സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല

January 4th, 2011

fareed-abdul-rahman-epathram

ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ സി. ഇ. ഒ. ആയി ഫരിദ് അബ്ദുല്‍ റഹിമാന്‍ തന്നെ തുടരും എന്ന് ടീകോം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. കേരള ത്തിലെ ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും അല്‍ മുല്ല വിശദീകരിച്ചു.

സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ചുമതല ടീ കോം ല്‍ നിന്നും മാറ്റി ദുബായ് സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലിനെ ഏല്പിക്കും എന്നു വന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ് എന്ന് അല്‍മുല്ല വ്യക്തമാക്കി. സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലും ടീകോമു മായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടു പോവുക ടീകോം തന്നെ ആയിരിക്കും.

ഫ്രീ ഹോള്‍ഡ് ഭൂമി സംബന്ധിച്ച ടീകോമിന്‍റെ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറുമില്ല. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റ് അംഗീകരിക്കാന്‍ കേരളം തയ്യാറാകണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരള ഗവണ്‍മെന്‍റ് നിയോഗിച്ചിട്ടുള്ള പ്രതിനിധി എന്ന നിലയില്‍ യു. എ. ഇ. യിലെ വ്യവസായി യൂസഫ് അലി യുമായി കാര്യങ്ങള്‍ ടീകോം ചര്‍ച്ച ചെയ്യും. ടീകോമിന് പറയാനുള്ള കാര്യങ്ങള്‍ കേരള ഗവണ്‍മെന്‍റിനെ ധരിപ്പിക്കാന്‍ യൂസഫ് അലി വഹിക്കുന്ന പങ്ക് സ്വാഗതാര്‍ഹമാണ്.

തനിക്കെതിരെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശ ങ്ങളോട് പ്രതികരിക്കുന്നില്ല എന്നും സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. ഫാരിദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. കേരളത്തില്‍ വരുന്നത് മദ്യപിക്കാന്‍ ആണ് എന്നായിരുന്നു ഒരു പത്ര സമ്മേളന ത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞത്. തന്നേക്കാള്‍ പത്തു മുപ്പതു വയസ്സ് പ്രായം കൂടുതല്‍ ഉള്ള, അറുപതു വര്‍ഷം പൊതു രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള മുഖ്യമന്ത്രി യോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായറു മായി ചര്‍ച്ച നടത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നു യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായര്‍, ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല എന്നിവരുമായി ദുബായ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മത നിന്ദ : പ്രതികരിക്കേണ്ടത് ആശയം കൊണ്ട്

July 5th, 2010

kuwait-kerala-islahi-centre-epathramകുവൈറ്റ്‌ സിറ്റി : ചോദ്യപേപ്പറിലൂടെ പ്രവാചക നിന്ദ പ്രചരിപ്പിച്ച വിവാദ സംഭവത്തിലെ പ്രതിയായ തൊടുപുഴ ന്യൂമാന്സ് കോളേജിലെ അധ്യാപകനെ ആക്രമിച്ച്‌ കൈ വെട്ടി മാറ്റിയ സംഭവത്തെ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ അപലപിച്ചു. പ്രതികള്‍ ആരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും, അതേ സമയം, സംഭവത്തിനു പിന്നില്‍ മത സ്പര്‍ദ്ധ വളര്ത്തി, അരാജകത്വം സൃഷ്ടിക്കാനുള്ള ഏതെങ്കിലും വിഭാഗത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുണ്ടോ എന്ന് മുന്‍വിധികളില്ലാതെ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സെന്റര്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പര മത നിന്ദയും സാമുദായിക വിദ്വേഷവും പോലുള്ള സങ്കുചിതവും ഹീനവുമായ നിലപാടുകളെ കൈയ്യൂക്ക് കൊണ്ടല്ല, ആശയം കൊണ്ടും, നിയമ നടപടികള്‍ കൊണ്ടുമാണ് നേരിടേണ്ടത്. എത്ര കടുത്ത വെല്ലുവിളികളെയും ആശയപരമായി പ്രതിരോധിക്കാന്‍ ഇസ്ലാമിന് ദാര്ശനികമായ കരുത്തുണ്ടായിരിക്കെ, വില കുറഞ്ഞ വാചാടോപങ്ങളോട് കായികമായി പ്രതികരിക്കുന്നത് തികച്ചും അനുചിതവും ആക്ഷേപാര്ഹവുമാണ്. പ്രവാചകനെ സ്നേഹിക്കുന്ന യഥാര്ത്ഥ വിശ്വാസികള്‍ മഹാനായ ആ ലോക ഗുരുവിന്റെ ഉദാത്തമായ അധ്യാപനങ്ങള്ക്ക് നിരക്കാത്ത പ്രതികരണ ശൈലികള്‍ സ്വീകരിക്കാവതല്ല. എന്നാല്‍ സങ്കുചിത താല്‍പ്പര്യങ്ങള്ക്ക് വേണ്ടി മത നിന്ദയും അക്രമ മാര്ഗങ്ങളും അവലംബിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താനും അവരുടെ രഹസ്യ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനും എല്ലാ മനുഷ്യ സ്നേഹികളും തയ്യാറാകണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

  • അധ്യാപകന്റെ കൈ വെട്ടി മാറ്റി
  • - ജെ.എസ്.

    വായിക്കുക: , ,

    അഭിപ്രായം എഴുതുക »

    സാമൂഹ്യ വിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത് : പിണറായി

    April 18th, 2010

    pinarayi-vijayanദുബായ്: മാധ്യമ സമൂഹത്തിന്റെ മറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധനെ നല്ല പിള്ളയാക്കാനും അത്തരക്കാരന്‍ പറയുന്നത് പ്രചരിപ്പിക്കാനും തയ്യാറാകുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശ നാര്‍ത്ഥം ദുബായില്‍ എത്തിയ അദ്ദേഹം, വാര്‍ത്താ സമ്മേളനത്തില്‍ സംസാരി ക്കുകയായിരുന്നു. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയിട്ടില്ലെന്ന് സി. ബി. ഐ. പ്രത്യേക കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കു കയായിരുന്നു അദ്ദേഹം.

    മാധ്യമ പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ നല്ല തോതില്‍ അംഗീകരി ക്കപ്പെടുന്ന ഒന്നാണ്. അപവാദം പ്രചരിപ്പി ക്കുമെന്ന് ഭീഷണി പ്പെടുത്തി പണം പറ്റുന്ന കശ്മലന്മാര്‍ക്ക് വലിയ പ്രചാരണം കൊടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ തയ്യാറാകുന്നു. അത് മാധ്യമ ധര്‍മത്തില്‍ പെട്ടതാണോ? സമൂഹത്തിലെ പുഴുക്കുത്തുകളായ അത്തരം വ്യക്തികള്‍ക്ക് വ്യാപകമായി പ്രചാരണം കൊടുക്കുന്നത് ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. ഒരു പാട് ദുഷ്പ്രചാരണങ്ങള്‍ വന്ന ഒരു പ്രശ്നമാണിത്. കേരളത്തില്‍ വൈദ്യുതി വകുപ്പിന്റെ ചുമതല കുറച്ചു കാലം കൈവശം വയ്ക്കുകയും ആകുന്ന രീതിയില്‍ ആ ചുമതല നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ച യായിട്ടാണ് ഈ പ്രശ്നം ഉയര്‍ന്നു വന്നത്. മന്ത്രി സ്ഥാനത്തു നിന്ന് ഒഴിയുമ്പോള്‍ രാഷ്ട്രീയമായി എതിര്‍ത്തവര്‍ പോലും നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എങ്കിലും പിന്നീട് വലിയ കോടികളുടെ അഴിമതി ക്കാരനായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ചിലരത് 360 കോടിയില്‍ പരമെന്നും ചിലര്‍ 500 കോടിയില്‍ പരമാണെന്നു മൊക്കെ അവരവരുടെ ഭാവനാ വിലാസ മനുസരിച്ച് പ്രചരിപ്പി ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കേസ് നിയമ പരമായി നേരിടുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. അതു തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാടെന്നും പിണറായി പറഞ്ഞു.

    - ജെ.എസ്.

    വായിക്കുക: ,

    അഭിപ്രായം എഴുതുക »

    മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം

    April 1st, 2010

    കുവൈത്ത്‌ : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മുസ്ലിം സമൂഹത്തിന്‌ നേരെ സകല വിധ സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ട്‌ പ്രകോപന പരമായി മത നിന്ദാ പരാമര്‍ശം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന്‌ കുവൈത്ത്‌ കേരളാ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയേറ്റ്‌ കേരളാ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പ്രകോപന പരമായ ഇത്തരം പരാമര്‍ശ ങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഇളക്കി വിട്ട്‌ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ ദുഷ്ട ലാക്ക്‌ തിരിച്ചറിയാന്‍ സമൂഹത്തിന്‌ സാധിക്കണം. കേരളത്തെ പോലുള്ള സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്ത്‌ ഖേദകരമായ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ തന്നെയാണ്‌ അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

    - ജെ.എസ്.

    വായിക്കുക: , ,

    1 അഭിപ്രായം »

    3 of 3123

    « Previous Page « ഒരുമ ഒരുമനയൂര്‍ : ദുബായ് ചാപ്ടര്‍
    Next » പാസ്പോര്‍ട്ട് വീണു കിട്ടി »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine