ഖലീലിന്‍റെ കല പകര്‍ത്തി യതിന്‌ ക്ഷമാപണം

April 4th, 2011

khaleelullah-in-press-meet-epathram
ദുബായ് : ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ ലിംക ബുക്ക് ഓഫ് വേള്‍ഡ്‌ റെക്കോര്‍ഡില്‍ സ്ഥാനം നേടിയ മലയാളി കലാകാരന്‍ ഖലീലുല്ലാഹ് ചെംനാടിന്‍റെ പ്രശസ്തമായ കാലിഗ്രാഫി ചിത്രം പകര്‍ത്തി വരയ്ക്കുകയും അത് ‘ദുബായ്‌ എമിഗ്രേഷനില്‍’ പ്രദര്‍ശന ത്തിന്‌ വെക്കുക യും ചെയ്ത മാഹി സ്വദേശി യായ വിദ്യാര്‍ത്ഥി സയ്യാഫ് അബ്ദുല്ല, ദുബായ്‌ കറാമ ഹോട്ടലില്‍ നടന്ന പത്ര സമ്മേളന ത്തിലൂടെ ചിത്രകാരനായ ഖലീലുല്ലാഹ് ചെംനാടിനോട് ക്ഷമാപണം നടത്തി.

khaleelullah-chemnad-epathram

ഖലീലുല്ലാഹ് ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

ഇന്‍റര്‍നെറ്റി ലൂടെ തിരഞ്ഞു കണ്ടെത്തിയ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റേയും, ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റേയും അനാട്ടമിക്ക് കാലിഗ്രാഫി ചിത്രങ്ങള്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് വരച്ചു പോയതാണ് എന്നും സയ്യാഫ് പറഞ്ഞു.

khaleelullah's-calligraphy-epathram

ദുബായ്‌ എമിഗ്രേഷനില്‍ സയ്യാഫ് അബ്ദുല്ല ഒരുക്കിയ ചിത്രപ്രദര്‍ശനം

ചിത്ര പ്രദര്‍ശന ത്തിന്‍റെ വാര്‍ത്ത മാധ്യമ ങ്ങളില്‍ വന്നതു കൊണ്ടാണ്‌ ഇത്തരം ഒരു പത്ര സമ്മേളന ത്തിലൂടെ സയ്യാഫ് ക്ഷമാപണം നടത്തിയത്.

ഖലീലുല്ലാഹ് ചെംനാടിന്‍റെ കാലിഗ്രാഫി ചിത്രം പകര്‍ത്തി യതാണെന്ന പരാതി എമിഗ്രേഷനില്‍ ലഭിച്ച ഉടനെ ആ ചിത്രങ്ങളെല്ലാം അവിടെ നിന്നും ഒഴിവാക്കിയിരുന്നു.

കാലിഗ്രാഫി കലയില്‍ താന്‍ ജന്മം നല്‍കിയ നൂതന ചിത്ര സങ്കേതമായ അനാട്ടമിക് കാലിഗ്രാഫി  ശൈലി പിന്തുടരുന്ന പുതിയ ചിത്രകാരന്മാരെ കഴിവിന്‍റെ പരമാവധി പ്രോത്സാഹി പ്പിക്കുകയും, അവര്‍ക്കു വേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഖലീലുല്ലാഹ് ചെംനാട് പറഞ്ഞു.

എന്നാല്‍ തന്‍റെ ചിത്രങ്ങള്‍ അതേപടി പകര്‍ത്തുന്ന പ്രവണത ഒരു തരത്തിലും അനുവദിക്കുക ഇല്ല എന്നും, അത്തരം പ്രവര്‍ത്തന ങ്ങള്‍ നിയമ നടപടി കളിലൂടെ നേരിടുമെന്നും ചെംനാട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കലിഗ്രാഫി വരയ്ക്കുവാന്‍ തിരഞ്ഞെടുത്ത ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദിന്‍റെ അനാട്ടമിക്ക് കാലിഗ്രാഫി തന്‍റെ ഐഡന്റിറ്റി ആണെന്നും, ജനങ്ങള്‍ അത് എളുപ്പത്തില്‍ തിരിച്ചറിയുമെന്നും, അത്തരം ചിത്രങ്ങള്‍ പകര്‍ത്തി വരയ്ക്കുന്ന ചിത്രകാരന്മാര്‍ സ്വയം പരിഹാസ്യ രാവുക യാണെന്നും ചെംനാട് പറഞ്ഞു.

സയ്യാഫ് ഒരു മലയാളിയും വിദ്യാര്‍ത്ഥി യുമാണെന്ന പരിഗണന വെച്ചും കൊണ്ട് നിയമ നടപടി കളില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് പറഞ്ഞ ഖലീലുല്ലാഹ്, ദുബായ്‌ ആസ്ഥാനമായി തുടങ്ങാന്‍ ഉദ്ദേശി ക്കുന്ന ‘ആര്‍ട്ട് ഗാലറി’യെ കുറിച്ചും വിശദീകരിച്ചു.

-പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കൊടുങ്ങല്ലൂരിന്‍റെ വികസനം മുഖ്യം : ടി. എന്‍. പ്രതാപന്‍

April 4th, 2011

election-camp-dubai-udf-kodungallur-epathram
ദുബായ് : ജനങ്ങളോടൊപ്പം നിന്ന് കൊടുങ്ങല്ലൂരിന്‍റെ സമഗ്ര വികസന ത്തിന് പ്രവര്‍ത്തിക്കും എന്ന് ദുബായ് കൊടുങ്ങല്ലൂര്‍ മണ്ഡലം യു. ഡി. എഫ്. കണ്‍വെന്‍ഷനെ ഫോണിലുടെ അഭിസംബോധന ചെയ്തു കൊണ്ട് കൊടുങ്ങല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയും നാട്ടിക മണ്ഡലം എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍ പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ പ്രചാരണ പര്യടനം പോലീസ് മൈതാനിയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യുന്നതും പ്രമുഖ വ്യക്തിത്വ ങ്ങള്‍ സംബന്ധിക്കുന്നതും തന്‍റെ കൊടുങ്ങല്ലൂരിലെ വിജയ ത്തിനു തിളക്കും കൂട്ടുമെന്നും ലീഡര്‍ കരുണാകരന്‍റെ തട്ടകമായ മാള ഉള്‍പ്പെടുന്ന മണ്ഡല ത്തില്‍ നിന്ന് എം. എല്‍. എ. ആകുന്നത് താന്‍ വലിയ ബഹുമതി യായി കരുതുന്ന തായും അദ്ദേഹം പറഞ്ഞു. കെ. എം. സി. സി. മണ്ഡലം പ്രസിഡന്‍റ് കെ. എസ്.ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് വെട്ടുകാട് ഉദ്ഘാടനം ചെയ്തു.

ഒ. ഐ. സി. സി. ഷാര്‍ജ തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് വി .കെ മുരളീധരന്‍ മുഖ്യാതിഥി ആയിരുന്നു. ഗഫൂര്‍ തളിക്കുളം മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ് ചേറ്റുവ, നസീര്‍ മാള, പി. എ. ഫാറൂക്ക്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അലി കാക്കശ്ശേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഷ്‌റഫ് കൊടുങ്ങല്ലൂര്‍ ചെയര്‍മാനും നസീര്‍ മാള കണ്‍വീനറും കെ. എസ്. ഷാനവാസ് ട്രഷററു മായി തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിക്ക് രൂപം നല്‍കി. ബഷീര്‍ മാമ്പ്ര സ്വാഗതവും സത്താര്‍ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആഹ്ലാദത്തി​ന്‍റെ നിമിഷങ്ങള്‍

April 3rd, 2011

world-cup-finals-2011-epathram
ദുബായ് : ഇന്ത്യയും ശ്രീലങ്കയും ഏറ്റു മുട്ടിയ ക്രിക്കറ്റ്‌ ലോക കപ്പ് മത്സര ത്തിന്‍റെ തല്‍സമയ സംപ്രേഷണം പ്രവാസി ഇന്ത്യക്കാരില്‍ ആവേശ ത്തിന്‍റെ അലകടല്‍ തീര്‍ത്തു.

ഈ ലോക കപ്പില്‍ ശ്രീശാന്തിന്‍റെ സാന്നിദ്ധ്യം മലയാളികള്‍ ക്ക് അഭിമാന ത്തിന്‍റെ നിമിഷ ങ്ങളായിരുന്നു. ടെലിവിഷന് മുന്നില്‍ ഇരിക്കുമ്പോഴും, തങ്ങളുടെ ഫേയ്സ്ബുക്ക് സൌഹൃദ ക്കൂട്ടായ്മ കളില്‍ കളി യുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്നതില്‍ മലയാളി സമൂഹം മുന്നില്‍ ആയിരുന്നു.

ഫേയ്സ്ബുക്കിലെ കിടിലന്‍ ടി. വി. ഡോട്ട് കോം പ്രവര്‍ത്തകര്‍ ഒത്തു കൂടിയതിന്‍റെ യും ആഹ്ലാദ പ്രകടന ങ്ങളുടെയും ചില നിമിഷങ്ങള്‍:

കളി അവസാനിച്ചപ്പോള്‍ അതാ വരുന്നു അഭിപ്രായങ്ങളും.

” ചിലര്‍ കണ്ണുകള്‍ ഇറുകെയടച്ചു. മറ്റ് ചിലര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. വേറൊരു കൂട്ടര്‍ ഓരോ റണ്ണിനും ആര്‍ത്തു വിളിച്ചു. ആവേശം ഒരോ അണുവിലും.

നിമിഷങ്ങള്‍ക്ക് മണിക്കൂറിനേക്കാളും ദൈര്‍ഘ്യം. ഒടുവില്‍ ആ അസുലഭ മുഹൂര്‍ത്തം സംഭവിച്ചു. കോടിക്കണക്കിന് ആരാധകര്‍ക്കുള്ള സമ്മാനമായി 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ പറത്തി. ഫലം ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം.”

തുടര്‍ന്ന് വര്‍ണ്ണ കടലാസുകള്‍ വിതറിയും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും ആര്‍പ്പു വിളികളു മായിട്ടായിരുന്നു ആരാധകര്‍ വിജയം ആഘോഷി ച്ചത്‌.

– അയച്ചു തന്നത്: ഷക്കീര്‍ അറക്കല്‍, ദുബായ്‌. (എയെമ്മെസ് കുട്ടമംഗലം)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.ഏ.ഇ ഇന്ത്യക്കാര്‍ ആഹ്ലാദ തിമിര്‍പ്പില്‍

April 3rd, 2011

Indian-fans-celebrate-epathram
ദുബൈ: ഇന്നലെ ശ്രിലങ്കയോട് എതിരിട്ടു ഇന്ത്യ നേടിയ ക്രിക്കറ്റ്‌ ലോക കപ്പ്‌ വിജയം ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഗംഭീരമായി ആഘോഷിച്ചു. അല്‍ ഖയില്‍ ഗേറ്റില്‍ രാത്രി 10.30 യോടെ ജാഥയായി നീങ്ങിയ ഇന്ത്യന്‍ ആരാധകര്‍ മധുരം വിതരണം ചെയ്‌തും ആര്‍പ്പു വിളികളുമായിട്ടായിരുന്നു ആഘോഷിച്ചത്‌. ആളുകള്‍ ത്രിവര്‍ണ പതാകയും ബലൂണുകളുമായി തെരുവിലിറങ്ങി. ഇതോടെ ഇവിടെ ഗതാഗത സ്‌തംഭനമുണ്ടായി.ഒഴിഞ്ഞ വെള്ളകുപ്പികളിലും പാട്ടകളിലും അടിച്ച് ആര്‍പ്പുവിളിക്കുന്നവരും, നിറഞ്ഞ പെപ്സി കുപ്പികള്‍ ചീറ്റിച്ച് ആഹ്ലാദം പങ്കു വയ്ക്കുന്നവരും സംഘത്തില്‍ ഉണ്ടായിരുന്നു. മലയാളികളും ഉത്തരേന്ത്യക്കാരുമായിരുന്നു ഇതിന്‌ മുന്നില്‍. ആഘോഷം രാത്രി വൈകുവോളം നീണ്ടുനിന്നു.

യു.എ.ഇ യില്‍ ഇതിനു മുമ്പ് ഇന്ത്യക്കാരുടെ ഇത്രെയും വലിയ ഒരു ആഹ്ലാദ പ്രകടനം കണ്ടിട്ടില്ല എന്ന് കാണികളില്‍ പലരും അഭിപ്രായപ്പെട്ടു. മുന്‍പെങ്ങും ഇല്ലാത്ത വിധം കാറിനു മുകളില്‍ വരെ കയറി പ്രകടനം നടത്തിയായിരുന്നു ഇന്ത്യക്കാരുടെ ആഘോഷ പ്രകടനങ്ങള്‍. മുഖത്ത് ഇന്ത്യന്‍ പാതക വരച്ചും റോഡുകളില്‍ വര്‍ണ്ണ കടലാസുകള്‍ വിതറിയും ആരാധകര്‍ ആഘോഷിച്ചപ്പോള്‍ ഏപ്രില്‍ 2 ന് യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ 2 നോട് സാമ്യം തോന്നി. ഇതിനിടയില്‍ കൂടി വാഹനങ്ങള്‍ കടത്തി കൊണ്ടു പോകാന്‍ മറ്റു രാജ്യക്കാരായ ചില സ്ഥല വാസികള്‍ക്ക് തടസ്സം നേരിട്ടപ്പോള്‍ നേരിയ സംഘര്‍ഷം ഉണ്ടായി എങ്കിലും പ്രത്യേകിച്ച് വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ പ്രകടനക്കാര്‍ വഴി മാറി കൊടുത്തു.

ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷം അവധി എടുത്തു കളി കാണാന്‍ ടെലിവിഷന്‌ മുന്നില്‍ എത്തിയിരുന്നു. സാധാരണയായി ക്രിക്കെറ്റ് കാണാത്ത പല ഇന്ത്യാക്കാരും ഈ ലോക കപ്പില്‍ ഇന്ത്യ മുത്തമിടുമോ എന്നറിയാന്‍ ആകാംക്ഷയോടെ കളി കണ്ടിരുന്നു. പൊതു വീതികളെല്ലാം ഏറെക്കുറെ വിജനമായിരുന്നു. വലിയ സ്ക്രീനില്‍ കൂട്ടുകാരുമൊത്ത് കളി കാണുവാന്‍ ഒത്തു കൂടിയവര്‍ അനവധിയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി നിയമ സഹായ സെല്‍ : ദല വേദി ഒരുക്കുന്നു

March 31st, 2011

dala-logo-epathram
ദുബായ് : കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി നിയമ സഹായ സെല്‍, ഗള്‍ഫ് സഹചര്യത്തില്‍ ഫലപ്രദ മായി നടപ്പാക്കു ന്നതിന് ആവശ്യമായ പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്ന് ദല വേദി ഒരുക്കുന്നു.

ഇതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലേയും സാംസ്ക്കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ദേര യിലുള്ള ദലാ ഓഫീസില്‍ വെച്ച് ചേരാന്‍ തിരുമാനിച്ചിരിക്കുന്നു.

ഈ യോഗ ത്തില്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍. എന്‍. കെ. ജയകുമാര്‍ മുഖ്യാതിഥി ആയിരിക്കും.

അഡ്വക്കറ്റ്. നജീത് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകരും സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രതിനിധി കള്‍ ബന്ധപ്പെടുക : 050 65 79 581 – 055 28 97 914

-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദോഹാ സിനിമ യില്‍ ‘നിലാപ്പൂക്കള്‍’ സംഗീത സന്ധ്യ
Next »Next Page » യു. ഡി. എഫ്. വിജയത്തിന് കെ. എം. സി. സി. യുടെ ഹൈടെക്ക് പ്രചരണം »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine