പെരുന്നാള്‍ നിലാവ്‌ പ്രകാശനം ചെയ്തു

August 7th, 2013

media-plus-perunnal-nilavu-2013-ePathram
ദോഹ : വിശേഷ അവസരങ്ങളും ആഘോഷ ങ്ങളും എല്ലാം സമൂഹ ത്തിൽ ‍സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും സാമൂഹിക സൗഹാര്‍ദം മെച്ചപ്പെടുത്തനും സഹായകരം ആക്കണമെന്ന് ദി ട്രൂത്ത് ഡയറക്ടർ ‍മുനീർ ‍മങ്കട അഭിപ്രായപ്പെട്ടു. ദോഹ മന്‍സൂറയിൽ ‍മീഡിയ പ്ലസ് സംഘടിപ്പിച്ച ഇഫ്താർ ‍സംഗമ ത്തിൽ സംസാരിക്കുക യിരുന്നു അദ്ദേഹം.

qatar-eid-celebration-perunnal-nilaav-2013-ePathram

സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയ മായ ചടങ്ങില്‍ വെച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം സിജി ഖത്തർ ‍ചാപ്റ്റർ ‍പ്രസിഡന്‍റ് ഡോ. എം. പി. ഷാഫിഹാജി നിര്‍വഹിച്ചു. ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ‍ചോമ യിൽ ‍ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഈദ് ആഘോഷ ത്തിന്റെ സുപ്രധാന മായ ഭാഗം സന്ദേശം കൈ മാറുകയും സ്‌നേഹ ബന്ധങ്ങൾ ശക്ത മാക്കുകയു മാണെന്നും ഈയര്‍ഥത്തിൽ ‍ഏറെ പ്രസക്ത മായ സംരംഭ മാണ് ഈ പ്രസിദ്ധീകരണ മെന്നും ഷാഫി ഹാജി പറഞ്ഞു.

ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുസ്തഫ ബക്കര്‍, വോയ്‌സ് ഓഫ് കേരള അഹ്‌ലന്‍ ദോഹ പ്രോഗ്രാം ഡറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഡോ. വണ്ടൂർ ‍അബൂബക്കർ, അബ്ദുൽ ‍ ഹക്കീം, നിഅമത്തുള്ള കോട്ടയ്ക്കൽ ‍തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ ‍സംബന്ധിച്ചു.

അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുൽ ‍ഫത്താഹ് നിലമ്പൂർ, ഷറഫുദ്ദീന്‍ തങ്കയത്തില്‍, സെയ്തലവി അണ്ടേക്കാട്, യൂനുസ് സലീം, ശിഹാബുദ്ദീൻ, സിയാഹു റഹ്മാൻ ‍ മങ്കട എന്നിവർ ‍പരിപാടിക്ക് നേതൃത്വംനല്‍കി.

-കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറബി സാഹിത്യ രചനകള്‍ മലയാളി കള്‍ക്ക് ആസ്വദിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം : കുഴൂര്‍ വിത്സണ്‍

July 8th, 2013

kuzhoor-wilson-epathram
ദോഹ : അറബ് ലോകത്തെ പ്രതിഭാധന രായ കവി കളുടേയും സാഹിത്യ കാരന്മാരുടേയും ക്രിയാത്മക രചന കളെ മലയാളി സമൂഹ ത്തിന് മനസ്സി ലാക്കുവാനും ആസ്വദി ക്കുവാനും അവസരങ്ങൾ ‍ സൃഷ്ടിക്കണ മെന്നും അറബ് ലോക വുമായുള്ള മലയാളി കളുടെ ബന്ധം കൂടുതൽ ‍ ഊഷ്മള മാക്കുവാൻ ‍സഹായകമാകുമെന്നും യുവ കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥ കാരനുമായ അമാനുല്ല വടക്കാങ്ങര യുടെ പ്രഥമ കൃതി യായ അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥ ത്തിന്റെ സില്‍വർ ‍ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുക യായിരുന്നു കുഴൂര്‍ വിത്സണ്‍.

അറബി സാഹിത്യവും കവിതയും മനസ്സിലാക്കു വാനും അടുത്തറി യുവാനും അറബ് ലോകത്ത് ജീവിക്കുന്നവർ ‍പോലും തയ്യാറാകുന്നില്ല എന്നത് ആശാ വഹമല്ല. അറബ് രചന കളെ പരിചയ പ്പെടുവാനും മലയാള ത്തിലേക്ക് ഭാഷാന്തരം ചെയ്യു വാനുമുള്ള ശ്രമങ്ങ ളുണ്ടാവണം. ഗള്‍ഫില്‍ നിന്നും അദ്ധ്വാനിച്ച് പണ മയക്കുന്നതു പോലെ സര്‍ഗ വ്യാപാര ത്തിലൂടെ ഒരു സാഹിത്യ സൃഷ്ടി യെങ്കിലും മലയാള ത്തിന് സമ്മാനി ക്കുവാൻ ‍ കഴിവും സൗകര്യ വുമുള്ള ഓരോ മലയാളിയും പരിശ്രമിക്കണം എന്ന് ചടങ്ങില്‍ മുഖ്യാഥിതി യായി പങ്കെടുത്ത കേരള സാഹിത്യ അക്കാദമി അംഗം പി. കെ. പാറക്കടവ് പറഞ്ഞു.

അറബി ഭാഷയും സംസ്‌കാരവും ലോക നാഗരികതക്ക് നല്‍കിയ സംഭാവനകൾ ‍ അമൂല്യ മാണ്. കവിതാ രംഗത്ത് ഉജ്വല മായ സംഭാവനകൾ ‍ നല്‍കിയ അറബ് സാഹിത്യ കാരന്മാർ ‍ ഗദ്യ സാഹിത്യ ത്തിലും ഉന്നത സൃഷ്ടി കളാണ് സമ്മാനി ച്ചിട്ടുള്ളത്. ഈ കൃതി കൾ ‍ പഠിക്കുവാനും ആസ്വദി ക്കുവാനും അവസര ങ്ങളുണ്ടാവണം. സാമൂഹ്യ സാംസ്‌കാരിക വിനിമയ രംഗത്ത് വമ്പിച്ച മാറ്റ ത്തിന് ഈ സംവാദ ങ്ങളും കൊള്ള കൊടുക്കകളും കാരണ മാകുമെന്ന് അവർ പറഞ്ഞു. ഒരു പുസ്തകം കാൽ ‍നൂറ്റാണ്ട് കാലം സജീവമായി നിലനില്‍ക്കുക എന്നത് വലിയ നേട്ട മാണെന്നും അറബി ഭാഷാ സാഹിത്യ പഠന രംഗത്ത് അമാനുല്ലയുടെ സംഭാവന വിലപ്പെട്ട താണെന്നും ചടങ്ങിൽ സംസാരി ച്ചവർ ‍അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമദ്, കെ. എം. വര്‍ഗീസ്, ശംസുദ്ധീന്‍ ഒളകര, അബ്ദുൽ ഗഫൂര്‍, കെ. മുഹമ്മദ് ഈസ, അഹമ്മദ് കുട്ടി അറലയിൽ, മശ്ഹൂദ് തിരുത്തി യാട്, എം. ടി. നിലമ്പൂർ, മുഹമ്മദ് പാറക്കടവ്, ഇസ്മാഈൽ ‍മേലടി, യതീന്ദ്രൻ ‍മാസ്റ്റർ, അഹമദ് തൂണേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസഫ് അലി സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദോഹയില്‍ ‘റാഫി കി യാദേൻ’ വെള്ളിയാഴ്ച

June 27th, 2013

singer-muhammed-rafi-the legend-ePathram
ദോഹ : ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ അനശ്വര ഗായക നായ മുഹമ്മദ്‌ റാഫിയുടെ സ്മരണക്കായി ജൂണ്‍ 28 വെള്ളിയാഴ്ച ദോഹ വേവ്സ് ഒരുക്കുന്ന ‘റാഫി കി യാദേൻ’ ദോഹ കോണ്‍കോഡ് ഹോട്ടലിൽ അരങ്ങേറുന്നു.

വിവിധ ഭാഷ കളിലായി നിരവധി ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച സംഗീത ചക്രവർത്തി മുഹമ്മദ്‌ റാഫി യുടെ ഓരോ ഗാന ങ്ങളിലൂടെയും ഇന്നും ജനഹൃദയ ങ്ങളിൽ ജീവിക്കുകയാണ്. ‘റാഫി കി യാദേൻ’ ഷോ യിൽ പ്രശസ്ത ഗായകർ ക്കൊപ്പം ഗാനങ്ങൾ ആലപിക്കുവാൻ ഖത്തറിൽ നിന്നുള്ള കഴിവുള്ള ഗായകർക്ക് അവസരം നല്‍കും.

മുഹമ്മദ്‌ റാഫി യുടെ ഓർമ്മ ക്കായി സെപ്തംബറിൽ നടക്കാ നിരിക്കുന്ന ഏറ്റവും വലിയ ഷോ യുടെ മുന്നോടി യായി ക്ഷണി ക്കപ്പെട്ട അതിഥി കൾക്കായി ഒരുക്കുന്ന ‘റാഫി കി യാദേൻ’ ഷോ യിൽ പാടുന്ന തിനായി ഖത്തറിൽ നിന്നുള്ള ഗായകര്‍ സംഘാടകരുമായി ബന്ധപ്പെ ടേണ്ടതാണ്‌ .

ഖത്തറിലെ സംഗീത വേദി കൾക്ക് എന്നും പുതുമ യുള്ള നിറ പ്പകിട്ടാർന്ന സംഗീത സന്ധ്യ കളോടെ ദോഹ വേവ്സ് കാഴ്ച വെച്ച ഓരോ പരിപാടി കളും ആസ്വാദകർ എന്നും നിറഞ്ഞ മനസ്സോടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചിട്ടുണ്ട്. റാഫി യുടെ ഗാനങ്ങൾ പാടി ക്കൊണ്ട് ശ്രദ്ധേ യനായ മുഹമ്മദ്‌ തൊയ്യിബ് പതിനാറാമത്തെ ഷോയും ആസ്വാദ കർക്കായി സമർപ്പിക്കുന്നത്.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ ഷോ യുടെ സൗജന്യ പ്രവേശന പാസിനായി ബന്ധപ്പെടേണ്ട നമ്പർ – 66 55 82 48 – 55 02 01 04

കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറിൽ പുതിയ അമീറായി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി

June 25th, 2013

qatar-ameer-sheikh-thameem-bin-hamed-althani-ePathram
ദോഹ :18 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഖത്തർ ‍അമീർ ‍ശൈഖ് ഹമദ് ബിൻ ‍ഖലീഫ ആല്‍ഥാനി രാജ്യ ഭരണം ഡെപ്യൂട്ടി അമീറും കിരീടാവകാശി യുമായ നാലാമത്തെ മകൻ ‍ശൈഖ് തമീം ബിൻ ‍ഹമദ് ആല്‍ഥാനി ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യവെ യാണ് അമീർ ‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭരണം നടത്തുന്ന ആല്‍ഥാനി കുടുംബ ത്തിലെ പ്രമുഖ രുമായും പ്രധാന ഉപദേശകരു മായും അമീർ ‍ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി തിങ്കളാഴ്ച ചര്‍ച്ച നടത്തി യിരുന്നു എന്നും ഭരണ കൈമാറ്റ വുമായി ബന്ധപ്പെട്ട ചര്‍ച്ച കളാണ് നടന്നതെന്നും വിദേശ വാര്‍ത്താ ചാനലുകൾ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തർ അമീറായി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാര ത്തിൽ വന്നത് 1995 ജൂണ്‍ 27നാണ്. 1977 മുതൽ ‍1995 വരെ കിരീട അവകാശി യായിരുന്ന ശൈഖ് ഹമദ് രാജ്യ ത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായിരുന്നു.

60 കഴിഞ്ഞ തന്‍റെ ആരോഗ്യ പരമായ കാരണ ങ്ങളാലാണ് മകന് അദ്ദേഹം അധികാരം കൈമാറുന്ന തെന്നും നേരത്തെ ബ്രിട്ടീഷ് – ഫ്രഞ്ച് മാധ്യമ ങ്ങൾ ‍റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആധുനിക ഖത്തറിന്റെ വളര്‍ച്ച യിൽ ‍നിര്‍ണായക പങ്കു വഹിച്ച അമീർ ‍ശൈഖ് ഹമദ് ബിൻ ‍ഖലീഫ ആല്‍ഥാനി അധികാരം കൈ മാറുന്നത് വളരെ പ്രാധാന്യ ത്തോടെയാണ് വിദേശ മാധ്യമങ്ങൾ ‍നോക്കിക്കാണുന്നത്.

തയാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

June 24th, 2013

qatar-gulf-business-card-directory-2013-ePathram
ദോഹ : ഗള്‍ഫ് മേഖല സാമ്പത്തിക രംഗത്ത് ശക്ത മായ കുതിച്ചു ചാട്ടം നടത്തു കയാണെന്നും അന്താരാഷ്ട്ര അടിസ്ഥാന ത്തിൽ ‍തന്നെ നിക്ഷേപത്തിന് ഏറ്റവും അനു യോജ്യ മായ മേഖല യായി സാമ്പത്തിക ഭൂപട ത്തിൽ ഖത്തർ സ്ഥാനം പിടിച്ച തായും ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ നെറ്റ്വര്‍ക് പ്രസിഡണ്ട് ആസിം അബ്ബാസ് അഭിപ്രായപ്പെട്ടു.

ഗ്രാന്റ് ഖത്തർ ‍പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ‍മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ ഏഴാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങൾ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാര വല്‍ക്കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതൽ സംരംഭ കരെ ഈ മേഖല യിലേക്ക് കൊണ്ടു വരുന്നുണ്ട്. സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക കായിക രംഗ ങ്ങളിൽ മാതൃകാ പരമായ നടപടി കളിലൂടെ ഗള്‍ഫ് മേഖല യിൽ ‍അസൂയാ വഹമായ പുരോഗതി യാണ് ഖത്തർ കൈ വരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് മേഖല യിലും വിദ്യാഭ്യാസ രംഗത്തും അടക്കം വിവിധ മേഖല കളില്‍ ഖത്തറിന്റെ നേട്ട ങ്ങളും പുരോഗതി യിലേക്കുള്ള കുതിച്ചു ചാട്ടവും ഏറെ വിസ്മയ കരമാണ്.

പുതിയ സംരംഭ കര്‍ക്കും നില വിലുള്ള വ്യവസായി കള്‍ക്കും തങ്ങളുടെ പ്രവര്‍ത്തന ങ്ങൾ അനായാസം നിര്‍വഹി ക്കുവാൻ ‍ സഹായ കരമായ സംരംഭ മാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി. ഇന്ത്യ യിൽ നിന്നും ഖത്തറിലെത്തു ബിസിനസ് സംഘ ങ്ങളൊക്കെ ഈ ഡയറക്ടറി പ്രയോജനപ്പെടുന്നു എന്നും ആസിം അബ്ബാസ് പറഞ്ഞു.

ഡയറക്ടറിയുടെ ആദ്യ പ്രതി നിസാർ ചോമയിൽ ഏറ്റുവാങ്ങി. ഉപ ഭോക്താ ക്കളുടേയും സംരംഭ കരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കി ലെടുത്ത് താമസി യാതെ ഡയറക്ടറി ഓണ്‍ ലൈനിലും ലഭ്യമാക്കും എന്ന്‍ അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ശുക്കൂർ ‍കിനാലൂർ ‍അധ്യക്ഷത വഹിച്ചു. എം. പി. ഹസ്സൻ കുഞ്ഞി, സിദ്ധീഖ് പുറായിൽ എന്നിവർ സംസാരിച്ചു.

– കെ. വി. അബ്ദുൽ അസീസ്‌ ചാവക്കാട് – ഖത്തർ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുതന്ത്ര ശിരോമണി ടെലി ഫിലിം ഖത്തറില്‍ പ്രകാശനം ചെയ്തു
Next »Next Page » രക്തദാന ക്യാമ്പ് മാതൃക യായി »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine