അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

February 14th, 2015

traffic-police-installed-infra-red-camera-ePathram
അബുദാബി : ചുവപ്പ് സിഗ്നൽ മറി കടന്നതിന് കഴിഞ്ഞ വര്‍ഷം അബുദാബിയിൽ പിടിക്കപ്പെട്ടത് 21,688 വാഹന ങ്ങൾ എന്ന് അബുദാബി ട്രാഫിക് വിഭാഗം.

അബുദാബിയിൽ പ്രധാന വീഥികളിലും സിഗ്നലുകളി ലുമായി സ്ഥാപിച്ച ഇൻഫ്രാ റെഡ് ക്യാമറകൾ വഴി യാണ് നിയമ ലംഘനങ്ങൾ പിടി കൂടിയത്.

ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും മരണം അടക്കമുള്ള അത്യാഹിത ങ്ങള്‍ക്കും കാരണമാകുന്നു എന്നും മഞ്ഞ വെളിച്ചം കത്തിയ ശേഷം സിഗ്നലു കള്‍ മറി കടക്കാന്‍ വേണ്ടി അമിത വേഗതയില്‍ വാഹ നം ഓടിക്കുന്നത് ഒഴിവാ ക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ചുവപ്പ് സിഗ്നല്‍ മറി കടക്കുക എന്നത് ഗുരുതര മായ നിയമ ലംഘന മാണ്. 800 ദിര്‍ഹം പിഴ യാണ് ഇത്തര ക്കാര്‍ക്കുള്ള ശിക്ഷ. എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇതിനും പുറമെ 15 ദിവസ ത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. ഇതിനു പകര മായി പ്രസ്തുത കാലയളവിലെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും എന്നും ട്രാഫിക് വിഭാഗം റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗ് തലവന്‍ മേജര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

February 10th, 2015

nizha-ala-ePathramഅബുദാബി : സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവ ത്തില്‍ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി ബസ് ഡ്രൈവര്‍, സഹായിയായ ഫിലിപ്പിനോ സ്വദേശിനി, സ്‌കൂള്‍ ജീവനക്കാരി യായ ലബനന്‍ സ്വദേശിനി എന്നീ മൂന്നു പ്രതികള്‍ക്ക് മൂന്ന് വര്‍ഷ ത്തെ തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചു.

അബുദാബി അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂള്‍ കെ. ജി. വണ്‍ വിദ്യാര്‍ഥിനി യായ നിസ ആല 2014 ഒക്ടോബര്‍ ഏഴിനാണ് സ്‌കൂള്‍ ബസ്സില്‍ ശ്വാസം മുട്ടി മരിച്ചത്. കുട്ടി ബസ്സില്‍ ഉറങ്ങി പ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ്സ് ലോക്ക് ചെയ്തു പോവുക യായിരുന്നു.

വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന അല്‍ വുറൂദ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്) തീരുമാനം ശരി വെച്ച കോടതി, സ്‌കൂളില്‍ നിന്ന് ഒന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാര മായി ഈടാക്കാനും ഉത്തരവിട്ടു.

കുട്ടിയുടെ കുടുംബത്തിന് പ്രതികള്‍  ദയാധനം നല്‍കുവാനും വിധിയുണ്ട്. തൊഴില്‍ സമയത്തെ അനാസ്ഥയാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം.

സ്‌കൂള്‍ ബസ്സിന്റെ ചുമതലയുള്ള  ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമയ്ക്ക് ആറു മാസം തടവും 500,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

അബുദാബിയിലെ സ്കൂളുകളില്‍, സ്കൂള്‍ ബസുകള്‍ നിര്‍ത്ത ലാക്കുകയും  പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ രക്ഷിതാക്കളുടെ ഭാഗത്ത്‌ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി യിരുന്നു.

- pma

വായിക്കുക: , , ,

Comments Off on വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

February 4th, 2015

lady-of-justice-epathram
ഷാര്‍ജ : കമ്പനി അധികൃതര്‍ തൊഴില്‍ ആനുകൂല്യം നല്‍കാത്തതിനെ ത്തുടര്‍ന്ന് പ്രതിസന്ധി യില്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശിക്ക് നിയമ യുദ്ധ ത്തിലൂടെ ആനുകൂല്യ ങ്ങള്‍ ലഭ്യമായി.

ഷാര്‍ജ യിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിന്റെ സൗജന്യ നിയമ സഹായ ത്തോടെ കണ്ണൂര്‍ പാണപ്പുഴ സ്വദേശി നിശാന്ത് മട്ടുമ്മേല്‍ ആനുകൂല്യ ങ്ങളുമായി നാട്ടിലേക്ക് മടങ്ങി.

സൊമാലിയന്‍ സ്വദേശിയായ മുഹമ്മദ് ഹെര്‍സിയുടെ ഷാര്‍ജ യിലെ കമ്പനിയില്‍ അഞ്ചു വര്‍ഷ മായി ജോലി ചെയ്യുക യായിരുന്ന നിശാന്ത്, വിസ കാലാവധി തീരുന്ന തിന് ഒരു മാസം മുന്‍പേ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ തൊഴില്‍ ആനുകൂല്യം നല്‍കാതെ ‘ആനുകൂല്യം ലഭിച്ചു’ വെന്ന് എഴുതി നല്‍കി വിസ റദ്ദാക്കാനാണ് കമ്പനി അധികൃതര്‍ ആവശ്യ പ്പെട്ടത്. തുടര്‍ന്ന് ഷാര്‍ജ യില്‍ തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ച നിശാന്തിന് ആനുകൂല്യം നല്‍കാന്‍ അവിടെയും കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

salam-pappinisseri-epathram

ഈ സാഹചര്യ ത്തില്‍ സാമൂഹിക പ്രവര്‍ത്തക നായ സലാം പാപ്പിനിശ്ശേരി യുടെ നേതൃത്വ ത്തില്‍ അഭിഭാഷകരായ കെ. എസ്. അരുണ്‍, രമ്യ അരവിന്ദ്, രശ്മി ആര്‍. മുരളി, ജാസ്മിന്‍ ഷമീര്‍, നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തന ങ്ങളിലാണ് നിശാന്തിന് സൗജന്യ നിയമ സഹായം വഴി അനുകൂല തീരുമാന മുണ്ടായത്.

അങ്ങനെ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ക്കോടതി ഏറ്റെടുത്ത ഈ കേസ്സില്‍ ആനുകൂല്യമായ 7,416 ദിര്‍ഹം (1,26,070 രൂപ) വും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കമ്പനി യില്‍ നിന്ന് ലഭിച്ചു.

- pma

വായിക്കുക: , , ,

Comments Off on നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

February 2nd, 2015

satellite-dish-tv-receiver-epathram
അബുദാബി : താമസ ക്കാരുടെയും കെട്ടിട ങ്ങളുടെ യും സുരക്ഷിതത്വ ത്തിന് ഭീഷണിയും നഗര ഭംഗിക്ക് കോട്ടവും ഉണ്ടാക്കുന്ന സാറ്റലൈറ്റ് ഡിഷു കള്‍ ഉടന്‍ നീക്കം ചെയ്യണം എന്ന് അബുദാബി നഗര സഭ യുടെ മുന്നറിയിപ്പ് വീണ്ടും.

അബുദാബി യിലെ വില്ല കളിലും ബഹു നില കെട്ടിട ങ്ങളിലും ഇത് സംബന്ധിച്ച നോട്ടീസു കള്‍ വിതരണം ചെയ്തു കഴിഞ്ഞു.

കെട്ടിട ങ്ങളുടെ ഭിത്തി കളിലും ബാല്‍ക്കണി കളിലും ജനാല കളിലും സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കരുത്. പൊതു ജന ങ്ങള്‍ക്ക് കാണുന്ന വിധ ത്തില്‍ കേബിളുകള്‍ തൂങ്ങി ക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

prohibited-satellite-dish-in-abudhabi-ePathramനിയമ ലംഘനം ശ്രദ്ധ യില്‍ പെടുന്ന പക്ഷം നിശ്ചിത കാലാവധി ക്കുള്ളില്‍ ഇവ മാറ്റണം എന്നു കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഇത് ലംഘിക്കുന്ന പക്ഷം ആയിരം ദിര്‍ഹം പിഴ ഈടാക്കും എന്നും നഗര സഭയുടെ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നുണ്ട്.

ഫ്ളാറ്റു കളുടെയും വില്ല കളുടെയും മുകള്‍ വശത്ത് നാല് സാറ്റ ലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

municipality-warning-removal-of-satellite-dishes-ePathram

മുന്‍ വര്‍ഷങ്ങളിലും ഈ വിഷയ ത്തില്‍ നഗരസഭ ബോധ വത്കരണം നടത്തിയിരുന്നു. മാത്രമല്ല അനധികൃത ഉപഗ്രഹ ടി. വി. ഉപയോഗിക്കുന്നവരെ പിടി കൂടുകയും നിയമ ലംഘ കര്‍ക്ക് വന്‍ തുക ഫൈന്‍ അടിക്കുകയും ചെയ്തിരുന്നു.

ഡിഷുകള്‍ സ്ക്രൂ ചെയ്തു ഉറപ്പിക്കുമ്പോള്‍ മേല്‍ക്കൂര യിലെ വാട്ടര്‍ പ്രൂഫിംഗ് സംവിധാനം തകരാറില്‍ ആവുകയും ഇത് വഴി ഏറ്റവും മുകള്‍ നില യില്‍ ചോര്‍ച്ച പോലുള്ള പ്രശ്ന ങ്ങള്‍ക്ക് സാധ്യത യുണ്ട് എന്നും അധികൃതര്‍ പറയുന്നു.

കൂടാതെ പല കെട്ടിട ങ്ങളുടെ മുകളില്‍ നിന്നും ഭിത്തി കളുടെ വശ ത്തേക്ക് ഡിഷ്‌ ആന്റിനയുടെ കാബിളുകളും വൈദ്യുതി ലൈനുകളും അപകടകര മായ വിധ ത്തില്‍ താഴ്ന്നു കിടക്കു ന്നുണ്ട്.

അത്യാഹിത ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഭിത്തി കളിലും ജനാല കളിലും ഡിഷുകള്‍ സ്ഥാപി ക്കുന്നത് ഏറെ അപകടകര മാണ് എന്നതും ഇത് പറിഞ്ഞു താഴെ വീഴുന്നത് ജീവഹാനിക്ക് വരെ കാരണവും ആയേക്കാം എന്നതിനാലും ഇനിയുള്ള നാളുകളില്‍ അധികൃതര്‍ കൂടുതല്‍ കര്‍ശന നടപടി എടുത്തേക്കും.

- pma

വായിക്കുക: , , ,

Comments Off on സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി

January 29th, 2015

emirates-identity-authority-logo-epathram
അബുദാബി : മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലെ മസിയാദ് മാളിൽ പ്രവർത്തി ച്ചിരുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി വകുപ്പിന്റെ ആസ്ഥാനം ഖലീഫ സിറ്റി യിലെ സ്വന്തം കെട്ടിട ത്തിലേക്ക് മാറ്റി.

ഫെബ്രുവരി ഒന്ന് മുതൽ പുതിയ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. ഖലിഫ സിറ്റി യുടെ തെക്ക് പടിഞ്ഞാറു ഭാഗ ത്തായി സ്ട്രീറ്റ് നമ്പര്‍ 12 ല്‍ ആണ് (അല്‍ ഫുർസാൻ റിസോര്‍ട്ടിന്റെ അടുത്ത്) പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വിവരങ്ങള്‍ക്ക് 02 49 55 555.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി


« Previous Page« Previous « അനധികൃതമായി റോഡ് മുറിച്ചു കടന്നു : പിടിക്കപ്പെട്ടവര്‍ അര ലക്ഷത്തിലധികം
Next »Next Page » മാള അരവിന്ദന്റെ വേര്‍പാടില്‍ അനുശോചിച്ചു »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine