സാധാരണക്കാരനില്‍ നിന്നും അകന്നു പോയതാണ് നാടകത്തിന് വിനയായത് : മുകേഷ്

December 13th, 2010

mukesh-drama-fest-opening-epathram

അബുദാബി : ‘സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും ചിന്ത യ്ക്കു വിട്ടു കൊടുക്കു ന്നതുമായ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി യതോടെ സാധാരണക്കാര്‍ നാടക ങ്ങളില്‍നിന്ന് അകന്നു. അതോടെ  നാടക സംസ്‌കാരത്തിന് അപചയങ്ങള്‍ നേരിടാന്‍ തുടങ്ങി’.   കെ. എസ്.സി. അങ്കണത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്,  കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നാടകോല്‍സവം ഉദ്ഘാടനം  ചെയ്തു സംസാരിക്കുക യായിരുന്നു.
 
 
പ്രതിഭാധനരായ നിരവധി കലാകാര ന്മാരുമായി കൂടുതല്‍ അടുത്ത് ഇടപഴകാനും അവരുമായി കൂടുതല്‍ സംവദിക്കാനും കുട്ടിക്കാലം മുതല്‍ അവസരം ലഭിച്ച താന്‍, ഒരു നാടക – സിനിമാ നടന്‍ ആയതിനേക്കാളും  ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്, മലയാള നാടക വേദിയിലെ നിരവധി പ്രതിഭ കളുടെ സ്‌നേഹ ലാളനകള്‍ ഏറ്റു വാങ്ങി വളരാന്‍ കഴിഞ്ഞതാണ്. 

ksc-drama-fest-opening-epathram

നാടകോത്സവം : സദസ്സ്

നാടക വുമായുള്ള തന്‍റെ ആത്മബന്ധത്തെ ക്കുറിച്ചു സംസാരിച്ച മുകേഷ്,  രസകരമായ  നാടക അനുഭവ ങ്ങളും പറഞ്ഞു. തിരുവനന്ത പുരത്ത് നാടക മത്സര ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കേ ഡോക്ടറായി വേഷമിട്ട തന്‍റെ ഡയലോഗ് വന്നപ്പോഴേക്കും തൊട്ടടുത്ത ഫാക്ടറിയില്‍ നിന്നും സൈറണ്‍ മുഴങ്ങി ത്തുടങ്ങി. സൈറനെ തോല്‍പ്പിച്ച് ഡയലോഗ് പറയാനായി പിന്നത്തെ ശ്രമം. എന്നാല്‍, എല്ലാ ശ്രമങ്ങളെയും അതിജീവിച്ച്  സൈറണ്‍  തന്നെ വിജയിച്ചു.  സൈറണ്‍ തീരുമ്പോഴേക്കും തന്‍റെ ഡയലോഗും തീര്‍ന്നു. അവിടെ നാടകം വീണു.

വിധി കര്‍ത്താവായി വന്ന നരേന്ദ്ര പ്രസാദ് നാടകത്തിനു ശേഷം പറഞ്ഞു, ഈ നാടക ത്തില്‍ ഡോക്ടറായി അഭിനയിച്ചിരുന്ന നടന്‍,  സൈറണ്‍ കഴിയുന്നതു വരെ ഡയലോഗ് പറയാതെ കാത്തിരിക്കുകയും പിന്നീട് തുടരുകയും ചെയ്തിരുന്നു എങ്കില്‍ നാടകം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമായിരുന്നു. അത് ക്ഷമിക്കാനും മനസ്സിലാ ക്കാനുമുള്ള വിവേകം കാണികള്‍ക്കുണ്ട്.

ഒരു നടനാവാന്‍ രംഗബോധം നിര്‍ബ്ബന്ധമാണ് എന്ന് തന്നെ പഠിപ്പിച്ചത് നരേന്ദ്ര പ്രസാദാണ്. കലാ  ജീവിത ത്തില്‍ എന്തെങ്കിലും ആയി തീരാന്‍ കഴിഞ്ഞത് അന്നത്തെ നാടക പരിചയങ്ങളും അനുഭവ ങ്ങളുമാണ്. എവിടെ എങ്കിലും പഠിച്ച തിയറിയല്ല, ഓരോ വേദി കളിലെയും  അനുഭവ ങ്ങളാണ് തന്‍റെ അഭിനയ ത്തിന്‍റെ അടിത്തറ എന്നും മുകേഷ് പറഞ്ഞു.

സിനിമ യില്‍ സജീവമായ പ്പോഴും നാടക ത്തോടുള്ള അഭിനിവേശം നില നിന്നതു കാരണമാണ് അതേ ചിന്താഗതി യുള്ള നടന്‍ മോഹന്‍ലാലു മായി ചേര്‍ന്ന് ഒരു ട്രൂപ്പ് ഉണ്ടാക്കി ‘ഛായാമുഖി’ എന്ന നാടകം അവതരിപ്പിച്ചത്.  ഇതു ചെയ്യുമ്പോള്‍ ആദ്യം തീരുമാനിച്ചത് ഒരു സംഭാഷണം പോലും സാധാരണ ക്കാരനുമായി സംവദിക്കാത്തത് ആകരുത് എന്നാണ് എന്നും മുകേഷ് സൂചിപ്പിച്ചു.

ഈ മാസം 22  മുതല്‍ തൃശ്ശൂരില്‍ ആരംഭിക്കുന്ന, ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര നാടകോത്സവ ത്തിലേക്ക് ഗള്‍ഫ് മലയാളി കളെ ക്ഷണിച്ചു കൊണ്ടാണ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
 
കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്‍റ് കെ. ബി.  മുരളി അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, വിധി കര്‍ത്താക്കളായി നാട്ടില്‍ നിന്നെത്തിയ നാടക പ്രവര്‍ത്ത കരായ ജയപ്രകാശ് കുളൂര്‍, വിജയന്‍ കാരന്തൂര്‍ എന്നിവരെ കൂടാതെ  ഡോ. ഷംസീര്‍ (എം. ഡി. ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍), മനോജ് പുഷ്‌കര്‍ ( പ്രസിഡന്‍റ്. മലയാളി സമാജം), പി. ബാവഹാജി ( പ്രസിഡന്‍റ്. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റ്ര്‍), പ്രീതാ വസന്ത് (കെ. എസ്. സി.വനിതാ വിഭാഗം കണ്‍വീനര്‍) റഹീം കൊട്ടുകാട് (ശക്തി തിയ്യറ്റേഴ്‌സ്), പ്രേം ലാല്‍ (യുവ കലാ സാഹിതി) , അമര്‍ സിംഗ് വലപ്പാട്( കല അബൂദബി),  ജോണ്‍സാമുവല്‍ (മെട്രോ കോണ്‍ട്രാക്ടിംഗ്) എന്നിവരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതവും കലാ വിഭാഗം അസി. സെക്രട്ടറി റജീദ് നന്ദിയും പറഞ്ഞു.

drama-waiting for godot'-in-ksc-epathram

'ഗോദോയെ കാത്ത്' എന്ന നാടകത്തിലെ ഒരു രംഗം. (ഫോട്ടോ:അജയന്‍)

തുടര്‍ന്ന്‍, സതീഷ് മുല്ലക്കല്‍  സംവിധാനം ചെയ്ത  സാമുവല്‍ ബെക്കറ്റിന്‍റെ  ‘ഗോദോയെ കാത്ത്’ എന്ന നാടകം അവതരിപ്പിച്ചു.

ചിത്രങ്ങള്‍: സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാന്തര മാധ്യമ സാധ്യത അവഗണിക്കാന്‍ ആവില്ല

December 12th, 2010

abdulla-yosuf-al-ali

ദുബായ്‌ : ഖിസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ മാധ്യമ രംഗത്ത്‌ നിലനില്‍ക്കുന്ന പ്രവണതകളെ കുറിച്ച്‌ ഒരേ പോലെ ആശയും ആശങ്കയും രേഖപ്പെടുത്തി ശ്രദ്ധേയമായി. ഖിസൈസ്‌ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന സെമിനാര്‍ ദുബായ്‌ ഇസ്ലാമിക്‌ അഫയേര്‍സിലെ ഇസ്ലാമിക്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗം തലവന്‍ അബ്ദുല്ല യൂസഫ്‌ അല്‍ അലി ഉദ്ഘാടനം ചെയ്തു. ഉറവിടം അന്വേഷിക്കാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്‌ ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. പൊതു നന്മ ഉദ്ദേശിച്ചായിരിക്കണം മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ നിഖില മേഖലയിലും വന്ന അപഭ്രംശം മാധ്യമ രംഗത്തും സംഭവിച്ചിട്ടുണ്ടെന്നും, മാധ്യമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പ്രലോഭനങ്ങള്‍ക്ക്‌ വശംവദരാകാതെ ജനപക്ഷത്തു നിന്ന്‌ പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും ജനകീയത സമാന്തര മീഡിയക്കുള്ള സാധ്യതയുണ്ടാക്കിയെന്നും, അത്‌ കാണാതെ പോകരുതെന്നും ഗ‍ുണത്തേക്കാളേറെ ഇത്‌ ഒരു പക്ഷെ ദോഷ ഫലം ചെയ്തേക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

“മാധ്യമ ലോകവും ധാര്‍മ്മികതയും” എന്ന വിഷയത്തിലുള്ള പ്രമേയം ആരിഫ്‌ സെയ്ന്‍ അവതരിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അബ്ദുല്‍മജീദ്‌ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഖിസൈസ്‌ ഇസ്ലാഹി സെന്റര്‍ സാംസ്കാരിക വിഭാഗമാണു സെമിനാര്‍ സംഘടിപ്പിച്ചത്.
ജലീല്‍ പട്ടാമ്പി (മിഡിലീസ്റ്റ്‌ ചന്ദ്രിക), രമേശ്‌ പയ്യന്നൂര്‍ (ഏഷ്യാനെറ്റ്‌), റഹ്മാന്‍ എളംഗമല്‍ (മാധ്യമം), ബഷീര്‍ തിക്കോടി, സബാ ജോസഫ്‌, കെ. എ. ജബ്ബാരി, ശിഹാബ്‌ പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ. പി. അബ്ദുസ്സമദ്‌ സാബീല്‍ (പ്രസിഡന്റ്‌, യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), സി. ടി. ബഷീര്‍ (ജ: സെക്രട്ടറി, യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), വി. കെ. സക്കരിയ്യ (ചെയര്‍മാന്‍, അല്‍മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍) എന്നിവരില്‍ നിന്നും അതിഥികള്‍ ഉപഹാരം ഏറ്റു വാങ്ങി. ഖിസൈസ്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേര ക്രിക്കറ്റ് – ആര്‍. ഈ. സി. ജേതാക്കളായി

December 11th, 2010

kera-cricket-recca-captain-epathram

അജ്മാന്‍ : കേര (KERA – Kerala Engineering Alumni) ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ആര്‍. ഈ. സി. ജേതാക്കളായി. ഡിസംബര്‍ 10 വെള്ളിയാഴ്ച അജ്മാന്‍ മുനാവര്‍ ക്രിക്കറ്റ്‌ ഗ്രൌണ്ടില്‍ കെ. പി. എല്‍. – കേര പ്രീമിയര്‍ ലീഗ് എന്നറിയപ്പെടുന്ന കേര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളേജുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിലൂടെയാണ് ആര്‍. ഈ. സി. വിജയം കണ്ടത്‌.

kera-cricket-2010-epathram

പാലക്കാടന്‍ സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ റണ്ണര്‍ അപ്പ് കപ്പ് ഏറ്റുവാങ്ങുന്നു

കേര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായ്‌ ഫൈനലില്‍ എത്തിയ പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജിന്റെ ചുണക്കുട്ടന്മാര്‍ വന്‍ ഫോമില്‍ ആദ്യാവസാനം അജ്മാന്‍ കളിക്കളത്തില്‍ മുന്നേറ്റം നടത്തിയപ്പോള്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നാലു തവണ ഫൈനല്‍ കളിച്ച ആര്‍. ഈ. സി. കളിയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലപ്പോഴും പകച്ചു നിന്നത് കാണികളില്‍ ഉദ്വേഗം ഉണര്‍ത്തി. എന്നാല്‍ 219 റണ്‍സുമായി ആദ്യം ബാറ്റ് ചെയ്ത ആര്‍. ഈ. സി. ടീം 52 റണ്‍സിന് വിജയം കാണുകയായിരുന്നു.

vishakh kera cricket tournament epathram

ടൂര്‍ണമെന്റിലെ മികച്ച ബൌളര്‍ ആയ വിശാഖ്‌

6 വിക്കറ്റുകള്‍ വീഴ്ത്തി ടൂര്‍ണമെന്റിലെ മികച്ച ബൌളര്‍ ആയി പാലക്കാട്‌ ടീമിലെ വിശാഖ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്സ്മാന്‍ ആയി റെക്ക ടീമിലെ ദിലീപ്‌, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ്‌ എന്നിവയായി റെക്ക ടീമിലെ സുരേഷ് എന്നിവര്‍ക്ക്‌ കേര പ്രസിഡണ്ട് അഫ്സല്‍, കേര മുന്‍ പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ്, എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ പ്രസിഡണ്ട് കാളിദാസ് എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

vinod-kera-cricket-2010-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ഒട്ടേറെ പുതിയ മുഖങ്ങളുമായി കളിക്കളത്തില്‍ ഇറങ്ങിയ പാലക്കാടന്‍ സ്ട്രൈക്കേഴ്സ് എന്ന പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ ടീമിന്റെ മികച്ച പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌ ടീമിലേക്ക് പുതിയതായി കടന്നു വന്ന ഒട്ടേറെ മികച്ച കളിക്കാരുടെ സാന്നിധ്യവും അത് വഴി കൈവന്ന പുത്തന്‍ ഉണര്‍വ്വുമാണ് എന്ന് ടീം ക്യാപ്റ്റന്‍ രതീഷ്‌ പറഞ്ഞു. കേരയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ തങ്ങളുടെ ടീം ഫൈനല്‍ കളിച്ചത് എന്ന് ടീം മാനേജര്‍ മനോജ്‌ അറിയിച്ചു. ഈ നേട്ടം കൈവരിച്ച ടീം അംഗങ്ങള്‍ക്കും, തങ്ങളെ പരിശീലനത്തിനിടയിലും, ഗ്രൌണ്ടിലും നിരന്തരം പിന്തുണ നല്‍കി തങ്ങള്‍ക്ക് ആവേശം പകര്‍ന്ന എല്ലാ പാലക്കാടന്‍ സുഹൃത്തുക്കള്‍ക്കും തങ്ങള്‍ക്ക് ലഭിച്ച ഈ നേട്ടം തങ്ങള്‍ സമര്‍പ്പിക്കുന്നു എന്നും ഈ ടീമിന്റെ തുടര്‍ന്നുള്ള പരിശീലനത്തിനും മറ്റും സംഘടനയുടെ എല്ലാ സഹായങ്ങളും പിന്തുണയും എന്നുമുണ്ടാവും എന്ന് സ്പോര്‍ട്ട്‌സ് സെക്രട്ടറിയും നിയുക്ത പ്രസിഡണ്ടുമായ രാജീവ്‌ ടി. പി. തദവസരത്തില്‍ പ്രഖ്യാപിച്ചു. പരിശീലനവുമായി ബന്ധപ്പെട്ട കാര്യപരിപാടികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും കൂടുതല്‍ കളിക്കാരുടെ പങ്കാളിത്തത്തോടെ പരിശീലനം ഊര്‍ജിതമാക്കുമെന്നും നിയുക്ത സ്പോര്‍ട്ട്സ് സെക്രട്ടറി മനു രവീന്ദ്രന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കലാഞ്ജലി 2010 : കല വാര്‍ഷികാഘോഷം സമാപിച്ചു

December 11th, 2010

kala-kalanjali-theyyam-epathram

അബുദാബി : അബുദാബി യില്‍ വടക്കേ മലബാറിലെ തെയ്യക്കോലം അതിന്‍റെ തനതു രൂപത്തില്‍ ഉറഞ്ഞാടി. മലബാറിലെ പ്രശസ്ത തെയ്യം കലാകാരനായ പയ്യന്നൂര്‍ ചന്തു പ്പണിക്കരാണ് അബുദാബി ഇന്ത്യാ സോഷ്യല്‍  സെന്‍ററില്‍  ‘കല അബുദാബി’യുടെ വാര്‍ഷികാ ഘോഷ വേദിയില്‍ ‘വിഷ്ണു മൂര്‍ത്തി’ തെയ്യത്തിന്‍റെ രൗദ്ര ഭാവങ്ങള്‍ അവതരിപ്പിച്ചത്. ത്രിസന്ധ്യ യില്‍ തൂണു പിളര്‍ന്ന് പ്രത്യക്ഷനായ നരസിംഹം ഉമ്മറ പ്പടിയില്‍ വെച്ച് ഹിരണ്യകശിപു വിനെ മാറ് പിളര്‍ന്ന് വധിക്കുന്ന തടക്കമുള്ള രംഗങ്ങള്‍ ചെണ്ടയുടെ രൗദ്ര താളത്തിന്‍റെ അകമ്പടി യോടെ ചന്തുപ്പണിക്കര്‍ അവതരിപ്പിച്ചപ്പോള്‍ അബുദാബി യിലെ കലാ സ്വാദകര്‍ക്ക് അത് പുതിയ ദൃശ്യാനുഭവമായി. പയ്യന്നൂര്‍ സുരേന്ദ്രന്‍ പണിക്കരാണ് ചെണ്ടവാദ്യ ത്തിന് നേതൃത്വം നല്‍കിയത്.

kalanjali-kala-rathnam-lalu-alex-epathram

കല അബുദാബി യുടെ ഒരു മാസം നീണ്ട വാര്‍ഷികാ ഘോഷ പരിപാടി യുടെ സമാപന ച്ചടങ്ങില്‍ ‘കല’ അവാര്‍ഡുകളും വിതരണം ചെയ്തു.  2010 ലെ ‘കലാരത്‌നം’ അവാര്‍ഡ് പ്രശസ്ത സിനിമാ നടന്‍ ലാലു അലക്‌സിന് സണ്‍റെയ്‌സ് മെറ്റല്‍ വര്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ലൂയി കുര്യാക്കോസ് സമ്മാനിച്ചു.  ‘മാധ്യമശ്രീ’ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശം ‘നാഫ്‌കോ’ ഗ്രൂപ്പ് പ്രതിനിധി ശിവകുമാറില്‍ നിന്നു സ്വീകരിച്ചു.

kala-madhyama-sree-p-raghuvamsam-epathram

അബുദാബി ഇന്ത്യാ സോഷ്യല്‍    സെന്‍ററില്‍   തിങ്ങി നിറഞ്ഞ സദസ്സില്‍ ‘കലാഞ്ജലി-2010’ന് ലാലു അലക്‌സ് ഭദ്രദീപം കൊളുത്തി. കല പ്രസിഡന്‍റ് അമര്‍സിംഗ്  അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി.  ആക്ടിംഗ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, അബുദാബി മലയാളി സമാജം പ്രസിഡന്‍റ്. മനോജ് പുഷ്‌കര്‍, കേരള സോഷ്യല്‍   സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, അഹല്യ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍കോയ എന്നിവര്‍ പ്രസംഗിച്ചു.
 
നാടക സംവിധായകന്‍ അശോകന്‍ കതിരൂര്‍, ബാലതാരം ബേബി നിരഞ്ജന, കല വനിതാ വിഭാഗം കണ്‍വീനര്‍ സോണിയ വികാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഒരു മാസക്കാലമായി കല നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ലാലു അലക്‌സ്  മൊമന്റോകള്‍ സമ്മാനിച്ചു. അവാര്‍ഡ്ദാന സമ്മേളന ത്തില്‍ കല ട്രഷറര്‍ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അബുദാബി യിലെ നൃത്താദ്ധ്യാപകരുടെയും ശിഷ്യരുടെയും നേതൃത്വ ത്തില്‍ ‘കലാഞ്ജലി 2010’  അരങ്ങേറി. ചെണ്ടമേള ത്തിന് മഹേഷ് ശുകപുരം നേതൃത്വം നല്‍കി.
 
അയച്ചു തന്നത്: ടി. പി. ഗംഗാധരന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്വീകരണം

December 11th, 2010

reception-payyanur-artist-epathram

അബുദാബി : പ്രമുഖ നാടക പ്രവര്‍ത്തകന്‍ മഞ്ജുളന്‍, തെയ്യം കലാകാരന്‍ മാരായ ചെറുതാഴം ചന്തു പണിക്കര്‍, സുരേന്ദ്രന്‍ എന്നിവര്‍ക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി യില്‍ സ്വീകരണം നല്‍കി. കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.
 
ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം മഞ്ജുളനെ യും വി. ടി. വി. ദാമോദരന്‍ ചന്തു പണിക്കരെയും സഹോദരന്‍ സുരേന്ദ്രനെയും പരിചയപ്പെടുത്തി സംസാരിച്ചു. കെ. ശേഖരന്‍, എം. അബ്ദുല്‍ സലാം, കെ. ടി. പി. രമേശന്‍ എന്നിവര്‍ യഥാക്രമം മഞ്ജുളന്‍, ചന്തു പണിക്കര്‍, സുരേന്ദ്രന്‍ എന്നിവരെ പൊന്നാട അണിയിച്ചു.
 
മഞ്ജുളന് വി. ടി. വി ദാമോദരനും ചന്തു പണിക്കര്‍ക്ക് ബി. ജ്യോതിലാലും സുരേന്ദ്രന് ഡി. കെ. സുനിലും സൗഹൃദ വേദിയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജനറല്‍ സിക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതവും ട്രഷറര്‍ ദിനേശ് ബാബു നന്ദിയും പറഞ്ഞു.

കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന നാടക മത്സര വുമായി ബന്ധപ്പെട്ടാണ് മഞ്ജുളന്‍ അബുദാബി യില്‍ എത്തിയത്. കല അബുദാബി വാര്‍ഷികാഘോഷ ത്തില്‍ തെയ്യം അവതരിപ്പിക്കാനാണ് ചന്തു പണിക്കാരും സഹോദരന്‍ സുരേന്ദ്രനും അബുദാബി യില്‍ എത്തിയത്.

അയച്ചു തന്നത്: സുരേഷ്ബാബു പയ്യന്നൂര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടകോല്‍സവം : തിരശ്ശീല ഉയരുന്നു
Next »Next Page » കലാഞ്ജലി 2010 : കല വാര്‍ഷികാഘോഷം സമാപിച്ചു »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine