യു.എ.ഇ. പൊതുമാപ്പ് ഔട്ട്പാസിന് ഫീസ് നൽകേണ്ട

December 14th, 2012

abudhabi-airport-terminal-ePathram

ദുബായ് : യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി അപേക്ഷിക്കുന്നവർ ഔട്ട്പാസ് ഫീസായി നൽകേണ്ട തുക ഇനി അടയ്ക്കേണ്ടി വരില്ല എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സൽമാൻ ഖുർഷിദ് അറിയിച്ചു. ഇത് കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കിയതായി കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ചെന്നു കണ്ട പ്രതിനിധി സംഘത്തിനെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

പൊതു മാപ്പ് ലഭിക്കാനായി നേരത്തെ ഔട്ട്പാസ് ഫീസായി 69 ദിർഹം എംബസിയിൽ കെട്ടി വെയ്ക്കേണ്ടതായി വന്നിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ നടപടിക്ക് എതിരെ പ്രവാസി സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നു വന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് മാറ്റിയത്. മറ്റു രാജ്യങ്ങളിലെ എംബസികൾ തങ്ങളുടെ പൌരന്മാരിൽ നിന്നും ഇത്തരത്തിൽ തുക ഈടാക്കാത്ത കാര്യം പ്രവാസി സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ വിമാനത്താവളം : നിവേദനം നല്‍കി

November 23rd, 2012

memorandum-for-guruvayoor-airport-ePathram
അബുദാബി : കേരളത്തിലെ ടൂറിസം മേഖല യിലെ പ്രധാന കേന്ദ്ര ങ്ങളായ ഗുരുവായൂര്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും ഏതാനും മൈലുകള്‍ക്കപ്പുറം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി യുമൊക്കെ നില കൊള്ളുന്ന ഗുരുവായൂര്‍ ഭാഗത്ത്‌ ആഭ്യന്തര വിമാന ത്താവളം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം അബുദാബി മലയാളീ സമാജം പ്രസിഡണ്ട്‌ ഡോ. മനോജ്‌ പുഷ്കര്‍, സമാജം മുന്‍ സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുട്ടി കൈതമുക്ക് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാലിന് നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളുടെ യാത്രാ പ്രശ്നം: മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി വയലാര്‍ രവി ക്ഷുഭിതനായി

November 13th, 2012

vayalar-ravi-epathram

ഷാര്‍ജ: പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തട്ടിക്കയറി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ പ്രശ്നങ്ങള്‍ എല്ലാം തനിക്കറിയാമെന്നും ഞാന്‍ നിങ്ങളുടെ പ്രിയ സുഹൃത്താണെന്നുമെല്ലാം പറഞ്ഞ മന്ത്രിയാണ് പിന്നീട് യാത്രാപ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് രോഷം കോണ്ടത്.

എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ ഇവിടെ വന്നതിനു ശേഷം ആരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ പണി എടുക്കേണ്ടെന്നും ഇത്തരത്തിലുള്ള വേല തന്റെ അടുത്ത് ചിലവാകില്ലെന്നും മന്ത്രി രോഷത്തോടെ പറഞ്ഞു. ‘പരിഹാരം ഉണ്ടാക്കി നിങ്ങള്‍ പറയൂ ഞാന്‍ അതു പോലെ ചെയ്യാം‘ എന്ന് കോപാകുലനായ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടു. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉള്ള മന്ത്രിയുടെ രോഷപ്രകടനം വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.

പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ ഭീകരന്മാരായി ചിത്രീകരിക്കുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്തപ്പോള്‍ മന്ത്രിയെന്ന നിലയി ഇടപെടല്‍ നടത്താത്തതിന്റെ പേരില്‍ പ്രവാസികള്‍ക്കിടയില്‍ വയലാര്‍ രവിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ വലിയ തോതില്‍ ഉയര്‍ന്ന പ്രതിഷേധം മന്ത്രിയുടെ ശ്രദ്ധയിലും പെട്ടിരിക്കാം. തനിക്കെതിരെ ഗള്‍ഫ് മേഖലയില്‍ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന സന്ദര്‍ശനം മന്ത്രി വെട്ടിച്ചുരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. സൌദി, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനമാണ് മന്ത്രി ഒഴിവാക്കുന്നത്. ചൊവ്വാഴ്ച മസ്കറ്റിലെത്തുന്ന അദ്ദേഹം അന്നു രാത്രി തന്നെ ദില്ലിക്കു മടങ്ങും. ദില്ലിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പങ്കെടുക്കുവാനാണ് വയലാര്‍ രവി തന്റെ യാത്രാ പരിപാടികള്‍ വെട്ടിച്ചുരുക്കിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

പൈലറ്റിന്‍റെ നടപടി ധിക്കാരപരം : യൂത്ത്‌ ഇന്ത്യ

November 12th, 2012

ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ്‌ തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ടു സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ യാത്രക്കാര്‍ക്ക് നേരെ അന്യായമായ കാരണങ്ങള്‍ നിരത്തി കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള വനിതാ പൈലറ്റിന്റെ ധിക്കാര പരമായ നീക്കത്തിനെതിരെ പ്രവാസി സമൂഹം ഒറ്റകെട്ടായി പ്രതികരി ക്കണമെന്ന് യൂത്ത്‌ ഇന്ത്യ യു. എ. ഇ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ തങ്ങളുടെ ഡ്യുട്ടി സമയത്തിന്‍റെ പേരു പറഞ്ഞു വഴിയാധാരമാക്കുന്ന ഇത്തരം പൈലറ്റുമാര്‍ക്ക് എതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നൂറു കണക്കിന് യാത്രക്കാരുടെ ധനത്തിനും സമയത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരക്കാരുടെ മൊഴികള്‍ക്ക് മാത്രം ചെവി കൊടുക്കുന്നവരായി ഉദ്യോഗസ്ഥര്‍ മാറുന്നത് പ്രവാസികളോടുള്ള അവഗണനയുടെ മറ്റൊരു മുഖമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരള സെക്ടറിലേക്കുള്ള യാത്രാ ദുരിതത്തിന് ഇത്തരം പൈലറ്റുമാര്‍ക്കും പങ്കുള്ളതായി സംശയി ക്കെണ്ടിയിരി ക്കുന്നതായും യോഗം വിലയിരുത്തി. പ്രവാസി കളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മന്ത്രിമാര്‍ പ്രതിഷേധ കൊടുങ്കാറ്റുകള്‍ക്ക് കാതോര്‍ക്കേണ്ടി വരുമെന്നും ഉത്തരേന്ത്യന്‍ ലോബിക്ക് മുന്നില്‍ മലയാളി കളുടെ അഭിമാനം അടിയറവു വെക്കുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യക്ക് എതിരെ ദുബായില്‍ ഒപ്പു ശേഖരണവും

November 8th, 2012

air-india-maharaja-epathram

ദുബായ് : എയര്‍ ഇന്ത്യ ഗള്‍ഫ് യാത്രക്കാരോട് കാണിക്കുന്ന ക്രൂര മനോഭാവ ത്തിനും ദ്രോഹ നടപടികള്‍ക്കും എതിരെ മുസ്ലിം ലീഗ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിട ങ്ങളില്‍ നടത്തിയ പ്രതിഷേധ റാലിക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ഒപ്പു ശേഖരണവും പ്രതിഷേധ സംഗമവും നടത്തി.

അല്‍ ബറാഹ യിലെ കെ. എം. സി. സി. ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ ക്യാന്‍വാസിലാണ് പ്രവാസി കള്‍ പ്രതിഷേധ ത്തിന്റെ അടയാളമായി ഒപ്പു വെച്ചത്. എയര്‍ ഇന്ത്യ കാണിക്കുന്ന ക്രൂരതയുടെ ആഴം വെളിപ്പെടുത്തുന്ന ചിത്രങ്ങളും കാര്‍ട്ടൂണുകളും ക്യാന്‍വാസില്‍ ചിത്രീകരിച്ചും ചിലര്‍ പ്രതിഷേധ ത്തില്‍ പങ്കു ചേര്‍ന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

19 of 2510181920»|

« Previous Page« Previous « ഡോ. രാജന്‍ ഡാനിയേലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി
Next »Next Page » അബുദാബി ദുബായ്‌ ബസ്സുകളില്‍ ബലി പെരുന്നാള്‍ ദിവസം യാത്ര ചെയ്തത് 14 000 പേര്‍ »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine