പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

November 28th, 2020

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ മസ്ജിദുകളിൽ വെള്ളി യാഴ്ച പ്രാർത്ഥന (ജുമുഅ നിസ്കാരം) 2020 ഡിസംബർ 4 മുതൽ വീണ്ടും ആരംഭിക്കും. പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്രമേ പ്രവേശനം നല്‍കുക യുള്ളൂ. ദേശീയ അത്യാഹിത- ദുരന്ത നിവാരണ സമിതി യാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കുള്ള കൂട്ട പ്രാര്‍ത്ഥന യിലെ പ്രധാന ഭാഗമായ ജുമുഅ ഖുതുബ (പ്രഭാഷണം), നിസ്കാരം എന്നിവക്ക് 10 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസി കൾ പ്രാര്‍ത്ഥനക്ക് എത്തേണ്ടത്.

നിസ്കാരപ്പായ കരുതണം. വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്യണം. (സുരക്ഷാ മുൻ കരുതലു കൾക്കായി പള്ളി കളിലെ ശുചിമുറി അടച്ചു പൂട്ടിയിടും). പ്രാര്‍ത്ഥന യില്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിക്കു കയും മുഖാവരണം (ഫേയ്സ് മാസ്ക്) ധരിക്കുകയും വേണം.

സ്ത്രീകളും കുട്ടികളും വയോധികരും രോഗബാധിതരും വീട്ടിൽ തന്നെ നിസ്കരിക്കണം. പള്ളി കളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് ഇറങ്ങുന്നതും വിത്യസ്ഥ വാതിലുകളിലൂടെ ആയിരിക്കണം.

കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ മാർച്ച് മാസം മുതല്‍ വെള്ളിയാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ അഞ്ചു നേര ങ്ങളിലെ നിസ്കാര ത്തിനായി പള്ളി കൾ തുറന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാലര പതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങളുമായി ഹംസാ ഹാജി കൊയിലാണ്ടി യിലേക്ക്

November 26th, 2020

abu-dhabi-police-fare-well-pk-hamza-haji-koyilandy -ePathram
അബുദാബി : അബുദാബി പൊലീസിലെ 45 വർഷത്തെ സേവന ത്തിനു ശേഷം കൊയിലാണ്ടി സ്വദേശി പി. കെ. ഹംസ ഹാജി പ്രവാസ ജീവിതം മതിയാക്കി നിറഞ്ഞ മനസ്സോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. അബുദാബി പോലീസ് അസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരുക്കിയ ലളിതമായ ചടങ്ങില്‍ അധികാരികൾ ഹംസ ഹാജിയെ ആദരിച്ചു.

hamza-haji-quilandy-ePathram

പി. കെ. ഹംസ ഹാജി

ബോംബെ യിൽ നിന്നും 1975 മെയ് മാസ ത്തില്‍ കപ്പല്‍ കയറിയ നടേരി ചിറ്റാരി ക്കടവ് ദാറുല്‍ ഫലാഹ് വീട്ടിലെ പി. കെ. ഹംസ എന്ന 25 കാരന്‍ സ്വപ്ന ഭൂമി യായ ദുബായി ലാണ് ഇറങ്ങിയത്. തൊഴിൽ അന്വേഷിച്ച് തലസ്ഥാന നഗരമായ അബുദാബിയില്‍ എത്തുക യായി രുന്നു. അന്ന് ഇവിടെ ധാരാളം ജോലി സാധ്യ തകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ അക്കാലത്ത് രാജ്യത്ത് എത്തുന്ന പ്രവാസി സമൂഹം ഏറിയ പേരും അബു ദാബിയി ലേക്ക് എത്തിയിരുന്നു എന്നും മഹാ നമസ്ക രായ ഭരണ കർത്താക്കളുടെ ദയയും കാരുണ്യ വും മലയാളി കൾ അടക്കമുള്ള പ്രവാസി സമൂഹത്തെ തുണച്ചിരുന്നു എന്നും ഹംസ ഹാജി ഓര്‍ക്കുന്നു.

1975 സെപ്റ്റംബറിൽ അബുദാബി പൊലീസിലെ ജോലി തരപ്പെടുകയും നാല് വർഷം തിക യു മ്പോഴേക്കും ജോലി ക്കയറ്റം കിട്ടുകയും ചെയ്തു. പ്രഗത്ഭ രായ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് കൂടെ ജോലി ചെയ്യാൻ ഈ നാലര പ്പതിറ്റാണ്ടിന്ന് ഉള്ളിൽ സാധിച്ചു.

ഒട്ടനവധി രാജ്യ ങ്ങളിലെ ഭരണ കർത്താക്കളെയും ഉന്നത പോലീസ് അധികാരി കളെയും നേരിൽ കാണാനും പരിചയ പ്പെടുവാനും സാധിച്ചു. എന്നാൽ തന്റെ ഈ എഴുപതാം വയസ്സിലും മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന മഹാനു ഭാവനെ നേരിൽ കാണാൻ സാധിച്ചതും (1976, 1977 കാലഘട്ട ത്തിൽ)അടുത്ത് ഇട പഴകാനും കഴിഞ്ഞതാണ്.

ഇവിടുത്തെ ജനങ്ങളുടെ നന്മ നിറഞ്ഞ മനസ്സാണ് കേരളം പോലെയുള്ള ഒരു കൊച്ചു പ്രദേശ ത്തെ സമ്പന്നത യിലേക്ക് നയിച്ചത്. പ്രവാസി ഇന്ത്യക്കാരോട് വിശിഷ്യാ മലയാളി സമൂഹ ത്തോട് സ്വദേശി കൾക്കും ഭരണാധി കാരി കൾ ക്കും പ്രത്യേക മമതയും സ്നേഹവും ഉണ്ട് എന്ന് ഹംസാ ഹാജി സാക്ഷ്യപ്പെടു ത്തുന്നു.

ആ കാരുണ്യവും സ്നേഹ വായ്‌പും താൻ അടക്കമുള്ള മലയാളികൾ അനു ഭവിച്ച് അറി ഞ്ഞിട്ടുമുണ്ട്. അത് കൊണ്ടു തന്നെ നാട്ടിലെ മത – വിദ്യാ ഭ്യാസ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക മേഖല യിലും തന്റെ കൈയൊപ്പ് പതിപ്പിക്കു വാൻ ഹംസാ ഹാജിക്ക് കഴിഞ്ഞിട്ടുണ്ട്.

hamza-haji-pma-rahiman-ePathram

ഇ – പത്രം പ്രതിനിധിയും ഹംസാ ഹാജിയും

നിരവധി പേർക്ക് വിവിധ ഇടങ്ങളിലായി ജോലി കണ്ടെത്തു വാൻ സഹാ യിച്ചതിൽ ഉള്ള ചാരിതാർത്ഥ്യം തൻറെ പ്രവാസ ജീവിത കാലത്തെ സമ്പുഷ്ട മാക്കുന്നു എന്ന് ഇ – പത്രം പ്രതിനിധി യുമായുള്ള കൂടികാഴ്ച യിൽ അഭിമാന ത്തോടെ ഇദ്ദേഹം പറഞ്ഞു.

എഴുപതാം വയസ്സിലും ചുറു ചുറു ക്കോടെ ജോലിയിൽ സജീവ മായിരുന്ന ഇദ്ദേഹത്തിന് ഇനിയും ഇവിടെ തുടരുവാൻ താല്പര്യം ഉണ്ടെങ്കിൽ അതി നുള്ള രേഖ കൾ തുടർന്നും നൽകുവാൻ മേലധികാരികൾ തയ്യാറായി രുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങി വിശ്രമ ജീവിതം ആഗ്രഹി ക്കുന്ന തിനാൽ ജോലി യിൽ നിന്നും വിരമിച്ചു. ലോക ത്തിന് മാതൃക യായ മഹാ ന്മാരായ ഭരണാധി കാരി കളുടെ കൂടെ പ്രവർത്തി ക്കാൻ സാധിച്ചതിൽ കൃതാർത്ഥനാണ്.

1971 ല്‍ ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് ഐക്യ അറബ് എമിറേറ്റ്സ് (യു. എ. ഇ.) രൂപീ കരി ച്ചതി ന്റെ നാലാം വര്‍ഷം രാജ്യത്ത് എത്തി. ഇപ്പോൾ 49 ആം ദേശീയ ദിന ആഘോഷ ങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങു ന്നത് യു. എ. ഇ. എന്ന മഹാ രാജ്യ ത്തിന്റെ വളർച്ച നേരിൽ കാണാൻ അവസരം കിട്ടിയ ചാരിതാർത്ഥ്യ ത്തിൽ തന്നെയാണ്.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.  

സംഗീത പ്രതിഭകളെ ആദരിച്ചു

പ്രേക്ഷകശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടിലേക്ക്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ദി​നം : ലോക രാജ്യങ്ങള്‍ക്ക് കൂടെ യു. എ. ഇ. യും

November 14th, 2020

logo-world-diabetes-day-november-14-ePathram
ദുബായ് : അന്താരാഷ്ട്ര പ്രമേഹദിന ത്തിൽ പ്രമേഹ രോഗം നിർമ്മാർജ്ജനം ചെയ്യുന്നതി നായി ലോക ജനതയോടൊപ്പം രാജ്യവും കൈ കോര്‍ക്കുന്നു എന്ന് യു. എ. ഇ. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം.

പ്രമേഹ രോഗത്തിന്റെ സങ്കീർണ്ണതകൾ തടയുന്നതിനും രോഗവു മായി ബന്ധപ്പെട്ട റെറ്റിനോപ്പതി നേരത്തേ കണ്ടെത്തുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്ലിനിക്കുകൾ തുറന്നു പ്രവര്‍ത്തനം ആരംഭി ച്ചിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

പ്രമേഹത്തിന് ആഗോള തലത്തിൽ അംഗീകരിച്ച ഏറ്റവും പുതിയ ചികിത്സ യും പ്രതി രോധ മരുന്നുകളും രാജ്യത്ത് ലഭ്യമാണ്. രാജ്യത്തെ മൊത്തം ജന സംഖ്യ യുടെ 19% ജന ങ്ങളിലും രോഗബാധ കണ്ടെത്തി യിട്ടുണ്ട്.

നടത്തം, നീന്തല്‍, സൈക്കിളിംഗ് അടക്കമുള്ള പതിവ് വ്യായാമം, ശരീര ഭാരം മിത പ്പെടുത്തല്‍, ആരോഗ്യകര മായ ഭക്ഷണം, പുകയില ഉപ യോഗി ക്കാതിരി ക്കല്‍ എന്നിവ യിലൂടെ ‘ടൈപ്പ് രണ്ട്’ പ്രമേഹത്തെ തടയുവാന്‍ കഴിയും എന്നും അന്താരാഷ്ട്ര പ്രമേഹ ദിനത്തില്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

SEHA HealthTwitter

Image Credit : WikiPedia   #WorldDiabetesDay

 പ്രമേഹരോഗ ചികിത്സയുടെ മാനദണ്ഡം മാറ്റുന്നു 

പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍ 

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം 

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു

November 3rd, 2020

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവ ത്തിന് തുടക്കമായി. ‘ഗ്ലോറിയ-2020’ എന്ന പേരില്‍  വെര്‍ച്വലായി സംഘടിപ്പി ക്കുന്ന ‘കൊയ്ത്തുത്സവ’ ത്തിന്റെ ഉല്‍ഘാടനം ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.

എല്ലാ വിളവിന്റെയും ആദ്യ ഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ച്, ദൈവ ത്തിന് നന്ദി അറിയിക്കുന്നതാണ് കൊയ്ത്തുത്സവം.

സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ അങ്ക ണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പതിറ്റാണ്ടു കളായി നടത്തി വന്നിരുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ’ എന്ന കൊയ്ത്തുത്സവം ‘സർവ്വ ലോക ത്തിനും സൗഖ്യ വും യു. എ. ഇ. ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തിൽ രണ്ടു മാസ ക്കാലം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞത്തോടെ യാണ് ‘ഗ്ലോറിയ-2020’ ക്കു തുടക്കമായത്.

മഹാമാരിയുടെ ഈ കാലത്ത് സർവ്വ ലോകത്തിനും നമ്മെ സംരക്ഷിക്കുന്ന ഈ രാജ്യത്തിനും ഇവിടുത്തെ ഭരണാധി കാരി കൾക്കും വേണ്ടി പ്രാർത്ഥി ക്കുന്നതി നായി ഈ വർഷത്തെ കൊയ്ത്തുത്സവത്തെ മാറ്റി യതിൽ അതിയായ സന്തോഷം എന്ന് ഉല്‍ഘാടന സന്ദേശ ത്തില്‍ അദീബ് അഹമ്മദ് പറഞ്ഞു.

സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി കത്തീഡ്രൽ നൽകുന്ന സേവനം മഹത്തരം എന്ന് മുഖ്യ പ്രഭാഷകൻ ശശി തരൂർ എം. പി. പറഞ്ഞു.

മഹാമാരിയിൽ ലോകം ഭീതിയിലാണ്ട് കഴിയുമ്പോൾ സർവ്വ ലോക സൗഖ്യ ത്തിനായി അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന പ്രാർത്ഥന കൾക്കും സ്തോത്രാ അർപ്പണങ്ങൾക്കും എല്ലാ വിധ വിജയ ങ്ങളും നന്മ കളും ഉണ്ടാകട്ടെ എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിൽ പ്രളയങ്ങൾ അടക്കമുള്ള പ്രശ്നങ്ങള്‍ ജന ജീവിതത്തെ ബാധിക്കു മ്പോൾ എല്ലാം സഹായ ഹസ്ത വുമായി ഓടി വരുന്ന കത്തീഡ്രൽ സമൂഹ ത്തിന് മാതൃകയാണ് എന്ന് വീണാ ജോർജ് എം. എൽ. എ. പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെര്‍ച്വല്‍ (Zoom) പ്രോഗ്രാമു കളാണ് സംഘടിപ്പിച്ചത്.

സമൂഹ ത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ നയിക്കുന്ന വിവിധ പരിപാടി കള്‍ ഉള്‍ പ്പെടുത്തി ഒരുക്കുന്ന ‘ഗ്ലോറിയ-2020’ ഡിസംബര്‍ 25 നു സമാപനം ആവും.

കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനി യോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാ സമ്മേളന ത്തിന്റെ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ബെന്നി മാത്യു, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്ജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നി വർ ഗ്ലോറിയ 2020-യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിസാ അപേക്ഷകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം

October 26th, 2020

visa-process-gdrfa-says-your-address-your-responsibility-ePathram
ദുബായ് : വിസക്ക് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തവും കൃത്യവും ആയ വിവര ങ്ങള്‍ നൽകുവാൻ ശ്രദ്ധിക്കണം എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറി നേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ. ദുബായ്) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു .

ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരം ഒരു ഘട്ട ത്തിലാണ് ജി. ഡി. ആർ. എഫ്. എ. വീണ്ടും ഇക്കാര്യം ഓർമ്മപ്പെടു ത്തുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. വിസാ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവര ങ്ങൾ നൽകി യാൽ നടപടി കൾക്ക് സ്വാഭാവികമായും കാല താമസം വരും.

ശരിയായ മേൽ വിലാസവും ഫോണ്‍ നമ്പറും നല്‍കി യാല്‍ വിസാ നടപടി കൾ കൂടുതൽ വേഗ ത്തില്‍ ആക്കുവാന്‍ കഴിയും എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഏറ്റവും വേഗത്തിലാണ് ദുബായിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഉപയോക്താ ക്കൾക്ക് എല്ലായ്പ്പോഴും സന്തോഷകര മായ സേവന ങ്ങൾ നൽകാനാണ് വകുപ്പ് ശ്രദ്ധിക്കുന്നത്.

ചില സമയങ്ങളിൽ ഉപയോക്താക്കൾ നൽകിയ തെറ്റായ വിവര ങ്ങളുടെ അടിസ്ഥാനത്തിൽ ലഭി ക്കുന്ന അപേക്ഷ കൾക്ക് മേൽ നടപടി കൾക്ക് കാല താമസം വരുന്നുണ്ട്. അത് കൊണ്ട് അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും, അപേക്ഷിച്ചത് ശരിയായിട്ടാണ് എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

നിങ്ങളുടെ അപേക്ഷയിലെ വിവര ങ്ങൾ ശരി എന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തര വാദിത്വം തന്നെയാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.

അപേക്ഷകൾ ടൈപ്പ് ചെയ്താൽ അവസാനം എമിഗ്രേഷ നിലേക്ക് സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ശ്രദ്ധിക്കുന്നത് ഏറ്റവും വേഗത്തിൽ സന്തോഷകരമായുള്ള സേവനങ്ങൾ ഉറപ്പു വരുത്തും.

അമർ സെന്ററുകൾ വഴിയും സ്മാർട്ട് ചാനലുകൾ വഴിയും എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റി ലേക്ക് സമർപ്പിക്കുന്ന രേഖ കളിൽ ശരിയായ മേൽവിലാസ ങ്ങൾ, ഇ – മെയിൽ ഐ. ഡി., മൊബൈൽ ഫോണ്‍ നമ്പർ എല്ലാം കൃത്യമാണ് എന്ന് വീണ്ടും പരിശോധിച്ചു ഉറപ്പു വരുത്തണം.

ഇതിന്റെ അടിസ്ഥാന ത്തിലാണ് നടപടി യുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കു ന്നത്. അപേക്ഷിച്ച വിവരങ്ങൾ ശരി യാണ് എന്നും സേവനം തേടുന്നവർ ശ്രദ്ധിക്കണം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’
Next »Next Page » ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine