കേന്ദ്ര മന്ത്രി കെ. സി. വേണു ഗോപാലിന്റെ മുഖാമുഖം സമാജ ത്തില്‍

November 15th, 2012

minister-kc-venugopal-ePathram അബുദാബി : കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വിവിധ സംഘടനാ പ്രതിനിധി കളുമായും പൊതു ജനങ്ങളു മായും നടത്തുന്ന മുഖാമുഖം പരിപാടി നവംബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6 .30 മുതല്‍ 8 മണി വരെ മുസഫ അബുദാബി മലയാളീ സമാജ ത്തില്‍ നടക്കും.

തുടര്‍ന്ന് സമാജ ത്തിന്റെ ശിശുദിനാ ഘോഷം അദ്ദേഹം ഉത്ഘാടനം ചെയ്യും. സമാജം കലാ വിഭാഗത്തിന്റെ കീഴില്‍ കലാപരിപാടി കളും അരങ്ങേറും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 49 26 153 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളുടെ യാത്രാ പ്രശ്നം: മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി വയലാര്‍ രവി ക്ഷുഭിതനായി

November 13th, 2012

vayalar-ravi-epathram

ഷാര്‍ജ: പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തട്ടിക്കയറി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ പ്രശ്നങ്ങള്‍ എല്ലാം തനിക്കറിയാമെന്നും ഞാന്‍ നിങ്ങളുടെ പ്രിയ സുഹൃത്താണെന്നുമെല്ലാം പറഞ്ഞ മന്ത്രിയാണ് പിന്നീട് യാത്രാപ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് രോഷം കോണ്ടത്.

എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ ഇവിടെ വന്നതിനു ശേഷം ആരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ പണി എടുക്കേണ്ടെന്നും ഇത്തരത്തിലുള്ള വേല തന്റെ അടുത്ത് ചിലവാകില്ലെന്നും മന്ത്രി രോഷത്തോടെ പറഞ്ഞു. ‘പരിഹാരം ഉണ്ടാക്കി നിങ്ങള്‍ പറയൂ ഞാന്‍ അതു പോലെ ചെയ്യാം‘ എന്ന് കോപാകുലനായ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടു. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉള്ള മന്ത്രിയുടെ രോഷപ്രകടനം വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.

പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ ഭീകരന്മാരായി ചിത്രീകരിക്കുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്തപ്പോള്‍ മന്ത്രിയെന്ന നിലയി ഇടപെടല്‍ നടത്താത്തതിന്റെ പേരില്‍ പ്രവാസികള്‍ക്കിടയില്‍ വയലാര്‍ രവിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ വലിയ തോതില്‍ ഉയര്‍ന്ന പ്രതിഷേധം മന്ത്രിയുടെ ശ്രദ്ധയിലും പെട്ടിരിക്കാം. തനിക്കെതിരെ ഗള്‍ഫ് മേഖലയില്‍ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന സന്ദര്‍ശനം മന്ത്രി വെട്ടിച്ചുരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. സൌദി, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനമാണ് മന്ത്രി ഒഴിവാക്കുന്നത്. ചൊവ്വാഴ്ച മസ്കറ്റിലെത്തുന്ന അദ്ദേഹം അന്നു രാത്രി തന്നെ ദില്ലിക്കു മടങ്ങും. ദില്ലിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പങ്കെടുക്കുവാനാണ് വയലാര്‍ രവി തന്റെ യാത്രാ പരിപാടികള്‍ വെട്ടിച്ചുരുക്കിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുന്ന വയലാര്‍ രവിക്കെതിരെ പ്രതിഷേധവുമായി പ്രവാസിസമൂഹം

November 8th, 2012
ദുബായ്: ഈ മാ‍സം 10 മുതല്‍ 16 വരെ ഗള്‍ഫ് സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസ കാര്യമന്ത്രി വയലാര്‍ രവിയ്ക്കെതിരെ
പ്രതിഷേധവുമായി പ്രവാസികള്‍. പ്രവാസികളുടെ പ്രശ്നങ്ങളില്‍ മന്ത്രി കാര്യമായി ഇടപെടുന്നില്ലെന്നതിന്റെ പേരില്‍ സോഷ്യല്‍
മീഡിയകളില്‍ വളരെ രൂക്ഷമായ രീതിയിലാണ് പ്രതിഷേധ പ്രചാരണങ്ങള്‍ നടക്കുന്നത്. അപ്രതീക്ഷിതമായി സര്‍വ്വീസ്
മുടക്കിയും, കനത്ത ചാര്‍ജ്ജ് ഈടാക്കിയും, മതിയായ സേവനം നല്‍കാതെയും  വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും
കേരളത്തിലേക്കുള്ള യാത്രക്കാരോട്  എയര്‍ ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന പീഢനങ്ങള്‍ ആയിരുന്നു  പതിവായി പ്രവാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്ന പരാതി. എന്നാല്‍ ഇത്തവണ അത് ഒരു പടികൂടെ മുകളിലേക്ക് കയറി പാതിവഴിയില്‍
സര്‍വ്വീസ് നിര്‍ത്തിയത് ചോദ്യം ചെയ്ത യാത്രക്കാരെ ‘വിമാന റാഞ്ചികളായി’ ചിത്രീകരിച്ച് പീഢിപ്പിച്ചതാണ്
പ്രകോപനത്തിന്റെ പ്രധാന കാരണം. ഈ വിഷയത്തില്‍ വയലാര്‍ രവി മൌനം പാലിച്ചുവെന്നും പ്രതിഷേധിച്ചതിന്റെ പേരില്‍
ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന യാത്രക്കാരെ സംരക്ഷിക്കുവാന്‍ ആവശ്യമായ നിലപാട് സ്വീകരിച്ചില്ലെന്നുമാണ്
ആരോപണം. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്തും എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള സര്‍വ്വീസുകളിലെ
പോരായ്മകള്‍ പരിഹരിക്കുന്നതില്‍ വയലാര്‍ രവിക്ക് കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രവാസി വോട്ടവകാശമല്ല
വര്‍ഷത്തിലൊരിക്കല്‍ എങ്കിലും കുറഞ്ഞ ചിലവില്‍ സമാധാനപരമായി നാട്ടില്‍ എത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും
കണ്ട് തിരിച്ചു പോരുവാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അവിചാരിതമായി
ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതു മൂലം  അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ വരുന്ന പലര്‍ക്കും ജോലിയില്‍
പ്രവേശിക്കുവാന്‍ സാധിക്കാതെ വരുന്നതും സമയ മാറ്റം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ
സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും  പലവിധത്തിലുള്ള അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുമായി ഒറ്റയ്ക്ക് യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  മന്ത്രിക്കെതിരെ മാത്രമല്ല മന്ത്രിയെ
അനുകൂലിക്കുന്ന പ്രവാസി സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ക്കു നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഓണ്‍ലൈന്‍
ചര്‍ച്ചകളില്‍ ഉയരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഈദ് സംഗമവും പ്രവര്‍ത്തനോദ്ഘാടനവും

October 27th, 2012

kerala-pravasi-cultural-forum-monce-joseph-ePathram
ഷാര്‍ജ : ഊഷ്മളമായ സ്‌നേഹ ബന്ധത്തിലൂടെ സമൂഹത്തിന് പുണ്യ കര്‍മങ്ങള്‍ ചെയ്യാന്‍ ഈദ്‌ സംഗമം ഉപകരിക്കട്ടെ എന്ന് മുന്‍മന്ത്രി മോന്‍സ് ജോസഫ് എം. എല്‍. എ. ആശംസിച്ചു.

കേരള പ്രവാസി കള്‍ച്ചറല്‍ ഫോറം ഉമല്‍ഖ്വയില്‍ യൂണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഈദ്‌ സംഗമവും പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാര്‍ ജന പക്ഷത്തു നിന്നു കൊണ്ട് നടപ്പാക്കുന്ന വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ഗള്‍ഫ് മലയാളികള്‍ നല്കുന്ന പ്രോത്സാഹനം അങ്ങേയറ്റം ശ്ലാഘനീയമാണ്. ഇതിലേറ്റവും പ്രാധാന്യം കൊടുക്കുന്ന എയര്‍ കേരള പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പൂര്‍ണ വിശ്വാസമാണ് ഏവര്‍ക്കുമുള്ളത്. വ്യോമ ഗതാഗത രംഗത്തെ പ്രവാസികളായ കേരളീയരുടെ പ്രശ്‌ന ങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകാന്‍ ഈ പദ്ധതി ഉപകരിക്കപ്പെടും.

kerala-pravasi-cultural-forum-eid-celebration-ePathram

എയര്‍ ഇന്ത്യ ഗള്‍ഫ് യാത്രക്കാരോട് കാട്ടുന്ന ധിക്കാര ശൈലി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേരള ത്തിന്റെ ഭാവി വികസന ത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് ഗള്‍ഫ് മലയാളി കളുടെ കൂടുതല്‍ പിന്തുണ തുടര്‍ന്നും അനിവാര്യമാണെന്നും മോന്‍സ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് സ്‌കറിയ തോമസിന്റെ അധ്യക്ഷത യില്‍ കൂടിയ യോഗ ത്തില്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എബ്രഹാം പി. സണ്ണി, കെ. എഫ്. എല്‍. ഡി. സി. ചെയര്‍മാന്‍ ബെന്നി കക്കാട്, സിന്‍ഡിക്കേറ്റംഗം വറുഗീസ് പേരയില്‍, വര്‍ഗീസ് രാജന്‍ ഏഴംകുളം, നാഗരൂര്‍ സെയ്ഫുദീന്‍, എം. എന്‍. ബി. മുതലാളി, ടോമി ജോസ്, നിക്‌സണ്‍ ബേബി, ഡയസ് ഇടിക്കുള, ജോസ് ചാക്കോ, പി. സി. ജേക്കബ്, ബേബി കുരുവിള, ജോര്‍ജ് കണച്ചിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്രാജ്യത്വത്തിന് എഴുത്തുകാരെ സൃഷ്ടിക്കാനാവില്ല : പിണറായി വിജയന്‍

October 19th, 2012

pinarayi-vijayan-b-sandhya-shakti-thayat-award-epathram

അബുദാബി: സാമ്രാജ്യത്വ ശക്തികള്‍ക്കോ പണാധിപത്യത്തിനോ എഴുത്തുകാരെ സൃഷ്ടിക്കാനാവില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി. കെ. രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണം അബുദാബിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂനിയന്‍ നിലവിലുള്ളപ്പോള്‍ മാക്സിം ഗോര്‍ക്കിയും സൊഡൊക്കൊയും ഉയര്‍ന്നു വന്നു. എന്നാല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍വ്വതന്ത്ര സ്വതന്ത്രമായ ആ രാജ്യത്തു നിന്ന് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു കവിയോ നോവലിസ്റ്റോ ഉണ്ടായിട്ടില്ല. കഥയില്ലാത്ത സംസ്കാരമില്ലാത്ത ധാര്‍മ്മികതയില്ലാത്ത അരാജകത്വം ബാധിച്ച ഒരു തലമുറയാണ് ഇന്ന് ആ രാജ്യത്ത് വളര്‍ന്നു വരുന്നത്.

പാബ്ളൊ നെരൂദയും പിക്കാസൊയും കമ്മ്യൂണിസ്റ്റായിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് കമ്മ്യൂണിസം തടസ്സമായിരുന്നില്ല. എന്നാല്‍ ഇന്ന് എഴുത്തുകാരനേയും കലാകാരനേയും ഇടതുപക്ഷത്തിനെതിരെ തിരിക്കാന്‍ ചില പത്ര മാധ്യമ മുതലാളിമാര്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷ എഴുത്തുകാരെ തിരസ്കരിക്കുവാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നു.

ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ക്ക് സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും നല്‍കി വിലക്കെടുക്കാമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്.

പഴയ അന്ധകാരത്തിലേയ്ക്ക് തള്ളാന്‍ മാത്രം നിലവാരമുള്ള കൃതികള്‍ ഉണ്ടാവുകയും അതിന് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന കുത്സിത ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനുള്ള ഒരു ദൌത്യമാണ് അബുദാബി ശക്തി അവാര്‍ഡിലൂടെ ശക്തി തിയറ്റേഴ്സ് ചെയ്തു വരുന്നത്. ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാനുതകുന്ന സര്‍ഗ്ഗാത്മകതയാണ്.

അധ:സ്ഥിതരെന്നു മുദ്ര കുത്തി ക്ഷേത്രത്തിനടുത്തു കൂടി വഴി നടക്കാന്‍ കഴിയാത്ത കാലം നമുക്കുണ്ടായിരുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ മാറ്റങ്ങളുടെ നാഴികക്കല്ലായി മാറി. മാറു മറയ്ക്കാനുള്ള അവകാശം നേടിയതും, കല്ലുമാല പൊട്ടിച്ചെറിയാനും കഴിഞ്ഞത് ഇത്തരം പോരാട്ടങ്ങളിലൂടെയാണ്. ഈ മുന്നേറ്റങ്ങളേയും നേട്ടങ്ങളേയും കരി വാരി തേക്കാനാണ് ചിലര്‍ ശ്രമിച്ചു വരുന്നത്. ഇതിനായി സാഹിത്യത്തേയും പത്ര വാരികകളേയും ചിലര്‍ ഉപയോഗിച്ചു വരുന്നുവെന്ന് പിണറായി ആരോപിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കപ്പെട്ടിരുന്ന അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണത്തിനു ഇതാദ്യമായാണ് അബുദാബി ആതിഥ്യമരുളിയത്.

അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യു. എ. ഇ. യുടെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തി.

പ്രൊഫ. എം. കെ. സാനു, ഡോ. ബി. സന്ധ്യ കജട, പ്രൊഫ. പാപ്പുട്ടി, ഡോ. പി. എസ്. രാധാകൃഷ്ണൻ, മേലൂര്‍ വാസുദേവൻ, ടി. പി. വേണുഗോപാല്‍, വിപിൻ, ഡോ. ആരിഫലി കൊളത്ത്ക്കാട്ട് എന്നീ അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

എം. കെ. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസുഫലി, എൻ. എം. സി. ഗ്രൂപ്പ് ഗ്ളോബല്‍ ഓപ്പറേറ്റിങ്ങ് മാനേജര്‍ പ്രമോദ് മാങ്ങാട്, ജെമിനി ബില്‍ഡിങ്ങ് മറ്റീരിയല്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ടി. ആര്‍. അജയന്‍, ഒ. വി. മുസ്തഫ, മൂസ മാസ്റ്റര്‍, എം. ആര്‍. സോമൻ, കൊച്ചുകൃഷ്ണൻ, രഘുനാഥ് ഊരുപൊയ്ക, എൻ. ഐ. മുഹമ്മദ് കുട്ടി, വിജയന്‍ കൊറ്റിക്കല്‍, എം. യു. വാസു, വി. പി. കൃഷ്ണകുമാര്‍, രമണി രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി ചെയര്‍മാന്‍ എൻ. വി. മോഹനന്‍ സ്വാഗതവും ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗോപാലകൃഷ്ണ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.

(അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » എയര്‍ ഇന്ത്യ നടപടി അപലപനീയം : യുവ കലാ സാഹിതി »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine