പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു

May 25th, 2010

pravasi-malayali-padana-kendramദുബായ്‌ : പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും, അവ നടപ്പിലാക്കുവാന്‍ അധികാരികളുടെ ശ്രദ്ധ വേണ്ട വണ്ണം പതിപ്പിക്കാനും ഉള്ള കര്‍മ്മ പരിപാടികളുമായി ദര്‍ശനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു. ഈ കാര്യം പ്രവാസികളെ അറിയിക്കാനായി ഇതിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം യു. എ. ഇ. യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ എം. എ. ജോണ്സന്‍, പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപി, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനും ക്ലോസ് – അപ്പ് മാന്ത്രികനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരാണ് ഈ സംഘത്തില്‍ ഉള്ളത്.

പ്രതികൂല സാഹചര്യങ്ങളെ അനുദിനം നേരിട്ട്, സ്വന്തം കുടുംബത്തിന്റെ ഭദ്രതയ്ക്കായി അന്യ നാട്ടിലേക്ക്‌ ചേക്കേറി, കഠിനമായി പ്രയത്നിക്കുകയും അത് വഴി നാടിന്റെ തന്നെ ഭദ്രതയ്ക്കും പുരോഗതിയ്ക്കും അടിത്തറ പാകുകയും ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന പിന്തുണയും സഹായങ്ങളും പ്രാദേശികമായി ചെയ്തു കൊടുക്കുവാനുള്ള ഉദാത്തമായ ഒരു ലക്ഷ്യമാണ് ഈ പദ്ധതിയ്ക്ക് പുറകില്‍.

വീടിനടുത്തൊരു വിമാനത്താവളം, അനുദിനം പുതിയ ഫീസുകളും മറ്റും പ്രവാസി യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മത്സരിക്കുന്ന അധികാരികളോടുള്ള പ്രതിഷേധം, പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിങ്ങനെയുള്ള വന്‍ ആവശ്യങ്ങള്‍ക്കായി പടനീക്കം നടത്താന്‍ വലിയ സംഘടനകള്‍ തമ്മില്‍ മത്സരിക്കുന്ന ചുറ്റുപാടില്‍ പക്ഷെ, പ്രവാസികള്‍ക്ക്‌ ഏറെ ഉപകാരപ്രദമായ ഒട്ടേറെ സേവനങ്ങള്‍ സൌജന്യമായി ചെയ്തു കൊടുത്തു കൊണ്ട്, പ്രവാസികള്‍ക്ക്‌ ഒരു പ്രാദേശിക സേവന കേന്ദ്രമായി പ്രവര്‍ത്തിക്കാനാണ് പ്രവാസി മലയാളി പഠന കേന്ദ്രം ഒരുങ്ങുന്നത്. ഉദാഹരണമായി, നാട്ടിലെ വില്ലേജ്‌ ഓഫീസില്‍ നിന്നും നിങ്ങള്‍ക്ക്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നിരിക്കട്ടെ, ഈ കാര്യം ഇവര്‍ക്ക്‌ നിഷ്പ്രയാസം നിങ്ങള്‍ക്കായി ചെയ്തു തരാനാവും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ മാത്രമല്ല, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ നിങ്ങള്ക്ക് വേണ്ടി നിങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുവാനും ഇവര്‍ സഹായിക്കും.

കോഴിക്കോടുള്ള ദര്‍ശനം സാംസ്കാരിക വേദിയുടെ പണിതു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലാ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രവാസി മലയാളി പഠന കേന്ദ്രത്തിന്റെ ആദ്യത്തെ ഓഫീസ്‌ പ്രവര്‍ത്തിക്കുക.

പ്രസ്തുത പ്രവര്‍ത്തനങ്ങളെ പറ്റി പ്രവാസികള്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുവാനായി യു.എ.ഇ. യില്‍ എത്തിയ സംഘം, അബുദാബി മുതല്‍ റാസ് അല്‍ ഖൈമ വരെ യാത്ര ചെയ്ത് പ്രവാസി കൂട്ടായ്മകളെയും, സംഘടനകളെയും, മാധ്യമങ്ങളെയും നേരിട്ട് സന്ദര്‍ശിക്കുകയും തങ്ങളുടെ ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു.

balachandran-kottodi ma-johnson pk-gopi

യു.എ.ഇ.യിലെ ഒരു കൃഷിയിടത്തില്‍

labour-camp

തൊഴിലാളികളോടൊപ്പം

labour-camp

തൊഴിലാളികളുമായി സൌഹൃദ സംഭാഷണം

ഈ യാത്രാ വേളയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് പഠിക്കുവാനും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി നിരവധി ലേബര്‍ ക്യാമ്പുകളിലും ഇവര്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഷാര്‍ജയില്‍ ഒരു മലയാളി തൊഴിലുടമ ഉപേക്ഷിച്ചു കടന്നു കളഞ്ഞ 1500 ഓളം പേര്‍ ദുരിതം അനുഭവിക്കുന്ന ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശിച്ച ഇവര്‍ തൊഴിലാളികളുമായി സംവദിക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. ദുരിത പൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ നിശ്ചയ ദാര്‍ഢ്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന പ്രവാസി മലയാളികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അവരുടെ പ്രശ്നങ്ങളിലേക്ക് ഒട്ടേറെ ഉള്‍ക്കാഴ്ച ലഭിക്കാന്‍ തങ്ങളെ സഹായിച്ചതായി സംഘത്തെ നയിച്ച എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവര്‍ e പത്രത്തോട് പറഞ്ഞു.

എന്നാല്‍ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ആഹ്ലാദത്തോടെ കഴിയുന്ന തൊഴിലാളികളുള്ള ചില ലേബര്‍ ക്യാമ്പുകളും തങ്ങള്‍ സന്ദര്‍ശിച്ചതായി ഇവര്‍ അറിയിച്ചു. ഷാര്‍ജയില്‍ മലയാളിയായ സബാ ജോസഫ്‌ എന്ന വ്യവസായിയുടെ റേഡിയേറ്റര്‍ നിര്‍മ്മാണ ശാലയുടെ ലേബര്‍ ക്യാമ്പ്‌ ഇത്തരത്തില്‍ എടുത്തു പറയാവുന്ന ഒന്നാണ്. വൃത്തിയും വെടിപ്പുമുള്ള മുറികള്‍, ഭക്ഷണം ഒരുക്കാന്‍ പാചകക്കാര്‍ അടക്കമുള്ള ഭക്ഷണശാല എന്നിങ്ങനെയുള്ള സൌകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

ma-johnson-pk-gopi-balachandran-kottodi-nadanpattu

വ്യത്യസ്തമായ ഒരു ലേബര്‍ ക്യാമ്പ്‌ സന്ദര്‍ശനം

ആഴ്ചയില്‍ രണ്ടു ചലച്ചിത്രങ്ങള്‍ – ഒന്ന് ഇംഗ്ലീഷിലും ഒന്ന് മലയാളത്തിലും ഈ ക്യാമ്പില്‍ തൊഴിലാളി കള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. തൊഴിലാളികളും തൊഴിലുടമയും ഒരുപോലെ പങ്കെടുക്കുന്ന സാംസ്കാരിക സംഗമങ്ങളും ഇവിടെ അരങ്ങേറുന്നു. ഇതിനായി പ്രത്യേകം ഹാളും ഈ ലേബര്‍ ക്യാമ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.

joseph-kuttummel

തൊഴിലാളികളോടൊപ്പം ഒരു സാംസ്കാരിക സായാഹ്നം പങ്കിടുന്ന തൊഴിലുടമ

ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമായ ഭൌതിക സാഹചര്യങ്ങള്‍ക്ക് പുറമേ മാനസിക ഉല്ലാസത്തിനുമുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന തൊഴിലുടമകളെയും കാണുവാന്‍ സാധിച്ചത് തങ്ങള്‍ക്ക് ഏറെ ആഹ്ലാദകരമായ അനുഭവമായി എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

പ്രവാസി മലയാളി പഠന കേന്ദ്രം എന്ന ആശയത്തിന് വന്‍ പിന്തുണയും ഇങ്ങനെ പലരില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ചു. ഈ സംരംഭത്തില്‍ സഹകരിക്കാനായി പലരും മുന്‍പോട്ടു വന്നതും തങ്ങള്‍ക്കു ഏറെ പ്രചോദനം പകര്‍ന്നു. കോഴിക്കോടിന് പുറമേ ഏറണാകുളത്തും പഠന കേന്ദ്രം തുടങ്ങണം എന്ന ആവശ്യം ഷാര്‍ജയില്‍ പ്രശസ്തമായ ഒരു വിദ്യാലയത്തിന്റെ (പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത) ഉടമ തങ്ങളോട്‌ ആവശ്യപ്പെടുകയും, ഇതിലേക്കായി ആലുവയിലുള്ള തന്റെ കെട്ടിടം ഉപയോഗത്തിനായി തങ്ങള്‍ക്ക് നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

ഈ വിധത്തിലുള്ള പല സഹായങ്ങളും തങ്ങള്‍ക്കു ചെയ്തു തരികയും, ഈ സംരംഭത്തില്‍ തങ്ങളെ സഹായിക്കുവാനും, തങ്ങളോട് സഹകരിക്കുവാനും, ഇതില്‍ പങ്കാളികള്‍ ആകുവാനും മുന്‍പോട്ടു വരികയും ചെയ്ത എല്ലാ പ്രവാസി സുഹൃത്തുക്കളോടും തങ്ങള്‍ക്കു ഏറെ കൃതജ്ഞതയുണ്ട് എന്നും പ്രവാസി മലയാളി പഠന കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 055-9262130

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍

May 25th, 2010

gulf-jailതൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍. പട്ടാമ്പി കരിങ്ങനാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മലയാളി തൊഴിലുടമ മുങ്ങിയതിനാല്‍ ജയിലില്‍ ആയിരിക്കുന്നത്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് സ്വദേശിയായ കൊട്ടിലങ്ങാത്തൊടി മുഹമ്മദ് മുസ്തഫ കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലാണ്. താന്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ഫുജൈറയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പട്ടാമ്പി സ്വദേശിയായ ഉടമക്ക് ചെക്ക് കേസില്‍ ജാമ്യം നിന്നതാണ് താന്‍ ജയിലാകാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു. വല്ലപ്പോഴും ജയിലില്‍ നിന്ന് വിളിക്കാന്‍ കിട്ടുന്ന അവസരത്തിലാണ് മുസ്തഫ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്

ഒരു കമ്പനി കൊടുത്ത കേസില്‍ ആദ്യം സ്ഥാപന ഉടമയാണ് ജയിലിലായത്. ഇയാള്‍ക്ക്‌ ജയില്‍ മോചിതരാകാന്‍ രണ്ട് ജാമ്യക്കാരെ വേണമായിരുന്നു. അങ്ങിനെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ജാമ്യക്കാര നായതെന്ന് മുസ്തഫ പറയുന്നു. യു. എ. ഇ. സ്വദേശിയായ കട ഉടമയും ഇയാളുടെ മോചനത്തിന് ജാമ്യം നിന്നു. എന്നാല്‍ ജയില്‍ മോചിതനായ ഉടമ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ.

ഇതോടെ യു. എ. ഇ. സ്വദേശിയും മുസ്തഫയും ജയിലിലായി. യു. എ. ഇ. സ്വദേശി ഒന്നര ലക്ഷം ദിര്‍ഹം അടച്ച് ജയില്‍ മോചിതനായി.

മുസ്തഫയ്ക്ക് ജയില്‍ മോചിത നാകണമെങ്കില്‍ ഒന്നര ലക്ഷം ദിര്‍ഹം അടയ്ക്കണം. വീടും പറമ്പും പണയപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള 50,000 ദിര്‍ഹം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

തന്നെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനം ഉടമയുമായി ബന്ധപ്പെടുമ്പോള്‍ താനാര്‍ക്കും പണം നല്‍കാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്ന മുസ്തഫ സങ്കടത്തോടെ പറയുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം കേശവദാസ പുരത്ത് ഒരു ഡിഷ് വാഷിംഗ് കമ്പനി നടത്തുകയാണത്രെ. സുമനസുകളുടെ കനിവില്‍ എത്രയും വേഗം ബാക്കിയുള്ള തുക കണ്ടെത്താനാകുമെന്നും തനിക്ക് ജയില്‍ മോചനം സാധ്യമാകുമെന്നും മുസ്തഫ സ്വപ്നം കാണുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍

May 25th, 2010

uae-worker-restingഅബുദാബി : യു.എ.ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കുള്ള ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഉച്ച വിശ്രമ സമയം ഒരു മാസം കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് യു. എ. ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം അനുവദിച്ചി രിക്കുന്നത്. രണ്ട് മാസം ഉച്ച വിശ്രമം എന്ന മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ നിന്ന് മാറി ഈ വര്‍ഷം ഒരു മാസം കൂടുതല്‍  ഉച്ച വിശ്രമം അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനി ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് വിശ്രമ സമയം. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. യു. എ. ഇ. കോണ്‍ട്രാക്ടേഴ്സ് അസോസിയേ ഷനുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി. ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയി ട്ടുണ്ടെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പിലാക്കി ക്കൊണ്ടിരിക്കു ന്നതെന്നും സഖര്‍ ഗോബാഷ് പറഞ്ഞു.

ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായി തൊഴില്‍ സ്ഥലങ്ങളില്‍ അറബിയിലും തൊഴിലാളികള്‍ക്ക് മനസിലാവുന്ന മറ്റ് ഭാഷകളിലും എഴുതി ഒട്ടിച്ചിരിക്കണമെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിക്കാനുള്ള മുന്‍കരുതലുകളും തണുത്ത വെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി യിരിക്കണം.

ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന കമ്പനികളെ പിടികൂടാനായി ഈ വര്‍ഷം പരിശോധനാ ഇന്‍സ് പെക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ബീമാസ് പറഞ്ഞു.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ 10,000 ദിര്‍ഹം പിഴ ശിക്ഷ നല്‍കും. വീണ്ടും നിയമം ലംഘിച്ചാല്‍ പിഴ 20,000 ദിര്‍ഹമാക്കി വര്‍ധിപ്പിക്കും. ഒപ്പം ആറ് മാസത്തേക്ക് ഈ കമ്പിനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.

മൂന്നാമതും നിയമം ലംഘിച്ചാല്‍ 30,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഒപ്പം ഒരു വര്‍ഷത്തേക്ക് ഇത്തരം കമ്പനികള്‍ക്ക് വിസ അനുവദിക്കില്ല.

ഉച്ച വിശ്രമ സമയം ഒരു മാസത്തേക്ക് കൂടി വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തേക്ക് ഉച്ച വിശ്രമം അനുവദിച്ചത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗദി വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കില്ല

May 16th, 2010

വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് നിര്‍ത്തലാക്കാന്‍ ജി. സി. സി. രാജ്യങ്ങളില്‍ പദ്ധതി തയ്യാറായി വരുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയില്‍ നിലവിലുള്ള സ്വദേശി വത്ക്കരണ നടപടികള്‍ വേണ്ടത്ര വിജയകരമല്ല എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നീക്കം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനാഥരായ തൊഴിലാളികള്‍ക്ക്‌ പ്രവാസ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം

May 3rd, 2010

stranded-workers-labour-camp-epathram

ഷാര്‍ജ : തൊഴില്‍ ഉടമയാല്‍ കബളിപ്പിക്കപ്പെട്ട ഒരു കൂട്ടം തൊഴിലാളികള്‍ക്ക് സാന്ത്വനമായി സഹായ വാഗ്ദാനങ്ങള്‍ എത്തി തുടങ്ങി. 6 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണത്തിന് പോലും വകയില്ലാതായ ആയിരത്തിലേറെ തൊഴിലാളികളുടെ കഥ മാധ്യമങ്ങള്‍ പ്രവാസി ജനതയുടെ മുന്‍പില്‍ തുറന്നു കാണിച്ചതോടെ ഇവരുടെ താമസ സ്ഥലത്തേയ്ക്ക് സഹായം എത്തി തുടങ്ങി.

കേരളത്തിലെ എഞ്ചിനിയര്‍മാരുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineers Association) വിവരം അറിഞ്ഞയുടന്‍ യോഗം ചേരുകയും, തൊഴിലാളികള്‍ക്ക്‌ ഭക്ഷണം എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു എന്ന് കേര പ്രസിഡണ്ട് രെവികുമാര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് പാലക്കാട്‌ എഞ്ചിനിയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയും പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും സഹായ പാക്കേജുമായി എത്തുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ഈ കാര്യം ചര്‍ച്ച ചെയ്യുകയും തൊഴിലാളികളുടെ മടങ്ങി പോക്കിലുള്ള അനിശ്ചിതാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി ദര്‍ശന യു.എ.ഇ. യുടെ അദ്ധ്യക്ഷന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

ഹിറ്റ്‌ എഫ്. എം. 96.7 തങ്ങളുടെ ഹെല്‍പ്‌ ലൈന്‍ സര്‍വീസ്‌ വഴി തൊഴിലാളികള്‍ക്ക്‌ സഹായം എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. റേഡിയോയില്‍ വാര്‍ത്ത കേട്ട ആയിരക്കണക്കിന് ശ്രോതാക്കള്‍ ഈ സംരംഭത്തില്‍ സഹകരിക്കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്ന് ഹിറ്റ്‌ എഫ്. എം. വാർത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ അറിയിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു.എ.ഇ. യിലെ സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ നിസാര്‍ സെയ്ദ്‌ റേഡിയോ ഏഷ്യ യിലെ തന്റെ സായാഹ്ന പരിപാടിയില്‍ തൊഴിലാളികളുടെ അവസ്ഥ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഹായ വാഗ്ദാനങ്ങളുടെ കാരുണ്യ പ്രവാഹം തന്നെയായിരുന്നു. പരിപാടി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ്‌ ആസ്ഥാനമായുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമുള്ള അരി എത്തിച്ചു കൊടുക്കാം എന്ന വാഗ്ദാനവുമായി മുന്പോട്ട് വന്നു. തുടര്‍ന്ന് അലൈന്‍ ഡയറി പ്രോഡക്ട്സ് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ ശശികുമാര്‍ മേനോന്‍ ഇവര്‍ക്ക്‌ ജ്യൂസ് എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചു. രാത്രി തന്നെ ഇതിനുള്ള ക്രമീകരണങ്ങള്‍ തങ്ങള്‍ തുടങ്ങിയതായും ഇദ്ദേഹം അറിയിച്ചു. ദുബായ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പാര്‍ക്കില്‍ ഉള്ള റംല സൂപ്പര്‍മാര്‍ക്കറ്റ് ഇവര്‍ക്കാവശ്യമുള്ള അരിയും പരിപ്പും എത്തിക്കാം എന്ന് അറിയിച്ചു. ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അബൂബക്കര്‍ മൌലാന ബസ്മതി റൈസ്‌, സല്‍മ റൈസ്‌ എന്നിവര്‍ അരി വാഗ്ദാനം ചെയ്തു.

ഇതിനു പുറമേ അനേകം വ്യക്തികളും തങ്ങള്‍ക്ക് ആവും വിധം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. തങ്ങളുടെ കഷ്ടപ്പാടുകള്‍ മറന്ന് നിരവധി സന്മനസ്സുള്ള ശ്രോതാക്കള്‍ 100 ദിര്‍ഹം മുതല്‍ ഉള്ള സംഖ്യകള്‍ ഇവര്‍ക്കുള്ള സഹായ നിധിയിലേക്ക് നല്‍കാം എന്ന് അറിയിച്ചു.

കെ. വൈ. സി. സി. എന്ന സംഘടന ഈ സഹായങ്ങള്‍ തൊഴിലാളികള്‍ക്ക്‌ എത്തിച്ചു കൊടുക്കുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രവര്‍ത്തന നിരതരാണ്.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ഒഴുകുമ്പോഴും, ഇന്ത്യാക്കാരുടെ ഇത്തരം പ്രശ്നങ്ങളില്‍ സ്വമേധയാ ഇടപെട്ട് ഇവര്‍ക്കായുള്ള സഹായം എത്തിക്കേണ്ട കര്‍ത്തവ്യമുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) എന്ന സംഘടനയുടെ യാതൊരു വിധ ഇടപെടലുകളും ഇവരുടെ കാര്യത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ കൊണ്സുലെറ്റിന്റെ ആഭിമുഖ്യത്തില്‍ സഹായം ആവശ്യമുള്ള ഇന്ത്യാക്കാരെ സഹായിക്കാനായി രൂപം കൊടുത്ത ഇന്ത്യന്‍ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ICWC. പ്രശ്നം ഇവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു സഹായവും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഒരു സംഘം തൊഴിലാളികള്‍ നേരിട്ട് ഇവരെ കാണുവാന്‍ പോയി. കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന തൊഴിലാളികള്‍ ടാക്സിക്ക് കാശും മുടക്കി ശനിയാഴ്ച ദുബായിലുള്ള ഇന്ത്യന്‍ കൊണ്സുലെറ്റില്‍ എത്തിയെങ്കിലും ഇന്ന് അവധിയാണ് എന്നും ആരെയും കാണാനാവില്ല എന്നുമുള്ള മറുപടിയാണ് ഇവര്‍ക്ക്‌ ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍, ICWC ഭാരവാഹികള്‍, മറ്റ് കൊണ്സുലെറ്റ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിരുന്നിന്റെ വേദിയായ നക്ഷത്ര ഹോട്ടലില്‍ ഇവര്‍ എത്തിയെങ്കിലും, വിരുന്ന് കഴിയുന്നത് വരെ കാത്ത് നില്‍ക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച ഉപദേശം. ഇവരുടെ താമസ സ്ഥലം സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ നേരിട്ട് കണ്ടു ബോധ്യപ്പെടണം എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞെങ്കിലും ഒന്നും ഇതു വരെ നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പ്രശ്നം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതും മാധ്യമങ്ങള്‍ ഇവരുടെ കാര്യത്തില്‍ സജീവമായി ഇടപെട്ടതും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

51 of 521020505152

« Previous Page« Previous « ലയനം – നഷ്ടം കോണ്ഗ്രസിന് : കോണ്ഗ്രസ് പ്രതികരണ വേദി
Next »Next Page » പാര്‍ക്കിംഗ്‌ ഫീസ്‌ അടക്കാന്‍ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാം. »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine