Tuesday, December 31st, 2013

ഡിസംബറിന്‍റെ തണുപ്പിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ചൂടു പിടിച്ചൊരു സംവാദം

ദോഹ : ഖത്തറിന്‍റെ സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളില്‍ പുത്തന്‍ ഇട പെടലു കളുമായി അടയാളം ഖത്തറും കൂട് മാസികയും സംയുക്ത മായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ന്മേല്‍ സംവാദം സംഘടിപ്പിച്ചു.

രാത്രി വൈകുവോളം നീണ്ടു നിന്ന സംവാദം ഗൗരവമാര്‍ന്ന ചോദ്യങ്ങളും വിശദീകരണ ങ്ങളും കാഴ്ച പ്പാടുകളുമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ എല്ലാ വശങ്ങളും വിശകലനം ചെയ്തു. അടയാളം ഖത്തര്‍ സെക്രട്ടറി പ്രദോഷ് കുമാര്‍ ഗാഡ്ഗില്‍ റിപ്പോറ്ട്ടിന്റെ വളരെ പ്രസക്തമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിഷയാവതരണം നടത്തി.

അടയാളം പ്രവര്‍ത്തകരായ പൂക്കാര്‍ ഷംസുദ്ദീന്‍, സുധീര്‍ എം എ, മനീഷ് സാരംഗി എന്നിവര്‍ ഏഴാച്ചേരി രാമചന്ദ്രന്‍റെ കവിത യില്‍ നിന്നുള്ള വളരെ സന്ദര്‍ഭോചിമായ ഭാഗ ങ്ങള്‍ ആലപിച്ചത് ചര്‍ച്ചകള്‍ക്ക് ആവേശകര മായൊരു ആമുഖമായി.

തുടര്‍ന്ന് കൂട് മാസിക യുടെ സജീവ പ്രവര്‍ത്തകനായ ദിലീപ് അന്തിക്കാട് സംസാരിച്ചു. ‘മൌനമാണ് പലപ്പോഴും എല്ലാ പ്രതിരോധ ങ്ങളേയും നിരായുധീ കരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ലെ നിര്‍ദ്ദേശ ങ്ങള്‍ നടപ്പിലാക്ക പ്പെടാതിരുന്നാല്‍ കനത്ത വില യാണ് നാം ഓരോരുത്തരും കൊടുക്കേണ്ടി വരിക. ഗാഡ്ഗില്‍ റിപ്പോര്‍ ട്ടിനു അനുകൂലമായ സന്ദേശ ങ്ങള്‍ സമൂഹത്തി ലെത്തിക്കുക എന്നതാണ് നമ്മുടെ കടമ’ അദ്ദേഹം പറഞ്ഞു.

‘മനുഷ്യന് തന്‍റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്ര വേണ മെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ച പ്പാടാണ് പ്രകൃതിയെ കൊള്ള യടിക്കാനുള്ള ലളിത വല്‍കൃത ന്യായ വാദ ങ്ങളായി ഉയര്‍ന്ന് വരുന്നത്. പരിസ്ഥിതി തീവ്ര വാദികള്‍ എന്നാണ് പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകരെ മുദ്ര കുത്തുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ ഇന്ന് നടക്കുന്നത് എന്താണ് എന്ന് എല്ലാവര്‍ക്കു മറിയാം. രാഷ്ട്രീയ ത്തിനും അതീതമായ താല്പര്യ ങ്ങളാണ് അവരെ നയിക്കുന്നത്’ ചര്‍ച്ച യില്‍ ഇട പെട്ടു കൊണ്ട് മനോജ് നീലകണ്ഠന്‍ സംസാരിച്ചു.

ഗൂഢ ലക്ഷ്യത്തോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അടയാളവും കൂട് മാസികയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച യ്ക്കെടുത്തത് പ്രശംസനീയ മാണെന്നും പാറ പൊട്ടിക്കാന്‍ മാഫിയ കള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്ന നിയമം പാറ സംരക്ഷണ ത്തിന് അനുമതി കൊടുക്കാത്ത വിരോധാഭാസം നില നില്‍ക്കുന്ന നമ്മുടെ നാടിന്‍റെ ഭരണാധി കാരി കളുടെ താത്പര്യ ങ്ങള്‍ തുറന്നു കാട്ട പ്പെടേണ്ട താണെന്നും യോഗ ത്തില്‍ സംസാരിച്ച ഇടുക്കി ജില്ലാ എക്സ്പാട്രിയറ്റ് അസോസി യേഷന്‍ ഭാരവാഹി ഉണ്ണി ക്കൃഷണന്‍ പറഞ്ഞു.

ഭൂമിക്ക് നമ്മെ ആവശ്യമില്ല, നമുക്കാണ് ജീവന്‍റെ നിലനില്‍പ്പിന് ഭൂമിയും അതിന്‍റെ സന്തുലിത മായ പരിസ്ഥിതിയും ആവശ്യം. മരുഭൂമി കള്‍ കോടികള്‍ ചെലവഴിച്ച് പച്ചപ്പിന്‍റെ ഇരിപ്പിട ങ്ങളായി മാറു മ്പോള്‍ നമ്മുടെ കേരളം പോലുള്ള സ്ഥല ങ്ങളില്‍ മരുഭൂമി കളില്‍ കാണ പ്പെടുന്ന പക്ഷി കളുടെ സാന്നിധ്യം കണ്ടു വരുന്നത് അനുഭവി ക്കാന്‍ പോകുന്ന വലിയ പാരി സ്ഥിക ദുരന്ത ങ്ങളുടെ സൂചക ങ്ങളാണ് എന്ന് കൂട് മാസിക യുടെ സാരഥി താജുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.

വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് തട യിടാതെയും തൊഴില്‍ സാദ്ധ്യത കള്‍ നില നിര്‍ത്തി ക്കൊണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്ക പ്പെടണം എന്നതിനെ ക്കുറിച്ചും അഭി പ്രായ ങ്ങള്‍ ഉയര്‍ന്നു വരണ മെന്ന് ചര്‍ച്ച കളെ മറ്റൊരു തല ത്തിലേക്ക് ഉയര്‍ത്തി ക്കൊണ്ട് അടയാളം പ്രസിഡണ്ട് നിക്കു കേച്ചേരി ഇടപെട്ടു.

ആര്‍ഭാട ത്തിലൂന്നിയ നമ്മുടെ ജീവിത രീതിയും കാഴ്ച പ്പാടുകളും മാറേണ്ടതുണ്ട്. മാത്രമല്ല, പണ മുണ്ടാക്കാന്‍ മാത്രം ഉതകുന്ന വലിയ പ്രോജക്റ്റുകള്‍ മാത്ര മാണ് ഭരണ ത്തിന്‍റെ തലപ്പത്തിരി ക്കുന്നവര്‍ പ്രൊമോട്ട് ചെയ്യുന്നത്. പണം കിട്ടാത്ത ഏര്‍പ്പാടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശ ങ്ങള്‍. അതു കൊണ്ടു തന്നെ അത് ചില്ലലമാര കളില്‍ കാഴ്ച യ്ക്ക് വെയ്ക്കപ്പെടും എന്ന് മനോജ് പി എ അഭിപ്രായപ്പെട്ടു.

വ്യക്തി ഗത പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയ രൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുക, അതിനുള്ള സമര രൂപങ്ങള്‍ ആവിഷ്കരി ക്കപ്പെടുക എന്നീ അടിസ്ഥാന പരമായ കാര്യ ങ്ങളിലും ശ്രദ്ധതിരിയേണ്ടതുണ്ട് എന്ന് അടയാളം ജോയിന്‍റ് സെക്രട്ടറി നാമൂസ് പെരുവള്ളൂര്‍ ആവശ്യപ്പെട്ടു.

വ്യക്തികള്‍ തെരെഞ്ഞെടു ക്കുന്ന ഗവണ്മെന്റുകള്‍ തന്നെ യാണ് കാലാ കാല ങ്ങളില്‍ നാടു ഭരിക്കുന്ന തെന്നും തൃശ്ശൂര്‍ നഗര ത്തിനടുത്ത് ശോഭാസിറ്റിക്ക് വേണ്ടി ഏക്കറു കണക്കിന് വയല്‍ പ്രദേശ ങ്ങള്‍ നികത്ത പ്പെട്ടത്തിന്‍റെ ഫലമായി ജനങ്ങള്‍ അനുഭവി ക്കുന്നതു പോലുള്ള പ്രശ്ന ങ്ങള്‍ വ്യക്തി കള്‍ക്ക് പരിഹരി ക്കാവുന്ന തല്ലെന്നും അതില്‍ ഗവണ്മെന്റുകള്‍ തന്നെ കൃത്യ മായി ഇട പെടേണ്ടതു ണ്ടെന്നും അടയാളം എക്സിക്യുട്ടീവ് കമ്മറ്റി അംഗം രാമചന്ദ്രന്‍ വെട്ടിക്കാട് അഭിപ്രായപ്പെട്ടു

വ്യക്തി കള്‍ ചെയ്യുന്ന പ്രകൃതി ചൂഷണ ത്തേക്കാള്‍ ഒരു വ്യസസ്ഥ യുടെ തന്നെ ഭാഗമായ വലിയ ചൂഷണ ത്തെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആയിരിക്കണം എന്നും കര്‍ഷകന്‍ ഒരി ക്കലും പ്രകൃതി വിരുദ്ധ നോ, പ്രകൃതി സ്നേഹി ഒരിക്കലും കര്‍ഷക വിരുദ്ധനോ ആവുന്നില്ല എന്നും ജന ങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരേ നില്‍ക്കുകയും കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ വരുന്ന തെരെഞ്ഞെടുപ്പിലുള്ള പരാജയ സാദ്ധ്യതകള്‍ നില നില്‍ക്കുമ്പോ ള്‍ത്തന്നെ റിപ്പോറ്ട്ടിനെ അനുകൂലി ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ കാഴ്ചകളാണ് കേരളാ രാഷ്ട്രീയ ത്തില്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന തെന്നും ശ്രീനാഥ് ചൂണ്ടിക്കാട്ടി.

ജീവനോപാധി ക്ക് വേണ്ടി പ്രകൃതിക്കു മേലുള്ള സ്വാഭാവിക ചൂഷണം ഒരിക്കലും അപകട കരമല്ല, അതേ സമയം ലാഭേച്ഛയോടു കൂടിയ അമിത ചൂഷണം പ്രകൃതി വിരുദ്ധവും അപ കടകര വുമാണ്. മുതലാളിത്ത സംസ്കാരം മുന്നോട്ട് വയ്ക്കുന്ന വികസന സങ്കല്‍പ്പ ങ്ങള്‍ മറ്റേതിനേയും പോലെ ഭൂമിയേയും ഒരു ഉത്പന്നമാക്കി മാറ്റി യിരിക്കുന്നു. ഭരണ ത്തിലും ബ്യൂറോ ക്രസി യിലും അതിന്‍റെ നയ രൂപീകരണ ങ്ങളിലും മുതലാളിത്ത താത്പര്യ ങ്ങള്‍ കടന്നു വരുന്ന താണ് ഇത്തരം സ്ഥിതി വിശേഷങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് അടയാളം എക്സിക്യുട്ടീവ് അംഗം സുധീര്‍ എം എ. പറഞ്ഞു.

വെള്ളം കുടിക്കുന്ന ലാഘവ ത്തോടെ യാണ് ഇന്ന് പ്രകൃതി ചൂഷണം വന്‍ തോതില്‍ നടന്നു കൊണ്ടിരിക്കുന്നത്. സത്യത്തില്‍ വിഷം കുടി ക്കുന്നത്പോലെ അപകട കരമാണ തെന്ന് പലരും തിരിച്ചറി യുന്നില്ലെ ന്നത് നിര്‍ഭാഗ്യ കരമാണെന്ന് ചര്‍ച്ചയില്‍ ഇട പെട്ട്കൊണ്ട് സുലൈമാന്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് : ബീജ വി. സി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine