സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം

December 28th, 2014

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി സ്മാരക നാടകോത്സവം സമ്മിശ്ര പ്രതികരണങ്ങ ളുമായി മുന്നേറുന്നു. യു. എ. ഇ. യിലെ നാടക പ്രേമികള്‍ ആവേശ ത്തോടെ കാത്തിരുന്ന നാടക മത്സര ത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ വിത്യസ്ഥ അവതരണ ങ്ങളും രചന കളും കൊണ്ട് ശ്രദ്ധേയമായ എട്ടു നാടക ങ്ങള്‍ അരങ്ങില്‍ എത്തി.

ഹാര്‍വെസ്റ്റ്‌, കുറ്റവും ശിക്ഷയും, പ്രേമലേഖനം, സ്വപ്ന മാര്‍ഗ്ഗം, തുഗ്ലക്ക്, മൂക നര്‍ത്തകന്‍, ഒറ്റ്, പെണ്ണ് എന്നിവയാണ് ഇത് വരെ അവതരിപ്പിച്ച നാടകങ്ങള്‍.

പ്രമുഖരായ നാടക പ്രവര്‍ത്ത കരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയ മായ നാടകോത്സവ ത്തില്‍ അവതരി പ്പിക്കുന്ന നാടക ങ്ങള്‍ കാണാന്‍ വിവിധ എമിരേ റ്റുകളില്‍ നിന്നായി നിരവധി പേരാണ് എത്തു ന്നത്.

നാടകം നെഞ്ചേറ്റിയ ഒരു ജന സമൂഹം ആയതു കൊണ്ട് തന്നെ ഓരോ നാടക ങ്ങളുടെയും പ്രേക്ഷക പ്രതികരണം അപ്പപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ ക്കുന്നു എന്നതും കൃത്യമായ അവലോകന ങ്ങള്‍ നടക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

ഉത്ഘാടന ദിവസത്തെ ഹാര്‍വെസ്റ്റ്‌ എന്ന നാടകത്തെ കുറിച്ച് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല. എന്നാല്‍ നവീനമായ അവതരണ സങ്കേതം പരീക്ഷിച്ച അബുദാബി യുവ കലാ സാഹിതി യുടെ കുറ്റവും ശിക്ഷയും കാണികളെ പിടിച്ചിരുത്തി എന്നും ദുബായ് യുവ കലാ സാഹിതി ഒരുക്കിയ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമ ലേഖനം എല്ലാ ത്തരം പ്രേക്ഷ കരെയും ലക്‌ഷ്യം വെച്ച് അവതരി പ്പിച്ചതും സംവിധായ കന്റെ സാന്നിദ്ധ്യം വിളിച്ച് അറിയിച്ച നാടകം ആയിരുന്നു എന്നുമാണ് പ്രേക്ഷക പ്രതികരണം.

കാണികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാടക ങ്ങള്‍ ആയിരുന്നു അബുദാബി ശക്തി യുടെ സ്വപ്ന മാര്‍ഗ്ഗം, കല അബുദാബി യുടെ തുഗ്ലക്ക് എന്നിവ.

എന്നാല്‍ പ്രേക്ഷക നുമായി സംവദി ക്കുന്നതില്‍ സ്വപ്ന മാര്‍ഗ്ഗം പരാജയപ്പെട്ടു എന്നാണു ഫെയ്സ് ബുക്ക്‌ അടക്കമുള്ള സമൂഹ മാധ്യമ ങ്ങളില്‍ പ്രതികരിച്ചു കണ്ടത്.

നാടകത്തിനുള്ളിലെ നാടകം അവതരിപ്പിക്കുന്നു എന്ന രീതിയില്‍ നാടക ക്യാമ്പിലെ വിശേഷങ്ങള്‍ അവതരിപ്പിച്ച കലയുടെ തുഗ്ലക്ക്, പ്രവാസി നാടക പ്രവര്‍ത്ത കരെയും സംഘാട കരേയും അവഹേളി ക്കാനാണ് ശ്രമിച്ചത് എന്നും ആക്ഷേപ ഹാസ്യ ത്തിന്റെ പേരില്‍ വ്യക്തി ഹത്യ നടത്തുക യായിരുന്നു എന്നും അഭിപ്രായം ഉയര്‍ന്നു.

ദുബായ് റിമബ്രന്‍സ് തിയേറ്റര്‍ അവതരിപ്പിച്ച ‘മൂകനര്‍ത്തകന്‍’ പരി പൂര്‍ണത യിലേക്കുള്ള പ്രയാണ ത്തില്‍ കാലിടറി വീണ കലാകാരന്റെ ജീവിത കഥ യായിരുന്നു. ഈ നാടകം മികച്ച രീതി യില്‍ അവതരി പ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിച്ചു.

വാര്‍ത്ത മാന കാല രാഷ്ട്രീയവും ചിന്തയും ആയിരുന്നു കനല്‍ ദുബായ് ‘ഒറ്റ്’ എന്ന നാടക ത്തിലൂടെ വേദിയില്‍ എത്തിച്ചത്. യേശുദേവനെ ഒറ്റി ക്കൊടുത്ത യൂദാസിന്റെ തനി പ്പകര്‍പ്പു കള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിത ത്തില്‍ ഉണ്ടെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ ആയിരുന്നു ഈ നാടകം.

സ്ത്രീ കളുടെ ജീവിതവും വര്‍ത്തമാന കാലത്ത് അവര്‍ അനുഭവി ക്കുന്ന പ്രശ്‌ന ങ്ങളുമാണ് ദുബായ് സ്പാര്‍ട്ടക്കസിന്റെ ‘പെണ്ണ്’ എന്ന നാടകം ചര്‍ച്ച ചെയ്തത്.

ഒന്‍പതാം ദിവസ മായ ഡിസംബര്‍ 28 ന് അബുദാബി നാടക സൗഹൃദം ഒരുക്കുന്ന നാടകം ‘ഞായറാഴ്ച്ച’ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on സമ്മിശ്ര പ്രതികരണങ്ങളോടെ അബുദാബി നാടകോത്സവം

മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

December 19th, 2014

അബുദാബി : യു. ഡി. എഫ്. മദ്യ നയം തിരുത്തി യതിലൂടെ കെ. എം. മാണി കോഴ വാങ്ങി മദ്യ മുതലാളിമാര്‍ക്ക് കീഴടങ്ങി യിരിക്കുക യാണ് എന്ന സത്യം സര്‍ക്കാര്‍ തന്നെ സമ്മതി ക്കുക യാണ് എന്നും നയം മാറ്റ ത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ ഷണ്ഡനായ മുഖ്യ മന്ത്രി യാണ്‌ താനെന്ന് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുക യാണ് എന്നും ഐ. എം. സി. സി. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മദ്യ നയ ത്തില്‍ മുസ്ലിം ലീഗ് നിലപാട് ഇരട്ടത്താപ്പ് ആണെന്നും മദ്യ നിരോധനം പ്രഖ്യാപിച്ച പ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയ തി ന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം എന്നും ഐ. എം. സി. സി. നാഷണല്‍ കമ്മറ്റി ഭാരവാഹി കളായ ടി. എസ്. ഗഫൂര്‍ ഹാജി, നൌഷാദ്ഖാന്‍ പാറയില്‍, മുസ്തഫ തൈക്കണ്ടി തുടങ്ങിയവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

ഇന്ത്യ – യു. എ. ഇ. ബന്ധം ഉന്നത നിലയില്‍: ടി. പി. സീതാറാം

December 19th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മില്‍ നില നില്‍ക്കുന്ന ശക്ത മായ ബന്ധം ചരിത്ര ത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയി ലാണ് എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം.

വിവിധ മേഖല കളില്‍ പ്രത്യേകിച്ച് നിക്ഷേപം, വാണിജ്യം, സാമ്പ ത്തിക രംഗ ങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരു രാഷ്ട്ര ങ്ങളും എടുത്തു പറയത്തക്ക വിധം സഹകരണം വിപുല പ്പെടുത്തി യിട്ടുണ്ട് എന്നും അദ്ദേഹം ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാമി’ന് നല്‍കിയ അഭിമുഖ ത്തില്‍ വ്യക്തമാക്കി.

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിന്‍െറ വാര്‍ഷിക സമ്മേളന ത്തിന്‍െറ ഭാഗ മായി ‘സമാധാന ത്തിലൂടെ ലോക ത്തിന്‍െറ നവോത്ഥാനം’ എന്ന തലക്കെട്ടില്‍ ഈ മാസം 21ന് നടക്കുന്ന ശൈഖ് സായിദ് അന്താ രാഷ്ട്ര സമാധാന സമ്മേളന ത്തെ കുറിച്ച ചോദ്യത്തിന്, ജന ങ്ങള്‍ക്കിടയില്‍ സമാധാനവും സഹകരണവും സ്നേഹവും ഊട്ടി ഉറപ്പി ക്കേണ്ട തിന്‍െറ പ്രാധാന്യം ലോക ജനതക്ക് കൈമാറുക യാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ യുടെ സാംസ്‌കാരിക മണ്ഡല ത്തില്‍ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകത്ത് സ്‌നേഹവും സമാധാനവും സഹ കരണവും വര്‍ധിപ്പിക്കാന്‍ ശൈഖ് സായിദ് നടത്തിയ ശ്രമങ്ങള്‍ സ്മരിക്ക പ്പെടുകയാണ് എന്നും ടി. പി. സീതാറാം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യ – യു. എ. ഇ. ബന്ധം ഉന്നത നിലയില്‍: ടി. പി. സീതാറാം

യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

സൗജന്യ നിയമ സഹായം ലഭിച്ചു: തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി

December 16th, 2014

salam-pappinisseri-epathram

ഷാര്‍ജ : പ്രമേഹ രോഗത്തെ തുടര്‍ന്ന് കാഴ്ച ശക്തി ഭാഗിക മായി നഷ്ട മായ സിദ്ദിഖ് കാത്തിം നിയമ പേരാട്ടത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമ സഹായമാണ് തിരുവനന്തപുരം കാരോട് സ്വദേശി സിദ്ദിഖിന് തുണയായത്.

രണ്ടു വര്‍ഷ മായി ഷാര്‍ജ യിലെ വാദി അല്‍ സെയ്ത്തൂണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി നോക്കി വരുക യായിരുന്നു സിദ്ദിഖ്.

ഇതിനിടയില്‍ പ്രമേഹ രേഗത്തെ തുടര്‍ന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. തുടര്‍ ചികിത്സക്കായും ജോലി ചെയ്യുന്നതിലുള്ള ബുദ്ധി മുട്ട് മൂലവും വിസ റദ്ദാക്കി നാട്ടിലേക്ക് പോകണ മെന്ന് കാണിച്ച് കമ്പനി അധികൃതര്‍ക്ക് കത്ത് നല്‍കി.

എന്നാല്‍ വിസ റദ്ദാക്കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് സിദ്ദിഖ് തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ചു.

തൊഴിലുടമ തൊഴില്‍ മന്ത്രാലയ ത്തില്‍ അറിയിച്ചത് ടെലിഫോണ്‍ കാര്‍ഡ് വില്പനയിലും മറ്റുമായി സിദ്ദിഖ് പണം തിരിമറി നടത്തി യിട്ടുണ്ടെന്നും ഈ തുക തിരികെ ലഭിക്കാതെ വിസ റദ്ദാക്കില്ല എന്നുമായിരുന്നു.

തുടര്‍ന്ന് ഷാര്‍ജ യിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. ദ്രുത ഗതി യില്‍ തന്നെ സൗജന്യ നിയമ സഹായ പദ്ധതി യിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനി ശ്ശേരി യുടെ നേതൃത്വ ത്തില്‍ വിസ റദ്ദാക്കാന്‍ വേണ്ട സഹായങ്ങള്‍ അഡ്വ. കെ. എസ്. അരുണ്‍, അഡ്വ. രമ്യ അരവിന്ദ്, അഡ്വ. രശ്മി ആര്‍ മുരളി അഡ്വ. ജാസ്മിന്‍ ഷമീര്‍ നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കി കൊടുക്കുക യായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായിരുന്ന സിദ്ദിഖ്, സ്ഥാപന ത്തിലെ പണമിട പാടുമായി ബന്ധമുണ്ടായിരുന്നില്ല എന്നും ആനുകൂല്യ ങ്ങള്‍ നല്‍കി നാട്ടിലേക്ക് അയക്കാ തിരിക്കാന്‍ വേണ്ടി സ്ഥാപന ഉടമ ഉണ്ടാക്കിയ കള്ളക്കഥ യാണിതെന്നും തൊഴില്‍ മന്ത്രാലയ ത്തിനെ, അലി ഇബ്രാഹീം അഡ്വക്കേറ്റസിലെ അഭിഭാഷക സംഘം ബോധ്യ പ്പെടുത്തി. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയ ത്തിന്റെ നിര്‍ദേശ പ്രകാരം തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കി സിദ്ദിഖിനെ നാട്ടിലേക്ക് അയക്കുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൊട്ടാവാടി : കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു
Next »Next Page » മലയാളി സമാജത്തിൽ വിന്റര്‍ ക്യാമ്പ് 18 മുതല്‍ »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine