യു.എ.ഇ. യില്‍ ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍

May 25th, 2010

uae-worker-restingഅബുദാബി : യു.എ.ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കുള്ള ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഉച്ച വിശ്രമ സമയം ഒരു മാസം കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് യു. എ. ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം അനുവദിച്ചി രിക്കുന്നത്. രണ്ട് മാസം ഉച്ച വിശ്രമം എന്ന മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ നിന്ന് മാറി ഈ വര്‍ഷം ഒരു മാസം കൂടുതല്‍  ഉച്ച വിശ്രമം അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനി ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് വിശ്രമ സമയം. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. യു. എ. ഇ. കോണ്‍ട്രാക്ടേഴ്സ് അസോസിയേ ഷനുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി. ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയി ട്ടുണ്ടെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പിലാക്കി ക്കൊണ്ടിരിക്കു ന്നതെന്നും സഖര്‍ ഗോബാഷ് പറഞ്ഞു.

ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായി തൊഴില്‍ സ്ഥലങ്ങളില്‍ അറബിയിലും തൊഴിലാളികള്‍ക്ക് മനസിലാവുന്ന മറ്റ് ഭാഷകളിലും എഴുതി ഒട്ടിച്ചിരിക്കണമെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിക്കാനുള്ള മുന്‍കരുതലുകളും തണുത്ത വെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി യിരിക്കണം.

ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന കമ്പനികളെ പിടികൂടാനായി ഈ വര്‍ഷം പരിശോധനാ ഇന്‍സ് പെക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ബീമാസ് പറഞ്ഞു.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ 10,000 ദിര്‍ഹം പിഴ ശിക്ഷ നല്‍കും. വീണ്ടും നിയമം ലംഘിച്ചാല്‍ പിഴ 20,000 ദിര്‍ഹമാക്കി വര്‍ധിപ്പിക്കും. ഒപ്പം ആറ് മാസത്തേക്ക് ഈ കമ്പിനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.

മൂന്നാമതും നിയമം ലംഘിച്ചാല്‍ 30,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഒപ്പം ഒരു വര്‍ഷത്തേക്ക് ഇത്തരം കമ്പനികള്‍ക്ക് വിസ അനുവദിക്കില്ല.

ഉച്ച വിശ്രമ സമയം ഒരു മാസത്തേക്ക് കൂടി വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തേക്ക് ഉച്ച വിശ്രമം അനുവദിച്ചത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുതയില്ല

May 11th, 2010

ഖത്തറില്‍ ഈ മാസം 13 മുതല്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുത ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ചെക്കുകള്‍ കൈമാറിയ അന്നു മുതല്‍ തന്നെ അതിലെ തീയതി പരിഗണിക്കാതെ പണം പിന്‍വലിക്കാന്‍ ബാങ്കില്‍ സമര്‍പ്പി ക്കാവുന്നതാണ്.

ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിരവധി ചെക്ക് കേസുകള്‍ വന്ന സാഹചര്യ ത്തിലാണ് ഖത്തറിന്‍റെ ഈ നടപടി. ചെക്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ രാജ്യത്ത് രണ്ട് കോടതികള്‍ സ്ഥാപിക്കുവാനും തീരുമാനമായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌

May 7th, 2010

അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ സ്വന്തമാക്കാനായി ഒരു ദിവസം രജിസ്റ്റര്‍ ചെയ്തത് ആറായിരം പേര്‍.
 
ഗതാഗത വകുപ്പിലെ ഇടപാടുകള്‍ക്ക് നാഷണല്‍ ഐ. ഡി. നിര്‍ബ്ബന്ധമാക്കിയത്തിനു പുറകെ മറ്റു വകുപ്പുകളിലും  ഐ. ഡി കാര്‍ഡ്‌ വേണ്ടി വരുമെന്നുള്ള അധികൃതരുടെ മുന്നറിയിപ്പാണ് തിരക്ക് കൂട്ടാന്‍ ഇടയാക്കിയത്.
 
തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിക്കാന്‍ ഈ വര്‍ഷം അവസാനം വരെ  സമയം അനുവദിച്ചിരുന്നുവെങ്കിലും ധാരാളം പേര്‍ ഇനിയും കാര്‍ഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുമായും ബാങ്ക് ഇടപാടുകള്‍ക്കും കാര്‍ഡ് നിര്‍ബന്ധമാക്കിയത്. തിരക്ക് നിയന്ത്രിക്കാനായി താല്‍ക്കാലിക ടെന്‍റ് കെട്ടിയാണ് രജിസ്ട്രേഷന്‍ തുടരുന്നത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌

May 7th, 2010

kodiyeri-balakrishnanഅബുദാബി: സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനം സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോ ടൊപ്പം എത്തിയ ആഭ്യന്തര മന്ത്രിയെ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ്  ബദ്റാനും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, വ്യവസായ പ്രമുഖന്‍ എം. എ.  യൂസഫലി,  ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊ പ്പമുണ്ടായിരുന്നു. തന്ത്ര പ്രധാന കാര്യങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. ലെഫ്. കേണല്‍ ഫസല്‍ സുല്‍ത്താന്‍ അല്‍ ശുഐബി തന്ത്രപരമായ കാഴ്ചപ്പാടുകളെ ക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.

കമ്യൂണിറ്റി പോലീസ്,  കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍, ഫോറന്‍സിക് ലാബ് എന്നിവയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആളുകളെ തിരിച്ചറി യുന്നതിനുള്ള കണ്ണ് സ്‌കാനിങ്ങ് സംവിധാനം മന്ത്രി കണ്ടു മനസ്സിലാക്കി. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ഇവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്തി വരുന്നുണ്ട്.  ഇവിടത്തെ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തുകയും, പോലീസിന്‍റെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും തദ്ദേശീയ സംസ്‌കാരത്തോട് ബഹുമാനം പുലര്‍ത്തണമെന്നും തങ്ങളോട് സ്‌നേഹ വാത്സല്യങ്ങള്‍ കാട്ടുന്ന ഈ രാജ്യത്തിനു വേണ്ടി സേവനം ചെയ്യണമെന്നും ഇന്ത്യന്‍ സമൂഹത്തോട്, വിശിഷ്യാ കേരളീയരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ക്കിംഗ്‌ ഫീസ്‌ അടക്കാന്‍ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാം.

May 3rd, 2010

ദുബൈ: ദുബൈയിലെ എല്ലാ പെയ്‌ഡ്‌ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളിലും ഫീസ്‌ അടക്കുന്നതിന്‌ നോല്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം കഴിഞ്ഞ ദിവസം മുതലാണ്‌ ആര്‍ ടി എ ഏര്‍പ്പെടുത്തിയത്‌. നോള്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ പാര്‍ക്കിംഗ്‌ ഫീ അടക്കാനുള്ള സൗകര്യം ചിലയിടങ്ങളില്‍ നേത്തേ നിലവിലുണ്ട്‌.

എന്നാല്‍, ഈ സൗകര്യം ഇപ്പോള്‍ നഗരത്തിലെ എല്ലാ പാര്‍ക്കിംഗ്‌ സോണുകളിലും നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രീ പെയ്‌ഡ്‌ പാര്‍ക്കിംഗ്‌ കാര്‍ഡിന്‌ സമാനമായാണ്‌ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാനാവുക.

ആര്‍ ടി എ ട്രാഫിക്‌ ആന്‍ഡ്‌ റോഡ്‌സ്‌ വകുപ്പിനു കീഴിലെ ഫെയര്‍ കാര്‍ഡ്‌ കളക്‌ഷന്‍, പാര്‍ക്കിംഗ്‌ വകുപ്പുകള്‍ എന്നിവ സംയുക്‌തമായാണ്‌ പദ്ധതി തയാറാക്കിയതെന്ന്‌ ഫെയര്‍ കാര്‍ഡ്‌ കളക്‌ഷന്‍ വിഭാഗം ഡയറക്‌ടര്‍ മുഹമ്മദ്‌ അല്‍ മുദര്‍റബ്‌ അറിയിച്ചു.

എല്ലാവര്‍ക്കും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ലക്ഷ്യംവെച്ചാണ്‌ പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിംഗ്‌ യന്ത്രങ്ങളില്‍ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പാര്‍ക്കിംഗ്‌ വിഭാഗം ഡയറക്‌ടര്‍ ആദില്‍ മുഹമ്മദ്‌ അഷല്‍ മര്‍സൂകി വ്യക്‌തമാക്കി. നഗരത്തില്‍ പേ പാര്‍ക്കിംഗ്‌ യന്ത്രങ്ങളുടെ എണ്ണം 3128 ആയി ഉയര്‍ത്തിയിട്ടുണ്ട്‌

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

141 of 1421020140141142

« Previous Page« Previous « അനാഥരായ തൊഴിലാളികള്‍ക്ക്‌ പ്രവാസ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം
Next »Next Page » രക്തദാന ക്യാമ്പ് »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine