വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 27th, 2015

akwca-all-kerala-womans-collage-alumni-ePathram
അബുദാബി : സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനെ (AKWCA) വിപുലമായ പരിപാടി കളോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

AKWCA പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍, ജനറല്‍ സെക്രട്ടറി ഷീലാ ബി. മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി എലിസബത്ത്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടി കള്‍ ഉത്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സംഘഗാനം, ഗാനമേള, സമൂഹ നൃത്തം, ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ചിത്രീകരണം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. ഷൈലാ സമദ്, നിഷാ ഷിജില്‍ തുടങ്ങിയവര്‍ കലാ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ദയാബായിക്ക് സ്വീകരണം നല്‍കി

January 20th, 2015

social-worker-daya-bai-ePathram
അബുദാബി : സാമൂഹിക പ്രവര്‍ത്തക ദയാ ബായിക്ക് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സ്വീകരണംനല്‍കി.

‘ദയാ ബായ് പറയുന്നു’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി യില്‍ കേരള ത്തിലെ സാമൂഹിക, പരിസ്ഥിതി വിഷയ ങ്ങളെക്കുറിച്ച് ദയാ ബായ് സംസാരിച്ചു. സമ്പൂര്‍ണ സാക്ഷരത നേടി എന്ന് അവകാശ പ്പെടുന്ന കേരള ത്തില്‍ ഇപ്പോഴും പ്രകൃതി ചൂഷണങ്ങള്‍ നടക്കുന്നത് ആശാസ്യമല്ല. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം ചെല്ലുന്തോറും പ്രകൃതി ദുരന്തം കൂടി വരുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ കേരള ത്തില്‍ ഒരു കുറവുമില്ല.

കുന്നുകളും, പാടങ്ങളും, നദികളും വന്‍ കിട ക്കാര്‍ക്ക് തീറെഴുതി നല്‍കി. പ്രകൃതി ചൂഷണ ത്തിന് എതിരെ ശബ്ദിക്കുന്നവരെ കള്ള ക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്നു. ഇവരെ തീവ്ര വാദികളും മറ്റുമായി മുദ്ര കുത്തി ജയിലില്‍ അടക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരള ത്തില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണ കൂട ങ്ങളും ബൂര്‍ഷ്വകളുടെ പിന്നാലെ യാണ്. ഭരിക്കുന്ന വരും ഭരിക്ക പ്പെടുന്ന വരും മുതലാളി മാരുടെ വക്താ ക്കളാണ്. വിദ്യാഭ്യാസം കൂടിയ കേരള ത്തിലാണ് ഇതെല്ലാം നടക്കുന്നത്. ന്യായമായ അവകാശ ങ്ങള്‍ക്കു വേണ്ടി യുള്ള സമര മുഖത്ത് എന്നും താന്‍ ഉണ്ടാവും എന്നും ദയാ ബായ് പറഞ്ഞു.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവിക സുധീന്ദ്രന്‍ ദയാ ബായിയെ പരിചയപ്പെടുത്തി. പ്രിയ ശശീന്ദ്രന്‍ സ്വാഗതവും സിന്ധു ജി. നമ്പൂതിരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദയാബായിക്ക് സ്വീകരണം നല്‍കി

ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

January 17th, 2015

social-worker-daya-bai-ePathram
അബുദാബി : അശരണര്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ സ്വീകരണം നല്‍കുന്നു.

‘ദയാബായ് പറയുന്നു’ എന്ന പേരില്‍ ജനുവരി 17 ശനിയാഴ്ച രാത്രി 8.30നു സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ നിരവധി സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹ യായ ദയാ ബായിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

ഗലീറ്റോ അല്‍ വഹ്ദാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

January 13th, 2015

shafeena-yousafali-open-galitos-restaurant-in-abudhabi-ePathram
അബുദാബി : ഭക്ഷ്യ വിതരണ ശൃംഗല യായ ടേബിള്‍സ് ഫുഡ് കമ്പനി യുമായി സഹകരിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക യിലെ പ്രമുഖ റസ്‌റ്റോറന്റ് ശൃംഖല യായ ‘ഗലീറ്റോ’ യുടെ ആദ്യ ത്തെ സംരംഭം അബുദാബി അല്‍ വഹ്ദാ മാളില്‍ യു. എ. ഇ. യിലെ ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടേബിള്‍സ് സി. ഇ. ഒ. ഷഫീനാ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു.

ഫ്ലെയിം ഗ്രില്‍ഡ് ചിക്കന്‍ എന്ന വിഭവമാണ് ഗലീറ്റോയുടെ പ്രത്യേകത. രുചിയേറിയ ഗലീറ്റോ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ടേബിള്‍സ് ഫുഡ്‌ കമ്പനി ലക്ഷ്യ മിടുന്ന തെന്ന് ഷഫീന യൂസഫലി പറഞ്ഞു.

അബുദാബി യാസ് മാള്‍, മറീനാ മാള്‍, ഡല്‍മാ മാള്‍, റാസല്‍ ഖൈമയിലെ നയീം മാള്‍ എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഗലീറ്റോ പ്രവര്‍ത്തനം തുടങ്ങും എന്നും അവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ഗലീറ്റോ അല്‍ വഹ്ദാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

കാവ്യാ മാധവന്‍ അബുദാബിയില്‍

December 23rd, 2014

kavya-madhavan-jumanah-kadri-ePathram
അബുദാബി : സെലിബ്രിറ്റി ഷെഫ് ജുമാനാ കാദ്രി യുടെ നേതൃത്വത്തില്‍ അബുദാബി അല്‍ വഹ്ദാ മാളിലെ ഫുഡ്‌ കോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭി ക്കുന്ന ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ പ്രമുഖ ചലച്ചിത്ര താരം കാവ്യാ മാധവന്‍ ഉത്ഘാടനം ചെയ്യും.

ഡിസംബര്‍ 23 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങ് രണ്ടു താര ങ്ങളുടെ സംഗമം കൂടിയാണ്. നിരവധി ടെലിവിഷന്‍ കുക്കറി ഷോ കളിലൂടെ മലയാളി കള്‍ക്ക് പ്രിയങ്കരി യായി തീര്‍ന്ന ജുമാന യുടെ ആദ്യ സംരംഭ ത്തിനു തുടക്കം കുറിക്കാന്‍ കാവ്യാ മാധവന്‍ എത്തുന്നത് പ്രവാസി മലയാളി സമൂഹം ആകാംക്ഷയോടെ യാണ് കാത്തിരി ക്കുന്ന ത്.

jumana-kadri-malabar-restaurant-ePathram

പരമ്പരാഗത മലബാര്‍ ഭക്ഷണ വിഭവങ്ങളും പലഹാരങ്ങളും ഒരുക്കിയാണ് ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ പ്രവര്‍ത്തി ക്കുക. മാത്രമല്ല മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന, വിദേശ രാജ്യ ങ്ങളിലെ പ്രസിദ്ധവും രുചി യേറിയതുമായ നിരവധി ഭക്ഷണ വിഭവ ങ്ങളും ഇവിടെ ലഭിക്കുമെന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജുമാന കാദ്രി അറിയിച്ചു.

നാം കണ്ടു ശീലിച്ച സ്ഥിരം മെനുവില്‍ നിന്നും വിത്യസ്ഥമായി പ്രവാസി മലയാളികള്‍ക്ക് മലബാറിന്റെ തനതു വിഭവങ്ങള്‍ ലഭ്യമാക്കാനും തന്‍റെ പതിമൂന്നാമത്തെ വയസ്സ് മുതല്‍ ആരംഭിച്ച പാചക കല യിലെ വേറിട്ട അനുഭവങ്ങള്‍ വിദേശത്തു ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കും ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളുടെ രുചി വൈവിധ്യ ങ്ങള്‍ വിദേശി കള്‍ക്കും കൂടി പകര്‍ന്നു നല്‍കാനും ഈ സംരംഭം ഉപകരിക്കും എന്നും ജുമാന അറിയിച്ചു.

എല്ലാ വിഭാഗം ജനങ്ങ ളേയും മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ് മികച്ച രീതിയില്‍ പാകം ചെയ്യുന്ന ഇവിടത്തെ ഭക്ഷണ വിഭവങ്ങള്‍ എന്നും അബുദാബി അല്‍ വഹ്ദാ മാളിലെ രണ്ടാം നില യിലെ ഫുഡ്‌ കോര്‍ട്ടില്‍ പ്രത്യേകം ഒരുക്കിയ ഭാഗ ത്താണ് ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ ഒരുക്കി യിരിക്കുന്നത് എന്നതിനാല്‍ കുടുംബ ങ്ങള്‍ക്ക് വളരെ സൌകര്യ പ്രദം ആയിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ്‌ ഷമീര്‍, റെസ്റ്റോറന്റ് മാനേജര്‍ ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കാവ്യാ മാധവന്‍ അബുദാബിയില്‍

22 of 301021222330»|

« Previous Page« Previous « സമാജം സംഘ നൃത്ത മത്സരം ശ്രദ്ധേയമായി
Next »Next Page » സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine