സാധാരണക്കാരനില്‍ നിന്നും അകന്നു പോയതാണ് നാടകത്തിന് വിനയായത് : മുകേഷ്

December 13th, 2010

mukesh-drama-fest-opening-epathram

അബുദാബി : ‘സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും ചിന്ത യ്ക്കു വിട്ടു കൊടുക്കു ന്നതുമായ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി യതോടെ സാധാരണക്കാര്‍ നാടക ങ്ങളില്‍നിന്ന് അകന്നു. അതോടെ  നാടക സംസ്‌കാരത്തിന് അപചയങ്ങള്‍ നേരിടാന്‍ തുടങ്ങി’.   കെ. എസ്.സി. അങ്കണത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്,  കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നാടകോല്‍സവം ഉദ്ഘാടനം  ചെയ്തു സംസാരിക്കുക യായിരുന്നു.
 
 
പ്രതിഭാധനരായ നിരവധി കലാകാര ന്മാരുമായി കൂടുതല്‍ അടുത്ത് ഇടപഴകാനും അവരുമായി കൂടുതല്‍ സംവദിക്കാനും കുട്ടിക്കാലം മുതല്‍ അവസരം ലഭിച്ച താന്‍, ഒരു നാടക – സിനിമാ നടന്‍ ആയതിനേക്കാളും  ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്, മലയാള നാടക വേദിയിലെ നിരവധി പ്രതിഭ കളുടെ സ്‌നേഹ ലാളനകള്‍ ഏറ്റു വാങ്ങി വളരാന്‍ കഴിഞ്ഞതാണ്. 

ksc-drama-fest-opening-epathram

നാടകോത്സവം : സദസ്സ്

നാടക വുമായുള്ള തന്‍റെ ആത്മബന്ധത്തെ ക്കുറിച്ചു സംസാരിച്ച മുകേഷ്,  രസകരമായ  നാടക അനുഭവ ങ്ങളും പറഞ്ഞു. തിരുവനന്ത പുരത്ത് നാടക മത്സര ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കേ ഡോക്ടറായി വേഷമിട്ട തന്‍റെ ഡയലോഗ് വന്നപ്പോഴേക്കും തൊട്ടടുത്ത ഫാക്ടറിയില്‍ നിന്നും സൈറണ്‍ മുഴങ്ങി ത്തുടങ്ങി. സൈറനെ തോല്‍പ്പിച്ച് ഡയലോഗ് പറയാനായി പിന്നത്തെ ശ്രമം. എന്നാല്‍, എല്ലാ ശ്രമങ്ങളെയും അതിജീവിച്ച്  സൈറണ്‍  തന്നെ വിജയിച്ചു.  സൈറണ്‍ തീരുമ്പോഴേക്കും തന്‍റെ ഡയലോഗും തീര്‍ന്നു. അവിടെ നാടകം വീണു.

വിധി കര്‍ത്താവായി വന്ന നരേന്ദ്ര പ്രസാദ് നാടകത്തിനു ശേഷം പറഞ്ഞു, ഈ നാടക ത്തില്‍ ഡോക്ടറായി അഭിനയിച്ചിരുന്ന നടന്‍,  സൈറണ്‍ കഴിയുന്നതു വരെ ഡയലോഗ് പറയാതെ കാത്തിരിക്കുകയും പിന്നീട് തുടരുകയും ചെയ്തിരുന്നു എങ്കില്‍ നാടകം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമായിരുന്നു. അത് ക്ഷമിക്കാനും മനസ്സിലാ ക്കാനുമുള്ള വിവേകം കാണികള്‍ക്കുണ്ട്.

ഒരു നടനാവാന്‍ രംഗബോധം നിര്‍ബ്ബന്ധമാണ് എന്ന് തന്നെ പഠിപ്പിച്ചത് നരേന്ദ്ര പ്രസാദാണ്. കലാ  ജീവിത ത്തില്‍ എന്തെങ്കിലും ആയി തീരാന്‍ കഴിഞ്ഞത് അന്നത്തെ നാടക പരിചയങ്ങളും അനുഭവ ങ്ങളുമാണ്. എവിടെ എങ്കിലും പഠിച്ച തിയറിയല്ല, ഓരോ വേദി കളിലെയും  അനുഭവ ങ്ങളാണ് തന്‍റെ അഭിനയ ത്തിന്‍റെ അടിത്തറ എന്നും മുകേഷ് പറഞ്ഞു.

സിനിമ യില്‍ സജീവമായ പ്പോഴും നാടക ത്തോടുള്ള അഭിനിവേശം നില നിന്നതു കാരണമാണ് അതേ ചിന്താഗതി യുള്ള നടന്‍ മോഹന്‍ലാലു മായി ചേര്‍ന്ന് ഒരു ട്രൂപ്പ് ഉണ്ടാക്കി ‘ഛായാമുഖി’ എന്ന നാടകം അവതരിപ്പിച്ചത്.  ഇതു ചെയ്യുമ്പോള്‍ ആദ്യം തീരുമാനിച്ചത് ഒരു സംഭാഷണം പോലും സാധാരണ ക്കാരനുമായി സംവദിക്കാത്തത് ആകരുത് എന്നാണ് എന്നും മുകേഷ് സൂചിപ്പിച്ചു.

ഈ മാസം 22  മുതല്‍ തൃശ്ശൂരില്‍ ആരംഭിക്കുന്ന, ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര നാടകോത്സവ ത്തിലേക്ക് ഗള്‍ഫ് മലയാളി കളെ ക്ഷണിച്ചു കൊണ്ടാണ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
 
കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്‍റ് കെ. ബി.  മുരളി അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, വിധി കര്‍ത്താക്കളായി നാട്ടില്‍ നിന്നെത്തിയ നാടക പ്രവര്‍ത്ത കരായ ജയപ്രകാശ് കുളൂര്‍, വിജയന്‍ കാരന്തൂര്‍ എന്നിവരെ കൂടാതെ  ഡോ. ഷംസീര്‍ (എം. ഡി. ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍), മനോജ് പുഷ്‌കര്‍ ( പ്രസിഡന്‍റ്. മലയാളി സമാജം), പി. ബാവഹാജി ( പ്രസിഡന്‍റ്. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റ്ര്‍), പ്രീതാ വസന്ത് (കെ. എസ്. സി.വനിതാ വിഭാഗം കണ്‍വീനര്‍) റഹീം കൊട്ടുകാട് (ശക്തി തിയ്യറ്റേഴ്‌സ്), പ്രേം ലാല്‍ (യുവ കലാ സാഹിതി) , അമര്‍ സിംഗ് വലപ്പാട്( കല അബൂദബി),  ജോണ്‍സാമുവല്‍ (മെട്രോ കോണ്‍ട്രാക്ടിംഗ്) എന്നിവരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതവും കലാ വിഭാഗം അസി. സെക്രട്ടറി റജീദ് നന്ദിയും പറഞ്ഞു.

drama-waiting for godot'-in-ksc-epathram

'ഗോദോയെ കാത്ത്' എന്ന നാടകത്തിലെ ഒരു രംഗം. (ഫോട്ടോ:അജയന്‍)

തുടര്‍ന്ന്‍, സതീഷ് മുല്ലക്കല്‍  സംവിധാനം ചെയ്ത  സാമുവല്‍ ബെക്കറ്റിന്‍റെ  ‘ഗോദോയെ കാത്ത്’ എന്ന നാടകം അവതരിപ്പിച്ചു.

ചിത്രങ്ങള്‍: സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോല്‍സവം : തിരശ്ശീല ഉയരുന്നു

December 10th, 2010

ksc-drama-fest-logo-epathram

അബുദാബി : കേരള സംഗീത നാടക അക്കാദമി യുടെ വിദൂര ആസ്ഥാനമായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിനെ അംഗീകരിക്കുന്നു. ഇന്ന് കെ. എസ്. സി അങ്കണത്തില്‍ തുടക്കം കുറിക്കുന്ന നാടകോത്സവ ത്തിന്‍റെ ഉദ്ഘാടന വേദിയില്‍ അക്കാദമി സെക്രട്ടറി രാവുണ്ണി ഇതു പ്രഖ്യാപിക്കും. സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രശസ്ത നടനുമായ മുകേഷ്‌ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
 
നാലു പതിറ്റാണ്ടായി അബുദാബി മലയാളികളുടെ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സിരാ കേന്ദ്രമായി നിലനില്‍ക്കുന്ന  കേരളാ സോഷ്യല്‍ സെന്‍റര്‍ ഗള്‍ഫിലെ നാടക പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു ചെയ്തിട്ടുള്ള   സേവനങ്ങളെ കൂടി വിലയിരുത്തിയാണു ഈ അംഗീകാരം ലഭിച്ചത് എന്ന് കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ പറഞ്ഞു.
 
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 9 നാടകങ്ങള്‍ മല്‍സര ത്തില്‍ പങ്കെടുക്കും. മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി, സംഗീതം, ചമയം,  രംഗപടം, ബാല താരം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും.
 
ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാരം ( ഫ്രണ്ട്സ്‌ എ. ഡി. എം. എസ്), പി. ആര്‍. കരീം  സ്മാരക പുരസ്കാരം (നാടക സൗഹൃദം അബുദാബി),  ബാച്ച് ചാവക്കാട്, വടകര എന്‍. ആര്‍. ഐ.  ഫോറം,  അനോറ, യുവകലാ സാഹിതി എന്നീ സംഘടനകള്‍ ട്രോഫികളും, ക്യാഷ് അവാര്‍ഡു കളും നല്‍കും. മികച്ച നാടക ത്തിനുള്ള  ക്യാഷ് അവാര്‍ഡും ട്രോഫി യും  കെ. എസ്. സി. നല്‍കും.
 
നാടകോല്‍സവ ത്തിന്റെ അവസാന തയ്യാറെടുപ്പുകളുടെ ഭാഗമായി സെന്റര്‍ അങ്കണ ത്തില്‍ വിവിധ സംഘടനാ പ്രവര്‍ ത്തകരുടെയും, കെ. എസ്. സി. പ്രവര്‍ത്തക രുടേയും യോഗം നടന്നു. കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി എ. എല്‍. സിയാദ് സ്വാഗതം പറഞ്ഞു.  സംഘടനകളെ പ്രതിനിധീകരിച്ച് റഹീം കൊട്ടുകാട് (ശക്തി തിയ്യറ്റേഴ്സ്), ഇ. ആര്‍. ജോഷി (യുവകലാ സാഹിതി), പി. എം. അബ്ദുല്‍ റഹിമാന്‍ (നാടക സൗഹൃദം അബുദാബി),  ടി. എം. സലീം ( ഫ്രണ്ട്സ്‌ എ. ഡി. എം. എസ്),  അബ്ദുല്‍ ഖാദര്‍ തിരുവത്ര ( ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം),  കെ. എം. എം. ഷറീഫ് (ഫ്രണ്ട്സ്  ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്),  വിജയ രാഘവന്‍ (അനോറ), സഫറുല്ല പാലപ്പെട്ടി, സത്താര്‍ കാഞ്ഞങ്ങാട്, മുസമ്മില്‍, എ.കെ. ബീരാന്‍ കുട്ടി, ബി. ജയകുമാര്‍ തുടങ്ങിയവര്‍  സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളാ സോഷ്യല്‍ സെന്‍ററില്‍ ‘നാടകോത്സവം 2010’

December 6th, 2010

ksc-drama-fest-logo-epathram

അബുദാബി :  യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക്‌ വീണ്ടും ഒരു അസുലഭാവസരം ഒരുക്കി കൊണ്ട് കേരള സോഷ്യല്‍  സെന്‍റര്‍ നാടകോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10 ന് തുടക്കം കുറിക്കുന്ന  ‘നാടകോത്സവം 2010’ പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി യായി അക്കാദമി സെക്രട്ടറി രാവുണ്ണി യും പങ്കെടുക്കും. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത നാടക – സിനിമാ പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ നിര്‍വ്വഹിച്ചു.
 
ഡിസംബര്‍ 10  മുതല്‍ 24 വരെ നടക്കുന്ന നാടകോത്സവ ത്തില്‍  ഒമ്പതു നാടക ങ്ങളാണു മത്സരിക്കുക. രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണ ത്തിലാണ് നാടകങ്ങള്‍ അരങ്ങേറുക.  ലോകോത്തര നിലവാരമുള്ളതും, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും, സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയതുമായ നാടക ങ്ങളും ഇവിടത്തെ നാടകാസ്വാദകര്‍ക്ക് മുന്നില്‍  അവതരിപ്പിക്കപ്പെടും.  മാത്രമല്ല കേരള സംഗീത നാടക അക്കാദമി യുടെ യു. എ. ഇ. യിലെ എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ ആയി കെ. എസ്. സി. യെ അംഗീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ‘നാടകോത്സവ’ത്തില്‍ ഉണ്ടാവും. 
 

ksc-drama-fest-press-meet-epathram

ആദ്യ ദിവസമായ ഡിസംബര്‍  10  വെള്ളിയാഴ്‌ച, രാത്രി 8 മണിക്ക്  സാമുവല്‍ ബക്കറ്റിന്‍റെ ‘ഗോദോയെക്കാത്ത്’ സതീഷ്‌ മുല്ലക്കല്‍ സംവിധാനം ചെയ്ത്, ദുബായ് കൂത്തമ്പലം അവതരിപ്പിക്കുന്നു.
 
രണ്ടാമതു നാടകം ഡിസംബര്‍ 14 ചൊവ്വാഴ്ച, ഗിരീഷ്‌ ഗ്രാമിക യുടെ ‘ആത്മാവിന്‍റെ ഇടനാഴി’  അശോകന്‍ കതിരൂര്‍ സംവിധാനം ചെയ്തു കല അബുദാബി അവതരിപ്പിക്കും.
 
 
ഡിസംബര്‍ 16 വ്യാഴം, എന്‍. ശശീധരനും ഇ. പി. രാജഗോപാലും ചേര്‍ന്ന്‍ എഴുതിയ ‘കേളു’ എന്ന നാടകം, മഞ്ജുളന്‍ സംവിധാനം ചെയ്ത് ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കും.
 
ഡിസംബര്‍  17  വെള്ളിയാഴ്ച, ജോര്‍ജ്ജ് ബുച്നറുടെ ‘വൊയ്‌സെക്’  ഓ. ടി. ഷാജഹാന്‍റെ സംവിധാന ത്തില്‍ തിയ്യേറ്റര്‍ ദുബായ് അവതരിപ്പിക്കും.
 
ഡിസംബര്‍  18 ശനിയാഴ്‌ച, ഹെന്‍റിക് ഇബ്സന്‍ രചിച്ച ‘ദി ഗോസ്റ്റ്‌’ എന്ന നാടകം, ഇസ്കന്ദര്‍ മിര്‍സ യുടെ സംവിധാനത്തില്‍ അബുദാബി നാടകസൗഹൃദം  അവതരിപ്പിക്കും.
 
ഡിസംബര്‍ 20 തിങ്കളാഴ്ച, വിനോദ്‌ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’  എന്ന നാടകം, അല്‍ ഐന്‍ ഐ. എസ്. സി. അവതരിപ്പിക്കും.
 
ഡിസംബര്‍  22 ബുധന്‍, ജ്യോതിഷ് എഴുതി സംവിധാനം ചെയ്യുന്ന ‘സ്വര്‍ണച്ചൂണ്ടയും മത്സ്യകന്യകയും’  യുവ കലാസാഹിതി അബുദാബി അവതരിപ്പിക്കും.
 
ഡിസംബര്‍ 23 വ്യാഴം,  മണികണ്‍ഠദാസ്‌  എഴുതി ബാബു കുരുവിള സംവിധാനം ചെയ്ത ‘ദ മിറര്‍’ എന്ന നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും.
 
 
ഡിസംബര്‍ 24 വെള്ളി, മുഹമ്മദ്‌ പറശ്ശിനിക്കടവ് എഴുതി പി. പി. അഷ്‌റഫ്‌ – മോഹന്‍ മൊറാഴ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത  ‘വിഷജ്വരം’ എന്ന നാടകം,  ദല ദുബായ്  അവതരിപ്പിക്കും.
 
യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടക പ്രവര്‍ത്തകരെയും നാടക സംഘങ്ങളെയും ഒരു വേദി യില്‍ കൊണ്ടു വരികയും , ആരോഗ്യകരമായ മത്സര ബുദ്ധിയോടെ രംഗാവിഷ്‌കാരങ്ങള്‍ അവതരിപ്പിക്ക പ്പെടുകയും വഴി നല്ല നാടകങ്ങള്‍ കാണാനും ആസ്വദിക്കാനും വ്യത്യസ്തങ്ങളായ അവതരണ രീതികള്‍ പരിചയ പ്പെടാനും പരിശീലിക്കാനും ഉള്ള അവസരം ആണ് ഈ നാടകോത്സവ ത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന്  സംഘാടകര്‍ പറഞ്ഞു.
 
 
ഡിസംബര്‍ 25 ശനിയാഴ്ച മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറുന്ന തായിരിക്കും.

വാര്‍ത്താ  സമ്മേളന ത്തില്‍  വിശിഷ്ടാതിഥി പ്രകാശ്‌ ബാരെ, കെ. എസ്. സി.  വൈസ്‌ പ്രസിഡന്‍റ് ബാബു വടകര, ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം,  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍,  കലാവിഭാഗം അസ്സി. സെക്രട്ടറി റജീദ്‌, മീഡിയാ കോഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി  എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. നാടകോത്സവം: രചനകള്‍ ക്ഷണിക്കുന്നു

October 6th, 2010

ksc-logo-epathramഅബുദാബി : കേരള സോഷ്യല്‍  സെന്‍റര്‍  സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്   ഡിസംബര്‍ രണ്ടാം വാരത്തില്‍  തിരശ്ശീല ഉയരും.  ഒന്നര മണിക്കൂര്‍  മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുക. യു. എ. ഇ. അടിസ്ഥാനത്തില്‍ നടക്കുന്ന നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംഘടന കളില്‍നിന്നും നാടക സമിതി കളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു.

യു. എ. ഇ. യില്‍ അവതരണ യോഗ്യമായ സൃഷ്ടികള്‍ ഈ മാസം 15 നു മുന്‍പായി  കെ. എസ്. സി. ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55  –  050 31 46 087 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍  കലാവിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവാലം നാരായണ പണിക്കരുടെ “ശാകുന്തളം” ഷാര്‍ജയില്‍

September 19th, 2010

shakunthalam-kavalam-narayana-panikkar-epathram

ഷാര്‍ജ : കാവാലം നാരായണ പണിക്കര്‍ ഷാര്‍ജ സര്‍ക്കാരിന്റെ അതിഥിയായി ഷാര്‍ജയില്‍ എത്തുന്നു. സാംസ്കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഷാര്‍ജ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഷാര്‍ജയില്‍ ഡിസംബര്‍ ആദ്യ വാരം എത്തും. 22 അംഗ നാടക സംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന കാവാലം “ശാകുന്തളം” എന്ന സംസ്കൃത നാടകം ഷാര്‍ജയില്‍ അവതരിപ്പിക്കും.

മഹാകവി കാളിദാസന്റെ ശാകുന്തളത്തിലെ രണ്ടു ഖണ്ഡികകളെ അടിസ്ഥാനമാക്കി കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസ്കൃത നാടകമാണ് “ശാകുന്തളം”. ആനുകാലിക സാമൂഹ്യ പരിസരത്തെ ശാകുന്തളം കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് നാടകത്തില്‍. ദുഷ്യന്തന്റെ നായാട്ട് പരാമര്‍ശിക്കുന്ന “മൃഗയ വിഹാരി പാര്‍ഥിവോ ദുഷ്യന്ത” എന്ന ആദ്യ ഖണ്ഡികയില്‍ രാജാവിന്റെ പ്രകൃതവും സ്വഭാവവും, വിവിധ ഘട്ടങ്ങളില്‍ ഇതിനോടുള്ള പ്രജകളുടെ പ്രതികരണവും വിശദീകരിക്കുന്നു. “പ്രകൃതി ഹിതായ പഥിവ” എന്ന ഖണ്ഡികയിലെ അവസാന ഭാഗത്തില്‍  പ്രകൃതി ഹിതം എന്നാല്‍ പ്രജാ ഹിതം തന്നെയാണെന്ന് വ്യക്തമാക്കുകയും പ്രജകളുടെ ഹിതമെന്ന രാജ ധര്‍മ്മത്താല്‍ ബദ്ധനായ രാജാവിനെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.

– അരവിന്ദന്‍ എടപ്പാള്‍, കുവൈറ്റ്‌

- ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

36 of 391020353637»|

« Previous Page« Previous « ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു
Next »Next Page » ഫെക്ക ഓണം ഈദ്‌ ആഘോഷം 2010 »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine