യു.എ.ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം

September 28th, 2012

uae-exchange-addc-epathram

അബുദാബി : അബുദാബിയിലെ ജല – വൈദ്യുതി ബില്ലുകള്‍ അടയ്ക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് യു. എ. ഇ. എക്സ്ചേഞ്ച് വഴി സൗകര്യം ഒരുങ്ങി. യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ 120ല്‍ പരം ശാഖകളില്‍ എവിടെയും ഉപഭോക്താക്കള്‍ക്ക് ഏത് ദിവസവും ബില്‍ അടക്കാവുന്നതിനും തത്സമയം തന്നെ അത് അതാതു അക്കൗണ്ടിൽ വകയിരുത്തുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ധാരണാ പത്രത്തില്‍ അബുദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനിയും യു. എ. ഇ. എക്സ്ചേഞ്ച്ഉം ഒപ്പു വെച്ചു.

എ. ഡി. സി. സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആക്ടിംഗ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ മുഹമ്മദ്‌ ബിന്‍ ജർഷും യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്‌ പ്രമോദ് മങ്ങാടും യഥാക്രമം ഇരു ഭാഗത്തെയും പ്രതിനിധീകരിച്ച് ഒപ്പു വെച്ചു.

ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവൻ, കണ്‍ട്രി ഹെഡ് വര്‍ഗീസ്‌ മാത്യു ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. ഉപഭോക്താക്കള്‍ക്കു മേല്‍ അധികമായി ഒരു ചാര്‍ജ്ജും ഈടാക്കാതെ യാണ് ഈ സൗകര്യം ഏര്‍പ്പെടുത്തി യിട്ടുള്ളത്.

എ. ഡി. സി. സി. യും യു. എ. ഇ. എക്സ്ചേഞ്ച്ഉം ഒരേ പോലെ ഉപഭോക്താക്കളുടെ താല്പര്യങ്ങളും സൗകര്യങ്ങളും പരിഗണിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലക്ക് ഈ സംയുക്ത സംരംഭം വലിയ നാഴികക്കല്ലാണെന്നും, യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ സുദീര്‍ഘവും സ്തുത്യര്‍ഹവുമായ പാരമ്പര്യവും വിശ്വസ്തതയും, ഒപ്പം രാജ്യത്തുടനീളമുള്ള ശാഖാ ശൃംഖലയും എ. ഡി. സി. സി. ബില്‍ പെയ്മെന്റ്സിന് വളരെ സഹായകമാണെന്നും എഞ്ചിനീയര്‍ മുഹമ്മദ്‌ ബിന്‍ ജർഷ് പറഞ്ഞു.

‘സേവനം ഞങ്ങളുടെ നാണയം’ എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, അബുദാബി യില്‍ നിന്നാരംഭിച്ച് ആഗോള തലത്തില്‍ വേരുറപ്പിക്കുമ്പോഴും, സ്വദേശത്തെ പ്രിയപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണമാണ്‌ എ. ഡി. സി. സി. യോടൊപ്പമുള്ള ഈ പങ്കാളിത്തമെന്നും ഇരു കൂട്ടരുടെയും ഉപഭോക്താക്കള്‍ക്ക് എളുപ്പവും സമയലാഭവും ഇതിലൂടെ ലഭിക്കുമെന്നും പ്രമോദ് മങ്ങാട് സൂചിപ്പിച്ചു.

ദുബായ് മെട്രോയിലെ 14 ശാഖകള്‍ ഉള്‍പ്പെടെ യു. എ. ഇ. യില്‍ മാത്രം 120ല്‍ പരം ശാഖകളുള്ള യു. എ. ഇ. എക്സ്ചേഞ്ച്, ഇവയില്‍ എവിടെയും എ. ഡി. സി. സി. ജല – വൈദ്യുത ബില്ലുകളിന്മേല്‍ പണം സ്വീകരിക്കും. മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ കറന്‍സി എക്സ്ചേഞ്ച്, സ്മാര്‍ട്ട്‌ പേ – ഡബ്ലിയു. പി. എസ്. പേ റോള്‍ സൊല്യൂഷൻ, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്‍ പെയ്മെന്റ്സ്, സ്കൂള്‍ ഫീ പെയ്മെന്റ് തുടങ്ങി ജനോപകാര പ്രദമായ നിരവധി സേവനങ്ങളും ഉത്പന്നങ്ങളും നേരത്തെ മുന്നോട്ടു വെച്ച യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ ഏറ്റവും പുതിയ ദൗത്യമാണ് ഇത്.

എ. ഡി. സി. സി. യും ഈയിടെ വിവിധങ്ങളായ സുഗമ മാര്‍ഗങ്ങളാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തി യിരിക്കുന്നത്. വെബ്‌ സൈറ്റ് വഴിയും ഐ. വി. ആര്‍. സിസ്റ്റം വഴിയും 800 2332 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയുമൊക്കെ ബില്‍ പെയ്മെന്റ് സംവിധാനം ലഭ്യമാണ്. കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ചില ബാങ്കുകളിലും അഡനോൿ പെട്രോള്‍ സ്റ്റേഷൻ, എമിറേറ്റ്സ് പോസ്റ്റ്‌ ഓഫീസ്, ഷോപ്പിംഗ്‌ സെന്റര്‍ എന്നിവിടങ്ങളിലും എ. റ്റി. എം. സ്ഥാപിച്ചിട്ടുമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികൾക്ക് ഒരു സുരക്ഷാ പദ്ധതി

September 8th, 2012

mahatma-gandhi-pravasi-suraksha-yojana-epathram

ദുബായ് : പ്രവാസി കാര്യ വകുപ്പ് പ്രവാസി ഇന്ത്യാക്കാർക്കായി ഒരു പുതിയ സാമ്പത്തിക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന് പേരിട്ട ഈ പദ്ധതി എമിഗ്രേഷൻ ക്ലിയറൻസ് അവശ്യമുള്ള തൊഴിലാളികളെ ഉദ്ദേശിച്ചാണ് കൊണ്ടു വന്നത്. താഴെക്കിടയിലുള്ള തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള സർക്കാർ നിബന്ധനയാണ് എമിഗ്രേഷൻ ക്ലിയറൻസ്. ഇത് ആവശ്യമുള്ള തൊഴിലാളികളുടെ വിസയും തൊഴിൽ കരാറും പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ ഇവർക്ക് ഇന്ത്യക്ക് വെളിയിലേക്ക് പോകാൻ അനുമതി ലഭിക്കൂ. ഇത്തരക്കാർക്ക് ലഭ്യമാക്കിയ ഈ സുരക്ഷാ പദ്ധതി പ്രകാരം അഞ്ചു വർഷം വരെ സർക്കാർ ഒരു നിശ്ചിത തുക തൊഴിലാളിയുടെ പങ്കിനോടൊപ്പം പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരു സൌജന്യ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും. മരണമടഞ്ഞാൽ കുടുംബത്തിന് 75000 രൂപയും അംഗ വൈകല്യം സംഭവിച്ചാൽ 37500 രൂപയും നൽകും.

അരോഗ്യമുള്ള കാലത്തോളം കഠിനാദ്ധ്വാനം ചെയ്ത് തങ്ങളുടെ കുടുംബത്തിലേക്ക് പണം അയക്കുകയും തൊഴിൽ നഷ്ടപ്പെട്ടോ അരോഗ്യം നശിച്ചോ തിരികെ നാട്ടിൽ എത്തിയാൽ സമ്പാദ്യമോ പണമോ ഇല്ലാതെ വീട്ടുകാർക്ക് ഭാരമായി തീരുകയും ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകും ഈ പുതിയ പദ്ധതി. ഇതിന്റെ ആദ്യ ഓഫീസ് ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിൽ തുറന്നിട്ടുണ്ട്. ഇന്ത്യക്ക് വെളിയിലെ ആദ്യ ഓഫീസ് ഈ മാസം യു. എ. ഇ. യിൽ പ്രവർത്തനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800-113-090 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ പ്രവാസി കാര്യ വകുപ്പിന്റെ വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലുലു എക്സ്ചേഞ്ച് മദീനാ സായിദ്‌ ഷോപ്പിംഗ് കോംപ്ലക്സില്‍

July 21st, 2012

yousufali-lulu-intl-exchange-opening-ePathram
അബുദാബി : നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാള്‍ മദീനാ സായിദ്‌ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. യു. എ. ഇ. യിലെ പതിനഞ്ചാമത്തെയും ആഗോള തലത്തിലെ നാല്പത്തി ഒന്നാമത്തെയും ശാഖ യാണിത്.

എം. കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയരക്ടര്‍ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ച് സി. ഇ. ഓ. അദീബ് അഹമ്മദ്‌, നാരായണ്‍ പ്രധാന്‍, തുടങ്ങി നിരവധി പ്രമുഖര്‍ സന്നിഹിത രായിരുന്നു.

ഒരു ഷോപ്പിംഗ് മാളില്‍ എത്തിയാല്‍ എല്ലാം ലഭ്യമാവുന്ന ഈ കാലഘട്ടത്തില്‍ ഒരു ഉപഭോക്താവിന് ലുലു വില്‍ നിന്നും ഷോപ്പിംഗ് മാത്രമല്ല പണം അയക്കുന്നത് അടക്കം എല്ലാ സൌകര്യങ്ങളും കിട്ടാവുന്ന ഒരു അവസ്ഥ ഉണ്ടാക്കുക എന്ന താണ് തങ്ങളുടെ ലക്‌ഷ്യം എന്നും ഇതിന്റെ ഭാഗ മായാണ് പുതിയ ശാഖ തുടങ്ങിയത് എന്നും എക്സ്ചേഞ്ച് ഉല്‍ഘാടനം ചെയ്തു കൊണ്ട് എം.എ. യൂസഫലി പറഞ്ഞു.

ലുലു എക്സ്ചേഞ്ചിന് നൂറു ശാഖകള്‍ എന്ന ലക്ഷ്യ ത്തിലേക്ക് നീങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലുലു വിന് ജനങ്ങളില്‍ നിന്നും വിശിഷ്യാ മലയാളി സമൂഹ ത്തില്‍ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ഈ ലക്ഷ്യത്തില്‍ എത്താന്‍ സഹായിക്കുന്നത് എന്നും എം. എ. യൂസഫലി കൂട്ടിച്ചേര്‍ത്തു.

(ഫോട്ടോ : ഹഫ്സ്ല്‍ – ഇമ അബുദാബി)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസികളുടെ പണത്തിന് സേവന നികുതി ഈടാക്കില്ല

July 11th, 2012

indian-rupee-epathram

ദുബായ് : പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മേൽ സേവന നികുതി ഈടാക്കാനുള്ള സർക്കാർ നീക്കം വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചതായി സൂചന. നാട്ടിലേക്ക് പണം അയക്കുമ്പോൾ ധന വിനിമയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന്റെ ഒരംശം നാട്ടിലെ ബാങ്കുകൾക്ക് ഉള്ളതാണ്. സാധാരണയായി പ്രവാസികളിൽ നിന്നും ഈടാക്കുന്ന 15 ദിർഹം ഫീസിൽ നിന്നും ഒന്നോ രണ്ടോ ദിർഹമാണ് നാട്ടിലെ ബാങ്കുകൾക്ക് നൽകു ന്നത്. ചില ബാങ്കുകൾ ഈ പണം ഈടാക്കാറുമില്ല. ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുന്ന ഫീസിന്റെ (അതായത് ഒന്നോ രണ്ടോ ദിർഹത്തിന്റെ) 12.36 ശതമാനമാണ് സർക്കാർ സേവന നികുതിയായി ഈടാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെ സോഷ്യൽ മീഡിയകളും ചില മാദ്ധ്യമങ്ങളും ഏറെ പെരുപ്പിച്ചാണ് ചിത്രീകരിച്ചത്. അയയ്ക്കുന്ന പണത്തിന്റെ 2.36 ശതമാനം നികുതിയാണ് നൽകേണ്ടി വരിക എന്ന് പലരും തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം.

ഏതായാലും പ്രവാസികളുടേയും മറ്റ് സംഘടനകളുടേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ നീക്കം സർക്കാർ ഉപേക്ഷിച്ചതായി ദുബായ് സിറ്റി എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിങ്ങ് മാനേജർ എബി പൌലോസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

49 of 521020484950»|

« Previous Page« Previous « വിദ്യാഭ്യാസ സഹായ പദ്ധതി വയനാട് ജില്ലയില്‍
Next »Next Page » വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും »



  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine