ഓണ്‍ലൈന്‍ പത്രങ്ങളോടുള്ള ഭീതിക്ക് കാരണം കൈനോറ്റോ ഫോബിയ

August 27th, 2010

salafi-times-online-edition-epathram

ദുബായ്‌ : സലഫി ടൈംസ് സില്‍വര്‍ ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) “ലോക വായനാ വര്‍ഷം” ആചരിക്കുന്നതിന്റെ ഭാഗമായി “സലഫി ടൈംസ്” റമദാന്‍ സ്പെഷല്‍ ഓണ്‍ലൈന്‍ എഡിഷന്റെ പ്രകാശനം പൊളിറ്റിക്കല്‍ കുട്ടി എന്നറിയപ്പെടുന്ന എ. കെ. ഹാജി ദുബായ് ഖിസൈസില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.

25 വര്‍ഷത്തോളം മുടങ്ങാതെ വായനക്കാരില്‍ എത്തിച്ച സൌജന്യ അറിവിന്റെ നിധിയായ സലഫി ടൈംസ് എന്ന മിനി പത്രത്തിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്നും, ഓണ്‍ലൈന്‍ പതിപ്പ് വഴി ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വിജ്ഞാന ശകലം നുകരാന്‍ കഴിയുമെന്നും പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു.

ആദ്യ കാല പ്രവാസിയും, അന്നത്തെ ഭരണ കര്‍ത്താക്കളായ ബ്രിട്ടീഷുകാരുടെ നയതന്ത്ര സ്ഥാപനമായ ‘ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സി’ യില്‍ അഡ്മിനിസ്ട്രേഷന്‍ മാനേജരു മായിരുന്ന പൊളിറ്റിക്കല്‍ കുട്ടി തന്റെ അറബ് നാട്ടിലെ സൌഹൃദം പുതുക്കുവാനായി യു. എ. ഇ. യില്‍ ഹ്രസ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.

ഒ. എസ്. എ. റഷീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ “അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം” – All India Anti-Dowry Movement – പ്രസിഡണ്ട് കെ. എ. ജബ്ബാരി, e പത്രം ചീഫ് എഡിറ്റര്‍ ജിഷി സാമുവല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ ജനപ്രീതി കണക്കിലെടുത്താണ് സലഫി ടൈംസ് ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നത് എന്ന് പത്രാധിപരായ കെ. എ. ജബ്ബാരി പറഞ്ഞു.

അര മണിക്കൂര്‍ ഇടവിട്ട്‌ വാര്‍ത്താ ബുള്ളറ്റിന്‍ ഇറക്കാന്‍ നെട്ടോട്ടമോടുകയും, വല്ലാത്ത വാര്‍ത്തയും ഇല്ലാത്ത വാര്‍ത്തയും പടച്ചുണ്ടാക്കുകയും, പ്രമുഖരുടെ സ്വകാര്യ ജീവിതത്തിലേക്ക്‌ കാമറയുമായി ചെന്ന് എത്തി നോക്കി വാര്‍ത്തയാക്കുകയും, ഒരേ വാര്‍ത്ത തന്നെ പല രീതിയില്‍ ചര്‍ദ്ദിക്കുകയും ചെയ്യുന്ന സമകാലീന ചാനല്‍ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ വിശ്വാസം നഷ്ടപ്പെട്ട മലയാളി സത്യസന്ധമായ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈന്‍ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്.

എന്നാല്‍ ഇപ്പോഴും ഈ സത്യത്തിനു നേരെ മുഖം തിരിച്ചു പിടിച്ചു നില്‍ക്കുകയാണ് പല മാധ്യമ കൂട്ടായ്മകളുടെ മേലാളന്മാരും. പുതിയതിനെ സ്വീകരിക്കാനുള്ള വിമുഖത ഉപേക്ഷിച്ച് കാലത്തിനൊപ്പം മുന്നേറാന്‍ “പുരോഗമന” മാധ്യമങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥ പലപ്പോഴും അവ കൈകാര്യം ചെയ്യുന്നവരുടെ “പിന്നോക്കാവസ്ഥ” മൂലമാണ് ഉണ്ടാവുന്നത് എന്നത് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്ത ചരിത്രാനുഭവം നമ്മെ പഠിപ്പിച്ചതാണ്. പുതിയതിനോടുള്ള ഇത്തരം അടിസ്ഥാന രഹിതമായ ഭീതിയെ കൈനോറ്റോഫോബിയ (cainotophobia) എന്നാണ് ആധുനിക മനശാസ്ത്രത്തില്‍ വിളിക്കുന്നത്‌.

ഇതേ പിന്തിരിപ്പന്‍ നയം തന്നെ ഇന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാര്യത്തിലും ഇവര്‍ തുടരുന്നു. സ്വന്തം ബലഹീനതകള്‍ മറച്ചു വെയ്ക്കാനുള്ള തത്രപ്പാടും, സ്വന്തം നിലനില്‍പ്പിന് ഭീഷണിയാവും ഇത്തരം നവീന സങ്കേതങ്ങള്‍ എന്ന ആധിയുമാണ് ഇത്തരക്കാരെ അലട്ടുന്നത്. സ്വന്തം തട്ടകത്തിന് പുറത്തേയ്ക്ക് കാലു കുത്താന്‍ കെല്‍പ്പില്ലാത്ത ഇക്കൂട്ടര്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നിഷ്പ്രഭരാവുക തന്നെ ചെയ്യും. ഇത്തരുണത്തില്‍ ഓണ്‍ലൈന്‍ എഡിഷനുമായി സധൈര്യം മുന്നോട്ട് വന്ന സലഫി ടൈംസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഒരു “കുട്ടി” നടന്ന വഴികളിലൂടെ – ഒ.എസ്.എ. റഷീദ്

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍.എം. അബൂബക്കറിനും കെ.എം. അബ്ബാസിനും ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

August 8th, 2010

nm-aboobacker-km-abbas-epathram

ദുബായ്‌ : മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2009ലെ ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കറിനും (മനോരമ ന്യൂസ്) സമ്മാനിച്ചു. ഇന്നലെ വൈകീട്ട് ദുബായ്‌ ഫ്ലോറ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമം വഴി പൊതു ശ്രദ്ധയില്‍ കൊണ്ട് വരുവാനും, സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ സന്നദ്ധരായ സുമനസ്സുകളുടെ ഇടപെടലുകള്‍ ഉറപ്പു വരുത്താനും ഇവര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് തദവസരത്തില്‍ സംസാരിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഈ മാധ്യമ ധര്‍മ്മം സ്തുത്യര്‍ഹാമാം വിധം നിര്‍വ്വഹിച്ച ഇവര്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.

chiranthana-awards-epathram

എന്‍. എം. അബൂബക്കറിനു കെ.കെ. മൊയ്തീന്‍ കോയ ആദരഫലകം സമ്മാനിക്കുന്നു

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)

യു.എ.ഇ. യിലെ നിയന്ത്രിതമായ സാഹചര്യങ്ങളിലും, തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന ഇത്തരം അംഗീകാരങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രചോദനമാകും എന്ന് യു.എ.ഇ. യിലെ മാധ്യമ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ കെ. കെ. മൊയ്ദീന്‍ കോയ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തനം പലപ്പോഴും ഉപേക്ഷിക്കപ്പെട്ടു പോകുന്ന ഇന്നത്തെ രാഷ്ട്രീയ രംഗത്ത്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക പ്രവര്‍ത്തനവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്ന പുന്നക്കന്‍ മുഹമ്മദലിയെ പോലുള്ളവര്‍ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എല്ലാ വിധ പിന്തുണയും തങ്ങള്‍ ചിരന്തനയ്ക്ക് നല്‍കും എന്നും യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കൂടിയായ മൊയ്ദീന്‍ കോയ അറിയിച്ചു.

യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിച്ച അദ്ദേഹം ഓണ്‍ലൈന്‍ പത്രങ്ങളുടെ വര്‍ദ്ധിച്ച പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഈ നിര്‍ണ്ണായക സ്വാധീനം കണക്കിലെടുത്ത് അടുത്ത വര്ഷം മുതല്‍ ഓണ്‍ലൈന്‍ പത്രങ്ങളെ കൂടി ചിരന്തന മാധ്യമ പുരസ്കാരത്തിന് പരിഗണിക്കും എന്നും ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകരായ വിനോദ് ജോണ്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, ഷീല പോള്‍, മസ്ഹര്‍, ജബ്ബാരി കെ.എ. നാസര്‍ ബേപ്പൂര്‍, മുന്‍ അക്കാഫ്‌ ചെയര്‍മാന്‍ പോള്‍ ജോസഫ്‌, നിസാര്‍ തളങ്കര, ഇസ്മയീല്‍ മേലടി, ടി. പി. ബഷീര്‍, ഇല്യാസ്‌ എ. റഹ്മാന്‍, ടി. പി. മഹമ്മൂദ്‌ ഹാജി, ഇസ്മയീല്‍ ഏറാമല മുതലായവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഓണ്‍ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം

August 7th, 2010

moideenkoya-kk-epathramദുബായ്‌ : ഇന്നത്തെ മാധ്യമ രംഗത്ത്‌ eപത്രം പോലുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ വഹിക്കുന്ന സ്വാധീനം നിര്‍ണ്ണായകമാണ് എന്ന് യു.എ.ഇ. മാധ്യമ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ബഹുമുഖ പ്രതിഭയുമായ കെ. കെ. മൊയ്തീന്‍ കോയ പ്രസ്താവിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു. ചാനലുകളോ പത്രങ്ങളോ അപ്രാപ്യമായ ജോലി തിരക്കിനിടയില്‍ പോലും ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ അറിയുവാന്‍ ഇന്ന് മലയാളി ശ്രദ്ധിക്കുന്നു. പുരോഗമനപരമായ ഇത്തരം നവീന സാങ്കേതിക വിദ്യകളെയും പ്രവണതകളെയും ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മൌഢ്യമാവും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നലെ ദുബായില്‍ നടന്ന ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള മാധ്യമ രംഗത്ത്‌ ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രസക്തി ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഓണ്‍ലൈന്‍ മാധ്യമ സാദ്ധ്യതകള്‍ പലപ്പോഴും പരമ്പരാഗത അച്ചടി മാധ്യമത്തെ ഒരു പുരാവസ്തു ആക്കി മാറ്റുന്നു എന്നും കരുതുന്നവരുണ്ട്. പല പ്രമുഖ അന്താരാഷ്‌ട്ര പത്രങ്ങളും നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള “ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍” 2008ല്‍ തന്നെ തങ്ങളുടെ ശ്രദ്ധ ഓണ്‍ലൈനിലേക്ക് തിരിക്കുകയുണ്ടായി. ഏപ്രില്‍ 13, 2005ല്‍ മാധ്യമ രാജാവായ ന്യൂസ് കോര്‍പ്പൊറേയ്ഷന്‍ മേധാവി റൂപേര്‍ട്ട് മര്‍ഡോക്ക്‌ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് പേപ്പര്‍ എഡിറ്റര്‍സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

“ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രിന്റ്‌ മാധ്യമങ്ങളുടെ ചരമക്കുറിപ്പ് എഴുതുമെന്ന് നാമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍ ഇത് നമ്മെ അത്രയൊന്നും ബാധിക്കാതെ അരികത്ത്‌ കൂടി പതുക്കെ കടന്നു പോകും എന്ന് നാമൊക്കെ ആഗ്രഹിച്ചതുമാണ്. എന്നാല്‍ ഇത് നടന്നില്ല. ഇനിയും ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ നമുക്ക് അവഗണിക്കാന്‍ ആവില്ല. കാര്‍ണഗീ കോര്‍പ്പൊറേയ്ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 18-34 വയസ്സ് വരെയുള്ള ആളുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പരമ്പരാഗത പത്രങ്ങള്‍ വായിക്കുന്നത്. 9 ശതമാനം പേര്‍ മാത്രമേ ഇത്തരം പത്രങ്ങള്‍ വിശ്വാസയോഗ്യം ആണെന്ന് കരുതുന്നുമുള്ളൂ. സംശയമുണ്ടെങ്കില്‍ പുതിയ തലമുറയെ, നിങ്ങളുടെ മക്കളെ നിരീക്ഷിക്കുക.”

ഓണ്‍ലൈന്‍ പത്രങ്ങളെ അംഗീകരിക്കുന്നതിനെ കുറിച്ച് യു.എ.ഇ. യിലെ “പരമ്പരാഗത” മാധ്യമ കൂട്ടായ്മകളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അസോസിയേഷന്‍ ഈ കാര്യത്തില്‍ തികച്ചും പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. e പത്രം അടക്കമുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ അബുദാബി ഇന്ത്യന്‍ മീഡിയ അസോസിയേഷനില്‍ അംഗങ്ങളാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന പുരസ്കാരം ഇന്ന് സമ്മാനിക്കും

August 6th, 2010

km-abbas-nm-aboobackerദുബായ്‌ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ചിരന്തന സാംസ്കാരിക വേദി എല്ലാ വര്‍ഷവും നല്‍കി വരുന്ന 2009ലെ ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ ന്യൂസ്) എന്നിവര്‍ക്ക്‌ ഇന്ന് (ഓഗസ്റ്റ്‌ 6, 2010) വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദെയറയിലുള്ള ഫ്ലോറ അപ്പാര്‍ട്ട്മെന്റ് ഹോട്ടല്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദാലി അറിയിച്ചു. സ്വര്‍ണ മെഡല്‍, പ്രശംസാ പത്രം, പൊന്നാട, ഉപഹാരം എന്നിവ അടങ്ങിയതാണ് പുരസ്കാരം. യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

എം.സി.എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്‌, കെ. ചന്ദ്രസേനന്‍, ഷാര്‍ലി ബെഞ്ചമിന്‍, ഇ.എം. അഷ്‌റഫ്‌, എം.കെ.എം. ജാഫര്‍, നിസാര്‍ സയിദ്‌, ജലീല്‍ പട്ടാമ്പി, ടി.പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, പ്രൊഫ. ബി. മൊഹമ്മദ്‌ അഹമ്മദ്‌, പി.പി. ശശീന്ദ്രന്‍ എന്നിവര്‍ക്ക്‌ ഇതിനു മുന്‍പ്‌ ചിരന്തന മാധ്യമ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ സെമിനാര്‍ ശ്രദ്ധേയമായി

August 5th, 2010

media-seminar-epathramദുബായ്: ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’  എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ നടത്തിയ   മാധ്യമ സെമിനാര്‍   ശ്രദ്ധേയമായി. സൃഷ്ടിയും സംഹാരവും, മാധ്യമങ്ങള്‍ വാര്‍ത്ത കളിലൂടെ നിര്‍വ്വഹി ക്കുന്നത് വഞ്ചനാ പരമാണ് എന്നും നിജസ്ഥിതി യാണ് ജനങ്ങളില്‍ എത്തിക്കേണ്ടത് എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

media-seminar-cvm-epathram

സി. വി. എം. വാണിമേല്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

 
മലയാള മനോരമ മുഖ്യ പത്രാധിപര്‍ കെ. എം. മാത്യു വിന്‍റെ നിര്യാണ ത്തില്‍ അബ്ദുള്ള ക്കുട്ടി ചേറ്റുവ അനുശോചനം രേഖപ്പെടുത്തി. ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന പരിപാടി സി. വി. എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു.

media-seminar-jabbari-epathram

കെ. എം. ജബ്ബാരി സെമിനാറില്‍ സംസാരിക്കുന്നു

പ്രമുഖ മാധ്യമ പ്രവര്‍ത്ത കരായ കെ. എം. ജബ്ബാരി, വി. എം. സതീഷ്‌, ഷീലാ പോള്‍, ഇ. സാദിഖ്‌ അലി, ഓ.കെ. ഇബ്രാഹിം, ബീരാവുണ്ണി തൃത്താല, മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസ്മായില്‍ ഏറാമല  വിഷയം അവതരിപ്പിച്ചു.  അഷ്‌റഫ്‌ കിള്ളിമംഗലം, അബ്ദുല്‍ സലാം എലാങ്കോട്, ഉമര്‍ മണലാടി, സലാം ചിറനെല്ലൂര്‍, അഷ്‌റഫ്‌ പിള്ളക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ബഷീര്‍ മാമ്പ്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

60 of 611020596061

« Previous Page« Previous « ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ ശില്പശാല
Next »Next Page » കോവിലനെയും ജോസ്‌ സരമാഗോവിനെയും അനുസ്മരിക്കുന്നു »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine