
മസ്‌കറ്റ് : അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരും രേഖ കൾ ഇല്ലാതെ ഒമാനില്‍ കഴിയുന്ന വരുമായ വിദേശികൾക്ക് നിയമ ലംഘന ത്തിനുള്ള പിഴ അടയ്ക്കാതെ രാജ്യം വിടാൻ അവസരം ഒരുക്കി കൊണ്ട് ഒമാൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു.
മെയ് മൂന്ന് മുതല്‍ ജൂലായ് 30 വരെ ആയിരിക്കും പൊതു മാപ്പ് കാലാവധി. ഒമാന്‍ മാനവ ശേഷി മന്ത്രാലയം ട്വിറ്ററിലൂടെ യാണ് ഇക്കാര്യം അറിയിച്ചത്.
പൊതു മാപ്പിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യ ങ്ങളുടെ എംബസ്സികള്‍ നേരത്തേ ആരംഭി ച്ചിരുന്നു. സാമൂഹിക സംഘടന കള്‍ വഴിയും എംബസ്സി വഴി യുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രേഖകൾ ഇല്ലാതെ മൂവായിരത്തോളം ഇന്ത്യക്കാര്‍ ഒമാനിൽ കഴിയുന്ന തായിട്ടാണ് ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്ത കരുടെ നിഗമനം.
അനധികൃതമായി താമസിക്കുന്നവര്‍ക്കായി റോയല്‍ ഒമാന്‍ പോലീസ് വ്യാപകമായ റെയ്ഡുകള്‍ നടത്തുന്ന തിനിടെയാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.




അബുദാബി : സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധി പ്പിക്കുകയും അടിയന്തര സാഹചര്യ ങ്ങളില്‍ കുറഞ്ഞ സമയ ത്തിനു ള്ളില്‍ പ്രതികരി ക്കുകയും അപകട സ്ഥല ങ്ങളില്‍ കൃത്യ സമയത്ത് തന്നെ എത്തുകയും ചെയ്യുക എന്നിങ്ങനെ യുള്ള ലക്ഷ്യ ങ്ങള്‍ മുന്‍ നിറുത്തി തലസ്ഥാന എമിരേറ്റിലെ എല്ലാ സിവില്‍ ഡിഫന്‍സ് സ്റ്റേഷനു കളും സ്മാര്‍ട്ട് ആകുന്ന പദ്ധതിക്ക് തുടക്ക മായി. 



























