രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി

September 11th, 2021

logo-national-emergency-crisis-disaster-management-authority-ePathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീ കരിച്ച കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് 2021 സെപ്റ്റംബര്‍ 12 ഞായറാഴ്ച മുതല്‍ യു. എ. ഇ. യിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്ന് അധികൃതര്‍.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഐ.സി. എ. വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ യാത്ര അനുമതി ലഭിക്കും. യു. എ. ഇ. യില്‍ എത്തി നാലാം ദിനവസവും ആറാം ദിവസ വും ആർ. ടി.പി. സി. ആർ. ടെസ്റ്റ് നടത്തി ഹൊസൻ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം എന്നും അറിയിപ്പില്‍ പറയുന്നു.

ആറു മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്കു പുറത്തു നില്‍ക്കുന്നവരും സാധുത യുള്ള താമസ വിസക്കാരു മായ വാക്‌സിന്‍ കുത്തി വെച്ച എല്ലാവര്‍ക്കും രാജ്യ ത്തേക്ക് എത്താം എന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം

August 25th, 2021

super-star-mohanlal-ePathram
അബുദാബി : യു. എ. ഇ. യിലെ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കു കൊടുത്ത വാക്കു പാലിച്ച് മലയാള ത്തിന്റെ പ്രിയ താരം മോഹന്‍ ലാല്‍. യു. എ. ഇ. സർക്കാർ അനുവദിച്ച ഗോൾഡൻ വിസ സ്വീകരി ക്കുവാനായി അബു ദാബിയിൽ എത്തിയതായിരുന്നു അദ്ദേഹം.

കൊവിഡ് മുന്നണി പ്പോരാളികളെ കാണാന്‍ എത്തും എന്ന് ഒരു വർഷം മുൻപ് നൽകിയ വാക്ക് പാലിച്ചു കൊണ്ടാണ് അബുദാബി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ മോഹൻ ലാൽ എത്തിയത്. അദ്ദേഹ ത്തിന്റെ സന്ദർശനം, വിവിധ രാജ്യ ക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേറിട്ട ആദരം ആയി.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ട ത്തിൽ മേയ് 12 ന് ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ യിൽ മോഹൻ ലാലു മായി ഫോണി ലൂടെ സംസാരിച്ച വിവിധ എമി റേറ്റു കളിലെ നഴ്‌സു മാർ അദ്ദേഹ ത്തെ കാണു വാനും സംവദിക്കുവാനും വേണ്ടി വി. പി. എസ്. ബുർജീൽ മെഡിക്കൽ സിറ്റി യില്‍ എത്തിയിരുന്നു.

കൊവിഡ് മുന്നണി പ്പോരാളി കളായ ആരോഗ്യ പ്രവർ ത്തകരെ നേരിൽ കണ്ടു സംസാരിക്കുവാന്‍ കഴിഞ്ഞത് ജീവിത ത്തിലെ ഭാഗ്യം എന്നും മോഹൻ ലാൽ പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ട ത്തിലെ ആരോഗ്യ പ്രവർത്തക രുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരുമായി ഇതു പോലെ ഒരു വേറിട്ട കൂടിക്കാഴ്ച ക്ക് അവസരം ഒരുക്കിയതിന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർ മാനും എം. ഡി. യുമായ ഡോക്ടര്‍. ഷംഷീർ വയലില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മോഹൻ ലാൽ പറഞ്ഞു.

മോഹൻലാലിന്റെ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ 
എത്രയും വേഗം മഹാമാരി മാറട്ടെ എന്ന് പ്രതീക്ഷിക്കാം. ആരോഗ്യ പ്രവർ ത്തകർ അനു ഭവിക്കുന്ന വെല്ലു വിളി കൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി സംസാരിക്കുവാൻ കഴിഞ്ഞ തിൽ സന്തോഷം. വരാം എന്നും നേരില്‍ കാണാം എന്നും അവർക്ക് നൽകിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവ ത്തിന് നന്ദി.

ആരോഗ്യ പ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗ ങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയ ത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് നന്ദി. ഇതു പോലൊരു ചടങ്ങിൽ പങ്കെടുക്കാന്‍ ആയത് ഭാഗ്യ മായി കരുതുന്നു,” മുന്നണി പ്പോരാളി കളോട് മോഹൻലാൽ പറഞ്ഞു.

■ ക്ഷണം സ്വീകരിച്ച് സൂപ്പർ താരം എത്തിയ തിന്റെ സന്തോഷത്തിൽ പത്തനംതിട്ട സ്വദേശിനി സോണിയാ ചാക്കോ.

നടക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാ ഞ്ഞിട്ടും ആരോഗ്യ പ്രവർത്തകരെ കാണാൻ വരണ മെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻ ലാലിന് മുന്നിൽ വച്ച അൽ-ഐൻ മെഡിയോർ ആശുപത്രി യിലെ രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല.

“നഴ്‌സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരു മെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടാ യിരുന്നില്ല. അന്ന് സംസാരിക്കാനായത് ജീവിത ത്തിലെ വലിയ ഭാഗ്യം. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാ രിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവി സ്മരണീയ അവസര മാണ്. ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പി ക്കുന്നതാണ്”,

കൊവിഡ് രോഗികളെ പരിചരിക്കുന്ന തിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു. തന്റെ സ്വന്തം നാട്ടുകാരി യായ സോണിയയുടെ ആവശ്യ പ്രകാരം ഇവിടെ എത്താനായതിൽ ഏറെ സന്തോഷം ഉണ്ട് എന്നായിരുന്നു മോഹൻ ലാലിന്റെ പ്രതികരണം.

■ “നിങ്ങൾ എല്ലാവരും പറഞ്ഞാൽ യു. എ. ഇ. യിൽ താമസമാക്കാം…”

ഗോൾഡൻ വിസ ലഭിച്ചതിനാൽ കൂടു തൽ കാലം യു. എ. ഇ.യിൽ തുടരുന്ന കാര്യം പരിഗണി ക്കുമോ എന്ന് അബു ദാബി ബുർജീൽ ആശുപത്രി യിൽ നഴ്‌സായ പ്രിൻസി ജോർജ് ചോദിച്ചു. വേണമെങ്കിൽ പരിഗണിക്കാമെന്ന് ചിരി യോടെ താരത്തിന്റെ മറുപടി.

“40 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി യു. എ. ഇ. സന്ദർ ശിച്ചത്, ഇടയ്ക്കിടെ ദുബായി ലേക്ക് വരാറുണ്ട്‌. നിങ്ങൾ എല്ലാവരും നിർബ്ബന്ധിക്കുക യാണെങ്കിൽ, ഞാൻ ഇവിടെത്തന്നെ താമസിക്കാം.”

ലാലേട്ടാ എന്ന് നേരിട്ട് വിളിക്കാനായത് തന്ന നഴ്സായത് കൊണ്ടാണ് എന്നതിൽ അഭിമാനം ഉണ്ട് എന്ന് ആൽ ഐൻ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനു പറഞ്ഞു. ലാലേട്ടൻ എങ്ങനെ ജോലി സമ്മർദ്ദം കൈ കാര്യം ചെയ്യുന്നു എന്ന സിനുവിന്റെ ചോദ്യ ത്തിന് മറുപടി ഇങ്ങനെ:

“സിനിമയിൽ ഇതെന്റെ നാല്പത്തി നാലാമ ത്തെ വർഷമാണ്. ജോലി യോടുള്ള പ്രതി ബദ്ധത, നന്ദി, വിജയിക്കു വാൻ ഉള്ള ഊർജം, സത്യം, സ്നേഹം, ഇതിലുമുപരി ദൈവത്തി ന്റെ കൃപ യും ഉണ്ടെങ്കിൽ നിങ്ങൾക്ക് അത്തരം സമ്മർദ്ദ ങ്ങളെ യെല്ലാം മറി കടക്കാൻ കഴിയും. നിങ്ങള്‍ക്ക് എല്ലാവർ ക്കും ഈ ഗുണങ്ങളുണ്ട്, അതിനാൽ അനുഗ്രഹിക്ക പ്പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ”

■ “ആശുപത്രിയും ആരോഗ്യ പ്രവർത്ത കരുടെ ജീവിത വും പ്രമേയ മാക്കി സിനിമ പരിഗണിക്കാം”

ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ്‌ നഴ്‌സ് മരിയ ഡു പ്ലൂയി സഹ പ്രവർത്ത കരിൽ നിന്ന് കേട്ടറിഞ്ഞ താരത്തെ നേരിൽ കാണാനായ സന്തോഷ ത്തിലായിരുന്നു. “ഇന്ത്യ യിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സിനിമാ താരത്തെ കാണാൻ അവസരം ലഭിച്ചതിൽ സന്തോ ഷമുണ്ട്. അബുദാബി യിൽ വച്ച് ആശു പത്രി യും ആരോഗ്യ പ്രവർത്തകരും പ്രമേയ മായി ഒരു സിനിമ ചെയ്യുമോ എന്നായി രുന്നു മരിയ യുടെ ചോദ്യം.

“ഇത്തരത്തിൽ ചില സിനിമകൾ ചെയ്തി ട്ടുണ്ട്. എങ്കിലും, തീർച്ചയായും ഒരു വെല്ലുവിളി യായി ഇത് ഏറ്റെടുക്കാം,” മോഹൻലാൽ പറഞ്ഞു.

■ പൂക്കളത്തിലും ലാലേട്ടൻ, ആരോഗ്യ പ്രവർ ത്തകര്‍ ഒരുക്കിയ കൂറ്റൻ പൂക്കള ത്തിന് കയ്യടിച്ചു മോഹൻ ലാൽ

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യ പ്രവർ ത്തകർ ഓണത്തിന് ഒരുക്കിയ കൂറ്റൻ പൂക്കളത്തെ മോഹൻ ലാൽ അഭിനന്ദിച്ചു. 300 കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്ര മീറ്ററിൽ ഒരു ക്കിയ പൂക്കളമാണ് അദ്ദേഹ ത്തെ ആകർ ഷിച്ചത്. മോഹൻ ലാലിന് സർപ്രൈസ് ഒരുക്കാൻ പൂക്കള ത്തിന്റെ വിവിധ കോണു കളിൽ അദ്ദേഹത്തിന്റെ മുഖ വും ആരോഗ്യ പ്രവർത്തകർ ഉൾ പ്പെടുത്തി.

“ഓണം ഈ രീതിയിൽ ആഘോഷിച്ചി രുന്ന നമ്മൾ നിലവിൽ കൊവിഡ് സാഹചര്യം കാരണം ആഘോഷം പരിമിത പ്പെടുത്തി യിരിക്കുകയാണ്.

സാഹചര്യം ഉടൻ മെച്ചപ്പെടും എന്ന് പ്രതീക്ഷി ക്കുന്നു എന്നും അടുത്ത വർഷ ത്തെ ഓണം സാധാരണ രീതിയിൽ ആഘോഷിക്കാം എന്നു പ്രാര്‍ത്ഥിക്കാം” അദ്ദേഹം പറഞ്ഞു.

ബുർജീൽ ആശുപത്രികളുടെ റീജ്യണൽ സി. ഇ. ഒ. ജോണ്‍ സുനിൽ മോഹൻ ലാലിന് സ്വാഗത വും മീഡി യോർ-എൽ. എൽ. എച്ച്. ആശു പത്രി കളുടെ സി. ഇ. ഒ. സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ജില്ലാ കെ. എം. സി. സി. ‘സൻസദ് -21’ ലോഗോ പ്രകാശനം

August 11th, 2021

malappuram-kmcc-sansad-2021-logo-ePathram
അബുദാബി : ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അബുദാബി – മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സൻസദ്-21’ എന്ന പ്രോഗ്രാമിന്റെ ലോഗൊ പ്രകാശനം അബുദാബി സ്റ്റേറ്റ് കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ സർജൻ ഡോ. രജനി കാന്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ടി. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു.

sansad-21-kmcc-malappuram-committee-ePathram

ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, പബ്ലിക് റിലേഷൻ സെക്രട്ടറി സലിം നാട്ടിക എന്നിവർ സംബന്ധിച്ചു. സംസ്ഥാന കമ്മിറ്റി ഭാര വാഹി കളായ അസീസ് കാളിയാടൻ, അഷ്‌റഫ് പൊന്നാനി, റഷീദലി മമ്പാട്എ ന്നിവർ ആശംസ അർപ്പിച്ചു.

മറ്റു ഭാരവാഹികളായ ഹംസക്കോയ, ഹംസുഹാജി പാറയിൽ, ലത്തീഫ് തേക്കിൽ, അസൈനാർ ഹാജി, കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസൈൻ, സൈനുദ്ധീൻ കൊടുമുടി, അബ്ദുൽ ഖാദർ ഒളവട്ടൂർ, പി. ടി. റഫീഖ്, അബുഹാജി, ജാഫർ തെന്നല, ഹൈദർ ബിൻ മൊയ്‌തു, നൗഷാദ് തൃപ്രങ്ങോട് എന്നിവർ സംബന്ധിച്ചു.

ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി പൂര്‍ണ്ണമായും കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കും. മാത്രമല്ല മുൻ കൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമാ യിരിക്കും പ്രവേശനം അനുവദിക്കുക.

സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തന പരിപാടി കൾ നടപ്പിലാക്കി യിട്ടുള്ള കെ. എം. സി. സി. യുടെ ചരിത്ര ത്തിലെ സവിശേഷ മായ ഒരു അദ്ധ്യായ മായി രിക്കും ‘സൻസദ് -21’ എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി

August 8th, 2021

cell-phone-talk-on-driving-ePathram
അബുദാബി : അശ്രദ്ധയോടെ വാഹനം ഓടിച്ചതിനാൽ ട്രാഫിക് നിയമ ലംഘനം ചുമത്തി, കഴിഞ്ഞ ആറു മാസ ത്തിൽ 27, 076 ഡ്രൈവർമാർക്ക് പിഴ എന്ന് പോലീസ്.

വാഹനം ഓടിക്കുമ്പോള്‍ ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക, സെല്‍ഫി എടുക്കല്‍ തുടങ്ങിയവ യാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍. 800 ദിർഹം വീതം പിഴയാണ് ഇത്തരക്കാരില്‍ നിന്നും ഇടാക്കിയത് എന്നും പോലീസ് അറിയിച്ചു.

അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് ഏറ്റവും കൂടുതൽ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠന ങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. ആളു കൾക്ക് ഗുരുതരമായ പരിക്കുകളും ജീവ ഹാനിയും ഇത്തരം അപകടങ്ങൾ മൂലം ഉണ്ടാവും. ആയതിനാൽ പരിപൂർണ്ണ ശ്രദ്ധയോടെ ആയിരിക്കണം ഡ്രൈവിംഗ് എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും

August 3rd, 2021

penalties-for-acquiring-pornographic-materials-child-sex-photo-ePathram
അബുദാബി : കുട്ടികളുടെ പോണാ ഗ്രാഫിക് ചിത്രങ്ങള്‍, വീഡിയോ, റെക്കോർഡിംഗുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ കയ്യില്‍ വെച്ചാല്‍ ആറു മാസം ജയിൽ വാസവും 150,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും എന്ന് പബ്ലിക് പ്രോസി ക്യൂഷൻ അറിയിച്ചു. ലൈംഗിക വികാരം ഉണർത്തുന്ന ഏതെങ്കിലും ഫോട്ടോ ഗ്രാഫുകൾ, ഡ്രോയിംഗ്, ചിത്രീകര ണങ്ങള്‍ അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെ യുള്ള കുട്ടികളുടെ ഒറിജിനല്‍, വെർച്വൽ കൃത്രിമ ലൈംഗിക പ്രവർത്ത നങ്ങൾ എന്നിവ യാണ് പോണോ ഗ്രാഫി എന്ന് അർത്ഥമാക്കുന്നത്.

ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌ വർക്ക്, വെബ്‌ സൈറ്റ്, അല്ലെങ്കില്‍ ഏതെങ്കിലും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ, കുട്ടികളെ മോശമായി ചിത്രീ കരിക്കുന്ന കലാ രൂപങ്ങള്‍, കുട്ടികളുടെ നഗ്ന രൂപ ങ്ങള്‍ വരുന്ന റെക്കോർഡിംഗു കൾ, ഡ്രോയിംഗുകൾ എന്നിവ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ സൂക്ഷി ക്കുന്നത് യു. എ. ഇ. നിയമ പ്രകാരം ശിക്ഷാര്‍ഹം എന്നു ഓര്‍മ്മ പ്പെടുത്തി ക്കൊണ്ടാണ് സാമൂഹ്യ മാധ്യമ ങ്ങളില്‍ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിപ്പു നല്‍കിയിരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്ന് വേണ്ടി തയ്യാറാക്കിയ 2012 ലെ ഫെഡറൽ ഉത്തരവ് നിയമം 5 ലെ ആർട്ടിക്കിൾ (18) സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതു ജന ങ്ങളിലേക്ക് എത്തുന്നതിനും രാജ്യത്തെ നിയമ പരമായ സംസ്കാരവും പൊതു ജനങ്ങളിൽ അവബോധവും ഉയർത്തു ന്നതിനും കൂടി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന പ്രചാരണ ത്തിന്റെ ഭാഗ മാണ് ഈ സോഷ്യല്‍ മീഡിയാ പോസ്റ്റുകൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദമാൻ ഹെൽത്ത് ഇൻഷ്വറൻസ് മൊബൈൽ ബ്രാഞ്ച് സേവനം
Next »Next Page » മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ നല്‍കാം »



  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine