എക്സ്പോ-2020 ടിക്കറ്റ്​ നിരക്ക് : എല്ലാ ദിവസവും 45 ദിർഹം മാത്രം

February 13th, 2022

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വാരാന്ത്യ അവധി ദിനങ്ങളില്‍ അടക്കം ഇനി എല്ലാ ദിവസങ്ങളിലും എക്സ്പോ യിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 45 ദിർഹം ആയിരിക്കും. പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹം, വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിര്‍ഹം എന്നിങ്ങനെ ആയിരുന്നു ടിക്കറ്റ് നിരക്കുകള്‍.

സീസൺ ടിക്കറ്റിന്‍റെ നിരക്ക് 495 ദിര്‍ഹം ആയിരുന്നത് 195 ദിർഹമായി കുറച്ചിരുന്നു. 18 വയസ്സിനു താഴെ ഉള്ളവർക്കും 59 വയസ്സിനു മുകളില്‍ ഉള്ളവർക്കും പ്രവേശനം സൗജന്യം ആയിരിക്കും. എക്സ്പോ പാസ്സിനുള്ള നിരക്കിൽ അമ്പതു ശതമാനം ഇളവു വരുത്തിയതായി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് ബാഗു കൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

February 12th, 2022

one-time-use-plastic-bags-banned-in-dubai-ePathram
ദുബായ് : 2022 ജൂലായ് മുതല്‍ ദുബായില്‍ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരിക്കല്‍ മാത്രം ഉപയോഗി ക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം രാജ്യത്ത് പൂർണ്ണ നിരോധനം കൊണ്ടു വരുന്നതിന് മുന്നോടി ആയിട്ടാണ് പുതിയ നിയന്ത്രണ ങ്ങള്‍ കൊണ്ടു വരുന്നത്.

പുനര്‍ ഉപയോഗം സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് ബാഗു കൾക്ക് ജൂലായ് ഒന്നു മുതൽ 25 ഫിൽസ് ഈടാക്കുവാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍ സില്‍ തീരുമാനിച്ചു. റസ്റ്റോറന്‍റുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാർമസികള്‍, ടെക്സ്റ്റൈൽസ്, ഓൺ ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ പ്രോത്സാഹി പ്പിക്കുവാൻ കച്ചവട സ്ഥാപനങ്ങൾക്ക് അധികൃതര്‍ നിർദ്ദേശം നൽകി.

ഭക്ഷണം പാർസൽ ചെയ്യുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ, പ്ലാസ്റ്റിക്ക് കപ്പുകള്‍, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവ അടക്കം 16 ഉല്‍പ്പന്നങ്ങ ളുടെ നിരോധനം അധികൃതരുടെ പരിഗണനയിലാണ്.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

പരിസ്ഥിതി ആഘാതം കുറക്കു വാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടി കളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്.

camel-made-with-plastic-bags-ePathram

പ്ലാസ്റ്റിക് സഞ്ചി വിമുക്തമാക്കാനുള്ള സന്ദേശവുമായി പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ട് നിര്‍മ്മിച്ച ഒട്ടകം

പ്ലാസ്റ്റിക് ബാഗുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ തിന്ന് 300 ഒട്ടകങ്ങൾ ചത്തു എന്നുള്ള റിപ്പോര്‍ട്ട് അബുദാബി എൻവയൺമെന്‍റ് ഏജൻസി പുറത്തു വിട്ടിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്പോ-2020 : കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

February 1st, 2022

expo-2020-dubai-uae-new-logo-ePathram

ദുബായ് : എക്സ്പോ-2020 യിലെ കേരള പവലിയൻ ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമ – വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. കേരളത്തിന്‍റെ കലാ-സാംസ്‌കാരിക പൈതൃകം തനതു പരമ്പരാഗത ശൈലിയിൽ പവലിയനിൽ അവതരിപ്പിക്കും.

കേരള പവലിയനിൽ ഫെബ്രുവരി 4 മുതൽ 10 വരെ നടക്കുന്ന ‘കേരള വീക്കി’ ൽ വ്യത്യസ്ത പദ്ധതി കൾ, നിക്ഷേപ മാർഗ്ഗ ങ്ങൾ, ടൂറിസം, ഐ. ടി., സ്റ്റാർട്ടപ്പ് തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങള്‍ നടക്കും. സുപ്രധാന മേഖല കളിലെ നിക്ഷേപത്തിനുള്ള ബിസിനസ്സ് സാദ്ധ്യത കളും ഈസ് ഓഫ് ഡൂയിംഗ് ബിസി നസ്സ്, കെ-സ്വിഫ്റ്റ് പോർട്ടൽ, എം. എസ്. എം. ഇ. ഫെസിലിറ്റേഷൻ ആക്റ്റ് തുടങ്ങിയവയിലെ സമീപ കാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങൾ വ്യവസായ വകുപ്പ് പ്രദർശിപ്പിക്കും.

പ്രവാസികളുടെ ക്ഷേമ-സാമൂഹിക ആനുകൂല്യങ്ങളും ബിസിനസ്സ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നോർക്ക വകുപ്പ് നൽകും.

കേരളാ അടിസ്ഥാനത്തില്‍ ഉള്ള സ്റ്റാർട്ടപ്പുകളെ യു. എ. ഇ. യിൽ നിന്നുള്ള നിക്ഷേപകരുമായി ഐ. ടി. & സ്റ്റാർട്ടപ്പ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാർട്ടപ്പുകളുടെ വിജയ ഗാഥകൾ പങ്കിടുകയും ചെയ്യും.

കാരവൻ ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതി കളെയും ടൂറിസ വുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ്സ് അവസര ങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും. ബിസിനസ്സ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും മീറ്റിംഗു കൾക്കും സൗകര്യവും ഉണ്ടായിരിക്കും എന്ന് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

January 11th, 2022

wps-in-uae-wages-protection-system-ePathram
അബുദാബി : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓരോ മാസവും കൃത്യ സമയത്തു തന്നെ മുഴുവൻ ശമ്പളവും നൽകണം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം. നിശ്ചിത ദിവസത്തിന് ഉള്ളിൽ തന്നെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു. പി. എസ്.) വഴി ശമ്പളം ജീവനക്കാരുടെ ബാങ്ക് എക്കൗണ്ടില്‍ നൽകണം. അല്ലാത്ത പക്ഷം കമ്പനികള്‍ പിഴ ഒടുക്കേണ്ടി വരും എന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം വേതനം കൈമാറ്റം ചെയ്യപ്പെട്ടില്ല എങ്കിൽ അത് നിയമ ലംഘനമാണ്.

ഡബ്ല്യു. പി. എസ്. സംവിധാനത്തിലൂടെ നിശ്ചിത സമയത്തു തന്നെ ശമ്പളം നൽകിയില്ല എങ്കിൽ ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന രീതിയില്‍ പിഴ ചുമത്തും. കൃത്യസമയത്ത് കൃത്യമായ ശമ്പളം നൽകിയാൽ തൊഴിലാളിയുടെ ഉത്പാദന ക്ഷമത വർദ്ധിക്കും എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.  (MOHRE_UAE)

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്

September 30th, 2021

ma-yousufali-epathram
മസ്‌കത്ത് : വിദേശികളായ നിക്ഷേപകര്‍ക്കു വേണ്ടി ഒമാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘ കാല റെസിഡന്‍സ് വിസാ സംവിധാന ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍ മാനുമായ എം. എ. യൂസഫലിക്ക് അംഗീകാരം.

മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്ന് ആദ്യത്തെ റെസിഡന്‍സ് വിസ എം. എ. യൂസഫലി ഏറ്റു വാങ്ങി.

യു. എ. ഇ. യുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവ യും ഇതിനു മുമ്പ് എം. എ. യൂസഫലിക്ക് ലഭിച്ചിരുന്നു. യു. എ. ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ ജേതാവു കൂടിയാണ് അദ്ദേഹം.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാദ്ധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തി പ്പെടുത്തുക, നിക്ഷേപ ത്തില്‍ ഗുണ പരത ഉറപ്പു വരുത്തുക തുടങ്ങി യവയിലൂടെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്ന മുന്‍നിര നിക്ഷേ പകര്‍ക്കാണ് ഒമാന്‍ ഇത്തര ത്തില്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസാ പരിഗണന നല്‍കുന്നത്.

എം. എ. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്ക് ഒന്നാം ഘട്ട ത്തില്‍ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ നല്‍കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർ മാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു
Next »Next Page » വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine