ചിരന്തന സാംസ്കാരിക വേദി അഴീക്കോട് അനുസ്മരണം നടത്തി

February 5th, 2013

chiranthana-remembering-azheekkodu-ePathram
ദുബായ് : പാവപ്പെട്ട വരുടെയും നീതിക്ക് വേണ്ടി പോരുതുന്ന വരുടെയും നിലക്കാത്ത സാഗര ഗര്‌ജ്ജനമാണു പ്രൊ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗം മൂലം കേരള ത്തിനു നഷ്ടമായത്. അതു കൊണ്ടു തന്നെ പല മുഖ്യധാരാ പ്രശ്നങ്ങളും സമൂഹ ത്തിനു മുന്നില്‍ എത്തിയില്ല എന്ന് ചിരന്തന സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

അബ്ദുള്ളകുട്ടി ചേറ്റുവ യോഗം ഉദ്ഘാടനം ചെയ്തു. പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

നാട്ടില്‍ നിന്നും എത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ എ . കെ. വി. ഹമീദ്, സി. പി. ജലീല്‍, ഫിലിപ്പ്, ജിജോ ജേകബ്, എ. കെ. ജനാര്‍ദ്ദനന്‍, കെ. വി. ഫൈസല്‍, എസ്. കെ. പി. ഷംസുദ്ദീന്‍, സി. പി. മുസ്തഫ, സലാം കോഴിക്കോട്, നാസര്‍ പരദേശി, സി. വി. ശിഹാബുദ്ദീന്‍ എഴോം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചിരന്തന മാധ്യമ പുരസ്കാരം വി.എം. സതീഷിനും പ്രമദ് ബി. കുട്ടിക്കും

August 2nd, 2012

chiranthana-media-awards-vm-sathish-pramad-ePathramദുബായ് : ചിരന്തര സാംസ്കാരിക വേദി യു. എ. ഇ. എക്സ്ചേഞ്ചുമായി സഹകരിച്ചു ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന മാധ്യമ പുരസ്കാര ത്തിന് വി. എം. സതീഷ്, പ്രമദ് ബി. കുട്ടി എന്നിവര്‍ അര്‍ഹരായി.

ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ഊന്നിയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനം, ജീവകാരുണ്യ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് വി. എം. സതീഷിനെ പുരസ്കാര ത്തിന് തെരഞ്ഞെടുത്തത്. എമിറേറ്റ്സ് 24/7 സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് വി. എം. സതീഷ്. ദുബായിലെ മാധ്യമ പ്രവര്‍ത്ത കരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ ഫോറം (IMF) വൈസ് പ്രസിഡന്‍റാണ്.

മനോരമ ന്യൂസ് ക്യാമറ മാനാണ് പ്രമദ് ബി. കുട്ടി. ശരീരം തളര്‍ന്ന് നാലു മാസം ദുബായ് റാഷിദ് ആശുപത്രി യില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി യുടെ ദുരിതം ചിത്രീകരിച്ച തിനാണ് പ്രമദിന് പുരസ്കാരം.

സ്വര്‍ണ്ണ മെഡലും പ്രശംസാ പത്രവും ഫലകവും അടങ്ങിയ ചിരന്തന മാധ്യമ പുരസ്കാരം, ആഗസ്റ്റ്‌ അവസാന വാരം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 31st, 2011

chiranthana-press-meet-ePathram

ദുബായ് : പ്രമുഖ സാംസ്കാരിക സംഘടന യായ ചിരന്തന യുടെ പത്താമത് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ദീന്‍, ഏഷ്യാനെറ്റ് ടി. വി. സീനിയര്‍ ക്യാമറാമാന്‍ ജോബി വാഴപ്പിള്ളി എന്നിവരാണ് തിരഞ്ഞെടുക്ക പ്പെട്ടത്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്നതാണ് ഈ പുരസ്കാരം. സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവ അടങ്ങുന്നതാണ് ചിരന്തന മാധ്യമ പുരസ്‌കാരം.

bs-nizamudheen-joby-vazhappilly-epathram

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ബി. എസ്. നിസാമുദ്ദീന്‍, കുന്നംകുളം ആര്‍ത്താറ്റ് സ്വദേശിയാണ് ജോബി. ചിരന്തന പ്രസിഡന്‍റ് പുന്നക്കല്‍ മുഹമ്മദലി, സെക്രട്ടറി ഫസിലുദ്ദീന്‍ ശൂരനാട്, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തനയുടെ “ഓര്‍മ്മകളിലെ ലീഡര്‍” പ്രകാശനം ചെയ്തു

February 11th, 2011

k-muraleedharan-mary-george-international-malayali-epathram

ദുബായ്‌ : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം വ്യക്തമാക്കുന്ന നിരവധി ഏടുകള്‍ ഇണക്കി ചേര്‍ത്ത് സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” ദുബായില്‍ പ്രകാശനം ചെയ്തു. ചിരന്തന സാംസ്കാരിക വേദിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ദുബായ്‌ ഫ്ലോറ അപാര്‍ട്ട്‌മെന്റ്സില്‍ ഇന്നലെ വൈകീട്ട് കെ. മുരളീധരന്‍ പുസ്തകം മേരി ജോര്‍ജ്‌ (ഇന്റര്‍നാഷ്ണല്‍ മലയാളി) ന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

chiranthana_ormakalile_leader_epathram

കെ. മുരളീധരന്‍ പുസ്തകം വായിക്കുന്നു

കരുണാകരന്റെ ഭരണ പരമായ തീരുമാനങ്ങള്‍ പലപ്പോഴും പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നില്ല എന്ന് കെ. മുരളീധരന്‍ അനുസ്മരിച്ചു. പലപ്പോഴും അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ പോലും സഹായിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തത് തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിവുള്ളവരെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയോഗിച്ചു ഭരണം സുഗമമാക്കുവാന്‍ അദ്ദേഹം കാണിച്ച നൈപുണ്യമാണ് കരുണാകരന്‍ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണമായത്‌ എന്നും മുരളീധരന്‍ അനുസ്മരിച്ചു.

chiranthana_ormakalile_leader_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

മുന്‍ എം. എല്‍. എ. ശോഭനാ ജോര്‍ജ്ജ് ലീഡറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, കെ. എം. അബ്ബാസ്‌, പുസ്തക രചയിതാവ്‌ സുധീര്‍ വെങ്ങര, മേരി ജോര്‍ജ്ജ് (ഇന്റര്‍നാഷ്ണല്‍ മലയാളി) തുടങ്ങിയവര്‍ സംസാരിച്ചു.

നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കരുണാകരന്റെ മകന്‍ എന്നത് എന്റെ ഏറ്റവും വലിയ യോഗ്യത : കെ. മുരളീധരന്‍

February 11th, 2011

k-muraleedharan-chiranthana-epathram

ദുബായ്‌ : താന്‍ കരുണാകരന്റെ മകനായി ജനിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് താന്‍ തിരിച്ചറിഞ്ഞതായി മുന്‍ കെ. പി. സി. സി. പ്രസിഡന്‍റ് കെ . മുരളീധരന്‍ വെളിപ്പെടുത്തി. സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

തന്റെ കഴിവുകളെ അംഗീകരിക്കാതെ, തന്നെ കരുണാകരന്റെ മകന്‍ എന്ന് വിളിക്കുന്നതില്‍ പലപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ അത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് തനിക്ക്‌ ബോധ്യമായി. രാഷ്ട്രീയം നോക്കാതെ ഉത്തമ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുകയും, അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉത്തരവാദിത്തങ്ങള്‍ എല്പ്പിക്കുവാനും അദ്ദേഹത്തിനുള്ള കഴിവ്‌ മുരളീധരന്‍ ഓര്‍മ്മിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അനിഷേധ്യ നേതാവായി അദ്ദേഹം ഉയര്‍ന്നതിന്റെ കാരണവും ഇത് തന്നെയായിരുന്നു എന്ന് മുരളി അനുസ്മരിച്ചു. അങ്ങനെയുള്ള ഒരു അച്ഛന്റെ മകന്‍ എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്നും ഈ ബഹുമതി തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ എന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

ദുബായ്‌ ചിരന്തന സാംസ്കാരിക വേദിയാണ് “ഓര്‍മ്മകളിലെ ലീഡര്‍‍” എന്ന പുസ്തകത്തിന്റെ പ്രസാധകര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 5345

« Previous Page« Previous « ദല മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു
Next »Next Page » ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ »



  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine