ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ

January 19th, 2017

environmental-political-activist-cr-neelakandan-ePathram
അബുദാബി : ദേശീയ പാത 45 മീറ്റർ വേണം എന്നുള്ള സർക്കാർ നിലപാട് കേരള ത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന വമ്പൻ തട്ടിപ്പിനുള്ള കളം ഒരുക്കും എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി കേരള ഘടകം കൺ വീനറു മായ സി. ആർ. നീല കണ്ഠൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ അബു ദാബി ഒരുക്കിയ ‘മീറ്റ് ദി പ്രസ്’ പരിപാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അദ്ദേഹം .

കേരള ത്തിലെ ദേശീയ പാത വികസന ത്തിനായി 30 വർഷം മുൻപ് 30 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ട് എന്തു കൊണ്ട് റോഡ് വികസിപ്പിച്ചില്ല ?

45 മീറ്റർ ഏറ്റെടുത്ത് പണി കൾ നടത്തിയ മണ്ണുത്തി – അങ്കമാലി റോഡിൽ എത്ര മീറ്ററിൽ റോഡ് പണിതു? ബാക്കി യുള്ള ഭാഗം എന്തിനു വേണ്ടി വെറുതെ ഇട്ടിരിക്കുന്നു?

കരമന മുതൽ കളിയിക്കാ വിള വരെ 23 മീറ്റർ വീതി യിൽ 6 വരി പാത നിർമ്മിക്കാം എങ്കിൽ എന്തിനു 45 മീറ്റർ ഏറ്റെടുക്കണം?

ഈ ചോദ്യ ങ്ങൾക്ക് കേരള ജനത യോട് സർക്കാർ ഉത്തരം പറയണം.

ബി. ഒ. ടി. അടിസ്ഥാന ത്തിലാണ് റോഡ് നിർമ്മിക്കുന്നത് എന്ന സത്യവും കേരള ത്തിലെ ദേശീയ പാത യിൽ 27 ടോൾ ബൂത്തു കളാണ് വരുന്നത് എന്ന യാഥാർ ത്ഥ്യവും എന്തിനു പിണറായി വിജയൻ മറച്ചു വെക്കുന്നു. സ്ഥല ത്തിന്റെ കമ്പോള വില, കെട്ടിടങ്ങൾ, കടകൾ, ആളു കളുടെ പുന രധി വാസം തുടങ്ങിയ ഇന ത്തിൽ ഒരു കിലോ മീറ്റ റിന് 30 കോടി യോളം രൂപ സ്ഥലം ഏറ്റെ ടുക്ക ലിന് മാത്രം ചെലവാ ക്കേണ്ടി വരു മ്പോൾ കേരള ത്തി ന്റെ സാമ്പ ത്തിക ഭദ്രത തകരും എന്നും ഇക്കാര്യ ത്തിൽ ഒരു ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാ റാകണം എന്നും സി. ആർ. നീല കണ്ഠൻ ആവശ്യ പ്പെട്ടു.

ആരാ ധനാ ലയ ങ്ങൾ മുതൽ അറവു ശാല വരെ യുള്ള വ യുടെ വികസന ത്തിന്റെ മറവിൽ കേരള ത്തിൽ ജലത്തെ കെട്ടി നിർത്തു വാനുള്ള പ്രകൃതി ദത്ത മായ സംവി ധാന ത്തെ തകർ ക്കുക യാണ്. മലയാള മണ്ണിന്റെ ഭൂ വൈവിധ്യവും ജൈവ വൈവിധ്യവും ഇല്ലാതെ യാകുന്നു. നമ്മൾ തന്നെ സൃഷ്ടിച്ച പാരി സ്ഥി തിക നാശ ത്തിന്റെ ഫലമാണ് ഇന്ന് കേരളം അനു ഭവി ക്കുന്ന കൊടിയ ജല ക്ഷാമവും കനത്ത ചൂടും.

കേരള ത്തിന്റെ ജല ഗോപുര മാണ്‌ പശ്ചിമ ഘട്ടം എന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയ കേരള ത്തിലെ രാഷ്ട്രീയ പാർട്ടി കൾക്ക് കാലാ വസ്ഥാ മാറ്റത്തെ ക്കുറിച്ച് അടി സ്ഥാന പര മായി ഒരു ധാരണയും ഇല്ല , നയവും ഇല്ല എന്നത് കേരള ത്തിന്റെ ദുരന്ത മാണ് എന്നും സി. ആർ. നീല കണ്ഠൻ അഭി പ്രായ പ്പെട്ടു.

ഇന്ത്യൻ മീഡിയ പ്രസിഡണ്ട് അനിൽ സി. ഇടിക്കുള, ആം ആദ്മി കോഡിനേറ്റർ റമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തീവ്രവാദവും കാലാ വസ്ഥ വ്യതി യാനവും ഏറ്റവും വലിയ ഭീഷണി : പിയൂഷ് ഗോയല്‍

January 18th, 2017

dr-br-shetty-recieve-minister-piyush-goyal-ePathram
അബുദാബി : തീവ്ര വാദവും കാലാവസ്ഥ വ്യതി യാന വുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്ന് ഊര്‍ജ്ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതല യുള്ള ഇന്ത്യന്‍ കേന്ദ്ര സഹ മന്ത്രി പിയൂഷ് ഗോയല്‍.

അടുത്ത കാല ത്തായി സംഭ വിച്ചു കൊണ്ടി രിക്കുന്ന വരള്‍ച്ചയും വെള്ള പ്പൊക്കവും വളരെ യധികം കടുത്ത താണ്. ഇതിനെ നേരിടാന്‍ സുസ്ഥിര കാലാവസ്ഥ വ്യതി യാന കൈ കാര്യ സംവി ധാനം വേണം എന്നും മന്ത്രി.

ഇന്ത്യന്‍ ബിസിനസ്സ് ആന്‍ഡ് പ്രൊഫഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗ ണ്ടന്‍റ് ഓഫ് ഇന്ത്യയും (ഐ. സി. എ. ഐ.) ചേര്‍ന്ന് അബു ദാബി യില്‍ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തില്‍ സംസാ രിക്കുക യായിരുന്നു അദ്ദേഹം.

reception-to-minister-piyush-goyal-ePathram.jpg
ഇന്ത്യക്ക് പുറത്തുള്ള എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ അംബാ സഡര്‍ മാരാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ യുടെ സംസ്‌കൃതിയും പൈതൃകവും മറ്റ് രാജ്യ ങ്ങള്‍ക്കു മുന്നില്‍ അറി യുന്നത് പ്രവാസി സമൂഹ ത്തി ലൂടെ യാണ്. ഇന്ത്യന്‍ സമ്പദ് ഘടന യെ താങ്ങി നിര്‍ത്തുന്ന സമൂഹ മാണ് പ്രവാസി കളുടേത്.

ഭീകര വാദത്തിന് എതിരായ ഇന്ത്യ- യു. എ. ഇ. ബന്ധം വളരെ ശക്തമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിന് ശേഷം ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ശക്തമായി.

അബു ദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ത്തില്‍ മുഖ്യാതിഥി ആയി എത്തുന്ന തോടെ ഈ ബന്ധം ഇനിയും ശക്തിപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വ്യവ സായി കളെയും നിക്ഷേപ കരെയും ആകര്‍ഷി ക്കുവാ നുള്ള പദ്ധതി കളാണ് ഇപ്പോള്‍ ഇന്ത്യ യില്‍ നടന്നു വരുന്നത്. ഇന്ത്യ യിലെ കറന്‍സി നിരോധനം കള്ള പ്പണ ക്കാര്‍ക്ക് മാത്ര മാണ് പ്രശ്ന മായത്. സാധാ രണ ജന ങ്ങള്‍ ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടി യാണ് ഇത്.

ഐ. ബി. പി. ജി. ചെയര്‍ മാന്‍ ബി. ആര്‍. ഷെട്ടി, ഐ. സി. എ. ഐ. വൈസ് ചെയര്‍ മാന്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങി വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മഴക്കു വേണ്ടി രാജ്യം പ്രാര്‍ത്ഥനയില്‍

January 11th, 2017

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : രാജ്യമെങ്ങും മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരവും പ്രാര്‍ത്ഥന കളും നടന്നു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍െറ ആഹ്വാന പ്രകാര മാണ് ചൊവ്വാഴ്ച രാവി ലെ 7.30ന് രാജ്യ ത്തെ 300 പള്ളി കളിലും ഈദ് ഗാഹു കളി ലും പ്രത്യേക നിസ്കാരവും പ്രാര്‍ത്ഥന കളും സംഘടി പ്പിച്ചത്.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജി ദില്‍ നടന്ന നിസ്കാര ത്തിന് ഇസ്‌ലാമിക് എൻ ഡോവ്‌ മെന്റ് ജനറൽ അതോറിറ്റി ചെയർ മാൻ ഡോ. മുഹമ്മദ് മതാർ അൽ കഅബി നേതൃത്വം നല്‍കി.

പ്രവാചകനായ മുഹമ്മദ് നബി തിരുമേനി യുടെ ആചാര ങ്ങളും പാരമ്പര്യ ങ്ങളും നില നിർ ത്തു ന്നതി ന്റെ ഭാഗ മായാണ് ‘സ്വലാത്ത് അൽ ഇസ്‌തിസ്‌ഖ’ എന്ന പ്രത്യേക നിസ്കാരം നടന്നത്.

മഴ കൊണ്ട് രാജ്യത്തെ അനുഗ്രഹി ക്കുവാ നും സര്‍വ്വ ശക്ത നായ അല്ലാഹു വിനോട് പാപ മോചനം തേടു വാനും നിസ്കാര ത്തിന് എത്തിയ വരോട് ഇമാം ആഹ്വാനം ചെയ്തു. പ്രസിഡന്‍റിന് ക്ഷേമവും രാജ്യ ത്തിന് സുരക്ഷ യും അദ്ദേഹം ആശംസിച്ചു.

* wam  

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഴക്കു വേണ്ടി പ്രാര്‍ത്ഥിക്കുക : ശൈഖ് ഖലീഫ ബിന്‍ സായിദ്

January 9th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : മഴക്കു വേണ്ടി പ്രാര്‍ത്ഥി ക്കുവാന്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.

ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ 7.30ന് രാജ്യത്തെ എല്ലാ മസ്ജിദു കളിലും മഴക്ക് വേണ്ടി യുള്ള നിസ്കാരം (സലാത്ത് അൽ ഇസ്‌തിസ്‌ഖ) നടത്തണം എന്നാണ് ആഹ്വാനം ചെയ്തി രിക്കുന്നത്.

പ്രവാചകൻ മുഹമ്മദ് നബി യുടെ ആചാര ങ്ങളും പാരമ്പര്യ ങ്ങളും പിന്തുട രുന്ന തിന്റെ ഭാഗ മായാണ് മഴ തേടി യുള്ള നിസ്കാരം അഥവാ സലാത്ത് അൽ ഇസ്‌തിസ്‌ഖ നിർവ്വ ഹിക്കുന്നത്.

രാജ്യത്തെ മഴ കൊണ്ടും കാരുണ്യം കൊണ്ടും അനുഗ്രഹി ക്കുവാന്‍ എല്ലാ വിശ്വാസി കളും പ്രത്യേകം പ്രാര്‍ത്ഥി ക്കണം എന്നും അദ്ദേഹം ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൂടൽ മഞ്ഞ് : അബുദാബി പോലീസ് ജാഗ്രതാ നിർദ്ദേശം

December 29th, 2016

abudhabi-fog-in-2015-mist-ePathram
അബുദാബി : യു. എ. ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യ ങ്ങളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പ്.

അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേ റ്റുക ളില്‍ വാഹന ഗതാഗതവും വിമാന സര്‍വ്വീ സുകളും മൂടൽ മഞ്ഞു കാരണം തടസ്സ പ്പെട്ടു. ദുബായ് അന്താരാഷ്‌ട്ര വിമാന ത്താവള ത്തിൽ നിന്നു മാത്രം ഇന്നലെ രാവിലെ 13 വിമാന ങ്ങൾ വഴി തിരിച്ചു വിട്ടു. ദൂര ക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നൂറില്‍ പരം വാഹന ങ്ങള്‍ വിവിധ ഇടങ്ങളി ലായി അപ കട ത്തി ല്‍പ്പെട്ടു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ക്ക് ഇടയില്‍ മതിയായ അകലം പാലി ക്കണം എന്നും അബു ദാബി പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

കാഴ്ച യുടെ ദൂര പരിധി 50 മീറ്ററോളം കുറഞ്ഞി രുന്നതായും രാവിലേയും രാത്രി യിലും അന്തരീക്ഷ ഈര്‍പ്പം 99 ശതമാനം വരെ കൂടാന്‍ സാദ്ധ്യത യുണ്ട് എന്നും ചില പ്രദേശ ങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 10 ഡിഗ്രി യിലേക്ക് താഴും എന്നും വെള്ളി യാഴ്ച വരെ മൂടൽ മഞ്ഞ് തുടരും എന്നും ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

7 of 1167810»|

« Previous Page« Previous « യു. എ. ഇ.യിലെ ഇന്ധന വിലയില്‍ വര്‍ദ്ധന
Next »Next Page » വർത്ത മാന കാല അരക്ഷിതാവസ്ഥ തുറന്നു കാട്ടി ‘ദ് ട്രയൽ’ »



  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine