ഖത്തറില്‍ ഷറഫ് ഡി. ജി. തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

September 7th, 2013

sharaf-dg-store-opening-in-qatar-ePathram
ദോഹ : ഖത്തറിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഷോറൂം ‘ഷറഫ് ഡി. ജി.’ ഗറാഫ യിലെ എസ്ദാൻ മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. എസ്ദാൻ മാളിൽ നടന്ന ചടങ്ങിൽ അബുള്ള ബിൻ നാസർ അൽ മിസ്‌നാദ് ഷറഫ് ഡി. ജി. ദോഹ ഷോറൂം ഉൽഘാടനം നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ യാസർ ഷറഫ്, ഷറഫ് ഡി. ജി. സി. ഇ. ഒ. നിലേഷ് കൽഖൊ, എസ്ദാൻ മാൾ ജനറൽ മാനേജർ മാലിക് ഖൈസർ അവാൻ, എയർ മൈൽസ് മാനേജിംഗ് ഡയറക്ടർ മാർക്ക് മോർഡിമർ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു .

31,000 ചതുരശ്ര അടി വിസ്തീർണ്ണ ത്തിൽ ലോകോത്തര നിലവാരമുള്ള വിവിധ തരം ഇലക്ട്രോണിക് ഐറ്റ ങ്ങളുടെ ശേഖരമാണ് ഇവിടെ ഉള്ളത്. ഷറഫ് ഡി. ജി. യുടെ ഷോറൂ മിന്റെ തുടക്ക ത്തിൽ തന്നെ എല്ലാവിധ സൌകാര്യങ്ങളോടൊപ്പം 70 പുതിയ ബ്രാൻഡുകൾ ഖത്തറിൽ അവതരി പ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും ആഹ്ലാദവും ഉണ്ടെന്ന് മാനേജിംഗ് ഡയറക്ടർ യാസർ ഷറഫ് പറഞ്ഞു.

ഇലക്ട്രോണിക്സ്, ടെലികമ്മ്യുണിക്കേഷൻ, ഹോം എന്റർടൈൻമെന്റ്, ഐ. ടി., ഹോം അപ്ലയൻസ്, മറൈൻ ഇലക്ട്രോണിക്സ് ഉൾപ്പെടെ ലോക നിലവാര ത്തിലുള്ള 300 ബ്രാന്റു കളുടെ 18,000 ഉൽപ്പന്നങ്ങൾ ഷോറൂമിൽ തയ്യാറാണ്.

ഉപഭോക്താ ക്കൾക്ക് താങ്ങാവുന്ന വില, മികച്ച സർവീസ്, ആകർഷക മായ ഓഫറുകൾ തുടങ്ങിയവ യാണ്‌ ഷറഫ് ഡി. ജി. യുടെ പ്രത്യേകത കൾ.

യു. എ. ഇ. യിലെ ഇലക്ട്രോണിക് വിൽപ്പന രംഗത്ത് വളരെ പ്രശസ്ത രായ ഷറഫ് ഡി. ജി. ബഹറൈനിലും ഒമാനിലും കഴിഞ്ഞ എട്ട് വർഷ മായി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ്‌. ഗൾഫ് രാജ്യ ങ്ങളിലെ കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോറുകൾ തുടങ്ങുവാനും പദ്ധതി ഉണ്ടെന്ന് ഷറഫ് ഡി. ജി. പ്രതിനിധികൾ പറഞ്ഞു.

-കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പെരുന്നാള്‍ നിലാവ്‌ പ്രകാശനം ചെയ്തു

August 7th, 2013

media-plus-perunnal-nilavu-2013-ePathram
ദോഹ : വിശേഷ അവസരങ്ങളും ആഘോഷ ങ്ങളും എല്ലാം സമൂഹ ത്തിൽ ‍സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും സാമൂഹിക സൗഹാര്‍ദം മെച്ചപ്പെടുത്തനും സഹായകരം ആക്കണമെന്ന് ദി ട്രൂത്ത് ഡയറക്ടർ ‍മുനീർ ‍മങ്കട അഭിപ്രായപ്പെട്ടു. ദോഹ മന്‍സൂറയിൽ ‍മീഡിയ പ്ലസ് സംഘടിപ്പിച്ച ഇഫ്താർ ‍സംഗമ ത്തിൽ സംസാരിക്കുക യിരുന്നു അദ്ദേഹം.

qatar-eid-celebration-perunnal-nilaav-2013-ePathram

സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയ മായ ചടങ്ങില്‍ വെച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം സിജി ഖത്തർ ‍ചാപ്റ്റർ ‍പ്രസിഡന്‍റ് ഡോ. എം. പി. ഷാഫിഹാജി നിര്‍വഹിച്ചു. ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ‍ചോമ യിൽ ‍ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഈദ് ആഘോഷ ത്തിന്റെ സുപ്രധാന മായ ഭാഗം സന്ദേശം കൈ മാറുകയും സ്‌നേഹ ബന്ധങ്ങൾ ശക്ത മാക്കുകയു മാണെന്നും ഈയര്‍ഥത്തിൽ ‍ഏറെ പ്രസക്ത മായ സംരംഭ മാണ് ഈ പ്രസിദ്ധീകരണ മെന്നും ഷാഫി ഹാജി പറഞ്ഞു.

ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുസ്തഫ ബക്കര്‍, വോയ്‌സ് ഓഫ് കേരള അഹ്‌ലന്‍ ദോഹ പ്രോഗ്രാം ഡറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഡോ. വണ്ടൂർ ‍അബൂബക്കർ, അബ്ദുൽ ‍ ഹക്കീം, നിഅമത്തുള്ള കോട്ടയ്ക്കൽ ‍തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ ‍സംബന്ധിച്ചു.

അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുൽ ‍ഫത്താഹ് നിലമ്പൂർ, ഷറഫുദ്ദീന്‍ തങ്കയത്തില്‍, സെയ്തലവി അണ്ടേക്കാട്, യൂനുസ് സലീം, ശിഹാബുദ്ദീൻ, സിയാഹു റഹ്മാൻ ‍ മങ്കട എന്നിവർ ‍പരിപാടിക്ക് നേതൃത്വംനല്‍കി.

-കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറബി സാഹിത്യ രചനകള്‍ മലയാളി കള്‍ക്ക് ആസ്വദിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം : കുഴൂര്‍ വിത്സണ്‍

July 8th, 2013

kuzhoor-wilson-epathram
ദോഹ : അറബ് ലോകത്തെ പ്രതിഭാധന രായ കവി കളുടേയും സാഹിത്യ കാരന്മാരുടേയും ക്രിയാത്മക രചന കളെ മലയാളി സമൂഹ ത്തിന് മനസ്സി ലാക്കുവാനും ആസ്വദി ക്കുവാനും അവസരങ്ങൾ ‍ സൃഷ്ടിക്കണ മെന്നും അറബ് ലോക വുമായുള്ള മലയാളി കളുടെ ബന്ധം കൂടുതൽ ‍ ഊഷ്മള മാക്കുവാൻ ‍സഹായകമാകുമെന്നും യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കാരനുമായ അമാനുല്ല വടക്കാങ്ങര യുടെ പ്രഥമ കൃതി യായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥ ത്തിന്റെ സില്‍വർ ‍ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുക യായിരുന്നു കുഴൂര്‍ വിത്സണ്‍.

അറബി സാഹിത്യവും കവിതയും മനസ്സിലാക്കു വാനും അടുത്തറി യുവാനും അറബ് ലോകത്ത് ജീവിക്കുന്നവർ ‍പോലും തയ്യാറാകുന്നില്ല എന്നത് ആശാ വഹമല്ല. അറബ് രചന കളെ പരിചയ പ്പെടുവാനും മലയാള ത്തിലേക്ക് ഭാഷാന്തരം ചെയ്യു വാനുമുള്ള ശ്രമങ്ങ ളുണ്ടാവണം. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണ മയക്കുന്നതു പോലെ സര്‍ഗ വ്യാപാര ത്തിലൂടെ ഒരു സാഹിത്യ സൃഷ്ടി യെങ്കിലും മലയാള ത്തിന് സമ്മാനി ക്കുവാൻ ‍ കഴിവും സൗകര്യ വുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം എന്ന് ചടങ്ങില്‍ മുഖ്യാഥിതി യായി പങ്കെടുത്ത കേരള സാഹിത്യ അക്കാദമി അംഗം പി. കെ. പാറക്കടവ് പറഞ്ഞു.

അറബി ഭാഷയും സംസ്‌കാരവും ലോക നാഗരികതക്ക് നല്‍കിയ സംഭാവനകൾ ‍ അമൂല്യ മാണ്. കവിതാ രംഗത്ത് ഉജ്വല മായ സംഭാവനകൾ ‍ നല്‍കിയ അറബ് സാഹിത്യ കാരന്മാർ ‍ ഗദ്യ സാഹിത്യ ത്തിലും ഉന്നത സൃഷ്ടി കളാണ് സമ്മാനി ച്ചിട്ടുള്ളത്. ഈ കൃതി കൾ ‍ പഠിക്കുവാനും ആസ്വദി ക്കുവാനും അവസര ങ്ങളുണ്ടാവണം. സാമൂഹ്യ സാംസ്‌കാരിക വിനിമയ രംഗത്ത് വമ്പിച്ച മാറ്റ ത്തിന് ഈ സംവാദ ങ്ങളും കൊള്ള കൊടുക്കകളും കാരണ മാകുമെന്ന് അവർ പറഞ്ഞു. ഒരു പുസ്തകം കാൽ ‍നൂറ്റാണ്ട് കാലം സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ട മാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ട താണെന്നും ചടങ്ങിൽ സംസാരി ച്ചവർ ‍അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമദ്, കെ. എം. വര്‍ഗീസ്, ശംസുദ്ധീന്‍ ഒളകര, അബ്ദുൽ ഗഫൂര്‍, കെ. മുഹമ്മദ് ഈസ, അഹമ്മദ് കുട്ടി അറലയിൽ, മശ്ഹൂദ് തിരുത്തി യാട്, എം. ടി. നിലമ്പൂർ, മുഹമ്മദ് പാറക്കടവ്, ഇസ്മാഈൽ ‍മേലടി, യതീന്ദ്രൻ ‍മാസ്റ്റർ, അഹമദ് തൂണേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദോഹയില്‍ ‘റാഫി കി യാദേൻ’ വെള്ളിയാഴ്ച

June 27th, 2013

singer-muhammed-rafi-the legend-ePathram
ദോഹ : ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ അനശ്വര ഗായക നായ മുഹമ്മദ്‌ റാഫിയുടെ സ്മരണക്കായി ജൂണ്‍ 28 വെള്ളിയാഴ്ച ദോഹ വേവ്സ് ഒരുക്കുന്ന ‘റാഫി കി യാദേൻ’ ദോഹ കോണ്‍കോഡ് ഹോട്ടലിൽ അരങ്ങേറുന്നു.

വിവിധ ഭാഷ കളിലായി നിരവധി ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച സംഗീത ചക്രവർത്തി മുഹമ്മദ്‌ റാഫി യുടെ ഓരോ ഗാന ങ്ങളിലൂടെയും ഇന്നും ജനഹൃദയ ങ്ങളിൽ ജീവിക്കുകയാണ്. ‘റാഫി കി യാദേൻ’ ഷോ യിൽ പ്രശസ്ത ഗായകർ ക്കൊപ്പം ഗാനങ്ങൾ ആലപിക്കുവാൻ ഖത്തറിൽ നിന്നുള്ള കഴിവുള്ള ഗായകർക്ക് അവസരം നല്‍കും.

മുഹമ്മദ്‌ റാഫി യുടെ ഓർമ്മ ക്കായി സെപ്തംബറിൽ നടക്കാ നിരിക്കുന്ന ഏറ്റവും വലിയ ഷോ യുടെ മുന്നോടി യായി ക്ഷണി ക്കപ്പെട്ട അതിഥി കൾക്കായി ഒരുക്കുന്ന ‘റാഫി കി യാദേൻ’ ഷോ യിൽ പാടുന്ന തിനായി ഖത്തറിൽ നിന്നുള്ള ഗായകര്‍ സംഘാടകരുമായി ബന്ധപ്പെ ടേണ്ടതാണ്‌ .

ഖത്തറിലെ സംഗീത വേദി കൾക്ക് എന്നും പുതുമ യുള്ള നിറ പ്പകിട്ടാർന്ന സംഗീത സന്ധ്യ കളോടെ ദോഹ വേവ്സ് കാഴ്ച വെച്ച ഓരോ പരിപാടി കളും ആസ്വാദകർ എന്നും നിറഞ്ഞ മനസ്സോടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചിട്ടുണ്ട്. റാഫി യുടെ ഗാനങ്ങൾ പാടി ക്കൊണ്ട് ശ്രദ്ധേ യനായ മുഹമ്മദ്‌ തൊയ്യിബ് പതിനാറാമത്തെ ഷോയും ആസ്വാദ കർക്കായി സമർപ്പിക്കുന്നത്.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ ഷോ യുടെ സൗജന്യ പ്രവേശന പാസിനായി ബന്ധപ്പെടേണ്ട നമ്പർ – 66 55 82 48 – 55 02 01 04

കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറിൽ പുതിയ അമീറായി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി

June 25th, 2013

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ :18 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഖത്തർ ‍അമീർ ‍ശൈഖ് ഹമദ് ബിൻ ‍ഖലീഫ ആല്‍ഥാനി രാജ്യ ഭരണം ഡെപ്യൂട്ടി അമീറും കിരീടാവകാശി യുമായ നാലാമത്തെ മകൻ ‍ശൈഖ് തമീം ബിൻ ‍ഹമദ് ആല്‍ഥാനി ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യവെ യാണ് അമീർ ‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭരണം നടത്തുന്ന ആല്‍ഥാനി കുടുംബ ത്തിലെ പ്രമുഖ രുമായും പ്രധാന ഉപദേശകരു മായും അമീർ ‍ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി തിങ്കളാഴ്ച ചര്‍ച്ച നടത്തി യിരുന്നു എന്നും ഭരണ കൈമാറ്റ വുമായി ബന്ധപ്പെട്ട ചര്‍ച്ച കളാണ് നടന്നതെന്നും വിദേശ വാര്‍ത്താ ചാനലുകൾ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തർ അമീറായി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാര ത്തിൽ വന്നത് 1995 ജൂണ്‍ 27നാണ്. 1977 മുതൽ ‍1995 വരെ കിരീട അവകാശി യായിരുന്ന ശൈഖ് ഹമദ് രാജ്യ ത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായിരുന്നു.

60 കഴിഞ്ഞ തന്‍റെ ആരോഗ്യ പരമായ കാരണ ങ്ങളാലാണ് മകന് അദ്ദേഹം അധികാരം കൈമാറുന്ന തെന്നും നേരത്തെ ബ്രിട്ടീഷ് – ഫ്രഞ്ച് മാധ്യമ ങ്ങൾ ‍റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആധുനിക ഖത്തറിന്റെ വളര്‍ച്ച യിൽ ‍നിര്‍ണായക പങ്കു വഹിച്ച അമീർ ‍ശൈഖ് ഹമദ് ബിൻ ‍ഖലീഫ ആല്‍ഥാനി അധികാരം കൈ മാറുന്നത് വളരെ പ്രാധാന്യ ത്തോടെയാണ് വിദേശ മാധ്യമങ്ങൾ ‍നോക്കിക്കാണുന്നത്.

തയാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

13 of 291012131420»|

« Previous Page« Previous « പാചക മത്സരം ‘നടി പാചകത്തിലാണ്”
Next »Next Page » മുസ്സഫയിലെ വെയര്‍ ഹൌസില്‍ തീപ്പിടുത്തം : ആളപായമുണ്ടായില്ല »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine