കെ.എസ്.സി. പ്രസിഡണ്ടായി കെ. ബി. മുരളി അഞ്ചാം തവണയും

April 8th, 2010

kb-muraliഅബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍, കെ. ബി. മുരളി അഞ്ചാം തവണയും പ്രസിഡന്‍റ് പദവിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), ബാബു വടകര (വൈസ്‌ പ്രസിഡന്‍റ്), സുധീന്ദ്രന്‍ (ട്രഷറര്‍), എ. എല്‍. സിയാദ്‌, എസ്. എ. കാളിദാസ്, അബ്ദുല്‍ ജലീല്‍, എ. പി. ഗഫൂര്‍, താജുദ്ദീന്‍, ഇ. പി. സുനില്‍, അയൂബ് കടല്‍ മാട്‌, മനോജ്‌, വികാസ്‌, ശരീഫ്‌, രജീദ്‌, എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
 
അബു ദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീ യതകള്‍ മാറി, രണ്ടു വിഭാഗവും കഴിഞ്ഞ വര്‍ഷം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തി ക്കാന്‍ തുടങ്ങിയ തിനാല്‍ വീണ്ടും വോട്ടെടു പ്പില്ലാതെ, ഐക്യ കണ്ഠേനയാണ് മാനേജിങ്ങ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, കല അബുദാബി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്. എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം

April 7th, 2010

t-padmanabhanഅബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

അബുദാബി ഐ. എസ്. സി. യുടെ വാര്‍ഷികാഘോഷം

April 7th, 2010

isc-abudhabiഅബുദാബി: യു. എ. ഇ. യിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ സംഘടന, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ നാല്പത്തി മൂന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 43 വര്‍ഷം മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വൈ. എ. ജയിംസ്, സച്ചീന്ദ്രന്‍, തോമസ് സെക്യൂറ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
 
ഐ. എസ്. സി. യുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതായ പിന്തുണ നല്കിയ യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്. എസ്. ഭണ്ഡാരിയെ ആദരിക്കുന്ന ചടങ്ങില്‍, യോഗ വിദ്യ യെക്കുറിച്ച് എസ്. എസ്. ഭണ്ഡാരി എഴുതിയ പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്യും.
 

url

 
43 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ തുടങ്ങിയ സംഘടനയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വൈ. എ. ജയിംസും, സച്ചീന്ദ്രനും, തോമസ് സെക്യൂറയും മുന്‍ പ്രസിഡണ്ടു മാരായ തോമസ്‌ ജോണ്‍, ഡോ. അശോക്, രവി മേനോന്‍ തുടങ്ങിയവരും സംസാരിച്ചു. ഐ. എസ്. സി. അംഗങ്ങളും ആഘോഷ ച്ചടങ്ങില്‍ പങ്കെടുത്തു.
 
പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു.
 
കലാ പരിപാടികള്‍ക്ക് എന്‍റ്ര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി സാം ഏലിയാസ് നേതൃത്വം നല്കി.
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സത്യം വിജയിച്ചു; അനന്ദന് നാട്ടിലേക്ക്.

April 5th, 2010

ഷാര്ജ: യു എ ഇ. വനിതയുടെ ഉടമസ്ഥതയിലുള്ള കാര് വാഷിംഗ് കമ്പനിയില് ജീവനക്കാരനായിരുന്ന കാസര്കോഡ് വടുതല സ്വദേശി അനന്ദനാണ് സാമ്പത്തിക ക്രമക്കേട്,ആജീവനാന്ത വിലക്ക്,ജയില്വാസം എന്നിവയില് നിന്ന് കുറ്റവിമുക്തനായത്.

കാര് വാഷിംഗിന് ഒരു വര്ഷത്തിലധികമായി ലഭിച്ച (1,42000)ഒരു ലക്ഷത്തി നാല്പ്പത്തി രണ്ടായിരം ദിര്ഹംസ് ഉടമയ്ക്ക് കൊടുക്കാതെ തട്ടിച്ചെടുത്തു എന്നതായിരുന്നു അനന്ദനെതിരെ യു.എ ഇ. വനിത നല്കിയ പരാതി.

സാക്ഷികളുടെ അഭാവത്താലും, പോലീസില് നല്കിയ പരാതി രേഖകളുടെ വൈരുദ്ധ്യത്താലും 2009 ജനുവരി 26ന് അനന്ദനെതിരെയുള്ള വിധി ഷാര്ജ കോടതി റദ്ദക്കുകയായിരുന്നു. അനന്ദന് നിരപരാധിയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.ഷാര്ജയിലും ദുബൈയിലുമുള്ള യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നിരന്തര ഇടപെടലാണ് കോടതി വിധി അനന്തന് അനുകൂലമാകാന് കാരണമായത്.

നിസ്സഹായനായ ഒരു മലയാളി പൊതുപ്രവര്ത്തകനായ നിയമ പ്രതിനിധിയുടെ സഹായത്തോടെ നടത്തിയ നിയമ പോരാട്ടത്തിന്റെ വലിയ കഥയാണ് ഇവിടെ പുറത്തു വരുന്നത്.

2006ലാണ് അനന്ദന് തൊഴില് തേടി ഷാര്ജയില് വിസ്സിറ്റ് വിസയില് എത്തുന്നത്.ജോലിയന്വേഷണത്തിനൊടുവില് ഷാര്ജ സ്വദേശിനിയുടെ കാര് വാഷിംഗ് കമ്പനിയില് ജോലി ലഭിക്കുകയും ചെയ്തു. കാര് വാഷിംഗിന് പുറമെ വച്ച്മാനായും അനന്ദന് അധിക ജോലി നോക്കിയിരുന്നു.എന്നാല് മാസങ്ങളോളം ശമ്പളം ലഭിച്ചില്ല.സഹപ്രവര്ത്തകരുടെ സഹായത്താലാണ് ഈ മലയാളി ജീവിതം തള്ളിനീക്കിയത്.അതിനിടെ വിസയുടെ ബങ്ക് ഗ്യാരന്റിയായി (3000)മൂവായിരം ദിര്ഹംസ് കമ്പനി വാങ്ങുകയും ചെയ്തു.വിസ റദ്ദാക്കാനോ നാട്ടില് പോകാനോ കമ്പനി അനുവദിച്ചതുമില്ല.ഈയവസരത്തിലാണ് സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ അനന്ദന് കോടതിയെ സമീപിച്ചത്.ഒന്പതു മാസത്തെയും ഇരുപതു ദിവസത്തെയും ശമ്പളവും ആനുകൂല്യവുമടക്കം (12,320)പന്തീരായിരത്തി മുന്നൂറ്റി ഇരുപതു ദിര്ഹംസു നല്കാന് വിധിച്ചു കൊണ്ട് ഷാര്ജാ കോടതി അനന്ദന് അനുകൂലമായി. യു.എ.ഇ വനിതയ്ക്കെതിരെയുള്ള വിധിയായി മാദ്ധ്യമങ്ങള് ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല് കമ്പനിയുടമ വീണ്ടും പോലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.അനന്ദന് കമ്പനിയുടെ വന് തുക തിരിമറി നടത്തിയെന്നായിരുന്നു പരാതി.മൂന്നു മാസത്തെ ജയില്വാസവും,നാടുകടത്തലും,ആജീവനാന്ത യു.എ.ഇ വിലക്കുമായിരുന്നു കോടതി വിധി. അതേ സമയം അനന്ദന് അറിയാതെയാണ് കേസ്സുകള് മുഴുവന് നടന്നിരുന്നതും വിധി വന്നതും.

നിരപരാധിയായ തന്നെ മുന് കേസ്സിന്റെ അടിസ്ഥാനത്തില് യു.എ.ഇ വനിത കള്ളക്കേസ്സില് കുടുക്കുകയായിരിന്നുവെന്ന് അനന്ദന് തിരിച്ചറിയുകയായിരുന്നു.വീണ്ടും നിയമ പോരാട്ടത്തിന്റെ വഴികളിലേക്കു തിരിയാന് ഈ മലയാളി നിര്ബന്ധിതനായി. ആദ്യ കേസ്സില് തനിക്ക് നിയമരക്ഷ നേടിത്തന്ന സലാം പാപ്പിനിശ്ശേരി മാത്രമായിരുന്നു ഇത്തവണയും തുണ.യു.എ.ഇ വനിതയ്ക്കെതിരെയുള്ള പരാതിയായതിനാല് ആദ്യ തവണയും മറ്റ് അഡ്വക്കേറ്റ്മാര് അനന്ദനെ കയ്യൊഴിഞ്ഞിരുന്നു.നിയമങ്ങള് അറിയാത്തതിന്റെ പേരില് നിരപരാധികള് ശിക്ഷിക്കപ്പെടുന്ന ഇക്കാലത്ത് തന്റെ നിരപരാധിത്വം തെളിയിക്കാന് കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് അനന്ദന്.നിസ്വാര്ത്ഥമായി കൂടെ നിന്ന് സൌജന്യമായി നിയമ സഹായം ചെയ്തു തന്ന സലാം പാപ്പിനിശ്ശേരിയോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിക്കുന്നു.

പ്രതീഷ് പ്രസാദ്

- ജെ.എസ്.

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍വ്വകലാശാലാ നടപടി ത്വരിതപ്പെടുത്തണം – കെ.എം.സി.സി.

April 5th, 2010

Muneer-Ibrahimദുബായ്‌ : വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ്‌ ജില്ലക്ക്‌ ഏറെ പ്രതീക്ഷയേകി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യം ആക്കണമെന്ന് ദുബായ്‌ ചെങ്കള പഞ്ചായത്ത്‌ കെ. എം. സി. സി. യോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കാസര്‍ഗോഡിന്റെ അഭിമാനം ആകേണ്ട സര്‍വ്വകലാശാലയെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും ഓണം കേറാ മൂലയില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം കരുതി ഇരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
 
നൂതനവും, സാങ്കേതികവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിലൂടെ ജില്ലയിലെ പുതിയ തലമുറ ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് അറുതി വരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
 

Latheef-Hussain

 
ദുബായ്‌ ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടലില്‍ കെ. എം. സി. സി. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ടും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.
 
ദുബായ്‌ കെ. എം. സി. സി. കാസര്‍ഗോഡ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, റഹീം ചെങ്കള, ഹുസൈന്‍ എടനീര്‍, ലതീഫ്‌ മഠത്തില്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ്‌ ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി മുനീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി ഐ. പി. എം. ഇബ്രാഹിം, ട്രഷറര്‍ ആയി ലതീഫ്‌ മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹുസൈന്‍ എടനീറിനെയും തെരഞ്ഞെടുത്തു.
 
വൈസ്‌ പ്രസിഡന്റ്‌മാരായി അര്‍ഷാദ്‌ എദിര്‍ത്തോട്, ഷാഫി ഖാസി വളപ്പില്‍, എസ്. ടി. മുനീര്‍ ആലംബാടി, അബ്ദുറഹ്മാന്‍അല്ലാമാ നഗര്‍ എന്നിവരെയും, സെക്രട്ടറിമാരായി അസീസ്‌ പി. ടി. റിയാസ്‌ എദിര്‍ത്തോട്, അബ്ദുള്‍ റഹ്മാന്‍ ബെര്‍ക്ക, നിസാര്‍ എസ്. എം. നാറംബാടി എന്നിവരെയും തെരഞ്ഞെടുത്തു. 12 പ്രവര്‍ത്തകസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
Next »Next Page » സത്യം വിജയിച്ചു; അനന്ദന് നാട്ടിലേക്ക്. »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine