ലഗ്ഗേജ് പരിശോധന : അബുദാബിയില്‍ നൂതന സംവിധാനം

September 10th, 2013

abudhabi-international-air-port-ePathram
അബുദാബി : അന്താരാഷ്‌ട്ര വിമാന ത്താവള ത്തില്‍ യാത്രക്കാരുടെ ലഗേജും ബാഗേജും മറ്റു കാര്‍ഗോ പാക്കുകളും പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ലഹരി വസ്തുക്കള്‍, ആയുധങ്ങള്‍, പ്രത്യേക അനുമതി ഇല്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത അമൂല്യ സാധനങ്ങള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിവുള്ളതാണ് പുതിയ സംവിധാനം.

ന്യൂട്രോണ്‍ പവര്‍കൊണ്ടും എക്സറേ കിരണങ്ങളും വഴി പ്രവര്‍ത്തിക്കുന്ന ഉപകരണ ത്തിന് AC60115XN എന്നാണു പേര്‍. യാത്ര ക്കാരുടെ ചെറിയ പെട്ടികള്‍ മുതല്‍ വലിയ കണ്ടെയ്‌നറുകളും മറ്റു വാഹന ങ്ങളും പരിശോധി ക്കാന്‍ ഈ സംവിധാന ത്തിനു കഴിയും. കണ്ടെയ്‌നറു കളില്‍ ഒളിപ്പിച്ചുള്ള മനുഷ്യ ക്കടത്ത് കണ്ടു പിടിക്കാനും സാധിക്കും. അബുദാബി യില്‍ കാര്‍ഗോ വിമാന ചരക്കു കളും ഇനി മുതല്‍ ഇതിലൂടെ പരിശോധി ച്ചായിരിക്കും കടത്തി വിടുക.

മണിക്കൂറില്‍ 40 കണ്ടെയ്‌നറുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മറ്റൊരു സവിശേഷത യാണ്.

പ്രത്യേകം പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരായിരിക്കും ഇത് കൈ കാര്യം ചെയ്യുക. വലിയ കാര്‍ഗോ ബാഗുകളും കണ്ടെയ്‌നറുകളും കൃത്യമായി പരിശോധിക്കാന്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇത് വഴി പൂര്‍ണമായും ഇല്ലാതാകുമെന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു

September 7th, 2013
jet-airways-abudhabi-cochin-flight-ePathram
അബുദാബി : ഗള്‍ഫില്‍ നിന്നും ഇന്ത്യ യിലേക്കുള്ള  ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു.

കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം വിമാന ത്താവള ങ്ങളിലേ ക്കാണ് ജെറ്റ്‌ എയര്‍ വേയ്സ്‌ കൂടുതൽ സര്‍വീസുകൾ ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ മെയ്‌ മാസ ത്തിലാണ് കൊച്ചി യിലേക്ക് ജെറ്റ്‌ എയര്‍ വേയ്സ്‌ വിമാന സര്‍വീസ്‌ ആരംഭിച്ചത്.

മൂന്ന് വര്‍ഷ ത്തിനകം അബുദാബി – ഇന്ത്യന്‍ റൂട്ടില്‍ വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ അര ലക്ഷമായി ഉയർത്തുമെന്നും  അബുദാബി യില്‍ നിന്ന് ഇന്ത്യ യിലെ അഞ്ച് വിമാന ത്താവള ങ്ങളിലേക്ക്  കൂടുതൽ സര്‍വീസുകൾ ഉടൻ ആരംഭിക്കും എന്നും ജെറ്റ്‌ എയര്‍ വേയ്സ്‌ അധികൃതര്‍  അറിയിച്ചു. നവംബര്‍ മാസം മുതൽ പുതിയ സര്‍വീസുകൾ ആരംഭിക്കും.

ഇപ്പോള്‍ കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിട ങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. താമസി യാതെ  ജെറ്റ് എയര്‍വേസിന്‍െറ ഇന്ത്യ യിലേക്കുള്ള പ്രതിവാര സര്‍വീസു കളുടെ എണ്ണ ത്തില്‍ നാലിരട്ടിയോളം വര്‍ദ്ധനവ്‌ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ 13700 സീറ്റു കളാണ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ളത്. ഈ വര്‍ഷം തന്നെ ഇത് 24700 ആയി ഉയർത്തും എന്നും 2014ല്‍ 12800 സീറ്റും 2015ല്‍ 12870 സീറ്റും ആയി വര്‍ദ്ധിപ്പിക്കും എന്നും അവർ അറിയിച്ചു.

അവധി ദിവസ ങ്ങളില്‍  കൂടിയ നിരക്ക് കൊടുത്ത് യാത്ര ചെയ്യുകയും ടിക്കറ്റ് കിട്ടാതെ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസി കൾക്കും ജെറ്റ് എയര്‍വേസിന്‍െറ പുതിയ സര്‍വീസുകള്‍ ഒരു പരിധി വരെ പരിഹാരമാക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഗേജ് : എയര്‍ ഇന്ത്യ നീതി പാലിക്കണം

August 24th, 2013

air-india-express-epathram ദുബായ് : എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് പരിധി വെട്ടി ക്കുറച്ചതി ലൂടെ എയര്‍ ഇന്ത്യ വീണ്ടും സാധാരണ ക്കാരായ പ്രവസി കളില്‍നിന്ന് ആകാശ ക്കൊള്ളയ്ക്ക് തുനിഞ്ഞിരിക്കുക യാണെന്ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

അനധികൃത മായി പണം കൊയ്യാനുള്ള ശ്രമ ങ്ങളില്‍നിന്ന് ഇന്ത്യ ക്കാരുടെ സ്വന്തം വിമാന കമ്പനി എന്ന് അവകാശ പ്പെടുന്ന എയര്‍ ഇന്ത്യ പിന്തിരിയണം.

പ്രവാസി ഇന്ത്യ ക്കാരോട് നീതി പാലിക്കണമെന്നും കെ. ഡി. പി. എ. രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട്, പ്രസിഡന്‍റ് രാജന്‍ കൊളാവി പ്പാലം, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, ട്രഷറര്‍ ജമീല്‍ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യാ ബാഗേജ് പ്രശ്‌നം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തും : എ. കെ. ആന്റണി

August 24th, 2013

minister-ak-antony-ePathram
അബുദാബി : ബാഗേജ് വെട്ടിക്കുറച്ച എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുന:പരിധിക്കണം എന്ന പ്രവാസി മലയാളി കളുടെ ആവശ്യം പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റേയും യു. പി. എ. അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും ശ്രദ്ധയിൽ പ്പെടുത്തും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി.

indian-media-abudhabi-delegation-team-with-minister-ak-antony-ePathram

ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദർശിച്ച ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള പ്രവാസി ഇന്ത്യ ക്കാരുടെ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട നിവേദക സംഘ ത്തിനാണ് അദ്ദേഹം ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.

ബാഗേജ് 30 കിലോയിൽ 20 കിലോ ആയാണ് എയർ ഇന്ത്യ എക്‌സപ്രസ് വെട്ടിക്കുറച്ചത്. ഈ മാസം 22 മുതൽ ഇത് പ്രാബല്യ ത്തിൽ വന്നു. ഗൾഫിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികള്‍ ക്കാണ് ഈ നടപടി ഏറ്റവും കൂടുതൽ ബുദ്ധി മുട്ടുണ്ടാക്കുന്ന തെന്ന് നിവേദക സംഘം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

പ്രവാസി കളിൽ നിന്ന് ഇത്തരം ആവശ്യവുമായി ആദ്യ മായാണ് ഒരു നിവേദക സംഘം ഡൽഹിയിൽ എത്തുന്ന തെന്ന് എ. കെ. ആന്റണി അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ ഗൗരവ ത്തോടെ വിഷയം പ്രധാന മന്ത്രിയുടെയും സോണിയ ഗാന്ധിയുടേയും ശ്രദ്ധയിൽപ്പെടുത്തു മെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പു നൽകി.

കേരള ത്തിൽ നിന്നുള്ള ഭരണ പ്രതിപക്ഷ എം പി  മാരുടെ ഒപ്പു ശേഖരണവും നിവേദക സംഘം കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി നടത്തി. 

പി. സി. ചാക്കോ, എം. ഐ. ഷാനവാസ്, ആന്റോ ആന്റണി, എം. ബി. രാജഷ്, എൻ. പീതാംബര ക്കുറുപ്പ്, ജോസ് കെ. മാണി, പി. രാജീവ്, എം. ബി. അച്ചുതൻ, പി. കരുണാകരൻ, സി. പി.നാരായണൻ എന്നിവ രുടെ ഒപ്പുകളും നിവേദക സംഘം ശേഖരിച്ചു.  

എം പി മാർ പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കുന്ന തോടൊപ്പം പ്രധാന മന്ത്രി യുടെ ചേംബറിലെത്തി ഈ നിവേദനം സമർപ്പിക്കുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാർക്കു നിവേദനം നൽകി

August 23rd, 2013

air-india-express-epathram അബുദാബി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചതിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യിലെ വിവിധ സംഘടനാ പ്രതിനിധി കൾ പ്രധാന മന്ത്രി മൻമോഹൻസിംഗ്, യു പി എ അധ്യക്ഷ സാണിയാ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ യുള്ളവർക്ക് നിവേദനം സമർപ്പി ക്കാൻ വ്യാഴാഴ്ച രാവിലെ ഡൽഹിയില്‍ എത്തി.

കേന്ദ്ര ലേബർ ആൻഡ് എംപ്‌ളോയ്‌മെന്റ് സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷ്, കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രഫ. കെ. വി. തോമസ് എന്നിവരെ വ്യാഴാഴ്ച രാവിലെ പ്രതിനിധി സംഘം അവരുടെ ഓഫീസില്‍ എത്തി നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാൽ എന്നിവരെയും കേരള ത്തിൽ നിന്നുളള മറ്റു മന്ത്രി മാരെയും പ്രതിനിധി സംഘം ഇന്നു നേരിൽ കാണും. എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിമാരെ ബോധ്യ പ്പെടുത്തുന്ന കാര്യ ത്തിൽ പ്രതീക്ഷാ നിർഭരത കൈവരിക്കാൻ സാധിച്ചു.

ഡൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മലയാളി യുമായ കെ. എൻ. ജയരാജാണ് പ്രതിനിധി സംഘ ത്തോടൊപ്പം മന്ത്രി മാരെ കാണാനുള്ള നടപടി കളിൽ സഹായി ക്കുന്നത്. പ്രധാന മന്ത്രി മൻമോഹൻസിങിനെ കാണാനുള്ള അനുവാദ ത്തിനായുള്ള അപേക്ഷയും നൽകി യിട്ടുണ്ട്.

ഇന്നോ നാളെയോ പ്രധാന മന്ത്രിയേയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധി യേയും സംഘം കാണും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രധാന മന്ത്രി യുടെയും സോണിയാ ഗാന്ധി യുടെയും കൂടിക്കാഴ്ചക്കുള്ള ശ്രമം നടത്തുന്നത്. കൂടുതൽ മന്ത്രിമാരെയും എം പി മാരെയും കണ്ട് ബാഗേജ് 30 കിലോയായി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തും.

express-luggage-issue-ima-delegation-team-in-delhi-to-meet-pc-chakko-ePathram-

ഇന്ത്യൻമീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് തോമസ് ജോൺ എന്നിവ രുടെ നേതൃത്വ ത്തിലുള്ള സംഘ ത്തിൽ ഇന്ത്യൻ മീഡിയ വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫട്ടേണിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാംഹിം എന്നിവ രുമാണുള്ളത്.

കുവൈറ്റ് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, ഖത്തർ ഒ ഐ സി സി സെക്രട്ടറി കമർ എന്നിവരും സംഘ ത്തോടൊപ്പം ചേർന്നി ട്ടുണ്ട്. ബാഗംജ് കുറച്ച്, കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാൻ കഴിയുമെന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം ശരിയല്ല എന്നു കേന്ദ്ര മന്ത്രിമാരെ ബോധ്യ പ്പെടുത്താൻ സംഘ ത്തിനു സാധിച്ചു.

കേരളത്തിൽ നിന്നുള്ള മന്ത്രി മാരുടെ കോർഡിനേഷൻ കമ്മിറ്റി ചെയർമാനായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യ ത്തിൽ അനുകൂല മായ നടപടി സംബന്ധിച്ചു കെ. സി. വേണു ഗോപാലുമായി ചർച്ചചെയ്യാനും പ്രായോഗിക നടപടികൾ സ്വീകരിക്കാനും തയ്യാറായി.

മന്ത്രി പ്രഫ. കെ. വി.തോമസ്, വ്യോമയാന മന്ത്രി യെ കണ്ട് പ്രശ്‌നം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന് വ്യോമയാന മന്ത്രി യെയും സഹ മന്ത്രി കെ. സി. വേണു ഗോപാലിനെയും കാണും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

15 of 241014151620»|

« Previous Page« Previous « ഫ്ളാറ്റ് ടി. വി.കള്‍ക്ക് 36.05 ശതമാനം നികുതി ആഗസ്റ്റ് 26 മുതല്‍
Next »Next Page » എയർ ഇന്ത്യാ ബാഗേജ് പ്രശ്‌നം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തും : എ. കെ. ആന്റണി »



  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാക്സി ഡ്രൈവർമാരെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine