര്യം ഇതാദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി. 

40 കാറുകളേയും അഞ്ച് ട്രക്കുകളേയും വഹിക്കാനുള്ള സൗകര്യം ഈ കപ്പലിനുണ്ട്.

വിശാലമായ ഹെലിപ്പാഡും കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെ ടുത്താനാണിത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൂമി പൊതു സ്വത്ത്‌: സംവാദം

May 19th, 2010

kssp-logo-epathram‘ഭൂമി പൊതു സ്വത്ത്‌’ എന്ന മുദ്രാവാക്യം ഉയര്‍ത്തി    പിടിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സംഘടിപ്പിച്ചു വരുന്ന വിപുലമായ ബോധ വല്കരണ ത്തിന്‍റെ ഭാഗമായി ഫ്രണ്ട്സ്‌ ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്‌ അബുദാബി ചാപ്ടര്‍ ഒരുക്കുന്ന സംവാദം ‘ഭൂമി പൊതു സ്വത്ത്‌’  മെയ്‌ 19 ബുധനാഴ്ച രാത്രി 8  മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍.  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാ ധരന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിക്കുന്നു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ – ഒമാന്‍ പ്രതിരോധ ധാരണ

May 19th, 2010

ഇന്ത്യയും ഒമാനുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണ. പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെ ഒമാന്‍ സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രതിരോധ മന്ത്രി എ. കെ. ആന്‍റണി ഒമാനില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒമാനില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. എ. കെ. ആന്‍റണയും ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹരിബുമായുള്ള ചര്‍ച്ചയിലാണ് ഈ ധാരണ.

ഏദന്‍ കടലില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പലുകള്‍ തട്ടിയെടുക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. റാ‍ഞ്ചല്‍ സംഭവങ്ങള്‍ വര്‍ധിച്ച് വരുന്നത് ലോക രാജ്യങ്ങള്‍ക്ക് തന്നെ ഭീഷണി യാണെന്ന് നേതാക്കള്‍ നിരീക്ഷിച്ചു. ഏദന്‍ കടലില്‍ 16 ഇന്ത്യന്‍ കപ്പലുകളെ വിന്യസിച്ചതായി എ. കെ. ആന്‍റണി പറഞ്ഞു.

ഇരു രാജ്യങ്ങളുടേയും സേനകള്‍ യോജിച്ച് അടുത്ത വര്‍ഷം ഇന്ത്യയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ അടക്കമുള്ള ഉന്നത തല ഇന്ത്യന്‍ സംഘവും ആന്‍റണിയെ അനുഗമിച്ചിരുന്നു. ഒമാനിലെ ഇന്ത്യന്‍ സംഘടനകള്‍ നല്‍കിയ വിരുന്നിലും എ. കെ. ആന്‍റണി പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു

May 19th, 2010

ഖത്തറില്‍ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു. ഖത്തര്‍ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനിയായ സാറാ ജസ്ഹര്‍ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു.

രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ത്വല്‍ഹയുടെ മകളാണ് സാറ. ഇന്നലെ രാവിലെ സ്കൂളിലേക്ക് സ്കൂള്‍ ബസില്‍ പോയ കുട്ടി ഉറങ്ങി പ്പോയതാണെന്ന് കരുതുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് പൂട്ടി പോവുകയായിരുന്നു. ഉച്ചയ്ക്കാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

-

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « യു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ നിയമം
Next »Next Page » ഇന്ത്യ – ഒമാന്‍ പ്രതിരോധ ധാരണ »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine