പ്രവാസി വോട്ടവകാശം : ദുബായില്‍ സമ്മിശ്ര പ്രതികരണം

September 2nd, 2010

election-epathramദുബായ്‌ : പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ ലോക് സഭ കഴിഞ്ഞ ദിവസം അംഗീകരിച്ചുവെങ്കിലും ഇത് ഭാഗികമായി മാത്രമേ തങ്ങളുടെ ആവശ്യത്തിന്റെ പൂര്‍ത്തീകരണം ആവുന്നുള്ളൂ എന്നാണ് പ്രവാസികള്‍ കരുതുന്നത്. പല രാജ്യങ്ങളിലെയും പൌരന്മാര്‍ അവരുടെ ഗള്‍ഫില്‍ ഉള്ള എംബസികളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തുന്നത് പോലെ ഇന്ത്യാക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ ഉള്ള സംവിധാനം നടപ്പിലാകുമ്പോള്‍ മാത്രമേ പ്രവാസി വോട്ടവകാശം എന്ന ആശയം സമ്പൂര്‍ണ്ണം ആവുകയുള്ളൂ എന്നാണു ഭൂരിഭാഗം പ്രവാസികളും e പത്രം നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ പ്രവാസി വോട്ടവകാശം എന്ന തങ്ങളുടെ ചിര കാല സ്വപ്നം പൂവണിയുന്നതിനുള്ള ആദ്യ കാല്‍ വെപ്പ് എന്ന നിലയില്‍ യു. പി. എ. സര്‍ക്കാര്‍ നടത്തിയ നീക്കത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നതായും പലരും പറഞ്ഞു. പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രധാന മന്ത്രി നല്‍കിയ വാഗ്ദാനം പാലിച്ച അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വിദേശ ഇന്ത്യാക്കാരുടെ തികച്ചും ന്യായമായ ഒരു ആവശ്യമാണ്‌ അംഗീകരിച്ചു തന്നത് എന്നത് സ്വാഗതാര്‍ഹമാണ് എന്ന് സര്‍വേയില്‍ പങ്കെടുത്ത ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ പാസാക്കിയ ബില്ലിനെ ചൊല്ലി അത്രയ്ക്കൊന്നും ആഘോഷിക്കേണ്ടതില്ല എന്ന് കോണ്ഗ്രസ് പ്രതികരണ വേദി ദുബായ്‌ ഘടകം പ്രസിഡണ്ട് നൌഷാദ് നിലമ്പൂര്‍ പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ ന്യൂനപക്ഷമാണ്. ഭാരിച്ച ജീവിത ചിലവും, കുറഞ്ഞ വേതനവും, വര്‍ദ്ധിച്ചു വരുന്ന വിമാനക്കൂലിയും കണക്കിലെടുത്ത് ശരാശരി രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു പ്രവാസി ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തുന്നത്‌. അതായത് പ്രതിമാസം ഏതാണ്ട് അഞ്ച് ശതമാനം പ്രവാസികള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടാവൂ. പുതിയ നിയമ പ്രകാരം ഇവര്‍ക്ക്‌ തങ്ങളുടെ പാസ്പോര്‍ട്ട് കാണിച്ച് വോട്ട് രേഖപ്പെടുത്താന്‍ കഴിയും. ഇത് പ്രവാസി ജന സംഖ്യയുടെ വെറും അഞ്ച് ശതമാനത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ എന്നിരുന്നാലും ഇത് സ്വാഗതാര്‍ഹമാണ്. കാരണം പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭിക്കുന്നതോട് കൂടി പ്രവാസികള്‍ ഒരു വോട്ട് ബാങ്കായി പരിഗണിക്കപ്പെടും. പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് അവ ആഹിക്കുന്ന രാഷ്ട്രീയ പരിഗണനയും ലഭിക്കും എന്നും നൌഷാദ് നിലമ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിശുദ്ധ ഖുര്‍ആന്‍ മല്‍സരത്തില്‍ മലയാളി വിദ്യാര്‍ത്ഥി

September 1st, 2010

jabir-hamza-epathram

ദുബായ്‌ : ദുബായ്‌ അന്താരാഷ്‌ട്ര വിശുദ്ധ ഖുര്‍ആന്‍ പുരസ്കാര ഹിഫ്ള് മല്‍സരത്തില്‍ ഇന്ത്യയെ പതിനിധീകരിച്ച് പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥി ഹാഫിസ്‌ ജാബിര്‍ ഹംസയെ ദുബായ്‌ കിരീടാവകാശി ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ അല്‍ മക്തൂം ആദരിച്ചു.

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബൂദാബി യില്‍ പെയ്ഡ്‌ പാര്‍ക്കിംഗ് വ്യാപകമാവുന്നു

July 15th, 2010

mawaqif-pay-to-park-epathramഅബുദാബി: അബുദാബിയിലെ രണ്ടു സ്ഥലങ്ങളില്‍ കൂടി  ‘മവാഖിഫ്‌ പെയിഡ് പാര്‍ക്കിംഗ്’ നിലവില്‍ വന്നു. ആദ്യ മേഖല ഖലീഫ സ്ട്രീറ്റ്‌,   ഈസ്റ്റ്‌ റോഡ്‌, കോര്‍ണീഷ് റോഡ്‌, സ്ട്രീറ്റ്‌ നമ്പര്‍ 6  എന്നിവിട ങ്ങളിലാണ്.  1,937  ‘പാര്‍ക്കിംഗ് ബേ’ കളുണ്ടാവും. രണ്ടാമത്തെ മേഖലയില്‍ 614  ‘പാര്‍ക്കിംഗ് ബേ’ കള്‍ എയര്‍പോര്‍ട്ട് റോഡ്‌,  കോര്‍ണീഷ് റോഡ്‌ എന്നിവിട ങ്ങളിലുമാണ്. രണ്ടു മേഖല കളിലും ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച   വരെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം നിരക്കില്‍ ‘പ്രീമിയം പാര്‍ക്കിംഗ്’ അനുവദിക്കും. ഇവിടെ  ഒരു തവണ 4 മണിക്കൂര്‍ മാത്രമേ വാഹനം നിര്‍ത്തിയിടാന്‍ പാടുള്ളൂ.  മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ്‌ അടക്കാവുന്നതു മായ ‘സ്റ്റാന്‍ഡേര്‍ഡ്‌’   എന്നിങ്ങനെയുള്ള  വിഭാഗ ങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.
 
സ്റ്റാന്‍ഡേര്‍ഡ്‌ ബേ യ്ക്ക് സമീപം   താമസി ക്കുന്നവര്‍ക്ക്‌, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്(DoT)  റെസിഡന്‍ഷ്യല്‍  പെര്‍മിറ്റ്‌  അനുവദിക്കും. ഒരു കുടുംബത്തിന് രണ്ടു പെര്‍മിറ്റു കള്‍ ലഭിക്കും. വാഹന ഉടമയുടെ പിതാവ്, മാതാവ്, ഭാര്യ/ ഭര്‍ത്താവ്‌,  മക്കള്‍  എന്നിവര്‍ക്ക്‌ പെര്‍മിറ്റിന് അപേക്ഷിക്കാം.  വിസ /  പാസ്പോര്‍ട്ട് കോപ്പി,   കെട്ടിട വാടക / ഉടമസ്ഥാവകാശം എന്നിവ യുമായി ബന്ധപ്പെട്ട രേഖ, ഏറ്റവും അവസാനം അടച്ച വൈദ്യുതി ബില്‍, വാഹന ത്തിന്‍റെ ഉടമാവകാശ രേഖ, വാഹന ഉടമ യല്ലാ അപേക്ഷി ക്കുന്നത് എങ്കില്‍  അപേക്ഷ കനും, വാഹന ഉടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖ  എന്നിവ ഹാജരാക്കണം.  ആദ്യത്തെ പെര്‍മിറ്റ്‌ ഒരു വര്‍ഷ ത്തിന് 800 ദിര്‍ഹവും, രണ്ടാമത്തെ പെര്‍മിറ്റ്‌ ലഭിക്കാന്‍  1200 ദിര്‍ഹവും അടക്കണം. ഇങ്ങിനെ ലഭിക്കുന്ന പെര്‍മിറ്റ്‌ പരിശോധ കര്‍ക്ക് വ്യക്തമായി  കാണും വിധം വാഹന ങ്ങളില്‍ പ്രദര്‍ശി പ്പിക്കണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ പെട്രോള്‍ വില വര്‍ദ്ധന

July 13th, 2010

petrol-price-hike-epathramഅബുദാബി :  യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ്‌ പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ്‌ തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.

പെട്രോള്‍ വിതരണ ക്കമ്പനികള്‍ വര്‍ഷ ങ്ങളായി നേരിട്ടു വരുന്ന നഷ്ടം നികത്താനുള്ള നടപടി യുടെ ആദ്യ പടിയാണ് ഈ വില വര്‍ദ്ധന എന്നാണ് വിതരണ ക്കമ്പനികള്‍ പുറപ്പെടുവിച്ച പ്രസ്താവന യില്‍ വ്യക്തമാക്കി യിരിക്കുന്നത്.

വരും നാളു കളില്‍ വീണ്ടും വില വര്‍ദ്ധിക്കും എന്ന സൂചന യുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസ ത്തില്‍ പെട്രോളിന്‍റെ വില പതിനൊന്നു ശതമാനം വര്‍ദ്ധി പ്പിച്ചിരുന്നു. പെട്രോള്‍ വില്‍ക്കുന്ന തിന്‍റെ യൂണിറ്റ് ഗ്യാലനില്‍ നിന്ന് ലിറ്ററാക്കി മാറ്റുക യും പെട്രോളിന്‍റെ വില ലിറ്ററി ലേക്ക് മാറ്റി നിശ്ചയി ക്കുകയും ചെയ്തു.  മെട്രിക് സമ്പ്രദായ ത്തിലേക്കുള്ള സമ്പൂര്‍ണ മാറ്റം എന്ന നിലയില്‍ ആയിരുന്നു ഇതിനെ കണ്ടിരുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍

June 28th, 2010

kerala-economic-forum-epathramദുബായ്‌ : കേരള എക്കണോമിക്‌ ഫോറത്തിന്റെ കീഴില്‍ “കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദുബായ്‌ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ വളരെയധികം നിക്ഷേപ സാദ്ധ്യതകള്‍ ഉണ്ടെന്നും മലയാളികള്‍, പ്രത്യേകിച്ചും വിദേശ മലയാളികള്‍ വേണ്ട വിധം അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും, കേരളത്തിലെ അസംസ്കൃത സാധനങ്ങള്‍ വിദേശത്ത് കൊണ്ട് പോയി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മലയാളികള്‍ക്ക് തന്നെ വില്‍ക്കുന്നു.

നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് കെ. ഇ. എഫ്. ചെയര്‍മാന്‍ അഡ്വ. നജീതും, കെ. വി. ഷംസുദ്ദീനും മറുപടി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംഗീത നൃത്ത സന്ധ്യ ദുബായില്‍ അരങ്ങേറി
Next »Next Page » എന്റെ കേരളം ചോദ്യോത്തര പരിപാടി »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine