പ്രവാസികളെ വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തും – റിക്രൂട്ടിംഗ് തട്ടിപ്പ് തടയാന്‍ പുതിയ നിയമം : വയലാര്‍ രവി

March 8th, 2012

vayalar-ravi-ma-yusuf-ali-with-ambassador-ePathram
അബുദാബി : മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തുന്ന തിനുള്ള നടപടികള്‍ തുടങ്ങി യതായി പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളി കളും വിദ്യാര്‍ത്ഥികളും അടക്കം വിദേശത്ത് കഴിയുന്ന 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെ വോട്ടര്‍ പട്ടിക യില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരുത്തു ന്നതിനുള്ള നിയമം കൊണ്ടു വന്നിട്ടുണ്ട്. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്ട്രേഷന് അവസര മൊരുക്കും. എന്നാല്‍ നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവാസി സംഘടന കളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്.

ഗള്‍ഫ് മേഖല യിലേക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തിയ ശേഷം വഞ്ചിക്കുന്നത് തടയാന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കും. ഇതിനു വേണ്ടി പുതിയ എമിഗ്രേഷന്‍ നിയമം കൊണ്ടു വരാന്‍ നടപടി പുരോഗമി ക്കുന്നതായി അദ്ദേഹം അറിയിച്ചു. വീട്ടു വേലക്കാരി കള്‍ പല രാജ്യ ങ്ങളിലും ചതി യില്‍ പ്പെടുകയും കടുത്ത ദുരിത ത്തിന് ഇരയാവുകയും ചെയ്യുന്നത് തടയാനാണ് അവരുടെ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കര്‍ശന മാക്കിയത്. ഇന്ത്യന്‍ എംബസി യില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ മുഴുവന്‍ രേഖ കളും സാക്ഷ്യ പ്പെടുത്തണം. ബന്ധപ്പെട്ട രാജ്യത്ത് എത്തിയാല്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ വെച്ചത് ഇതിനാണ്.

എന്നാല്‍ വീട്ടുവേല ക്കാരുടെ സംരക്ഷണ ത്തിന് പ്രവാസികാര്യ മന്ത്രാലയം മുന്നോട്ടു വെച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ പല റിക്രൂട്ടിംഗ് ഏജന്‍സികളും ശ്രമിച്ചു. സ്ത്രീകളെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും കൊണ്ടു വരുന്നത് ഉള്‍പ്പെടെയുള്ള തന്ത്ര ങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ചില വിമാന ത്താവളങ്ങളും ചില ജില്ലകളും കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തി ക്കുന്നതായി വിവരമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. തട്ടിപ്പ് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം ഉടന്‍ കൊണ്ടുവരും. കുറ്റവാളി കള്‍ക്ക് ശിക്ഷ നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസി യിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്

March 8th, 2012

mk-lokesh-ePathram

അബുദാബി:യു. എ. ഇ. യിലെ ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി യിലെയും കോണ്‍സുലേറ്റി ലെയും കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരി പ്പുള്ളതായി ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു.

ima-abudhabi-media-team-with-ambassador-ePathram

അംബാസഡര്‍ എം. കെ. ലോകേഷ് മാധ്യമ പ്രവര്‍ത്തകരോടൊപ്പം

അബുദാബി ഇന്ത്യന്‍ എംബസി യില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖ ത്തിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്. 2009 മുതല്‍ പാസ്‌പോര്‍ട്ട് സേവന ങ്ങളിലൂടെ 10 ദിര്‍ഹം വെച്ച് കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടി ലേക്ക് ധനം സമാഹരിക്കാന്‍ തുടങ്ങിയത്. ഇതുവരെ യായി 15 മില്യണ്‍ ദിര്‍ഹ മാണ് സമാഹരിച്ചത്. ഇതില്‍ 5 മില്യണ്‍ ദിര്‍ഹം വിവിധ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന് അംബാസഡര്‍ വ്യക്തമാക്കി.

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എങ്ങനെ ക്രിയാത്മക മായി ഉപയോഗിക്കാം എന്നതിനെ ക്കുറിച്ച് കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തില്‍ നിര്‍ദ്ദേശ ങ്ങള്‍ സമര്‍പ്പിച്ചിരി ക്കുകയാണ്. യു. എ. ഇ. യില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പൌര ന്മാരുടെ മൃതദേഹം നാട്ടില്‍ ക്കൊണ്ടു പോകാന്‍ വേണ്ടുന്ന സഹായം, നിര്‍ദ്ധനരായ ഇന്ത്യന്‍ തൊഴിലാളി കള്‍ക്ക് ചികിത്സാ സഹായം, ജയിലില്‍ വിമാന ടിക്കറ്റിന് വഴിയില്ലാതെ കഴിയുന്നവര്‍ക്ക് യാത്രാ സൗകര്യം, വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന വര്‍ക്ക് സഹായങ്ങള്‍ എന്നിവ നല്‍കി വരുന്നു.

അബുദാബിയി ലെ ഇന്ത്യന്‍ വിദ്യാലയ ങ്ങളില്‍ സീറ്റ് വര്‍ദ്ധി പ്പിക്കാനുള്ള പരിശ്രമവും എംബസി യുടെ നേതൃത്വ ത്തില്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പു മായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുപ്രകാരം അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ 900 സീറ്റുകളും അബുദാബി മോഡല്‍ സ്‌കൂളില്‍ 500 സീറ്റു കളുമാണ് വര്‍ദ്ധിപ്പിക്കുക.

രണ്ട് ഷിഫ്റ്റുകളിലായി കൂടുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സീറ്റ് നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുക യാണ്. ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സ്‌കൂളുകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ അനുവദി ക്കുവാന്‍ അധി കൃതര്‍ തയ്യാറാണ് എന്നും അംബാസഡര്‍ പറഞ്ഞു.

വിദേശ ഇന്ത്യക്കാരില്‍ നിന്ന് നികുതി ഈടാക്കാ നുള്ള പദ്ധതി, ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ മിനിമം വേതനം, ഗള്‍ഫ് മേഖല യിലെ സാമൂഹികാ ന്തരീക്ഷം, ഇന്ത്യന്‍ സമൂഹ ത്തില്‍ വളരുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയ ങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ അംബാസഡറു മായി ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ എംബസി യിലെ പൊളിറ്റിക്കല്‍ & ഇന്‍ഫര്‍മേഷന്‍ കോണ്‍സലര്‍ നമൃതാ എസ്. കുമാറും ചര്‍ച്ച യില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികൾക്ക് സഹായം ഊർജ്ജിതമാക്കാൻ വിദേശകാര്യ മന്ത്രിയുടെ നിർദ്ദേശം

March 4th, 2012

sm-krishna-epathram

കൈറോ : വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരന്മാർക്ക് സഹായങ്ങളും സേവനങ്ങളും എത്തിക്കുന്നതിൽ കാലവിളംബം പാടില്ല എന്ന് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇന്ത്യൻ എംബസികൾക്ക് നിർദ്ദേശം നൽകി. മദ്ധ്യ പൂർവ്വേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തെ ഈജിപ്റ്റ് സന്ദർശനത്തിന് എത്തിയതാണ് എസ്. എം. കൃഷ്ണ. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തണം എന്നും മന്ത്രി നിർദ്ദേശിച്ചു. ക്ഷേമ ഉദ്യോഗസ്ഥൻ എന്ന് അറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥൻ ആഴ്ച്ചയിൽ ഒരു ദിവസം പ്രവാസികളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായുകയും അവയ്ക്ക് ദ്രുതഗതിയിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി പുത്തൻ ആശയങ്ങൾ നടപ്പിലാക്കുവാൻ മന്ത്രി ഇന്ത്യൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമാണോ എന്ന് അംബാസിഡർമാർ നിരീക്ഷണം നടത്തണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു

March 2nd, 2012

nishad-kaippally-photo-epathram

ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ്‌ തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ്‌ ത്രില്ലര്‍ ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. കത്തിയമരുന്ന ഫ്ലാറ്റിന്റെ തള്ളി തകര്‍ത്ത വാതിലിലൂടെ അകത്തു പ്രവേശിച്ച നിഷാദ്‌ നേരിട്ടത് കനത്ത കറുത്ത പുകയും തീയുമായിരുന്നു. പണ്ട് അബുദാബിയിലെ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഫയര്‍ ഫോര്‍സുകാര്‍ നടത്തിയ സുരക്ഷാ പരിശീലന ക്ലാസിലെ പാഠങ്ങള്‍ നിഷാദിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഷര്‍ട്ട് ഊരി മുഖത്ത് കെട്ടിയ നിഷാദ്‌ കറുത്ത നിറത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഗ്നി ശമനി തിരിച്ചറിഞ്ഞു. അതുമായി ആളി കത്തുന്ന തീയുടെ അടുത്തെത്തി പണ്ട് പഠിച്ചത് പോലെ അഗ്നി ശമനിയുടെ പൂട്ട്‌ പൊട്ടിച്ചു കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം തീയുടെ അടിയിലേക്ക് അടിച്ചു തീ കെടുത്തി. കറുത്ത പുക മൂലം അന്ധകാരം നിറഞ്ഞ ഫ്ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ പ്രകാശത്തിന്റെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീയെയും കുളിമുറിയില്‍ നിന്നും മൂന്നു വയസുള്ള ബാലനെയും നിഷാദ്‌ രക്ഷപ്പെടുത്തി. ബോധമറ്റു കിടന്ന ബാലന്റെ വായിലൂടെ ജീവശ്വാസം ഊതി നല്‍കി കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കുട്ടിയേയും സ്ത്രീയെയും നിഷാദിനെയും ആശുപത്രിയിലേക്ക്‌ എടുത്തു കൊണ്ടു പോകുമ്പോഴേയ്ക്കും തന്റെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം പോലും താന്‍ മറന്നു പോയതായി നിഷാദ്‌ പറയുന്നു.

സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന നിഷാദ്‌ കൈപ്പള്ളി പ്രശസ്തനായ ബ്ലോഗറും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറുമാണ്. മലയാളം കമ്പ്യൂട്ടിംഗ് ഇന്നത്തെ നിലയില്‍ വ്യാപകം ആവുന്നതിന് കാരണമായ യൂണിക്കോഡ്‌ മലയാളത്തിന്റെ ശക്തനായ വക്താവായ നിഷാദ്‌ ആദ്യമായി ബൈബിള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. യൂണിക്കോഡ്‌ മലയാളത്തിന്റെ സാദ്ധ്യതയും കൈപ്പള്ളി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ ആത്മസമര്‍പ്പണവും ഒരു പോലെ വെളിവാക്കുന്ന ഒരു ഉദ്യമമായിരുന്നു സത്യവേദപുസ്തകം.

തന്റെ പ്രവര്‍ത്തന മേഖലയില്‍ എന്ന പോലെ തന്നെ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലും സമയോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ട് മാതൃകയായ നിഷാദ്‌, അഗ്നിക്കിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട കുടുംബത്തിന് സഹൃദയരില്‍ നിന്നും സഹായങ്ങള്‍ എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്ന് eപത്രത്തോട്‌ പറഞ്ഞു.

ഗള്‍ഫിലെ നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യം പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ നിസ്വാര്‍ഥമായ ഇടപെടല്‍ കൊണ്ട് ഏവര്‍ക്കും മാതൃകയും പ്രചോദനവുമായി തീര്‍ന്നിരിക്കുന്നു നിഷാദ്‌ കൈപ്പള്ളി.

- ജെ.എസ്.

വായിക്കുക: , , , ,

6 അഭിപ്രായങ്ങള്‍ »

പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം

February 26th, 2012

pullut-association-nri-meet-2012-ePathram
ദുബായ് : യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ സ്നേഹ സംഗമം ദുബായിലെ സാഹിത്യ പ്രവര്‍ത്തക ഷീല പോള്‍ ഉത്ഘാടനം ചെയ്തു. അക്കാഫ് മുന്‍ പ്രസിഡന്റ്‌ പോള്‍ ജോസഫ്‌ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ചീഫ് വി. കെ. മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും സുനില്‍ വി. എസ്‌ നന്ദിയും പറഞ്ഞു.ബലൂണ്‍ ബ്ലാസ്റ്റ്, കബഡി മത്സരം, മ്യൂസിക്‌ ചെയര്‍ ,ക്വിസ്, ഫ്രോഗ് ജമ്പ്, ഓട്ടം തുടങ്ങിയ ഒട്ടനവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

മത്സര ങ്ങള്‍ക്ക് വിനോദ് കെ. ജി. നേതൃത്വം നല്‍കി.സുനില്‍ കുമാര്‍ പീടിക പറമ്പില്‍ ,സതീഷ്‌ ബാബു പി. എസ്‌. ഡോള്‍ .കെ. വി, മധു പുല്ലുറ്റ്, എന്‍ .വി. സുരേഷ് വിജയകുമാര്‍ പി. എന്‍ . ഫിറോസ്‌ കബീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
മത്സര വിജയി കള്‍ക്കും ഏര്‍ളി ബേഡ് ആയ വിഗിതക്കും സംഗമ ത്തിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ ആയ ശ്രീജക്കും മാന്‍ ഓഫ് ദി മാച്ച് ആയ ത്രിദേവിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സഹൃദയ അഴീക്കോട് പുരസ്ക്കാരം പ്രഖ്യാപിച്ചു
Next »Next Page » മലയാളി നഴ്‌സിന്റെ അവസരോചിതമായ ഇടപെടലിലൂടെ വിമാന യാത്രക്കാരനെ രക്ഷിച്ചു »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine