വിമാനദുരന്തം – എയര്‍ ഇന്ത്യയുടെ വഞ്ചന ഇന്ത്യയ്ക്ക്‌ അപമാനം: കെ. എം. സി. സി.

September 21st, 2010

air-india-maharaja-epathramദുബായ്‌ : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നഷ്ട പരിഹാര തുക വിതരണം ചെയ്യുന്നതില്‍ റിലയന്‍സ്‌ കമ്പിനിയെ സഹായിക്കാന്‍ എയര്‍ ഇന്ത്യ നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ച്‌ അര്‍ഹമായ നഷ്ട പരിഹാര തുക എത്രയും പെട്ടെന്ന്‌ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ക്കൊണ്ട്‌ എയര്‍ ഇന്ത്യ നടത്തുന്ന ഈ വഞ്ചന അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശ്ശസിന്‌ തന്നെ കോട്ടം തട്ടുന്നതാണെന്നും ഇത്‌ ഇന്ത്യയ്ക്ക്‌ അപമാനമാണെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

ജനങ്ങളെ വട്ടം കറക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും മുന്‍പന്തിയിലുള്ള എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട്‌ പോലും കാണിക്കുന്ന അനീതി ന്യായീകരി ക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധ മുയര്‍ന്ന്‌ വരണമെന്നും എയര്‍ ഇന്ത്യയുടെ കള്ളക്കളി പുറത്തു കൊണ്ടു വരാന്‍ മുന്നോട്ട്‌ വരണമെന്നും യോഗം ആവശ്യപ്പെട്ടു.

1999 മെയ്‌ 28-ാം തിയ്യതി നിലവില്‍ വരികയും 2010 ജുലൈ വരെ ഇന്ത്യയടക്കം 97 രാജ്യങ്ങള്‍ ഒപ്പു വെയ്ക്കുകയും ചെയ്‌ത മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ്‌ നഷ്ട പരിഹാരത്തുക വിതരണം ചെയ്യേണ്ടത്‌ എന്നിരിക്കെ, നാമമാത്രമായ തുക വിതരണം ചെയ്‌ത്‌, മരിച്ച കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്‌ എയര്‍ ഇന്ത്യ ശ്രമിക്കുന്നത്‌.

മരണപ്പെട്ടവരില്‍ മിക്കവരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്ന വസ്‌തുത ഒട്ടും പരിഗണി ക്കാതെയാണ്‌ എയര്‍ ഇന്ത്യയുടെ ഈ ക്രൂരത.

മണ്ഡലം പ്രസിഡന്റ്‌ മഹ്മൂദ്‌ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമദ്‌ ചെടയക്കാല്‍, സലീം ചേരങ്കൈ, റഹീം ചെങ്കള, നൂറുദ്ദീന്‍ ആറാട്ട്‌ കടവ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഷരീഫ്‌ പൈക നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കപ്പല്‍ സര്‍വീസ്‌ പുനരാരംഭിക്കുക

September 7th, 2010

swaruma-dubai-epathramഷാര്‍ജ : അനുദിന ചാര്‍ജ്‌ വര്‍ദ്ധനയും നിരന്തരം റദ്ദാക്കലും വഴി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വിമാന സര്‍വീസുകളെക്കാള്‍ താഴെ തട്ടിലുള്ള പ്രവാസികള്‍ക്ക്‌ കൂടി ആശ്വാസമേകാവുന്ന കപ്പല്‍ സര്‍വീസ്‌ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യം എടുക്കണമെന്ന് ഷാര്‍ജയില്‍ ആമീ റസിഡന്‍സില്‍ ചേര്‍ന്ന സ്വരുമ ദുബായ്‌ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

അലി കാസര്‍ഗോഡിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലത്തീഫ് തങ്ങലം, റീനാ സലിം, ജലീല്‍ നാദാപുരം, അസീസ്‌ തലശ്ശേരി, സുബൈര്‍ വെള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു. സക്കീര്‍ ഒതളൂര്‍ സ്വാഗതവും സുമാ സനില്‍ നന്ദിയും പറഞ്ഞു.

ഓണം പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകരുടെ കൂട്ടായ്മയും കുടുംബ സംഗമവും പെരുന്നാള്‍ ദിനം ഷാര്‍ജയില്‍ തത് വസതിയില്‍ ചേരാന്‍ തീരുമാനിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാനം റദ്ദാക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളി : കെ. എം. സി. സി.

September 6th, 2010

cancelled-flight-kerala-epathram

ദുബായ്‌ : കേരളത്തിലെ മൂന്ന് വിമാന താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്‌ ഏകപക്ഷീയമായി സര്‍വീസ്‌ റദ്ദാക്കുന്നത് ഗള്‍ഫ്‌ മലയാളികളോട് എയര്‍ ഇന്ത്യ എക്സ്പ്രസ്‌ തുടരുന്ന വെല്ലുവിളിയും ക്രൂരതയും ആണെന്ന് ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹമൂദ്‌ കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ അഭിപ്രായപ്പെട്ടു. റമളാന്‍, ഓണം അവധികള്‍ക്കായി നാട്ടിലെത്തി മടങ്ങുന്ന പ്രവാസികള്‍ക്ക്‌ ഇരുട്ടടി സമ്മാനിക്കുന്നതാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ തീരുമാനം.

അവധി കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളെയും ഗള്‍ഫ്‌ മലയാളി കുടുംബങ്ങളെയും ഇത് ദുരിതത്തിലാക്കും. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ വൈകലും, റദ്ദാക്കലും, സീസണ്‍ സമയത്ത് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചും ഗള്‍ഫ്‌ മലയാളികളെ ചൂഷണം ചെയ്യുന്ന സമീപനം തന്നെയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.

പ്രവാസികളുടെ ജോലിയെയും, വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെ പുന പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇനി വിമാനം വൈകില്ല; ഓടിച്ചാലല്ലേ വൈകൂ

September 6th, 2010

ban-air-india-epathram

ദുബായ്‌ : വിമാനം വൈകിയത് മൂലം ഇനി പ്രവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിമാനം വൈകുന്നത് മൂലം പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു എന്നായിരുന്നു ഇത്രയും നാള്‍ പരാതി. ഇതിനെതിരെ പ്രക്ഷോഭവും പ്രതിഷേധവും നിവേദനവും എല്ലാം നടത്തുകയും ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു പ്രശ്ന പരിഹാരം കാണാന്‍ പ്രവാസി പ്രമുഖരെ വിമാന കമ്പനികളുടെ നേതൃ സ്ഥാനത്ത് കൊണ്ട് വരികയും ചെയ്തു. എന്നിട്ടും വിമാനങ്ങള്‍ വൈകുകയും പ്രവാസികള്‍ ദുരിതത്തിലാവുകയും ചെയ്തു വന്നു.

ഇതിനൊരു പരിഹാരമായി ദേശീയ വ്യോമ ഗതാഗത കമ്പനി (National Aviation Company of India Limited – NACIL) പുതിയൊരു തീരുമാനം എടുത്തു. വിമാനം തന്നെ റദ്ദ്‌ ചെയ്യുവാനായിരുന്നു ഈ തീരുമാനം. പ്രതിഷേധവുമായി രംഗത്ത്‌ വന്നത് മലയാളികള്‍ ആണല്ലോ. അപ്പോള്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കാതെ മലയാളികള്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ തന്നെയങ്ങ് റദ്ദ്‌ ചെയ്തു. കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാന താവളങ്ങളില്‍ നിന്നും ഷാര്‍ജ, അബുദാബി, ദുബായ്‌, മസ്കറ്റ്‌, കുവൈറ്റ്‌ എന്നിവിടങ്ങളിലേക്ക്‌ സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലെ 298 സര്‍വീസുകളാണ് റദ്ദാക്കിയത്.

ജീവനക്കാരുടെ ദൌര്‍ലഭ്യം കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മംഗലാപുരം വിമാനാപകടത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ജോലി സമയം ഒരു മാസം പരമാവധി 125 മണിക്കൂറും, ഒരു വര്ഷം 1000 മണിക്കൂറും ആയി നിജപ്പെടുത്തി. വിദേശ പൈലറ്റുമാരെ നിയോഗിക്കുന്നതിനു വന്ന നിയന്ത്രണവും സര്‍വീസുകള്‍ റദ്ദ്‌ ചെയ്യുന്നതിന് കാരണമായി.

വിമാനം വൈകുന്നതും സമയം മാറ്റുന്നതും യാത്രക്കാരെ ആലോസരപ്പെടുത്തുകയും അവരുടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്യുന്നു. ജീവനക്കാരുടെ കമ്മി കണക്കിലെടുത്ത് ലഭ്യമായ ജീവനക്കാരെ ഉപയോഗിച്ച് കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തുവാന്‍ സര്‍വീസുകളുടെ എണ്ണം വെട്ടി ചുരുക്കേണ്ടത് ആവശ്യമാണ്‌ എന്ന് മനസ്സിലാക്കിയാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്ന് കമ്പനി വക്താവ് അറിയിച്ചു.

റദ്ദ്‌ ചെയ്യപ്പെട്ട സര്‍വീസുകളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത യാത്രക്കാരെ ടെലിഫോണ്‍ വഴി ബന്ധപ്പെടുമെന്നും മറ്റ് സര്‍വീസുകളില്‍ അവര്‍ക്ക് ടിക്കറ്റ് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യും. സ്ക്കൂളുകള്‍ തുറന്നതിനു ശേഷവും റമദാന്‍ – ഈദ്‌ തിരക്ക് കഴിഞ്ഞതിനു ശേഷവും മാത്രമാണ് മിക്കവാറും വിമാന സര്‍വീസുകള്‍ വെട്ടി ചുരുക്കിയത്. എയര്‍ ഇന്ത്യയുടെയും ഐ.സി. കോഡുള്ള (നേരത്തെ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ എന്ന് അറിയപ്പെട്ടിരുന്ന) വിമാന സര്‍വ്വീസുകളും പതിവ്‌ പോലെ പ്രവര്‍ത്തിക്കും എന്നും കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശാന്തിഗിരി ആരോഗ്യ സമ്മേളനം പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യും

September 5th, 2010

br-shetty-epathram

ദുബായ്‌ : ശാന്തിഗിരി അന്താരാഷ്‌ട്ര സമ്മേളനത്തിന് അനുബന്ധമായി സെപ്റ്റംബര്‍ 10നു ശാന്തിഗിരിയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ്‌ ആരോഗ്യ സമ്മേളനം എന്‍. എം. സി. ആശുപത്രി ചീഫ്‌ മാനേജിംഗ് ഡയറക്ടറും, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ്‌ എക്സിക്യൂട്ടിവ്‌ ഓഫീസറുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസികള്‍ അയക്കുന്ന പണം സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്‍ ആണെന്ന് അംഗീകരിക്കുമ്പോഴും, അവര്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട്. ഗള്‍ഫില്‍ മാത്രം 180തില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു.അ.ഇ. യിലെ മൊത്തം പ്രവാസികളില്‍ 50% ഇന്ത്യക്കാരും അതില്‍ 50% മലയാളികളും ആണെന്ന് ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവിധ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി ചുറ്റുപാടുകളില്‍ നിന്നും ഹ്രസ്വ ദീര്‍ഘ കാലങ്ങ ളിലേക്കായ്‌ ജോലി നോക്കുന്ന പ്രവാസികള്‍ ജീവിത രീതിയിലും ജീവിത സാഹചര്യങ്ങളിലും കാലാവസ്ഥയിലും വരുന്ന വ്യതിയാനങ്ങള്‍ കാരണം പല വിധത്തിലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്നതായിരുന്നു ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ (SRF – Santhigiri Research Foundation) നടത്തിയ പ്രാഥമിക അവലോകനത്തിലെ കണ്ടെത്തലുകള്‍.

ഈ സാഹചര്യങ്ങളില്‍, സമഗ്രമായ ഒരു ഇടപെടല്‍ നടത്താന്‍ ഉതകുന്ന വിവരങ്ങള്‍ സമാഹരിക്കുകയും, നയ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രസ്തുത ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ മിഡില്‍ ഈസ്റ്റ്‌ കണ്‍വീനര്‍ അറിയിച്ചു.

അലോപതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ തുടങ്ങി വിവിധ ആരോഗ്യ ശ്രേണികളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 350 ഓളം പ്രവാസികളും, വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായ്‌ 9287201275 എന്ന നമ്പരിലോ santhigirisis അറ്റ്‌ gmail ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

504 of 5091020503504505»|

« Previous Page« Previous « പ്രവാസി വോട്ടവകാശം അത്യന്തം സ്വാഗതാര്‍ഹം – പുന്നക്കന്‍ മുഹമ്മദലി
Next »Next Page » ഇരുട്ടില്‍ ഒരു ഇഫ്താര്‍ »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine