ആരോഗ്യ മേഖലയിലെ പരസ്യ ങ്ങള്‍ക്ക് നിയന്ത്രണം

February 24th, 2015

uae-slash-price-of-medicine-ePathram
അബുദാബി : ആരോഗ്യ മേഖലയില്‍ നിന്നുള്ള പരസ്യ ങ്ങളെ നിയന്ത്രി ക്കുന്നതിന് രാജ്യത്ത് പുതിയ ചട്ടം പ്രാബല്യ ത്തില്‍ വരുന്നു. ഉപ പ്രധാന മന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ‘മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ സര്‍വീസസ്’ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്ത്.

പരസ്യ ങ്ങള്‍ നിരീക്ഷി ക്കുകയും അവയുടെ സത്യ സന്ധത ഉറപ്പു വരുത്തുക യുമാണ് പുതിയ ചട്ടം കൊണ്ട് ഉദ്ദേശി ക്കുന്നത്. ഇതു പ്രകാരം ആരോഗ്യ മേഖല യിലെ പരസ്യ ങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയ ത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടി യിരിക്കണം.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടവ മാത്രമേ, പരസ്യം ചെയ്യാന്‍ പാടുള്ളൂ. ഉല്‍പന്നത്തെ ക്കുറിച്ച് കൃത്യ മായ വിവര ങ്ങള്‍ നല്‍കുന്ന തായിരി ക്കണം പരസ്യം. ഇവ യു. എ. ഇ. യുടെ പാരമ്പര്യ ത്തെയോ ഇസ്ലാമിക മൂല്യ ങ്ങളെയോ ഹനിക്കുന്നതോ ആയിരിക്കരുത്.

മരുന്നുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഒരിക്കലും ഉപഭോക്താ ക്കളെ തെറ്റി ദ്ധരിപ്പിച്ചു കൊണ്ടാകരുത് വിപണി യില്‍ ഇറങ്ങുന്നത് എന്നും ഉറപ്പു വരുത്തും.

മാധ്യമ സ്ഥാപന ങ്ങള്‍ക്ക്, മുന്‍കൂര്‍ അനുമതി ആവശ്യ മില്ലാതെ ഏതൊക്കെ പരസ്യ ങ്ങള്‍ പ്രസിദ്ധ പ്പെടുത്താം എന്നത് സംബ ന്ധിച്ച് മന്ത്രാലയം ബന്ധപ്പെട്ട വകുപ്പു കളുമായും ഏജന്‍സി കളു മായും ആലോചിച്ച് തീരുമാനിക്കും.

- pma

വായിക്കുക: , , ,

Comments Off on ആരോഗ്യ മേഖലയിലെ പരസ്യ ങ്ങള്‍ക്ക് നിയന്ത്രണം

അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

February 14th, 2015

traffic-police-installed-infra-red-camera-ePathram
അബുദാബി : ചുവപ്പ് സിഗ്നൽ മറി കടന്നതിന് കഴിഞ്ഞ വര്‍ഷം അബുദാബിയിൽ പിടിക്കപ്പെട്ടത് 21,688 വാഹന ങ്ങൾ എന്ന് അബുദാബി ട്രാഫിക് വിഭാഗം.

അബുദാബിയിൽ പ്രധാന വീഥികളിലും സിഗ്നലുകളി ലുമായി സ്ഥാപിച്ച ഇൻഫ്രാ റെഡ് ക്യാമറകൾ വഴി യാണ് നിയമ ലംഘനങ്ങൾ പിടി കൂടിയത്.

ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും മരണം അടക്കമുള്ള അത്യാഹിത ങ്ങള്‍ക്കും കാരണമാകുന്നു എന്നും മഞ്ഞ വെളിച്ചം കത്തിയ ശേഷം സിഗ്നലു കള്‍ മറി കടക്കാന്‍ വേണ്ടി അമിത വേഗതയില്‍ വാഹ നം ഓടിക്കുന്നത് ഒഴിവാ ക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ചുവപ്പ് സിഗ്നല്‍ മറി കടക്കുക എന്നത് ഗുരുതര മായ നിയമ ലംഘന മാണ്. 800 ദിര്‍ഹം പിഴ യാണ് ഇത്തര ക്കാര്‍ക്കുള്ള ശിക്ഷ. എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇതിനും പുറമെ 15 ദിവസ ത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. ഇതിനു പകര മായി പ്രസ്തുത കാലയളവിലെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും എന്നും ട്രാഫിക് വിഭാഗം റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗ് തലവന്‍ മേജര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

February 10th, 2015

nizha-ala-ePathramഅബുദാബി : സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവ ത്തില്‍ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി ബസ് ഡ്രൈവര്‍, സഹായിയായ ഫിലിപ്പിനോ സ്വദേശിനി, സ്‌കൂള്‍ ജീവനക്കാരി യായ ലബനന്‍ സ്വദേശിനി എന്നീ മൂന്നു പ്രതികള്‍ക്ക് മൂന്ന് വര്‍ഷ ത്തെ തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചു.

അബുദാബി അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂള്‍ കെ. ജി. വണ്‍ വിദ്യാര്‍ഥിനി യായ നിസ ആല 2014 ഒക്ടോബര്‍ ഏഴിനാണ് സ്‌കൂള്‍ ബസ്സില്‍ ശ്വാസം മുട്ടി മരിച്ചത്. കുട്ടി ബസ്സില്‍ ഉറങ്ങി പ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ്സ് ലോക്ക് ചെയ്തു പോവുക യായിരുന്നു.

വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന അല്‍ വുറൂദ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്) തീരുമാനം ശരി വെച്ച കോടതി, സ്‌കൂളില്‍ നിന്ന് ഒന്നര ലക്ഷം ദിര്‍ഹം നഷ്ട പരിഹാര മായി ഈടാക്കാനും ഉത്തരവിട്ടു.

കുട്ടിയുടെ കുടുംബത്തിന് പ്രതികള്‍  ദയാധനം നല്‍കുവാനും വിധിയുണ്ട്. തൊഴില്‍ സമയത്തെ അനാസ്ഥയാണ് ഇവരുടെ മേല്‍ ചുമത്തിയ കുറ്റം.

സ്‌കൂള്‍ ബസ്സിന്റെ ചുമതലയുള്ള  ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ഉടമയ്ക്ക് ആറു മാസം തടവും 500,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

അബുദാബിയിലെ സ്കൂളുകളില്‍, സ്കൂള്‍ ബസുകള്‍ നിര്‍ത്ത ലാക്കുകയും  പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ രക്ഷിതാക്കളുടെ ഭാഗത്ത്‌ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി യിരുന്നു.

- pma

വായിക്കുക: , , ,

Comments Off on വിദ്യാര്‍ത്ഥിനിയുടെ മരണം : പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

February 4th, 2015

lady-of-justice-epathram
ഷാര്‍ജ : കമ്പനി അധികൃതര്‍ തൊഴില്‍ ആനുകൂല്യം നല്‍കാത്തതിനെ ത്തുടര്‍ന്ന് പ്രതിസന്ധി യില്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശിക്ക് നിയമ യുദ്ധ ത്തിലൂടെ ആനുകൂല്യ ങ്ങള്‍ ലഭ്യമായി.

ഷാര്‍ജ യിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിന്റെ സൗജന്യ നിയമ സഹായ ത്തോടെ കണ്ണൂര്‍ പാണപ്പുഴ സ്വദേശി നിശാന്ത് മട്ടുമ്മേല്‍ ആനുകൂല്യ ങ്ങളുമായി നാട്ടിലേക്ക് മടങ്ങി.

സൊമാലിയന്‍ സ്വദേശിയായ മുഹമ്മദ് ഹെര്‍സിയുടെ ഷാര്‍ജ യിലെ കമ്പനിയില്‍ അഞ്ചു വര്‍ഷ മായി ജോലി ചെയ്യുക യായിരുന്ന നിശാന്ത്, വിസ കാലാവധി തീരുന്ന തിന് ഒരു മാസം മുന്‍പേ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ തൊഴില്‍ ആനുകൂല്യം നല്‍കാതെ ‘ആനുകൂല്യം ലഭിച്ചു’ വെന്ന് എഴുതി നല്‍കി വിസ റദ്ദാക്കാനാണ് കമ്പനി അധികൃതര്‍ ആവശ്യ പ്പെട്ടത്. തുടര്‍ന്ന് ഷാര്‍ജ യില്‍ തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ച നിശാന്തിന് ആനുകൂല്യം നല്‍കാന്‍ അവിടെയും കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

salam-pappinisseri-epathram

ഈ സാഹചര്യ ത്തില്‍ സാമൂഹിക പ്രവര്‍ത്തക നായ സലാം പാപ്പിനിശ്ശേരി യുടെ നേതൃത്വ ത്തില്‍ അഭിഭാഷകരായ കെ. എസ്. അരുണ്‍, രമ്യ അരവിന്ദ്, രശ്മി ആര്‍. മുരളി, ജാസ്മിന്‍ ഷമീര്‍, നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തന ങ്ങളിലാണ് നിശാന്തിന് സൗജന്യ നിയമ സഹായം വഴി അനുകൂല തീരുമാന മുണ്ടായത്.

അങ്ങനെ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ക്കോടതി ഏറ്റെടുത്ത ഈ കേസ്സില്‍ ആനുകൂല്യമായ 7,416 ദിര്‍ഹം (1,26,070 രൂപ) വും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കമ്പനി യില്‍ നിന്ന് ലഭിച്ചു.

- pma

വായിക്കുക: , , ,

Comments Off on നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

February 2nd, 2015

satellite-dish-tv-receiver-epathram
അബുദാബി : താമസ ക്കാരുടെയും കെട്ടിട ങ്ങളുടെ യും സുരക്ഷിതത്വ ത്തിന് ഭീഷണിയും നഗര ഭംഗിക്ക് കോട്ടവും ഉണ്ടാക്കുന്ന സാറ്റലൈറ്റ് ഡിഷു കള്‍ ഉടന്‍ നീക്കം ചെയ്യണം എന്ന് അബുദാബി നഗര സഭ യുടെ മുന്നറിയിപ്പ് വീണ്ടും.

അബുദാബി യിലെ വില്ല കളിലും ബഹു നില കെട്ടിട ങ്ങളിലും ഇത് സംബന്ധിച്ച നോട്ടീസു കള്‍ വിതരണം ചെയ്തു കഴിഞ്ഞു.

കെട്ടിട ങ്ങളുടെ ഭിത്തി കളിലും ബാല്‍ക്കണി കളിലും ജനാല കളിലും സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കരുത്. പൊതു ജന ങ്ങള്‍ക്ക് കാണുന്ന വിധ ത്തില്‍ കേബിളുകള്‍ തൂങ്ങി ക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

prohibited-satellite-dish-in-abudhabi-ePathramനിയമ ലംഘനം ശ്രദ്ധ യില്‍ പെടുന്ന പക്ഷം നിശ്ചിത കാലാവധി ക്കുള്ളില്‍ ഇവ മാറ്റണം എന്നു കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഇത് ലംഘിക്കുന്ന പക്ഷം ആയിരം ദിര്‍ഹം പിഴ ഈടാക്കും എന്നും നഗര സഭയുടെ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നുണ്ട്.

ഫ്ളാറ്റു കളുടെയും വില്ല കളുടെയും മുകള്‍ വശത്ത് നാല് സാറ്റ ലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

municipality-warning-removal-of-satellite-dishes-ePathram

മുന്‍ വര്‍ഷങ്ങളിലും ഈ വിഷയ ത്തില്‍ നഗരസഭ ബോധ വത്കരണം നടത്തിയിരുന്നു. മാത്രമല്ല അനധികൃത ഉപഗ്രഹ ടി. വി. ഉപയോഗിക്കുന്നവരെ പിടി കൂടുകയും നിയമ ലംഘ കര്‍ക്ക് വന്‍ തുക ഫൈന്‍ അടിക്കുകയും ചെയ്തിരുന്നു.

ഡിഷുകള്‍ സ്ക്രൂ ചെയ്തു ഉറപ്പിക്കുമ്പോള്‍ മേല്‍ക്കൂര യിലെ വാട്ടര്‍ പ്രൂഫിംഗ് സംവിധാനം തകരാറില്‍ ആവുകയും ഇത് വഴി ഏറ്റവും മുകള്‍ നില യില്‍ ചോര്‍ച്ച പോലുള്ള പ്രശ്ന ങ്ങള്‍ക്ക് സാധ്യത യുണ്ട് എന്നും അധികൃതര്‍ പറയുന്നു.

കൂടാതെ പല കെട്ടിട ങ്ങളുടെ മുകളില്‍ നിന്നും ഭിത്തി കളുടെ വശ ത്തേക്ക് ഡിഷ്‌ ആന്റിനയുടെ കാബിളുകളും വൈദ്യുതി ലൈനുകളും അപകടകര മായ വിധ ത്തില്‍ താഴ്ന്നു കിടക്കു ന്നുണ്ട്.

അത്യാഹിത ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഭിത്തി കളിലും ജനാല കളിലും ഡിഷുകള്‍ സ്ഥാപി ക്കുന്നത് ഏറെ അപകടകര മാണ് എന്നതും ഇത് പറിഞ്ഞു താഴെ വീഴുന്നത് ജീവഹാനിക്ക് വരെ കാരണവും ആയേക്കാം എന്നതിനാലും ഇനിയുള്ള നാളുകളില്‍ അധികൃതര്‍ കൂടുതല്‍ കര്‍ശന നടപടി എടുത്തേക്കും.

- pma

വായിക്കുക: , , ,

Comments Off on സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു


« Previous Page« Previous « കൈരളി കള്‍ച്ചറല്‍ ഫോറം ഹ്രസ്വ ചലച്ചിത്ര മത്സരം
Next »Next Page » സമാജം സാഹിത്യ മത്സരം ഫെബ്രുവരി അഞ്ച് മുതല്‍ »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine