കണ്ടെത്താത്ത വിലാസം

February 6th, 2011

ayyappan-prerana-epathram

പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ കണ്ടെത്താത്ത വിലാസം – കവി അയ്യപ്പന്റെ ഓര്‍മ്മയില്‍ മലയാള കവിതയുടെ ഒരു ദിവസം ഫെബ്രുവരി 4 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. കവി അയ്യപ്പന്‍ എഴുതിയ, അദ്ദേഹം തന്നെ ആലപിച്ച, വേനല്‍മഴ എന്ന കവിതയുടെ പശ്ചാത്തലത്തില്‍ കാര്യക്രമം ആരംഭിച്ചു. ബിനായക് സെന്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്ന പ്രമേയം അവതരിപ്പിച്ചതിന് ശേഷം മറ്റ് കാര്യ പരിപാടി കളിലേക്ക് കടന്നു. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍” എന്ന വിഷയത്തില്‍ സര്‍ജുവും “അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തില്‍ അബ്ദുള്‍ ഖാദറും പ്രബന്ധം അവതരിപ്പിച്ചു. സമകാലീന മലയാള കവിതയില്‍ സാമൂഹ്യ പ്രബുദ്ധത കൊണ്ട് ശ്രദ്ധേയനായ പി. എന്‍. ഗോപീകൃഷ്ണന്‍ അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് “സമകാലീന മലയാള കവിതയും, മലയാള ജനതയുടെ നൈതികതയും” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പ്രബന്ധാ വതരണങ്ങള്‍ക്ക് ശേഷം സജീവമായ ചര്‍ച്ചകളും നടന്നു. തന്റെ കവിതകള്‍ കൊണ്ടും മറ്റ് പ്രബന്ധങ്ങളുടെ ചര്‍ച്ചയില്‍ ഇടപെട്ടും ഗോപീകൃഷണന്‍ മുഴുവന്‍ സമയവും നിറ സാന്നിധ്യമായിരുന്നു.

അയ്യപ്പനെ കുറിച്ചുള്ള കവിതകള്‍ സത്യന്‍ മാടാക്കര, റഫീക് (ഉമ്പാച്ചി), അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്, ജോസ് ആന്റണി കുരീപ്പുഴ എന്നിവരും, കവി അയ്യപ്പന്റെ കവിതകള്‍ കമറുദീന്‍ ആമയം, രശ്മി, ഷീജ മുരളി എന്നിവരും ചൊല്ലി.

“ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും” എന്ന ഫ്രഞ്ച് കവി ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയും അവതരിപ്പിച്ചു.

പ്രദോഷ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജീവ് ചേലനാട്ട് പ്രേരണ യു. എ. ഇ. യുടെ നിലപാടും ഈ പരിപാടിയുടെ വീക്ഷണവും അവതരിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യുവ പ്രവാസികള്‍ക്കായി പ്രസംഗ മത്സരം

February 5th, 2011

seethisahib epathramദുബായ്; യു. എ. ഇ. യിലെ യുവ പ്രവാസി കള്‍ക്കായി സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദുബായ് കെ. എം. സി. സി. ഹാളില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മയില്‍ ഏറാമല (0552796530) എന്ന നമ്പറിലോ, seethisahibvicharavedhi അറ്റ്‌ gmail ഡോട്ട് com എന്ന ഈമെയിലിലോ ബന്ധപ്പെടുക. പേരുകള്‍ ഫെബ്രുവരി 10 നു മുമ്പായി ലഭിച്ചിരിക്കണം. വിജയികള്‍ക്ക് മാര്‍ച്ച്‌ 11 നു ഷാര്‍ജ യില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എക്സ്പ്രഷന്‍സ്‌ 2011 ഷാര്‍ജയില്‍

February 4th, 2011

expressions-2011-epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കുന്ന കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ നാളെ (വെള്ളി 4 ഫെബ്രുവരി 2011) ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടക്കും.

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിവയാണ് മല്‍സര ഇനങ്ങള്‍.

അംഗങ്ങള്‍ രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ് എന്ന് ദര്‍ശന യു.എ.ഇ. ക്ക് വേണ്ടി പ്രകാശ്‌ ആലോക്കന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാസ്സ് കലോല്‍ത്സവം – 2011

February 2nd, 2011

mass-kalamela-epathram

ഷാര്‍ജ : നാടന്‍ കലകളുടെ ദൃശ്യ ഭംഗിയില്‍ , നടന കലയുടെ വര്‍ണക്കൂട്ടുകള്‍  ചാലിച്ചെടുത്ത “മാസ് കലോല്‍സവം” ഷാര്‍ജയില്‍ സമാപിച്ചു. അന്യം നിന്ന് പോകുന്ന തനത് കലകളെ കുറിച്ച് ഒരു കൂട്ടം പ്രവാസികള്‍ നടത്തിയ അന്വേഷണവും  കണ്ടെത്തലും, പ്രവാസ ജീവിതത്തിലൂടെ  മലയാളിക്ക് നഷ്ടമാകുന്ന സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമവുമായിരുന്നു കലോത്സവത്തിന്റെ അന്ത സത്ത.

a sampath mp epathram
എ. സമ്പത്ത്‌ എം. പി. കലോല്‍സവം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ നിധി ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍, റഹിം കൊട്ടുകാട് (ശക്തി അബുദാബി), സന്തോഷ്‌ (ചേതന റാസ്‌ അല്‍ ഖൈമ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ് ഇബ്രാഹിം അമ്ബിക്കാന അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതം പറഞ്ഞു.

mass-sharjah-audience-epathram
മത്സരങ്ങളുടെ സമ്മര്‍ദ്ദം ഇല്ലാതെ, സ്വതന്ത്രമായ കലാ പ്രദര്‍ശനങ്ങള്‍ ഒരുക്കി, യുവ കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട  കലോല്‍സവം പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി .

ജാതി മത ഭേദമില്ലത്തൊരു  ജനതയാണ് നമ്മുടെ സ്വപ്നം എന്ന് വിളിച്ചോതിയ അബുദാബി ശക്തിയുടെ “കേരളീയം” സദസ്സിന്റെ മുഴുവനും കയ്യടി നേടിയ ഒരിനമായിരുന്നു. നാട്ടു മേധാവിത്വ ത്തിന്റെ യുദ്ധ മുറയില്‍ തുടങ്ങി, തൊഴിലാളി വര്‍ഗത്തിന്റെ യാതനകളിലും പിന്നീടു സ്വാതന്ത്ര്യത്തിലേക്കുള്ള  തിരിച്ചു വരവിലും അവസാനിച്ച “കേരളീയം” കേരളത്തിന്റെ ഏതാണ്ട് എല്ലാ കലാ രൂപങ്ങളുടെയും മനോഹരമായ ഒരു സമന്വയമായിരുന്നു. അനുപമാ പിള്ളയുടെ നേതൃത്വത്തില്‍ എത്തിയ “റാസ്‌ അല്‍ ഖൈമ ചേതന” യിലെ കലാകാരികള്‍ നടന കലയുടെ മുഴുവന്‍ മേഖലകളും തങ്ങള്‍ക്കു അനായാസമായി വഴങ്ങുമെന്ന്  തെളിയിച്ചു. “ദല ദുബൈ” യിലെ  പെണ്‍കുട്ടികളുടെ കോല്‍കളി സംഘം മെയ്‌ വഴക്കവും ചടുലതയും കൊണ്ട് സദസ്യരുടെ കൈയടി നേടി. ടാഗോറിന്റെ “ചെറിയ അച്ചനും വലിയ മകനും” എന്ന  നാടകത്തിലൂടെയും മുടിയാട്ടത്തി ലൂടെയും മാസ്  ബാല സംഘത്തിലെ കൊച്ചു കലാകാരന്മാരും കലാകാരികളും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

നൂതനമായ സിനിമാറ്റിക്  – ഫ്യുഷന്‍ ഡാന്‍സുകള്‍ മുതല്‍ വടക്കന്‍ മലബാറിലെ പുരാതനവും അന്യം നിന്നു പോയതുമായ “ആലാമിക്കളി” വരെ അരങ്ങേറിയ കലോല്‍സവം വര്‍ണ്ണാഭമായ ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു. നാടന്‍പാട്ടും, മുടിയാട്ടവും ഓട്ടന്‍ തുള്ളലുമൊക്കെ ഒത്തു ചേര്‍ന്ന ഗ്രാമീണ കലകളുടെ ഒരു മഹോത്സവം തന്നെയാണ് വേദിയില്‍ അരങ്ങേറിയത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം

January 26th, 2011

tribute-to-ayyappan-epathram

ഷാര്‍ജ : വരേണ്യ വര്‍ഗ്ഗത്തിന്റെ പുരസ്ക്കാരങ്ങളുടെ പത്മ പ്രഭയില്‍ നിന്നും പൊന്നാടകളില്‍ നിന്നും തെരുവിലെ സാധാരണക്കാരന്റെ വേഷ ഭൂഷകളിലേക്ക് കലയെയും സാഹിത്യത്തെയും ഇറക്കി പ്രതിഷ്ഠിക്കുകയും, കലയെയും സാഹിത്യത്തെയും മതേതരവും, അധിനിവേശ വിരുദ്ധവും സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു സമഗ്രമായ ജീവിത ദര്‍ശനമാക്കുകയും വേണം എന്ന ആഹ്വാനവുമായി പ്രേരണ യു.എ.ഇ. ഏക ദിന സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു.

സാഹിത്യത്തിന്‌ മനുഷ്യ ജീവിതത്തില്‍ നിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യ ത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതല്‍. ആഗോള തലത്തില്‍ തന്നെ നിശിതമായ വിമര്‍ശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടി വന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു എന്നു കാണാം.

സാഹിത്യ മടക്കമുള്ള കലകളെ സാമാന്യ മനുഷ്യന്റെ ജീവിതാ വിഷ്ക്കാരത്തില്‍ നിന്ന് അകറ്റുക വഴി, ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയിലും പ്രവര്‍ത്തിക്കുന്ന ചാലക ശക്തി.

നിലവിലുള്ള സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അരങ്ങുകളുടെയും മുഖ്യ ധാരയില്‍ നിന്നകന്ന്, മനുഷ്യനെയും അവന്റെ സാമൂഹികതയെയും സമഗ്രമായി ആശ്ളേഷിക്കുന്ന സമഗ്രമായ ഒരു സാഹിത്യ ദര്‍ശനത്തെയാണ്‌ പ്രേരണ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യത്തെ ഈയൊരു ലക്ഷ്യത്തിലേക്കു വേണ്ടി ഉപയോഗിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ നമുക്കിട യിലുണ്ടെങ്കിലും, അവയെയെല്ലാം സമര്‍ത്ഥമായി തിരസ്ക്കരിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളും, വക്താക്കളുമാണ്‌ ഇന്ന് അരങ്ങു വാഴുന്നത്.

കലയുടെയും കവിതയടക്കമുള്ള സാഹിത്യ രൂപങ്ങളുടെയും നൈതികതയെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാഹിത്യ ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഇന്നു നമ്മള്‍ വിലയിരുത്തേണ്ടത്.

ആ ദൌത്യം അത്ര എളുപ്പമല്ല. നടന്നു തീര്‍ക്കേണ്ട വഴികള്‍ അതിദീര്‍ഘമാണ്‌. നഷ്ടപ്പെട്ട മേല്‍വിലാസങ്ങളില്‍ കുരുങ്ങി ക്കിടക്കാന്‍ ഒരു നാട്ടിലെയും ഒരു കലാ സാഹിത്യ ദര്‍ശനങ്ങള്‍ക്കും ഏറെക്കാലം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ മേല്‍വിലാസങ്ങള്‍ നഷ്ടപ്പെടുകയല്ല, അത് നമ്മില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുക യാണുണ്ടായത്. മേല്‍വിലാസങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ നൈതികതയെ തിരിച്ചു പിടിക്കുക എന്ന് തന്നെയാണ്.

മലയാളത്തില്‍ കവിതയുടെ ചരിത്രവും നൈതികതയുടെ ചരിത്രവും അത്രമേല്‍ ഇഴ ചേര്‍ന്നു കിടക്കുന്നു. ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെ “ജാ‍തിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്” എന്ന് കവിതയും കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ കവിത ചര്‍ച്ചാ വിഷയമാകുമ്പോള്‍ നൈതികതയും ചര്‍ച്ചാ വിഷയമായി തീരുന്നു.

കവിതയില്‍ അയ്യപ്പനിലേക്കും, നാടകത്തില്‍ പി. എം. താജിലേക്കും, സിനിമയില്‍ ജോണ്‍ എബ്രഹാമിലേക്കും അവര്‍ക്കുമപ്പുറത്തേക്കും ചെന്ന്‌ നമുക്ക് നമുടെ സാഹിത്യ കലാ ദര്‍ശനങ്ങളുടെ മേല്‍വിലാസങ്ങളും, നൈതികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.

അതിനുള്ള ഒരു എളിയ ചുവടു വെയ്പാണ്‌ ഫെബ്രുവരി 4-ന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രേരണ സംഘടിപ്പിക്കുന്ന ഏക ദിന സാഹിത്യ സമ്മേളനം.

‘കണ്ടെത്താത്ത വിലാസം’ എന്ന പ്രമേയം അടിസ്ഥാനമാക്കിയ സാഹിത്യ സമ്മേളനത്തിന്റെ ആദ്യ ഭാഗത്ത് മൂന്ന് പഠനങ്ങളാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്.

പ്രബന്ധാവതരണവും ചര്‍ച്ചയും

  1. ‘സമകാലീന മലയാള കവിതയും മലയാള ജനതയുടെ നൈതികതയും’ – പി. എന്‍. ഗോപീകൃഷ്ണന്‍
  2. ‘കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍‘ – സര്‍ജു
  3. അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും‘ – ഡോ. അബ്ദുല്‍ ഖാദര്‍

രണ്ടാം ഘട്ടം

  1. സമര്‍പണം അയ്യപ്പന്
  2. അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം
  3. അയ്യപ്പന്റെ കവിതകളുടെയും അയ്യപ്പനെ കുറിച്ചുള്ള കവിതകളുടെയും ചൊല്ലി അവതരണം

മൂന്നാം ഘട്ടം

സിനിമാ പ്രദര്‍ശനം – ‘ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും‘ – ജെറാള്‍ഡ് മോര്‍ഡിലാറ്റ്. ഫ്രഞ്ച് കവിയും നാടക പ്രവര്‍ത്തകനുമായ ആന്റോണിം ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

101 of 1071020100101102»|

« Previous Page« Previous « ‘ഖയാല്‍’ ഗസല്‍ സന്ധ്യ കെ. എസ്. സി. യില്‍
Next »Next Page » വിനയ നയിക്കുന്ന ഏക ദിന ശില്പശാല »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine