ഡിസംബറിന്‍റെ തണുപ്പിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ചൂടു പിടിച്ചൊരു സംവാദം

December 31st, 2013

ദോഹ : ഖത്തറിന്‍റെ സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളില്‍ പുത്തന്‍ ഇട പെടലു കളുമായി അടയാളം ഖത്തറും കൂട് മാസികയും സംയുക്ത മായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ന്മേല്‍ സംവാദം സംഘടിപ്പിച്ചു.

രാത്രി വൈകുവോളം നീണ്ടു നിന്ന സംവാദം ഗൗരവമാര്‍ന്ന ചോദ്യങ്ങളും വിശദീകരണ ങ്ങളും കാഴ്ച പ്പാടുകളുമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ എല്ലാ വശങ്ങളും വിശകലനം ചെയ്തു. അടയാളം ഖത്തര്‍ സെക്രട്ടറി പ്രദോഷ് കുമാര്‍ ഗാഡ്ഗില്‍ റിപ്പോറ്ട്ടിന്റെ വളരെ പ്രസക്തമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിഷയാവതരണം നടത്തി.

അടയാളം പ്രവര്‍ത്തകരായ പൂക്കാര്‍ ഷംസുദ്ദീന്‍, സുധീര്‍ എം എ, മനീഷ് സാരംഗി എന്നിവര്‍ ഏഴാച്ചേരി രാമചന്ദ്രന്‍റെ കവിത യില്‍ നിന്നുള്ള വളരെ സന്ദര്‍ഭോചിമായ ഭാഗ ങ്ങള്‍ ആലപിച്ചത് ചര്‍ച്ചകള്‍ക്ക് ആവേശകര മായൊരു ആമുഖമായി.

തുടര്‍ന്ന് കൂട് മാസിക യുടെ സജീവ പ്രവര്‍ത്തകനായ ദിലീപ് അന്തിക്കാട് സംസാരിച്ചു. ‘മൌനമാണ് പലപ്പോഴും എല്ലാ പ്രതിരോധ ങ്ങളേയും നിരായുധീ കരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ലെ നിര്‍ദ്ദേശ ങ്ങള്‍ നടപ്പിലാക്ക പ്പെടാതിരുന്നാല്‍ കനത്ത വില യാണ് നാം ഓരോരുത്തരും കൊടുക്കേണ്ടി വരിക. ഗാഡ്ഗില്‍ റിപ്പോര്‍ ട്ടിനു അനുകൂലമായ സന്ദേശ ങ്ങള്‍ സമൂഹത്തി ലെത്തിക്കുക എന്നതാണ് നമ്മുടെ കടമ’ അദ്ദേഹം പറഞ്ഞു.

‘മനുഷ്യന് തന്‍റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്ര വേണ മെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ച പ്പാടാണ് പ്രകൃതിയെ കൊള്ള യടിക്കാനുള്ള ലളിത വല്‍കൃത ന്യായ വാദ ങ്ങളായി ഉയര്‍ന്ന് വരുന്നത്. പരിസ്ഥിതി തീവ്ര വാദികള്‍ എന്നാണ് പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകരെ മുദ്ര കുത്തുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ ഇന്ന് നടക്കുന്നത് എന്താണ് എന്ന് എല്ലാവര്‍ക്കു മറിയാം. രാഷ്ട്രീയ ത്തിനും അതീതമായ താല്പര്യ ങ്ങളാണ് അവരെ നയിക്കുന്നത്’ ചര്‍ച്ച യില്‍ ഇട പെട്ടു കൊണ്ട് മനോജ് നീലകണ്ഠന്‍ സംസാരിച്ചു.

ഗൂഢ ലക്ഷ്യത്തോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അടയാളവും കൂട് മാസികയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച യ്ക്കെടുത്തത് പ്രശംസനീയ മാണെന്നും പാറ പൊട്ടിക്കാന്‍ മാഫിയ കള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്ന നിയമം പാറ സംരക്ഷണ ത്തിന് അനുമതി കൊടുക്കാത്ത വിരോധാഭാസം നില നില്‍ക്കുന്ന നമ്മുടെ നാടിന്‍റെ ഭരണാധി കാരി കളുടെ താത്പര്യ ങ്ങള്‍ തുറന്നു കാട്ട പ്പെടേണ്ട താണെന്നും യോഗ ത്തില്‍ സംസാരിച്ച ഇടുക്കി ജില്ലാ എക്സ്പാട്രിയറ്റ് അസോസി യേഷന്‍ ഭാരവാഹി ഉണ്ണി ക്കൃഷണന്‍ പറഞ്ഞു.

ഭൂമിക്ക് നമ്മെ ആവശ്യമില്ല, നമുക്കാണ് ജീവന്‍റെ നിലനില്‍പ്പിന് ഭൂമിയും അതിന്‍റെ സന്തുലിത മായ പരിസ്ഥിതിയും ആവശ്യം. മരുഭൂമി കള്‍ കോടികള്‍ ചെലവഴിച്ച് പച്ചപ്പിന്‍റെ ഇരിപ്പിട ങ്ങളായി മാറു മ്പോള്‍ നമ്മുടെ കേരളം പോലുള്ള സ്ഥല ങ്ങളില്‍ മരുഭൂമി കളില്‍ കാണ പ്പെടുന്ന പക്ഷി കളുടെ സാന്നിധ്യം കണ്ടു വരുന്നത് അനുഭവി ക്കാന്‍ പോകുന്ന വലിയ പാരി സ്ഥിക ദുരന്ത ങ്ങളുടെ സൂചക ങ്ങളാണ് എന്ന് കൂട് മാസിക യുടെ സാരഥി താജുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.

വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് തട യിടാതെയും തൊഴില്‍ സാദ്ധ്യത കള്‍ നില നിര്‍ത്തി ക്കൊണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്ക പ്പെടണം എന്നതിനെ ക്കുറിച്ചും അഭി പ്രായ ങ്ങള്‍ ഉയര്‍ന്നു വരണ മെന്ന് ചര്‍ച്ച കളെ മറ്റൊരു തല ത്തിലേക്ക് ഉയര്‍ത്തി ക്കൊണ്ട് അടയാളം പ്രസിഡണ്ട് നിക്കു കേച്ചേരി ഇടപെട്ടു.

ആര്‍ഭാട ത്തിലൂന്നിയ നമ്മുടെ ജീവിത രീതിയും കാഴ്ച പ്പാടുകളും മാറേണ്ടതുണ്ട്. മാത്രമല്ല, പണ മുണ്ടാക്കാന്‍ മാത്രം ഉതകുന്ന വലിയ പ്രോജക്റ്റുകള്‍ മാത്ര മാണ് ഭരണ ത്തിന്‍റെ തലപ്പത്തിരി ക്കുന്നവര്‍ പ്രൊമോട്ട് ചെയ്യുന്നത്. പണം കിട്ടാത്ത ഏര്‍പ്പാടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശ ങ്ങള്‍. അതു കൊണ്ടു തന്നെ അത് ചില്ലലമാര കളില്‍ കാഴ്ച യ്ക്ക് വെയ്ക്കപ്പെടും എന്ന് മനോജ് പി എ അഭിപ്രായപ്പെട്ടു.

വ്യക്തി ഗത പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയ രൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുക, അതിനുള്ള സമര രൂപങ്ങള്‍ ആവിഷ്കരി ക്കപ്പെടുക എന്നീ അടിസ്ഥാന പരമായ കാര്യ ങ്ങളിലും ശ്രദ്ധതിരിയേണ്ടതുണ്ട് എന്ന് അടയാളം ജോയിന്‍റ് സെക്രട്ടറി നാമൂസ് പെരുവള്ളൂര്‍ ആവശ്യപ്പെട്ടു.

വ്യക്തികള്‍ തെരെഞ്ഞെടു ക്കുന്ന ഗവണ്മെന്റുകള്‍ തന്നെ യാണ് കാലാ കാല ങ്ങളില്‍ നാടു ഭരിക്കുന്ന തെന്നും തൃശ്ശൂര്‍ നഗര ത്തിനടുത്ത് ശോഭാസിറ്റിക്ക് വേണ്ടി ഏക്കറു കണക്കിന് വയല്‍ പ്രദേശ ങ്ങള്‍ നികത്ത പ്പെട്ടത്തിന്‍റെ ഫലമായി ജനങ്ങള്‍ അനുഭവി ക്കുന്നതു പോലുള്ള പ്രശ്ന ങ്ങള്‍ വ്യക്തി കള്‍ക്ക് പരിഹരി ക്കാവുന്ന തല്ലെന്നും അതില്‍ ഗവണ്മെന്റുകള്‍ തന്നെ കൃത്യ മായി ഇട പെടേണ്ടതു ണ്ടെന്നും അടയാളം എക്സിക്യുട്ടീവ് കമ്മറ്റി അംഗം രാമചന്ദ്രന്‍ വെട്ടിക്കാട് അഭിപ്രായപ്പെട്ടു

വ്യക്തി കള്‍ ചെയ്യുന്ന പ്രകൃതി ചൂഷണ ത്തേക്കാള്‍ ഒരു വ്യസസ്ഥ യുടെ തന്നെ ഭാഗമായ വലിയ ചൂഷണ ത്തെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആയിരിക്കണം എന്നും കര്‍ഷകന്‍ ഒരി ക്കലും പ്രകൃതി വിരുദ്ധ നോ, പ്രകൃതി സ്നേഹി ഒരിക്കലും കര്‍ഷക വിരുദ്ധനോ ആവുന്നില്ല എന്നും ജന ങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരേ നില്‍ക്കുകയും കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ വരുന്ന തെരെഞ്ഞെടുപ്പിലുള്ള പരാജയ സാദ്ധ്യതകള്‍ നില നില്‍ക്കുമ്പോ ള്‍ത്തന്നെ റിപ്പോറ്ട്ടിനെ അനുകൂലി ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ കാഴ്ചകളാണ് കേരളാ രാഷ്ട്രീയ ത്തില്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന തെന്നും ശ്രീനാഥ് ചൂണ്ടിക്കാട്ടി.

ജീവനോപാധി ക്ക് വേണ്ടി പ്രകൃതിക്കു മേലുള്ള സ്വാഭാവിക ചൂഷണം ഒരിക്കലും അപകട കരമല്ല, അതേ സമയം ലാഭേച്ഛയോടു കൂടിയ അമിത ചൂഷണം പ്രകൃതി വിരുദ്ധവും അപ കടകര വുമാണ്. മുതലാളിത്ത സംസ്കാരം മുന്നോട്ട് വയ്ക്കുന്ന വികസന സങ്കല്‍പ്പ ങ്ങള്‍ മറ്റേതിനേയും പോലെ ഭൂമിയേയും ഒരു ഉത്പന്നമാക്കി മാറ്റി യിരിക്കുന്നു. ഭരണ ത്തിലും ബ്യൂറോ ക്രസി യിലും അതിന്‍റെ നയ രൂപീകരണ ങ്ങളിലും മുതലാളിത്ത താത്പര്യ ങ്ങള്‍ കടന്നു വരുന്ന താണ് ഇത്തരം സ്ഥിതി വിശേഷങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് അടയാളം എക്സിക്യുട്ടീവ് അംഗം സുധീര്‍ എം എ. പറഞ്ഞു.

വെള്ളം കുടിക്കുന്ന ലാഘവ ത്തോടെ യാണ് ഇന്ന് പ്രകൃതി ചൂഷണം വന്‍ തോതില്‍ നടന്നു കൊണ്ടിരിക്കുന്നത്. സത്യത്തില്‍ വിഷം കുടി ക്കുന്നത്പോലെ അപകട കരമാണ തെന്ന് പലരും തിരിച്ചറി യുന്നില്ലെ ന്നത് നിര്‍ഭാഗ്യ കരമാണെന്ന് ചര്‍ച്ചയില്‍ ഇട പെട്ട്കൊണ്ട് സുലൈമാന്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് : ബീജ വി. സി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊട്ടാവാടി : പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ്

December 22nd, 2013

അബുദാബി : ഖലീഫാ പാര്‍ക്കില്‍ പ്രസക്തി സംഘടി പ്പിച്ച കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടോപ്പം വിജ്ഞാനവും പകരുന്ന തായിരുന്നു. നേഴ്സറി മുതൽ പ്ലസ്‌ ടു വരെ യുള്ള 40 കുട്ടികൾ പങ്കെടുത്ത പരിസ്ഥിതി ക്യാമ്പ്, പ്രമുഖ സാമൂഹിക പ്രവർത്ത കനായ വി. ടി. വി. ദാമോദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേവിക രമേശ്‌ എൻഡോസൾഫാന് എതിരായ കവിത ആലപിച്ചു.

പരിസ്ഥിതി പ്രവർത്ത കനായ സുജിത്ത് നമ്പ്യാരുടെ ‘കേരള ത്തിലെ ചെടികൾ’ എന്ന വിഷയ ത്തിൽ നടന്ന ക്ലാസ് കുട്ടി കളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ പര്യാപ്ത മായിരുന്നു. തുടര്‍ന്നു കുട്ടികളെ മൂന്നു വിഭാഗ ങ്ങളായി തിരിച്ച് ‘പ്രകൃതി യിലൂടെ – സസ്യ ങ്ങളുടെ പേരുകൾ ചേർത്തു വച്ച കളി’, ”ഔഷധ സസ്യ ങ്ങളെക്കുറിച്ചുള്ള പഴംചൊല്ലുകള്‍’, സസ്യങ്ങളെ തിരിച്ചറിയല്‍’, എന്നിവ സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രവർത്ത കരായ പ്രസന്ന വേണു, ഫൈസൽ ബാവ, മുഹമ്മദ്‌ അലി, ജാസ്സിർ എരമംഗലം, കെ. ജി. അഭിലാഷ് എന്നിവർ വിവിധ പഠന പ്രവർത്തന ങ്ങൾക്ക് നേതൃത്വം നല്കി.

ക്യാമ്പിൽ പങ്കെടുത്ത കുട്ടി കളുടെ രക്ഷ കർത്താക്കൾക്കായി സംഘടിപ്പിച്ച ‘പ്രകൃതി സൌഹൃദ ഭക്ഷണ രീതികളെ’ക്കുറിച്ചു ചർച്ച വേറിട്ട അനുഭവ മായിരുന്നു. ചർച്ച യിൽ കെ. വി. ചന്ദ്രന്‍, അഡ്വ. മുഹമ്മദ്‌ റഫീക്ക്‌, റഫീക്ക്‌ എടപ്പാള്‍, മുഹമ്മദ്‌ അസ്ലാം, ഗീത സുബ്രഹ്മണ്യന്‍, രാജേഷ് കോടോത്ത്, ഡോ. രാഖി രമേഷ്, മുഹമ്മദ്‌ ഇക്ബാൽ എന്നിവർ പങ്കെടുത്തു.

പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും ക്യാമ്പ് ഡയറക്ടർ രമേശ്‌ നായർ, കവി അസ്മോ പുത്തൻചിറ, ടി. എ. ശശി, ഷീജ ഇക്ബാൽ, അഷ്റഫ്‌ ചമ്പാട്, ശശിൻ സാ, സുബ്രഹ്മണ്യന്‍ കാഞ്ഞിരമുക്ക്, അജി രാധാകൃഷ്ണൻ എന്നിവർ വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പശ്ചിമഘട്ട സംരക്ഷണ ത്തിനു ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം

December 22nd, 2013

ഷാര്‍ജ : പശ്ചിമ ഘട്ടം സംരക്ഷിക്ക പ്പെടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കു ന്നതിനും മാധവ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട് ഗ്രാമ തല ങ്ങളിൽ ചർച്ച ചെയ്തു കൊണ്ട് നടപ്പി ലാക്കുക യാണ് അഭികാമ്യം എന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രീനിങ്ങ് പ്രോഗ്രാം ഓണറബിൾ കൺസൾട്ടന്റും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുൻ വൈസ് പ്രസിഡണ്ടു മായ പ്രൊഫ. ടി. പി. ശ്രീധരൻ പറഞ്ഞു.

മാധവ ഗാഡ്ഗിൽ സമർപ്പിച്ച 510 പേജുള്ള പശ്ചിമ ഘട്ട ഇക്കോളജി എക്സ്പർട് പാനൽ റിപ്പോർട്ട് പശ്ചിമ ഘട്ട ത്തിലെ ജീവ ജാല ങ്ങളെയും അതിനെ ആശ്രയിക്കുന്ന ജന ങ്ങളെയും സംരക്ഷിക്കുന്ന തിനും വേണ്ട നിർദേശ ങ്ങൾ മാത്ര മാണ് ഉള്ളത്. സുസ്ഥിര വികസനം എങ്ങനെ നടപ്പിലാക്കണം എന്ന് പറയുന്ന റിപ്പോർട്ട് കർഷ കർക്ക് എതിരല്ല.

പരിസ്ഥിതി സംരക്ഷണ ത്തിനു വിരുദ്ധ മായ കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളി ക്കളയുകയും ചർച്ച കളിലൂടെയും സോഷ്യൽ ഓഡിറ്റു കളിലൂടെയും ഗാഡ്ഗിൽ കമ്മറ്റി നിർദേശ ങ്ങൾ നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഷാർജ യിൽ സംഘടിപ്പിച്ച ‘എന്തുകൊണ്ട് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പി ലാക്കണം’ എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അഫ്സൽ, ശിവപ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മനോജ്കുമാർ മോഡറേറ്റര്‍ ആയിരുന്നു. അരുൺ പരവൂർ സ്വാഗതവും കെ. എം. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികൾക്കായി പരിസ്ഥിതി ക്യാമ്പ് : തൊട്ടാവാടി

December 16th, 2013

thottavadi-prasakthi-environmental-camp-ePathram
അബുദാബി : യു. എ. ഇ. യിലെ സാംസ്കാരിക സംഘടന യായ പ്രസക്തി, കുട്ടികളുടെ പരിസ്ഥിതി ആഭിമുഖ്യം വളർത്താൻ “തൊട്ടാവാടി” എന്ന പേരിൽ ഒരു പരിസ്ഥിതി ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 20, വെള്ളിയാഴ്ച 3 മണിക്ക് അബുദാബി ഖലീഫാ പാർക്കിലാണ് പരിസ്ഥിതി ക്യാമ്പ്.

പ്രമുഖ പരിസ്ഥിതി പ്രവർത്തക രായ  ഫൈസൽ ബാവ, പ്രസന്ന വേണു എന്നിവർ നേതൃത്വം നല്കുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യ മായിരിക്കും.

കൂടുതൽ വിവര ങ്ങൾക്കും പങ്കെടുക്കുവാനും വിളിക്കുക : രമേശ്‌ നായർ : 050 – 799 67 59

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

‘എക്സ്പോ – ഇഫിയ 2013 – 14’

November 13th, 2013

efia-expo-2013-emirates-future-academy-ePathram
അബുദാബി : മുസ്സഫ യിലെ എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർ നാഷണൽ അക്കാദമിയിൽ സംഘടിപ്പിച്ച ‘എക്സ്പോ – ഇഫിയ 2013 – 14‘ എന്ന സയൻസ് എക്സിബിഷൻ വിദ്യാര്‍ത്ഥി കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നഴ്സറി തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കളുടെ ശാസ്ത്ര വൈഭവം പ്രകടമായ എക്സ്പോ യില്‍ ശാസ്ത്ര പ്രദര്‍ശന ത്തോടൊപ്പം തന്നെ കലയും സാഹിത്യവും സമൂഹ്യ പാഠ വും സമന്വയിപ്പിച്ചിരുന്നു.

ഒട്ടനവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇഫിയാ യില്‍ മലയാ‍ള ഭാഷ യേയും സാഹിത്യ ത്തേയും സംസ്കാര ത്തേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന തിനായി പ്രത്യേക പ്രദര്‍ശന സ്റ്റാളുകള്‍ ഉള്‍ക്കൊള്ളി ച്ചിരുന്നു. വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന ഒരു കൂട്ടായ്മയിലൂടെ യാണ് ഇത്രയും വിപുലമായ ഈ ശാസ്ത്ര പ്രദര്‍ശനം ഒരുക്കിയത്. മനുഷ്യന്റെ നാഡീ വ്യൂഹം, ജല സേചന സംവിധാനം, മഴവെള്ള സംഭരണം, കാറ്റാറ്റി യന്ത്രം, വൈദ്യുതി ഉല്പാദനം, അഗ്നിപര്‍വ്വതം, റോബോട്ടുകള്‍ എന്നിവയെല്ലാം കുട്ടികള്‍ ഒരുക്കി യിരുന്നു.

എന്‍. ടി. എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് എക്സ്പോ ഇഫിയ ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശിബാന്ധി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, മറ്റു അദ്ധ്യാപകരും പരിപാടികല്‍ക്കു നേതൃത്വം നല്‍കി. സജി ഉമ്മന്‍, രവി സമ്പത്ത്, സാമുവല്‍ ആലേയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

21 of 321020212230»|

« Previous Page« Previous « തന്റേടം എന്നാല്‍ തന്റെ ഇടമാണെന്നത് മറക്കരുത് : എന്‍ വി അനില്‍കുമാര്‍
Next »Next Page » എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine