മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആറാം വാർഷികം

January 1st, 2014

doha-masters-cricket-club-ePathram
ദോഹ : ഖത്തറിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ യായ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആറാം വാർഷികം ദോഹ യിലെ അൽ – ഒസറ ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്നു.

ക്രിക്കറ്റ് കളി യിൽ തൽപരരായ 52 അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ പ്രസിഡണ്ട്‌ -മുഹമ്മദ്‌ ഷാഫി, വൈസ് പ്രസിഡണ്ട് -റാഫി,സെക്രട്ടറി – പ്രിൻസ്, ജോയിന്റ്റ് സെക്രട്ടറി – അയൂബ് ഖാൻ, ട്രഷറർ -നസീർ എന്നിവ രെയും 8 എക്സിക്യൂട്ടീവ് അംഗങ്ങളുള്ള 13 പേര്‍ അടങ്ങുന്ന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

masters-cricket-club-doha-qatar-ePathram

ഖത്തറിലുള്ള മറ്റ് ക്രിക്കറ്റ് ടീമു കളുമായി മാച്ചുകൾ നടത്തി ക്കൊണ്ട് പ്രഗൽഭ രായ ഒരു ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യവു മായി ആരംഭിച്ച ഈ കൂട്ടായ്മ വിവിധ മത്സര ങ്ങളിലായി നിരവധി സമ്മാന ങ്ങൾ നേടിയിട്ടുണ്ട്.

ഉപദേശക കമ്മിറ്റി അംഗങ്ങളായ രാജീവ്, സമീർ, അയൂബ്, റാഫി എന്നിവർക്ക് ക്ലബ് അംഗം ഇസ്മായിൽ മൊമെന്റൊ നൽകി സ്വീകരിച്ചു.

– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡിസംബറിന്‍റെ തണുപ്പിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ചൂടു പിടിച്ചൊരു സംവാദം

December 31st, 2013

ദോഹ : ഖത്തറിന്‍റെ സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളില്‍ പുത്തന്‍ ഇട പെടലു കളുമായി അടയാളം ഖത്തറും കൂട് മാസികയും സംയുക്ത മായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ന്മേല്‍ സംവാദം സംഘടിപ്പിച്ചു.

രാത്രി വൈകുവോളം നീണ്ടു നിന്ന സംവാദം ഗൗരവമാര്‍ന്ന ചോദ്യങ്ങളും വിശദീകരണ ങ്ങളും കാഴ്ച പ്പാടുകളുമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ എല്ലാ വശങ്ങളും വിശകലനം ചെയ്തു. അടയാളം ഖത്തര്‍ സെക്രട്ടറി പ്രദോഷ് കുമാര്‍ ഗാഡ്ഗില്‍ റിപ്പോറ്ട്ടിന്റെ വളരെ പ്രസക്തമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിഷയാവതരണം നടത്തി.

അടയാളം പ്രവര്‍ത്തകരായ പൂക്കാര്‍ ഷംസുദ്ദീന്‍, സുധീര്‍ എം എ, മനീഷ് സാരംഗി എന്നിവര്‍ ഏഴാച്ചേരി രാമചന്ദ്രന്‍റെ കവിത യില്‍ നിന്നുള്ള വളരെ സന്ദര്‍ഭോചിമായ ഭാഗ ങ്ങള്‍ ആലപിച്ചത് ചര്‍ച്ചകള്‍ക്ക് ആവേശകര മായൊരു ആമുഖമായി.

തുടര്‍ന്ന് കൂട് മാസിക യുടെ സജീവ പ്രവര്‍ത്തകനായ ദിലീപ് അന്തിക്കാട് സംസാരിച്ചു. ‘മൌനമാണ് പലപ്പോഴും എല്ലാ പ്രതിരോധ ങ്ങളേയും നിരായുധീ കരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ലെ നിര്‍ദ്ദേശ ങ്ങള്‍ നടപ്പിലാക്ക പ്പെടാതിരുന്നാല്‍ കനത്ത വില യാണ് നാം ഓരോരുത്തരും കൊടുക്കേണ്ടി വരിക. ഗാഡ്ഗില്‍ റിപ്പോര്‍ ട്ടിനു അനുകൂലമായ സന്ദേശ ങ്ങള്‍ സമൂഹത്തി ലെത്തിക്കുക എന്നതാണ് നമ്മുടെ കടമ’ അദ്ദേഹം പറഞ്ഞു.

‘മനുഷ്യന് തന്‍റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്ര വേണ മെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ച പ്പാടാണ് പ്രകൃതിയെ കൊള്ള യടിക്കാനുള്ള ലളിത വല്‍കൃത ന്യായ വാദ ങ്ങളായി ഉയര്‍ന്ന് വരുന്നത്. പരിസ്ഥിതി തീവ്ര വാദികള്‍ എന്നാണ് പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകരെ മുദ്ര കുത്തുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ ഇന്ന് നടക്കുന്നത് എന്താണ് എന്ന് എല്ലാവര്‍ക്കു മറിയാം. രാഷ്ട്രീയ ത്തിനും അതീതമായ താല്പര്യ ങ്ങളാണ് അവരെ നയിക്കുന്നത്’ ചര്‍ച്ച യില്‍ ഇട പെട്ടു കൊണ്ട് മനോജ് നീലകണ്ഠന്‍ സംസാരിച്ചു.

ഗൂഢ ലക്ഷ്യത്തോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അടയാളവും കൂട് മാസികയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച യ്ക്കെടുത്തത് പ്രശംസനീയ മാണെന്നും പാറ പൊട്ടിക്കാന്‍ മാഫിയ കള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്ന നിയമം പാറ സംരക്ഷണ ത്തിന് അനുമതി കൊടുക്കാത്ത വിരോധാഭാസം നില നില്‍ക്കുന്ന നമ്മുടെ നാടിന്‍റെ ഭരണാധി കാരി കളുടെ താത്പര്യ ങ്ങള്‍ തുറന്നു കാട്ട പ്പെടേണ്ട താണെന്നും യോഗ ത്തില്‍ സംസാരിച്ച ഇടുക്കി ജില്ലാ എക്സ്പാട്രിയറ്റ് അസോസി യേഷന്‍ ഭാരവാഹി ഉണ്ണി ക്കൃഷണന്‍ പറഞ്ഞു.

ഭൂമിക്ക് നമ്മെ ആവശ്യമില്ല, നമുക്കാണ് ജീവന്‍റെ നിലനില്‍പ്പിന് ഭൂമിയും അതിന്‍റെ സന്തുലിത മായ പരിസ്ഥിതിയും ആവശ്യം. മരുഭൂമി കള്‍ കോടികള്‍ ചെലവഴിച്ച് പച്ചപ്പിന്‍റെ ഇരിപ്പിട ങ്ങളായി മാറു മ്പോള്‍ നമ്മുടെ കേരളം പോലുള്ള സ്ഥല ങ്ങളില്‍ മരുഭൂമി കളില്‍ കാണ പ്പെടുന്ന പക്ഷി കളുടെ സാന്നിധ്യം കണ്ടു വരുന്നത് അനുഭവി ക്കാന്‍ പോകുന്ന വലിയ പാരി സ്ഥിക ദുരന്ത ങ്ങളുടെ സൂചക ങ്ങളാണ് എന്ന് കൂട് മാസിക യുടെ സാരഥി താജുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.

വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് തട യിടാതെയും തൊഴില്‍ സാദ്ധ്യത കള്‍ നില നിര്‍ത്തി ക്കൊണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്ക പ്പെടണം എന്നതിനെ ക്കുറിച്ചും അഭി പ്രായ ങ്ങള്‍ ഉയര്‍ന്നു വരണ മെന്ന് ചര്‍ച്ച കളെ മറ്റൊരു തല ത്തിലേക്ക് ഉയര്‍ത്തി ക്കൊണ്ട് അടയാളം പ്രസിഡണ്ട് നിക്കു കേച്ചേരി ഇടപെട്ടു.

ആര്‍ഭാട ത്തിലൂന്നിയ നമ്മുടെ ജീവിത രീതിയും കാഴ്ച പ്പാടുകളും മാറേണ്ടതുണ്ട്. മാത്രമല്ല, പണ മുണ്ടാക്കാന്‍ മാത്രം ഉതകുന്ന വലിയ പ്രോജക്റ്റുകള്‍ മാത്ര മാണ് ഭരണ ത്തിന്‍റെ തലപ്പത്തിരി ക്കുന്നവര്‍ പ്രൊമോട്ട് ചെയ്യുന്നത്. പണം കിട്ടാത്ത ഏര്‍പ്പാടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശ ങ്ങള്‍. അതു കൊണ്ടു തന്നെ അത് ചില്ലലമാര കളില്‍ കാഴ്ച യ്ക്ക് വെയ്ക്കപ്പെടും എന്ന് മനോജ് പി എ അഭിപ്രായപ്പെട്ടു.

വ്യക്തി ഗത പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയ രൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുക, അതിനുള്ള സമര രൂപങ്ങള്‍ ആവിഷ്കരി ക്കപ്പെടുക എന്നീ അടിസ്ഥാന പരമായ കാര്യ ങ്ങളിലും ശ്രദ്ധതിരിയേണ്ടതുണ്ട് എന്ന് അടയാളം ജോയിന്‍റ് സെക്രട്ടറി നാമൂസ് പെരുവള്ളൂര്‍ ആവശ്യപ്പെട്ടു.

വ്യക്തികള്‍ തെരെഞ്ഞെടു ക്കുന്ന ഗവണ്മെന്റുകള്‍ തന്നെ യാണ് കാലാ കാല ങ്ങളില്‍ നാടു ഭരിക്കുന്ന തെന്നും തൃശ്ശൂര്‍ നഗര ത്തിനടുത്ത് ശോഭാസിറ്റിക്ക് വേണ്ടി ഏക്കറു കണക്കിന് വയല്‍ പ്രദേശ ങ്ങള്‍ നികത്ത പ്പെട്ടത്തിന്‍റെ ഫലമായി ജനങ്ങള്‍ അനുഭവി ക്കുന്നതു പോലുള്ള പ്രശ്ന ങ്ങള്‍ വ്യക്തി കള്‍ക്ക് പരിഹരി ക്കാവുന്ന തല്ലെന്നും അതില്‍ ഗവണ്മെന്റുകള്‍ തന്നെ കൃത്യ മായി ഇട പെടേണ്ടതു ണ്ടെന്നും അടയാളം എക്സിക്യുട്ടീവ് കമ്മറ്റി അംഗം രാമചന്ദ്രന്‍ വെട്ടിക്കാട് അഭിപ്രായപ്പെട്ടു

വ്യക്തി കള്‍ ചെയ്യുന്ന പ്രകൃതി ചൂഷണ ത്തേക്കാള്‍ ഒരു വ്യസസ്ഥ യുടെ തന്നെ ഭാഗമായ വലിയ ചൂഷണ ത്തെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആയിരിക്കണം എന്നും കര്‍ഷകന്‍ ഒരി ക്കലും പ്രകൃതി വിരുദ്ധ നോ, പ്രകൃതി സ്നേഹി ഒരിക്കലും കര്‍ഷക വിരുദ്ധനോ ആവുന്നില്ല എന്നും ജന ങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരേ നില്‍ക്കുകയും കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ വരുന്ന തെരെഞ്ഞെടുപ്പിലുള്ള പരാജയ സാദ്ധ്യതകള്‍ നില നില്‍ക്കുമ്പോ ള്‍ത്തന്നെ റിപ്പോറ്ട്ടിനെ അനുകൂലി ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ കാഴ്ചകളാണ് കേരളാ രാഷ്ട്രീയ ത്തില്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന തെന്നും ശ്രീനാഥ് ചൂണ്ടിക്കാട്ടി.

ജീവനോപാധി ക്ക് വേണ്ടി പ്രകൃതിക്കു മേലുള്ള സ്വാഭാവിക ചൂഷണം ഒരിക്കലും അപകട കരമല്ല, അതേ സമയം ലാഭേച്ഛയോടു കൂടിയ അമിത ചൂഷണം പ്രകൃതി വിരുദ്ധവും അപ കടകര വുമാണ്. മുതലാളിത്ത സംസ്കാരം മുന്നോട്ട് വയ്ക്കുന്ന വികസന സങ്കല്‍പ്പ ങ്ങള്‍ മറ്റേതിനേയും പോലെ ഭൂമിയേയും ഒരു ഉത്പന്നമാക്കി മാറ്റി യിരിക്കുന്നു. ഭരണ ത്തിലും ബ്യൂറോ ക്രസി യിലും അതിന്‍റെ നയ രൂപീകരണ ങ്ങളിലും മുതലാളിത്ത താത്പര്യ ങ്ങള്‍ കടന്നു വരുന്ന താണ് ഇത്തരം സ്ഥിതി വിശേഷങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് അടയാളം എക്സിക്യുട്ടീവ് അംഗം സുധീര്‍ എം എ. പറഞ്ഞു.

വെള്ളം കുടിക്കുന്ന ലാഘവ ത്തോടെ യാണ് ഇന്ന് പ്രകൃതി ചൂഷണം വന്‍ തോതില്‍ നടന്നു കൊണ്ടിരിക്കുന്നത്. സത്യത്തില്‍ വിഷം കുടി ക്കുന്നത്പോലെ അപകട കരമാണ തെന്ന് പലരും തിരിച്ചറി യുന്നില്ലെ ന്നത് നിര്‍ഭാഗ്യ കരമാണെന്ന് ചര്‍ച്ചയില്‍ ഇട പെട്ട്കൊണ്ട് സുലൈമാന്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് : ബീജ വി. സി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘ഡല്‍ഹി യുടെ ചരിത്ര പഥ ങ്ങളിലൂടെ’ പ്രകാശനം ചെയ്തു

December 4th, 2013

ദോഹ : ഖത്തറിലെ മാധ്യമ പ്രവര്‍ത്ത കനായ അമാനുല്ല വടക്കാങ്ങര യുടെ യാത്രാ വിവരണമായ ‘ഡല്‍ഹി യുടെ ചരിത്ര പഥ ങ്ങളിലൂടെ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി. കെ. മേനോന്‍ നിര്‍വഹിച്ചു.

സിജി ഖത്തര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി പുസ്തക ത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.

ഡോ. വണ്ടൂര്‍ അബൂബക്കര്‍, ആര്‍. ഒ. അബ്ദുല്‍ ഖാദര്‍, കെ. കെ. ഉസ് മാന്‍, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ശുക്കൂര്‍ കിനാലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു

തിരൂരങ്ങാടി പ്രിന്റേഴ്സും അഷ്‌റഫി ബുക്ക് സെന്ററും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകം കേരള ത്തിലെ എഡ്യൂമാര്‍ട്ട് വിതരണം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹയിൽ ‘സ്നേഹ സംഗമം – 2013’ വെള്ളിയാഴ്ച

November 27th, 2013

qatar-sneha-samgamam-2013-ePathram
ദോഹ : സാന്ത്വനം പെയിൻ ആൻറ് പാലിയേറ്റീവ് തുറയൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന ” സ്നേഹ സംഗമം – 2013 ” നവംബർ 29 വെള്ളി യാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഖത്തറിലെ സൽവ റോഡി ലുള്ള ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഹാളിൽ അരങ്ങേറുന്നു.

അമൃത ടി.വി. “കസവുതട്ടം” റിയാലിറ്റി ഷോ യിലൂടെ സംഗീത ആസ്വാദകർക്ക് സുപരിചിത നായ ജലീൽ പയ്യോളി യുടെ നേതൃത്വത്തിൽ ഈണം ദോഹ അവതരിപ്പിക്കുന്ന ഗാനമേള യിൽ ഹംസ പട്ടുവം, ഷക്കീർ പാവറട്ടി, റഫീക്ക് മാറഞ്ചേരി, അനഘ രാജ ഗോപാൽ, ധന്യ സുമോദ്, സൂര്യ സന്തോഷ്‌ എന്നിവർ ഗാന ങ്ങൾ ആലപിക്കുന്നു.

മഴവിൽ മനോരമ യിലെ കോമഡി പ്രോഗ്രാ മിലൂടെ ഏവർക്കും സുപരിചിത രായ കാലിക്കറ്റ് വി ഫോർ യു താരങ്ങൾ സിറാജ് തുറയൂർ – പയ്യോളി, മണിദാസ് പയ്യോളി എന്നിവർ ചേർന്ന് അവതരി പ്പി ക്കുന്ന ഹാസ്യ രസ പ്രധാന മായ പരിപാടികളും അരങ്ങിലെത്തും. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും.

മിമിക്രിയും ഗാന മേളയും ഒത്തു ചേർന്നുള്ള ഈ പരിപാടി യിൽ ദോഹ യിലെ പ്രമുഖ ബിസ്സിനസ്സ് വ്യക്തി തത്വങ്ങൾ പങ്കെടുക്കുന്നു. വേദനി ക്കുന്ന വർക്ക് സാന്ത്വന മായി നില കൊള്ളുന്ന ഈ സംഘടന കാരുണ്യ പ്രവർത്തന ങ്ങൾ ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ച തിലൂടെ നിരവധി പേരുടെ പ്രയാസ ങ്ങൾക്ക് സാന്ത്വന മാകാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറബി ഭാഷയും സംസ്‌കാരവും ആകര്‍ഷകം : ഹാന്‍സ് ഹോസ്റ്റ് കൊംഗോളസ്കി

November 27th, 2013

spoken-arabic-for-every-day-doha-qatar-ePathram
ദോഹ : അറബി ഭാഷയും സംസ്‌കാരവും ഏറെ ആകര്‍ഷകം ആണെന്നും കൂടുതല്‍ അടുത്തറിയുവാന്‍ ആഗ്രഹം ഉണ്ടെന്നും ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസി യേഷൻ ‍ സെക്രട്ടറി ജനറൽ ‍ ഹാന്‍സ് ഹോസ്റ്റ് കൊംഗോളസ്കി അഭിപ്രായ പ്പെട്ടു.

ഗള്‍ഫ് മേഖല യിൽ ‍ ആദ്യമായി നടന്ന ലോക സാമൂഹ്യ സുരക്ഷാ ഫോറ ത്തിന്റെ ഭാഗമായി ഖത്തറില്‍ എത്തിയ കൊംഗോളസ്കി, ദോഹ ഷെറാട്ടണ്‍ ഹോട്ടലിൽ ‍ നടന്ന ചടങ്ങിൽ ‍ മാധ്യമ പ്രവര്‍ത്തക നായ അമാനുല്ല വടക്കാങ്ങര യുടെ ‘സ്‌പോക്കണ്‍ ‍ അറബിക് ഫോർ ‍ എവരിഡേ‘ എന്ന ഗ്രന്ഥ ത്തിന്റെ ഇന്റര്‍നാഷണൽ ‍ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു.

ഒരാഴ്ചയില്‍ അധികം ഖത്തറിൽ തങ്ങാൻ ‍ അവസരം ലഭിച്ച പ്പോഴാണ് അറബി ഭാഷ യുടെ സൗന്ദര്യവും സംസ്‌കാര ത്തിന്റെ മഹത്വവും കൂടുതൽ ‍ അറി യുവാൻ ‍ സാധിച്ചത്. മനോഹര മായ ഭാഷ എന്നതിനപ്പുറം സംസ്‌കാരിക ഗരിമയും അറബി യുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. അറബി സംസാരം കേള്‍ക്കാൻ ‍ കൗതുകമുണര്‍ത്തു ന്നതും ആശയ സമ്പുഷ്ടവു മാണ്.

ആശയ വിനിമയ ത്തിന് വിശിഷ്യാ മധ്യ പൗരസ്ത്യ ദേശത്തെ ജന ങ്ങളുമായി കൂടുതൽ ‍ ഊഷ്മളമായ ആശയ വിനിമയം നടത്തുവാൻ ‍ അറബി ഭാഷ യുടെ പ്രാഥമിക പാഠങ്ങള്‍ എങ്കിലും അറിഞ്ഞിരി ക്കുന്നത് അഭികാമ്യ മാണ്. അറബി കളുടെ ആതിഥ്യ മര്യാദയും സാംസ്‌കാരിക പാരമ്പര്യം മാതൃകാ പര മാണെന്ന് തന്റെ അനുഭവ സാക്ഷ്യമായി അദ്ദേഹം പറഞ്ഞു.

അറബി നാടു കളുടെ പ്രാധാന്യം എല്ലാം നിലക്കും വര്‍ദ്ധിക്കുക യാണ്. ഈ സാഹചര്യ ത്തിൽ ‍ അറബി ഭാഷ പ്രചരിപ്പി ക്കുന്നതിനും പരിചയ പ്പെടുത്തു ന്നതിമുള്ള ശ്രമ ങ്ങൾ ‍ വളരെ പ്രസക്ത മാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

ലോക സാമൂഹ്യ സുരക്ഷാഫോറം സംഘാടക സമിതി ഉപാധ്യക്ഷൻ ‍ ജാസിം ഫഖ്‌റു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 301011122030»|

« Previous Page« Previous « യു എ ഇ ദേശീയ ദിനാഘോഷം നാഷണല്‍ തിയ്യേറ്ററില്‍
Next »Next Page » മാര്‍ത്തോമ്മാ പള്ളിയില്‍ കൊയ്ത്തുല്‍സവം »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine