വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം

July 20th, 2010

vaikom-mohammed-basheer-epathramഷാര്‍ജ : അനുഭവങ്ങള്‍ ഒരു സാഹിത്യകാരനെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു ശ്രീ വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന് മാധ്യമ പ്രവര്ത്തകന്‍ നാസര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു. ലോക സാഹിത്യത്തിന്റെ നെറുകയിലേയ്ക്ക് മലയാളത്തെ ഉയര്ത്തിയ ആ അനശ്വര പ്രതിഭയെ അനുസ്മരിക്കുക എന്നത് മലയാളത്തെ ആദരിക്കുന്നതിനു തുല്യമാണ്. മാസ്സ് ഷാര്ജ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ യാഥാര്ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്നതിലുടെ സാമ്പ്രദായികതയ്ക്കും യാഥാസ്ഥിതി കതയ്ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും, സാര്‍വ ലൌകിക സ്നേഹത്തിന്റെ മഹത്തായ സന്ദേശം പകരുകയുമാണ് ബഷീര്‍ ചെയ്തത്. മനുഷ്യ കുലത്തെ മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്നേഹിക്കണമെന്നു ബഷീര്‍  തന്റെ കൃതികളിലൂടെ നമ്മെ ഉദ്ബോധിപ്പിച്ചു. കള്ളന്റെയും പിടിച്ചു പറിക്കാരന്റെയും മറ്റ് എല്ലാ വില്ലന്‍ കഥാപാത്രങ്ങളുടെയും ഉള്ളിലെ നന്മയുടെ വെളിച്ചമാണ് ബഷീര്‍  കൃതികള്‍ നമുക്ക് പകര്ന്നു തന്നത് എന്ന് നാസ്സര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു.

തുടര്ന്ന്  അരവിന്ദന്‍ പണിക്കശ്ശേരി കഥാവിഷ്കാരം നടത്തി. കുമാരനാശാനു ശേഷം മലയാളത്തിന് കിട്ടിയ മഹാ പ്രതിഭയാണ് ബഷീര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. “അനര്ഘം നിമിഷം” ബഷീര്‍ ഗദ്യത്തില്‍ എഴുതിയ പ്രണയ കവിതയാണ്. ഏറെ വര്ഷങ്ങള്ക്കു് ശേഷം ഒരു യുവ എഴുത്തുകാരന്‍ മലയാളത്തിലെ പ്രണയ കവിതകള്‍ പുന: പ്രസിദ്ധീകരി ക്കുകയാണെങ്കില്‍ അതിനു ആമുഖമായി കൊടുക്കുക അതിസുന്ദരമായ  “അനര്ഘം നിമിഷ” ത്തിലെ വരികളായിരിക്കും എന്ന് അരവിന്ദന്‍ പണിക്കശ്ശേരി അഭിപ്രായപ്പെട്ടു. അത്ര മാത്രം കലാതിവര്തിയാണ് ആ കാവ്യം.

ഷാര്ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, സെക്രട്ടറി നിസ്സാര്‍ തളങ്കര എന്നിവര്‍ സംസാരിച്ചു. മാസ്സ് വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ച ചടങ്ങിനു സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് സ്വാഗതവും, മാസ്സ് ജോ. സെക്രട്ടറി അഫ്സല്‍ നന്ദിയും പറഞ്ഞു. എം. എ. റഹ്മാന്‍ സംവിധാനം ചെയ്ത “ബഷീര്‍ ‍ദി മാന്‍” എന്ന ഡോകുമെന്ററി പ്രദര്ശനവും നടന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

“ശൈഖ് സായിദ്” ശൈഖ് നഹ്യാന് സമ്മാനിച്ചു

June 30th, 2010

jaleel-ramanthali-epathramഅബുദാബി : പ്രശസ്ത എഴുത്തു കാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി എഴുതി പ്രസിദ്ധീകരിച്ച “ശൈഖ് സായിദ്” എന്ന പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന് സമ്മാനിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബി യുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ ക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ജലീല്‍ രാമന്തളിയുടെ “ശൈഖ് സായിദ്”.

അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗരത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളിയുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

jaleel-ramanthali-book-epathram

ജലീല്‍ രാമന്തളി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാനോടൊപ്പം

ഡോക്യുമെന്റ റികള്‍, വീഡിയോ ആല്‍ബങ്ങള്‍, റേഡിയോ പരിപാടികള്‍, ടെലി സിനിമകള്‍ എന്നിവക്ക് തിരക്കഥാ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. പൂങ്കാവനം മാസികയിലെ കോളമിസ്റ്റായ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ അബുദാബി ലേഖകന്‍ കൂടിയാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് വി. കെ. ശ്രീരാമന്‍

June 2nd, 2010

vk-sreeramanറിയാദ്‌ : സ്നേഹതീരത്തു കൂടി യാത്ര ചെയ്യുന്ന പ്രവാസി കള്‍ക്കിടയില്‍ നിന്ന് നല്ല സാഹിത്യം ഉണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് സമകാലീന വിഷയങ്ങളെ ക്കുറിച്ച് ചര്‍ച്ചകള്‍ സജീമായി നടക്കുന്നുണ്ടെങ്കിലും സമകാലീന സാഹിത്യം വായിക്കുന്നവര്‍ കുറവാണെന്നും, പത്രങ്ങളും മാസികകളും മാത്രം വായിച്ചാല്‍ പോരെന്നും സാഹിത്യ കൃതികള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധവിക്കുട്ടി അനുസ്മരണം

May 28th, 2010

kamala-surayyaഅബുദാബി : മലയാള സാഹിത്യ ത്തിന് നീര്‍മാതള ത്തിന്‍റെ സൗരഭ്യം പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എന്ന കമല സുരയ്യ യുടെ  ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പി ക്കുന്ന അനുസ്മരണ സമ്മേളനവും സാഹിത്യ സദസ്സും മെയ്‌   28  വെള്ളിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്‌. സി. മിനി ഹാളില്‍ നടന്നു.  പരിപാടിയില്‍ സാഹിത്യ  സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.  കഥ, കവിത, അനുസ്മരണ പ്രഭാഷണം എന്നിവയും  ബാബുരാജ് ഒരുക്കുന്ന ‘കാവ്യ ശില്‍പം’,  ഇ. ആര്‍. ജോഷി ഒരുക്കുന്ന ‘നീര്‍ മാതളം പൂത്ത കാലം’ എന്ന കഥാ ആവിഷ്കാരം എന്നിവയും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. കെ. ഗോപിയുമായി ഒരു സായാഹ്നം പങ്കിടാം

May 25th, 2010

pk-gopiദുബായ്‌ : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ്‌ ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ്‌ കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത്‌ ഫുഡ്‌ കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പി. കെ. ഗോപിയോടൊപ്പം പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്സന്‍, ക്ലോസ് അപ്പ് മാന്ത്രികനും, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരും പങ്കെടുക്കും. കവിതാ സംഗീത മാന്ത്രിക പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്ന ഈ കൂട്ടായ്മ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും യു. എ. ഇ. യിലെ പ്രവാസി മലയാളികള്‍ക്ക്‌ സമ്മാനിക്കുക.

ma-johnson-pk-gopi-balachandran-kottodi

നാടന്‍ പാട്ടിന്റെ മാസ്മരിക താളത്തില്‍ എല്ലാം മറന്ന് ആസ്വദിക്കുന്ന ഒരു അപൂര്‍വ്വ നിമിഷം. ബാലചന്ദ്രന്‍ കൊട്ടോടി പാടുന്ന നാടന്‍ പാട്ടിനോടൊപ്പം താളമടിച്ച് ചേര്‍ന്നു പാടുന്ന ഒട്ടേറെ പേരോടൊപ്പം എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവരെയും ചിത്രത്തില്‍ കാണാം. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഈ ദൃശ്യം.

ടിക്കറ്റ്‌ എടുക്കാതെ ഇത്തരമൊരു സാംസ്കാരിക സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം അപൂര്‍വ്വമായി ലഭിക്കുന്ന പ്രവാസി മലയാളികളെ ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി അറിയിക്കുന്നു. രാത്രി 8 മണി മുതല്‍ 12 മണി വരെ സംഗമം ഉണ്ടായിരിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

105 of 1081020104105106»|

« Previous Page« Previous « ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം
Next »Next Page » പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine