ദേശീയ പതാക : അനാദരവിനു കടുത്ത ശിക്ഷ

November 28th, 2020

uae-flag-epathram
അബുദാബി : യു. എ. ഇ. ദേശീയ പതാക ദുരുപയോഗം ചെയ്യുകയോ പതാക യോട് അനാദരവ് കാണിക്കുകയോ അപമാനിക്കു കയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നല്‍കും. 10 വര്‍ഷം മുതൽ 25 വർഷം വരെ തടവും 5 ലക്ഷം ദിർഹം പിഴയും ആയിരിക്കും ശിക്ഷ.

ദേശീയത, അഭിമാനം, പരമാധികാരം, ആധി കാരികത, മഹത്വം എന്നിവ യുടെ പ്രതീക മാണ് ദേശീയ പതാക. ദുരുപയോഗം ചെയ്യുകയോ അധിക്ഷേപിക്കുക യോ ചെയ്യുന്നത് ഗുരുതരമായ കുറ്റം എന്നുള്ളത് ഓര്‍മ്മ പ്പെടുത്തി ക്കൊണ്ട് സോഷ്യല്‍ മീഡിയ കളിലൂടെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നല്‍കി.

ജി. സി. സി. ഉൾപ്പെടെ മറ്റു രാജ്യങ്ങളുടെ ദേശീയ പതാക കള്‍ ദുരുപയോഗം ചെയ്താലും കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കാരികള്‍ ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

November 5th, 2020

covid-virus-spreading-new-entry-requirements-for-abudhabi-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി തലസ്ഥാന എമിറേറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക്  കൂടുതല്‍ കര്‍ശ്ശന നിയ ന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 8 ഞായറാഴ്ച മുതൽ മറ്റു എമിറേറ്റു കളിൽ നിന്ന് അബുദാബി യിൽ എത്തു ന്നവർ ഇവിടെ നാലു ദിവസങ്ങളിൽ കൂടുതൽ തങ്ങുകയാണ് എങ്കില്‍ നാലാം ദിവസം പി. സി. ആർ. പരിശോധന നടത്തണം.

എട്ടു ദിവസ ങ്ങളില്‍ കൂടുതല്‍ നില്‍ക്കുന്നു എങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പി. സി. ആർ. പരിശോധന നടത്തുകയും വേണം. നിയമ ലംഘ കര്‍ക്ക് 5,000 ദിർഹം വരെ പിഴ ശിക്ഷയുണ്ടാവും.

താമസ വിസക്കാര്‍, സന്ദര്‍ശക വിസ യില്‍ ഉള്ളവര്‍ സ്വദേശത്തു നിന്നും തിരിച്ച് എത്തുന്ന വര്‍ക്കും സ്വദേശി കള്‍ക്കും ഈ നിയമം ഒരു പോലെ ബാധകം എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. നിലവിലുള്ള നിയമം അനുസരിച്ച് അബുദാബി യിലേക്ക് പ്രവേശിക്കുന്ന തിന് 48 മണി ക്കൂറിനുള്ളിൽ എടുത്ത PCR അല്ലെങ്കില്‍ DPI ടെസ്റ്റ് റിസല്‍ട്ട് മതിയാകും.

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്ത കർക്കും അടിയന്തര തൊഴിലു മായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്കും ഈ നിയമം ബാധകമല്ല എന്നും എമര്‍ജന്‍സി വാഹന ങ്ങൾക്ക് കടന്നു പോകുന്ന തിനു അടയാളപ്പെടുത്തിയ വരിയിലൂടെ ഇവര്‍ക്ക് അബുദാബി യിലേക്ക് പ്രവേശിക്കാം എന്നും പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്ത മാക്കിയിട്ടുണ്ട്.

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായ് മാസം മുതല്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നുള്ള നിയമം കര്‍ശ്ശനമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വിസാ അപേക്ഷകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം

October 26th, 2020

visa-process-gdrfa-says-your-address-your-responsibility-ePathram
ദുബായ് : വിസക്ക് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തവും കൃത്യവും ആയ വിവര ങ്ങള്‍ നൽകുവാൻ ശ്രദ്ധിക്കണം എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറി നേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ. ദുബായ്) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു .

ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരം ഒരു ഘട്ട ത്തിലാണ് ജി. ഡി. ആർ. എഫ്. എ. വീണ്ടും ഇക്കാര്യം ഓർമ്മപ്പെടു ത്തുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. വിസാ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവര ങ്ങൾ നൽകി യാൽ നടപടി കൾക്ക് സ്വാഭാവികമായും കാല താമസം വരും.

ശരിയായ മേൽ വിലാസവും ഫോണ്‍ നമ്പറും നല്‍കി യാല്‍ വിസാ നടപടി കൾ കൂടുതൽ വേഗ ത്തില്‍ ആക്കുവാന്‍ കഴിയും എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഏറ്റവും വേഗത്തിലാണ് ദുബായിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഉപയോക്താ ക്കൾക്ക് എല്ലായ്പ്പോഴും സന്തോഷകര മായ സേവന ങ്ങൾ നൽകാനാണ് വകുപ്പ് ശ്രദ്ധിക്കുന്നത്.

ചില സമയങ്ങളിൽ ഉപയോക്താക്കൾ നൽകിയ തെറ്റായ വിവര ങ്ങളുടെ അടിസ്ഥാനത്തിൽ ലഭി ക്കുന്ന അപേക്ഷ കൾക്ക് മേൽ നടപടി കൾക്ക് കാല താമസം വരുന്നുണ്ട്. അത് കൊണ്ട് അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും, അപേക്ഷിച്ചത് ശരിയായിട്ടാണ് എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

നിങ്ങളുടെ അപേക്ഷയിലെ വിവര ങ്ങൾ ശരി എന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തര വാദിത്വം തന്നെയാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.

അപേക്ഷകൾ ടൈപ്പ് ചെയ്താൽ അവസാനം എമിഗ്രേഷ നിലേക്ക് സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ശ്രദ്ധിക്കുന്നത് ഏറ്റവും വേഗത്തിൽ സന്തോഷകരമായുള്ള സേവനങ്ങൾ ഉറപ്പു വരുത്തും.

അമർ സെന്ററുകൾ വഴിയും സ്മാർട്ട് ചാനലുകൾ വഴിയും എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റി ലേക്ക് സമർപ്പിക്കുന്ന രേഖ കളിൽ ശരിയായ മേൽവിലാസ ങ്ങൾ, ഇ – മെയിൽ ഐ. ഡി., മൊബൈൽ ഫോണ്‍ നമ്പർ എല്ലാം കൃത്യമാണ് എന്ന് വീണ്ടും പരിശോധിച്ചു ഉറപ്പു വരുത്തണം.

ഇതിന്റെ അടിസ്ഥാന ത്തിലാണ് നടപടി യുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കു ന്നത്. അപേക്ഷിച്ച വിവരങ്ങൾ ശരി യാണ് എന്നും സേവനം തേടുന്നവർ ശ്രദ്ധിക്കണം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്

October 25th, 2020

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : ഉപയോഗിച്ച ഫേയ്സ് മാസ്കു കള്‍ നിരത്തു കളില്‍ വലിച്ചെ റിയുന്ന പ്രവണത ആളു കളില്‍ അധികരിച്ചു വരികയാണ് എന്നും അതു കൊണ്ട് തന്നെ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശ്ശന മാക്കുന്നു എന്നും അബു ദാബി പോലീസ്.

നിയമ ലംഘകര്‍ക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. ഉപ യോഗ ശേഷം പ്ലാസ്റ്റിക് കവറില്‍ ഇട്ടു കെട്ടിയ ശേഷം മാത്രമേ ഇവ മാലിന്യ വീപ്പ കളിൽ കളയാന്‍ പാടുള്ളൂ. ഉപയോഗിച്ച ഫേയ്സ് മാസ്‌കും ഗ്ലൗസ്സു കളും വാഹന ങ്ങളിൽ നിന്നും പൊതു സ്ഥലങ്ങളില്‍ വലിച്ച് എറിയു ന്നത് പരിഷ്കൃത സമൂഹ ത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്.

ഇത്തരം നടപടികൾ ഗുരുതരമായ ആരോഗ്യ – പാരിസ്ഥി തിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തര ക്കാര്‍ക്ക് എതിരെ നിലവില്‍ നിയമം ഉണ്ട് എങ്കിലും നിയമം കൂടുതല്‍ കര്‍ശ്ശനം ആക്കിയിരിക്കുക യാണ് എന്നു അബുദാബി പോലീസ് സോഷ്യല്‍ മീഡിയ കളിലൂടെ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന

October 15th, 2020

indian-passport-cover-page-ePathram
അബുദാബി : പാസ്സ് പോര്‍ട്ടുകള്‍ പുതുക്കുവാന്‍ ഇന്ത്യന്‍ എംബസ്സി യുടെ നിബന്ധനകള്‍ നിലവില്‍ വന്നു. നിലവിൽ കാലാവധി തീർന്നതും അല്ലെങ്കിൽ നവംബർ 30 ന് മുൻപ് കാലാവധി തീരുന്നതും ആയിട്ടുള്ള പാസ്സ് പോര്‍ട്ടു കള്‍ മാത്രമേ ഉടനെ പുതുക്കുകയുള്ളൂ.

കൊവിഡ് വൈറസ് വ്യാപനം വീണ്ടും അധികരിച്ച സാഹചര്യ ത്തില്‍ സാമൂഹിക അകലം പാലിക്കുവാന്‍ ഉള്ള നടപടികളുടെ ഭാഗം കൂടിയാണ് ഇത്. പാസ്സ് പോര്‍ട്ട് സംബന്ധമായ അടിയന്തര സേവനങ്ങള്‍ക്കു വേണ്ടി ആവശ്യമുള്ള രേഖ കൾ എല്ലാം cons.abudhabi @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കാം. എല്ലാ ഇ – മെയിലു കളോടും എംബസ്സി പ്രതികരി ക്കുകയും ആവശ്യമായ കോൺസുലർ സേവനം ഉടൻ നൽകുകയും ചെയ്യും എന്നും വാർത്താ കുറിപ്പിൽ  ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും
Next »Next Page » നവീകരിച്ച ബര്‍ ദുബായ് ബസ്സ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine