അബുദാബി : വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് താമസ രേഖ കള്‍ ശരി യാക്കു വാനും പിഴ അട ക്കാതെ രാജ്യം വിടാനും ഉള്ള അവ സരം ഒരുങ്ങുന്ന തായി ‘ഫെഡറല്‍ അഥോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ്’ വിഭാഗം (എഫ്. എ. ഐ. സി.) അധികൃതർ.
ന്യായ മായ പിഴ ഒടുക്കി നിയമാനുസൃതം യു. എ. ഇ. യിൽ തുടരുവാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടു പോകുവാനോ ഉള്ള അവ സരം വിദേശി കൾക്ക് നൽകും എന്ന് എഫ്. എ. ഐ. സി. ചെയർ മാൻ അലി മുഹമ്മദ് ബിൻ ഹമ്മദ് അൽ ഷംസി പറഞ്ഞു. ‘Protect Yourself by Modifying Your Status‘ എന്ന പേരി ലാണ് ഈ പൊതു മാപ്പ് പദ്ധതി നടപ്പി ലാക്കുന്നത്.
താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അധിക സമയം കൊടുക്കാം എന്നുള്ള മന്ത്രി സഭാ യോഗ തീരു മാന ത്തിന്റെ ഭാഗ മായിട്ടാണ് ഇത്.
അനധികൃത മായി രാജ്യത്തു തങ്ങുന്നവര്‍ പുതിയ വിസ യിലേക്ക് മാറാനും, തൊഴില്‍ കണ്ട ത്താനും അല്ലെ ങ്കില്‍ സ്വദേശ ത്തേക്ക് പിഴ യില്ലാതെ മട ങ്ങു വാനും ‘Protect Yourself by Modifying Your Status‘ എന്ന ഈ പദ്ധതി വഴി സാധിക്കും.
എന്നാല്‍ ഈ കാല യളവിന് ശേഷ വും താമസ രേഖകള്‍ ശരിയാകാതെ രാജ്യത്ത് നില്‍ക്കു ന്നവ ര്‍ക്ക് കനത്ത പിഴ യും നിയമ നടപടി കളും നേരിടേണ്ടി വരും.
ഇതിനു മുന്‍പ് 2013 ൽ രണ്ടു മാസ ക്കാലം നീണ്ട പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനുകൂല്യം പ്രയോജന പ്പെടുത്തി യിരുന്നു.
അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.
മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.
സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.
വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.
മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.
രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.
സോംഗ് ലവ് ഗ്രൂപ്പിന്റെബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.
അബുദാബി : മലയാളി സമാജം ഈദ് ആഘോഷ ങ്ങൾ രണ്ടാം പെരുന്നാ ദിന മായ ജൂൺ 16 ശനി യാഴ്ച വൈകുന്നേരം 8 മണി മുതൽ അബുദാബി മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ അരങ്ങേറും എന്ന് ഭാര വാഹി കൾ അറിയിച്ചു.
യു. എ. ഇ. യിലെ പ്രഗല്‍ഭരായ കലാ കാരന്മാരും മല യാളി സമാജ ത്തിന്റെ അംഗ ങ്ങളും ചേര്‍ന്നൊ രുക്കുന്ന ഈദ് ആഘോഷ പരി പാടി യിൽ പരമ്പരാ ഗത വും ആധു നിക വുമായ കലാ രൂപങ്ങളെ സമന്വ യിപ്പിച്ചു കൊണ്ട് തികച്ചും വ്യത്യ സ്ത മായ രീതി യിലാ ണ് സമാജം കലാ വിഭാഗം അവതരി പ്പിക്കുക. പഴമ യുടെ ഈണ ങ്ങളില്‍ പുതുമ യുടെ നൃത്ത ച്ചുവടു കളോടെ യാണ് ഒപ്പനയും മറ്റു നൃത്ത രൂപ ങ്ങളും ഒരു ക്കി യിട്ടു ള്ളത്.
മാപ്പിള പ്പാട്ടുകളും ഹാസ്യ കലാ പ്രക ടന ങ്ങളും എല്ലാം അബുദാബി മലയാളി സമാജ ത്തി ന്റെ ഈദ് ആഘോഷ പരി പാടി കളെ വ്യത്യസ്ത മാക്കും.
പരിപാടി യിലേ ക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.
ദോഹ : പ്രവാസി കൂട്ടായ്മയായ ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോ സ്സിയേഷൻ ദോഹയിലെ അൽ ഒസറ ഓഡി റ്റോറിയ ത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടി പ്പിച്ചു. ‘വ്യക്തി ജീവിത ത്തിൽ ദീനി ന്റെ ആവശ്യകത’ എന്ന വിഷയ ത്തെ ആസ്പദമാക്കി വി. അബ്ദുൽ മുജീബ് ഗുരു വായൂർ പ്രഭാ ഷണം നടത്തി.
അസോസ്സി യേഷന്റെ പ്രവർ ത്തന റിപ്പോർട്ടും ഭാവി പരിപാടികളെ കുറിച്ച് വിശദീകരണവും നടന്നു. എം. വി. അഷ്‌റഫ്, കെ. വി. അബ്ദുൽ അസീസ്, പി. വി. മുഹ മ്മദ് ഷാഫി തുടങ്ങി യവർ സംസാരിച്ചു.
തൃശൂർ ജില്ലയിലെ ചാവക്കാടിന് അടുത്തുള്ള ഗ്രാമ പ്രദേ ശ മായ ബ്ലാങ്ങാട് സെന്ററിലെ മുന്നൂറോളം വർഷം പഴക്ക മുള്ള ജുമാ മസ്ജിദ് ആയ ബ്ലാങ്ങാട് പള്ളി യുടെപുനരുദ്ധാരണ പ്രവർത്തന ങ്ങളിൽ സജീവ മായ പങ്കു വഹിച്ച മഹല്ല് അസോ സ്സിയേഷൻ, പള്ളി ക്കമ്മിറ്റി ക്കു കീഴി ലുള്ള സുല്ലമുൽ ഇസ്‌ലാം മദ്രസ്സ കെട്ടിട ത്തിന്റെ പുനർ നിർമ്മാണ പ്രവർത്തന ങ്ങളെ പിന്തുണച്ച് കൊണ്ട് പ്രമേയം പാസ്സാക്കി.
മഹല്ലിലെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിൽ ഭാഗ മായി നില കൊള്ളുന്ന മഹല്ല് അസോ സ്സിയേഷൻ, നാട്ടിലെ ജാതി മത ഭേത മന്യേ നിർദ്ധ നരായ വർക്ക് നൽകി വരുന്ന ചികിത്സാ സഹായം, വിദ്യാഭ്യാസ രംഗ ങ്ങളി ലേ ക്കുള്ള സഹായങ്ങൾ, വിവാഹ ധന സഹാ യം, ഭവന നിർമ്മാ ണത്തി നുള്ള സഹായം എന്നിവയിലൂടെ ഈ കൂട്ടായ്മ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച് കഴിഞ്ഞു.
ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റി യുടെ പ്രവർ ത്തന ങ്ങൾ ക്കു പൂർണ്ണ പിന്തുണ നൽകു വാനായി ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസ്സോ സ്സിയേ ഷനുമായി സഹ കരി ക്കുന്ന ഓരോ അംഗ ങ്ങളെയും യോഗം അഭിനന്ദിച്ചു.
അബുദാബി : സമ ഭാവന യുടെയും സഹി ഷ്ണു തയുടെ യും വിശ്വ പ്രതീക മായ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ജന്മ ശതാബ്ദി വര്‍ഷ ത്തില്‍ അദ്ദേഹ ത്തിന്റെ അമൂല്യ മായ സംഭാ വനകൾ പ്രതി പാദി ക്കുന്ന അറബ് ചലച്ചിത്രം യു. എ. ഇ. സാംസ്കാരിക യുവ ജന – സാമൂഹിക വിക സന കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാ റക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്തു.
പ്രമുഖ പ്രവാസി സംരംഭകനും കാരുണ്യ പ്രവർത്ത കനു മായ ഡോക്ടർ. ബി. ആർ. ഷെട്ടി മുഖ്യ കഥാപാത്ര ത്തെ അവ തരി പ്പിക്കുന്ന ‘ഇസ്തി മാരാരിയ’ എന്ന അറബി ചലച്ചിത്ര ത്തിന്റെ രചനയും സംവി ധാ നവും നിർവ്വ ഹിച്ചത് അബു ദാബി യിൽ ജോലി ചെയ്യുന്ന കോഴി ക്കോട് സ്വദേശി ഉല്ലാസ് റഹ്മത്ത് കോയ.
രാജ്യ – രാജ്യാന്തര തല ങ്ങളിലെ വിവിധ മണ്ഡല ങ്ങളിൽ ശൈഖ് സായിദ് അർപ്പിച്ച ദീർഘ ദർശന പരമായ സേവ നങ്ങൾ ഒരു അറബ് കുടുംബ ത്തിന്റെ പശ്ചാത്ത ലത്തിൽ വില യിരുത്തുന്ന താണ് ‘ഇസ്തി മാരാരിയ’ എന്ന ചിത്രം. ഡോ. ബി. ആർ. ഷെട്ടി പിതാമഹന്റെ വേഷ ത്തിലും ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാല നടി പേരക്കുട്ടി യുമായി അഭി നയി ക്കുന്നു.
ബാബാ സായിദ് ഊട്ടിയെടുത്ത മൂല്യ ങ്ങ ളോ ടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വ ത്തിൽ സാമ്പ ത്തികം, വിദ്യാ ഭ്യാസം, ആരോഗ്യ രക്ഷ, പ്രകൃതി സംരക്ഷണം, അടി സ്ഥാന സൗകര്യ വികസനം തുടങ്ങിയ രംഗ ങ്ങളിൽ യു. എ. ഇ. നേടിയ വളർച്ചയും കഥാ ചിത്ര രൂപത്തിൽ അവ തരി പ്പിക്കു കയാണ് ചിത്ര ത്തിൽ.
“കഴിഞ്ഞ നാലര പ്പതി റ്റാണ്ടായി താൻ ജീവിച്ചു പോരുന്ന, മഹാനായ ശൈഖ് സായിദ് നട്ടു നനച്ചു വളർത്തിയ നന്മ മരത്തിന്റെ ഹരിതാഭ മായ കാഴ്ച കൾ നിറഞ്ഞ യു. എ. ഇ. , അദ്ദേഹ ത്തെ നന്ദി പൂർവ്വം അനുസ്മരി ക്കുന്ന സായിദ് വർഷ ത്തിൽ അദ്ദേഹ ത്തി നുള്ള ഏറ്റവും മികച്ച സമർ പ്പണ മായി ഈ ചിത്ര ത്തെ കണ ക്കാ ക്കുന്നു വെന്നും വ്യക്തി പരമായി തനിക്കും തന്റെ സംരംഭ ങ്ങൾ ക്കും അദ്ദേഹം പകർന്ന സ്നേഹ ത്തിനും കരുതലിനും നേർക്കുള്ള ചെറി യൊരു പ്രത്യുപ കാര മാണ് ചിത്ര ത്തി ലെ തന്റെ പങ്കാളിത്തം എന്ന് മുഖ്യ വേഷം ചെയ്ത എൻ. എം. സി.ഹെൽ ത്തി ന്റെ യും ഫിനാബ്ലറിന്റെയും ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടിപറഞ്ഞു.
ദയാ വായ്‌പി ന്റെയും സഹിഷ്ണുതയുടെയും പ്രത്യക്ഷ സാക്ഷ്യ മായിരുന്ന ബാബാ സായിദി ന്റെ എല്ലാ നല്ല ശ്രമ ങ്ങളു ടെയും ഫലമാണ് അന്നും ഇന്നും ഈ നാടും ജന ങ്ങളും അനു ഭവി ക്കുന്നത്. ആ അർത്ഥ ത്തിൽ ‘ഇസ്തി മാരാ രിയ’ യിലെ വേഷം താൻ വലിയ ബഹു മതി യാ യി കാണുന്നു എന്നും അദ്ദേഹം ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേർത്തു.
തലമുറ കൾക്കു മാർഗ്ഗ ദർശിയായ ശൈഖ് സായിദ് തന്റെ കർമ്മ നിരത മായ ജീവിത ത്തിലൂടെ പകർന്ന പാഠ ങ്ങൾ ഭാവി പൗര ന്മാർക്കും ബോദ്ധ്യ പ്പെടു ത്തു വാനും സ്വയം പ്രചോ ദനം സ്വീകരി ക്കുവാനും ‘ഇസ്തി മാരാ രിയ’ പ്രയോജനപ്പെടും എന്നും കാരുണ്യവാ നായ ആ സമാധാന ദൂതന്റെ കാലാതി വർത്തി യായ സന്ദേശ ങ്ങളുടെ ഒരു ചെപ്പേടാ ണ് ഈ ചെറു ചിത്രം എന്നും സംവി ധായകനും എഴുത്തു കാരനു മായ ഉല്ലാസ് ആർ. കോയ പറഞ്ഞു.
ശൈഖ്സായിദു മായി നേരിൽ ബന്ധ മുണ്ടായി രുന്ന ഡോ. ബി. ആർ. ഷെട്ടി മുഖ്യ വേഷം ചെയ്യാൻ കാണിച്ച സൗമനസ്യം പുതു മുറക്കാര നായ തനിക്ക് വലിയ പ്രചോദനം ആണെന്നും ഉല്ലാസ് സൂചി പ്പിച്ചു.
പരസ്യ ചിത്ര ങ്ങളി ലൂടെയും ‘സുൽത്താനെ പ്പോലെ’, ‘എ സ്ട്രോൾ ഗ്രെയ് സിംഗ് ഈച്ച് അദർ’ (കവി വീരാൻ കുട്ടിയുടെ 100 കവിത കളുടെ ഇംഗ്ലീഷ് പരിഭാഷ), ‘ഇൻക’ എന്നീ കൃതി കളി ലൂടെയും ശ്രദ്ധേയനായ പ്രതിഭ യാണ് ഉല്ലാസ് ആർ. കോയ.
ഇതിനു മുമ്പും ഡോ. ബി. ആർ. ഷെട്ടി ചില ചലച്ചിത്ര സംരംഭ ങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സംസ്ഥാന പുര സ്കാരം നേടിയ, തിരുവിതാം കൂർ രാജ വംശ ത്തിന്റെ കഥ പറഞ്ഞ ‘എ സാഗാ ഓഫ് ബെനവലൻസ്’എന്ന ചിത്ര ത്തിൽ ധർമ്മ രാജ യായും ‘മാർച്ച് 22’ എന്ന കന്നഡ ചിത്ര ത്തിൽ സൂഫി ഗായക നായും അഭിനയിച്ച ഡോ. ഷെട്ടി, ഇപ്പോൾ പണി പ്പുര യിലുള്ള എം. ടി. – ശ്രീകുമാർ മേനോൻ – മോഹൻ ലാൽ ടീമി ന്റെ ‘മഹാ ഭാരതം‘ എന്ന 1000 കോടി രൂപ മുതൽ മുടക്കുള്ള ചിത്രത്തിന്റെ നിർമ്മാ താവു മാണ്.