ജനപ്രതിനിധികൾ പ്രവാസികളെ ആശയക്കുഴപ്പത്തിൽ ആക്കുന്നു

July 7th, 2012

indian-rupee-epathram

ദുബായ് : പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി പ്രവാസികളെ ജനപ്രധിനിധികൾ ആശയക്കുഴപ്പത്തിലാക്കുന്നു. പുതിയ നികുതിയെ പറ്റി വിദേശ ഇന്ത്യക്കാർക്ക് ഇടയിൽ ഒട്ടേറേ ആശങ്കകളും അതിലേറേ അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനം അനുസരിച്ച് ജൂലായ് ഒന്നു മുതൽ വിദേശത്തു നിന്നയയ്ക്കുന്ന തുകയ്ക്ക് ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ബാങ്ക് ചാർജിന്റെ 12.36 ശതമാനം സേവന നികുതി ഈടാക്കും.

ഇന്ന് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നില നിർത്തുന്നതിൽ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഒരു നിർണ്ണായക ഘടകം തന്നെ. രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിരിക്കുകയും, അതേ സമയം വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന് അധിക നികുതി ഈടാക്കാൻ ഒരുങ്ങുന്നതിന്റെ യുക്തി എന്തെന്ന് മനസിലാകുന്നില്ല. പുതുതായി സർക്കാർ എടുത്ത തീരുമാനം വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കും.

ധനകാര്യ സ്ഥാപനങ്ങൾ ബാങ്കിൽ നിന്നും ഈടാക്കുന്നതാണ് ഇപ്പോഴുള്ള പുതിയ സേവന നികുതി. പ്രത്യക്ഷത്തിൽ ബാങ്ക് നൽകേണ്ടതാണെങ്കിലും ഭാവിയിൽ ഇത് തുക അയയ്ക്കുന്നവരിൽ നിന്നു തന്നെ ഈടാക്കപ്പെടുമെന്നാണ് സൂചന.

പ്രവാസി സംഘടനകൾ മാറി മാറി വാചക കസർത്ത് നടത്തുമ്പോൾ ഇത് പോലെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതീകരിക്കാൻ മുമ്പോട്ട് വരണം. ഗള്ഫിൽ പല ക്ലേശങ്ങളും സഹിച്ച് ചെറുകിട ജോലികൾ ചെയ്തു നാട്ടിലേക്ക് പണം അയയ്ക്കുന്ന മലയാളികളെ ഈ നിയമം ശരിക്കും ബാധിക്കും. ബാങ്ക് വഴി പണം നാട്ടിലേക്ക് അയയ്ക്കുന്നവരിൽ പലരും കുഴൽപണം പോലുള്ള അനധികൃത മാർഗ്ഗത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

വിദേശ സന്ദർശനം എന്ന ഓമന പേരിൽ വിദേശത്ത് എത്തുന്ന കേരള രാഷ്ട്രീയ പ്രധിനിധികൾ വ്യാജ വാഗ്ദാനം നല്കി കീശ വീർപ്പിച്ചു പോകുമ്പോൾ, സംസ്ഥാനത്തും, കേന്ദ്രത്തിലും പ്രവാസികൾക്ക് ദോഷകരമായ നിയമ നിർമ്മാണ സമയത്ത് പ്രതീകരിക്കാനുള്ള ചങ്കൂറ്റം കാട്ടാറില്ല. ഈ കൂട്ടരെ വിദേശ സന്ദർശന വേളയിൽ പ്രവാസി സംഘടനകൾ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാതെ, പ്രതിഷേധം അറിയിക്കുവാനുള്ള അവസരമായി കാണണം.

ഭാര്യമാർക്ക് കെട്ടു താലി പോലും അണിഞ്ഞു സ്വന്തം നാട്ടിലേക്ക് പോകുവാനുള്ള അവസരം മുടക്കുന്ന കിരാതമായ കസ്റ്റംസ് നിയമങ്ങൽ മാറ്റി എഴുതുവാൻ എന്ത് കൊണ്ട് മടി കാട്ടണം? വർഷങ്ങൾക്ക് മുമ്പ് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 30000 രൂപ എന്ന നിയമത്തിന്റെ മറവിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഡ്യൂട്ടി അടിച്ചും, കൈക്കൂലി ചോദിച്ചും ദ്രോഹിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പ്രവാസികളോട് കാട്ടുന്ന ഇത്തരത്തിലുള്ള നീചമായ സമീപനം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിൽ അതിശയോക്തി ഇല്ല. ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ പല കാര്യങ്ങളിലും ഒന്നാമത് ആയപ്പോഴും, ഇത്തരത്തിലുള്ള ചില കാര്യങ്ങളിൽ വളരെ വളരെ വർഷങ്ങളുടെ പിന്നിലാണ്.

(സേവന നികുതിയെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത് – അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)

എബി മക്കപ്പുഴ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാത്തത് രാഷ്ട്രീയ മൂല്യബോധം ഉള്ളതു കൊണ്ട് : ബിനോയ്‌ വിശ്വം

June 24th, 2012

binoy-vishwam-at-ksc-2012-ePathram
അബുദാബി : രാജ്യം ഭരിക്കുന്ന യു. പി. എ. സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്ക് എതിരെ പോരാടുന്ന ഇടതു പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് പ്രണബ് മുഖര്‍ജിയെ പിന്തുണക്കാന്‍ കഴിയില്ല എന്നും രാഷ്ട്രീയ മൂല്യ ബോധം ഉള്ളത് കൊണ്ടാണ് സി. പി. ഐ. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാത്തത് എന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ യുവ കലാ സാഹിതി ഒരുക്കിയ സി. അച്യുതമേനോന്‍ – കെ. ദാമോദരന്‍ ജന്മശതാബ്ദി സമ്മേളനത്തില്‍ ‘രാഷ്ട്രീയവും മൂല്യങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച്‌ കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

പ്രതിദിനം ഇരുപതു രൂപയില്‍ താഴെ മാത്രം വരുമാനം ലഭിക്കുന്ന സാധാരണ ക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത യു. പി. എ. സര്‍ക്കാര്‍ പക്ഷെ കോര്‍പ്പറെറ്റുകള്‍ക്ക് വലിയ നികുതി ഇളവുകള്‍ നല്‍കുകയാണ്.

പെട്രോള്‍ വില വര്‍ദ്ധി പ്പിക്കാനുള്ള അധികാരം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്‌. ആ സര്‍ക്കാരിലെ ധന കാര്യ മന്ത്രിയെ പിന്തുണച്ചാല്‍ ഇതു വരെ ഇടതു പക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ സമരങ്ങളുടെ അര്‍ത്ഥം ഇല്ലാതാകും.

വാക്കില്‍ മാത്രമല്ല പ്രവര്‍ത്തി യിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മൂല്യം കാത്തു സൂക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. ലോകം സാമ്പത്തിക കുഴപ്പങ്ങളില്‍ ഉഴലുമ്പോള്‍ മാര്‍ക്സിസ ത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചി രിക്കുകയാണ് എന്നും കമ്മ്യുണിസ്റ്റ് മനിഫെസ്റ്റോ ഉദ്ധരിച്ച്‌ കൊണ്ട് ബിനോയ്‌ വിശ്വം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. പി. ചന്ദ്രശേഖരന്റെ രക്ത സാക്ഷിത്വം കേരളത്തിന് പാഠമാകണം : സമദാനി

June 10th, 2012

tp-chandra-shekharan-ePathram
അബുദാബി : ടി. പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഒരു പാഠമായി ഉള്‍ക്കൊണ്ട് കൊലയും സംഘര്‍ഷ ങ്ങളുമില്ലാത്ത കേരളം സൃഷ്ടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. അബുദാബി മലയാളി സമാജ ത്തിന്റെ 2012 – 2013 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

‘ലോകത്തെല്ലാമുള്ള മലയാളികളെ ഇത്ര ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകം ഇതിനു മുമ്പുണ്ടായിട്ടില്ല. ചന്ദ്രശേഖരന്റെ കൊലപാതക ത്തിന്റെ രാഷ്ട്രീയം എന്തായാലും കേരളം ഒന്നടങ്കം ആ സംഭവത്തെ അപലപിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്റെ അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുഖങ്ങള്‍ വല്ലാത്ത വേദനയായി ഓരോ മലയാളി യുടെയും മനസ്സിലുണ്ട്. ഇനിയൊരു അമ്മയ്ക്കും ഈ ദുഃഖം ഉണ്ടാവരുത്. ഈ തിരിച്ചറി വിലൂടെ സംഘര്‍ഷ രഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനം കേരള ത്തിലുണ്ടാവണം. സംഘര്‍ഷങ്ങള്‍ ഭയന്ന് രാഷ്ട്രീയത്തെ വെറുക്കാന്‍ തുടങ്ങിയാല്‍ അരാഷ്ട്രീയമാണ് കേരളത്തില്‍ ഉണ്ടാവുക.

അരാഷ്ട്രീയമായ സമൂഹ ത്തിലേക്ക് വര്‍ഗ്ഗീയവും തീവ്രവാദവും കടന്നു വരാന്‍ എളുപ്പമാണ്. അത് അപകട കരമായ മറ്റൊരു അവസ്ഥ യിലേക്കാണ് നയിക്കുക.’ സമദാനി പറഞ്ഞു.

സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി വൈസ് പ്രസിഡന്റ് ബാബു വടകര, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്, മുഹമ്മദാലി, ഹുമയൂണ്‍ ആലം എന്നിവര്‍ ആശംസ നേര്‍ന്നു. സമാജം ജനറല്‍ സെക്രട്ടറി സതീഷ് സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് അബുദാബിയില്‍

May 15th, 2012

kmcc-calicut-committee-notice-ePathram
അബുദാബി : കേരള സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി. സി. ജോര്‍ജ്ജ് അബുദാബിയില്‍ എത്തുന്നു.

കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ പ്രവര്‍ത്തന ഉദ്ഘാടനത്തോട് അനുബന്ധിച്ച് മെയ്‌ 16 ബുധനാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ പി. കെ. കെ. ബാവയും കെ. എം. സി. സി നേതാക്കളും രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : അബ്ദുല്‍ ബാസിത്ത് കായക്കണ്ടി 050 31 40 534

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നമ്മുടെ സംസ്‌കാരം കൈവിടാതെ സൂക്ഷിക്കണം : സ്‌പീക്കര്‍

May 15th, 2012

speaker-karthikeyan-at-samajam-ePathram
അബുദാബി : സ്വന്തം നാടിനോടുള്ള ആത്മ ബന്ധം എവിടെ ആയിരുന്നാലും പ്രവാസി മലയാളി കള്‍ കാണിക്കണം എന്നും നമ്മുടെ സംസ്‌കാരം കൈ വിടാതെ സൂക്ഷിക്കണം എന്നും കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തി കേയന്‍ അഭിപ്രായപ്പെട്ടു.

ദീര്‍ഘ കാലമായി ഗള്‍ഫ് രാജ്യങ്ങളിലും വിദേശ രാജ്യ ങ്ങളിലുമുള്ള വിദേശ മലയാളി കളുടെ ഇളം തലമുറ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം രണ്ടാം തലമുറയും മൂന്നാം തലമുറയും ആവുമ്പോള്‍ മറ്റൊരു സംസ്‌കാര ത്തിലേക്ക് വഴുതി പ്പോകുന്നതായും സ്പീക്കര്‍ പറഞ്ഞു.

അബുദാബി മലയാളി സമാജം യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച ശ്രീദേവി സ്മാരക യുവ ജനോത്സവ വിജയി കള്‍ക്ക് സമ്മാന ദാനം നിര്‍വഹിച്ച് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.

അതി കഠിനമായ ചൂടിലും വെന്തുരുകി അധ്വാനിക്കുന്ന മലയാളി കളുടെ വിയര്‍പ്പിന്റെ വില കേരളീയര്‍ തിരിച്ചറി യേണ്ടതുണ്ട്. തൊഴില്‍ മേഖല യില്‍ പ്രാവീണ്യം നേടിയ തലമുറയെ കേരള ത്തിലും വിദേശത്തും ഉണ്ടാക്കാന്‍ സഹായിച്ചത് വിദേശ മലയാളി കളുടെ അധ്വാനത്തിന്റെ പങ്കാണ്. കേരള ത്തില്‍ വിദേശ നാണ്യം നേടി ത്തന്നതിനൊപ്പം ആയിര ക്കണക്കിന് പ്രൊഫഷ ണലുകളെ വാര്‍ത്തെ ടുക്കുന്നതിനും ഗള്‍ഫ് മലയാളി കളുടെ പ്രയത്‌നം വളരെ പ്രധാന പ്പെട്ടതാണ്.

ഗള്‍ഫ് മലയാളി കള്‍ക്ക് അവധിക്ക് നാട്ടില്‍ എത്താനുള്ള വിമാന യാത്രാ നിരക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് ശ്രദ്ധിക്കാനുള്ള മൗലിക മായ അവകാശം കേന്ദ്ര സംസ്ഥാന സര്‍ക്കാറു കള്‍ക്കുണ്ട്. കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രവാസി കളുടെ പ്രശ്‌ന പരിഹാര ത്തിനുള്ള ശ്രമത്തില്‍ ആണെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരു പാട് എഴുത്തുകാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അവര്‍ക്കെല്ലാം വേണ്ടത്ര പ്രോത്സാഹനം നല്‍കാന്‍ സംഘടന കള്‍ക്ക് കഴിയണം. സംഘടനകള്‍ ഐക്യത്തോടും ഒത്തൊരുമയോടും പ്രവര്‍ത്തിക്കണ മെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി എം. എല്‍. എ, അഹല്യ എക്‌സ്‌ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, കണിയാപുരം സൈനുദ്ദീന്‍, മലയാളി സമാജം വൈസ് പ്രസിഡന്റ് ബി. യേശു ശീലന്‍, സെക്രട്ടറി സതീഷ്‌ കുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബ എം. സാഹിബ, ബാല വേദി കണ്‍വീനര്‍ അനുഷ്മ ബാലകൃഷ്ണന്‍, സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ്. ആര്‍ട്‌സ് സെക്രട്ടറി കെ. വി. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രമ്യയുടെയും വിനീത യുടെയും കുടുംബ ത്തിന് അബുദാബി യില്‍നിന്ന് സാന്ത്വന സ്‌പര്‍ശം
Next »Next Page » അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ. എം. സി. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തനം »



  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine