ഇലക്ട്രോണിക്‌ മാധ്യമ ങ്ങള്‍ക്ക് യു. എ. ഇ. യില്‍ ​പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

March 7th, 2018

 logo-uae-national-media-council-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇലക്ട്രോണിക് മാധ്യമ ങ്ങള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) പുറ പ്പെടുവിച്ചു. ക്രിയാത്മക മായ കാര്യങ്ങള്‍ മാത്രം പ്രസിദ്ധീ കരി ക്കു വാനും സമൂഹ ത്തിനു തെറ്റായ സന്ദേശം നൽ കുന്നവ ഒഴി വാക്കു വാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

വാര്‍ത്താ വെബ് സൈറ്റുകള്‍, ഇ – കൊമേഴ്‌സ്, ഇ – പ്രസാധനം, വീഡിയോ – ഓഡിയോ പരസ്യ ങ്ങള്‍ കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ബിസിനസ്സ് പ്രമോഷന്‍ എന്നിവക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ ബാധക മാണ്. സമൂഹ മാധ്യമ ങ്ങൾ വഴി വാണിജ്യ ഇട പാടു കൾ നടത്തു ന്നതിന് എന്‍. എം. സി. യുടെ മീഡിയ ലൈസന്‍സ് ഇനി മുതല്‍ ആവശ്യമായി വരും.

national-media-council-unveils-new-regulations-for-electronic-media-ePathram

നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) വാര്‍ത്താ സമ്മേളനം

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍ ക്ക് എതിരേ ശക്തമായ നട പടി ഉണ്ടാകും. മൂന്നു മാസ ത്തിനകം ലൈസൻസ് നേടി യിരിക്കണം. നിയമം ലഘിച്ചാൽ 5000 ദിർഹം വരെ പിഴ ചുമത്തു കയോ വെബ് സൈറ്റ് – സോഷ്യൽ മീഡിയ അക്കൗണ്ട് അടച്ചു പൂട്ടു കയോ ചെയ്യും.

എന്നാല്‍ സർക്കാർ അംഗീ കാര ത്തോടെ രാജ്യത്ത് പ്രവര്‍ ത്തിക്കുന്ന ടെലി വിഷന്‍, റേഡിയോ, പത്രം, മാസിക കള്‍ എന്നിവ യുടെ വെബ്‌ സൈറ്റു കള്‍ക്ക് പുതിയ മീഡിയ ലൈസന്‍സ് ആവശ്യ മില്ല . സര്‍ക്കാര്‍ വെബ്‌ സൈറ്റു കള്‍, സ്‌കൂള്‍ – സര്‍വ്വ കലാ ശാല വെബ്‌ സൈറ്റുകള്‍ എന്നിവ യെ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് ഒഴി വാ ക്കി യിട്ടുണ്ട്.

മത പരവും സാംസ്‌കാരികവും സാമൂഹിക വു മായ തല ങ്ങളെ അപ കീര്‍ത്തി പ്പെടുത്താത്ത രീതി യി ലുള്ള മാധ്യമ പ്രവര്‍ ത്തനം മാത്രമേ നടത്താവൂ.

വ്യക്തി കളുടെ സ്വകാര്യ തയെ ഹനി ക്കുന്ന ഒരു വാര്‍ത്ത യും പ്രസി ദ്ധീകരി ക്കുവാന്‍ പാടില്ല. പ്രത്യേകിച്ചും കുട്ടി ക ളുടെ സ്വകാ ര്യത വളരെ ഗൗരവ മായി എടുക്കണം എന്നും കുട്ടി കളുടെ വളര്‍ച്ച യെയും വ്യക്തിത്വ വിക സന ത്തെയും ബാധി ക്കുന്ന ഒന്നും തന്നെ മാധ്യമ ങ്ങളില്‍ വരു ന്നില്ല എന്ന് യു. എ. ഇ. യില്‍ നിന്നു ള്ള മാധ്യമ പ്രവര്‍ ത്തകര്‍ ശ്രദ്ധി ക്കണം എന്നും നാഷ ണല്‍ മീഡിയാ കൗണ്‍ സില്‍ അധികൃതർ വ്യക്ത മാക്കി.

അബുദാബി യില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. എം. സി. ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി, മീഡിയ അഫയേഴ്‌സ് കൗൺസിൽ എക്‌സി ക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് അൽ നുഐമി എന്നിവ രാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുടെ വിശ ദാംശ ങ്ങള്‍ പ്രഖ്യാ പിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിറച്ചാർത്ത് : സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദേശീയ ദിനാഘോഷ ദൃശ്യാ വിഷ്‌കാരം

November 29th, 2017

song-love-group-singers-and-tem-leaders-ePathram
അബുദാബി : യു. എ. ഇ. യുടെ ദേശീയ ദിനാഘോഷ ങ്ങളുടെ ഭാഗമായി സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദൃശ്യാ വിഷ്‌കാരം ‘നിറച്ചാർത്ത്’ സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്തു.

യു. എ. ഇ. യുടെ മുന്നേറ്റവും ഭരണാ ധികാരി കളുടെ നേതൃ പാടവവും പ്രവാസികളെ സ്വീകരിച്ച യു. എ. ഇ. ജനതയുടെ വിശാല മനസ്സിനെയും പ്രകീർത്തിച്ച് പ്രമുഖ എഴുത്തുകാരൻ സുബൈർ തളിപ്പറമ്പ് കുറിച്ചിട്ട വരി കളെ സംഗീത ശില്പമാക്കിയത് പ്രമുഖ സംഗീത ജ്ഞൻ കമറുദ്ധീൻ കീച്ചേരി.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രതിഭ കളേ സംഗീത ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ, അബു ദാബി കേന്ദ്ര മായി പ്രവർത്തിക്കുന്ന സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പിൻറെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച നിറച്ചാർത്തിലെ ഗാനം ആലപിച്ചത് വി. വി. രാജേഷ്, അംബികാ വൈശാഖ് എന്നിവ രാണ്.

പ്രമുഖ കലാകാരന്മാരെയും കുരുന്നു പ്രതിഭകളെയും ഉൾക്കൊള്ളിച്ച് ഡാനിഫ് കാട്ടിപ്പറമ്പിൽ ഒരുക്കിയ ദൃശ്യാവിഷ്‌കാര ത്തിനു ക്യാമറയും എഡിററിംഗും വി. വി. രാജേഷ് നിർവ്വഹിച്ചു. സര്‍ഗ്ഗാത്മക സഹായം : പി. എം. അബ്ദുല്‍ റഹിമാന്‍.

നിറച്ചാര്‍ത്തി ന്റെ ദൃശ്യാ വിഷ്കാര ത്തിനായി പിന്നണി യില്‍ പ്രവര്‍ ത്തിച്ച വര്‍ സാലിഹ് ചാവക്കാട്, മുസ്തഫ ചാവക്കാട്, വി. സി. അഷറഫ്, മുസ്തഫ തിരൂര്‍ എന്നിവ രാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല

November 13th, 2017

burj-khalifa-earth-hour-2013-epathram
ദുബായ് : ഇന്നലെ രാത്രി യില്‍ ഇറാഖ് – ഇറാൻ അതിർ ത്തി യില്‍ ഉണ്ടായ ഭൂചലനം യു. എ. ഇ. യെ ബാധിച്ചി ട്ടില്ല എന്ന് ദുബായ് മുനിസി പ്പാലിറ്റി.

ദുബായിൽ നിന്ന് 1,378 കിലോ മീറ്റർ അകലെ യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം.  റിക്ടർ സ്കെയിൽ 7.3 തീവ്രത യിൽ ഉണ്ടായ ഭൂചലനം നിരവധി പേരുടെ മരണ ത്തിനും വൻ നാശ നഷ്ട ത്തിനും ഇട യാക്കി.

ദുബായിലെ ഏതാനും ബഹുനില കെട്ടിടങ്ങളിൽ താമസി ച്ചിരുന്ന വർക്ക് ഭൂചലന ത്തിന്റെ പ്രകമ്പനം അനു ഭവ പ്പെട്ടു. ഇതു പ്രകാരം സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രച രിച്ച ചില വാര്‍ത്തകള്‍ ജനങ്ങളെ പരി ഭ്രാന്തി യില്‍ ആക്കിയിരുന്നു.

ഭൂചലനം ഉണ്ടാകു മ്പോൾ നിരീക്ഷി ക്കുവാ നായി ഉയർന്ന നില കളുള്ള കെട്ടിട ങ്ങളിൽ ദുബായ് മുനി സിപ്പാ ലിറ്റി സ്മാർട്ട് സിസ്റ്റം ആരംഭി ച്ചിരുന്നു.

ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്തു വാനുള്ള പദ്ധതിയും ഒരുക്കി യിട്ടുണ്ട്. അതു കൊണ്ട് തന്നെ കെട്ടിട ങ്ങളിൽ നിന്നും പുറത്ത് ഇറങ്ങു വാനു ള്ള മുന്നറിയിപ്പും ഇന്നലെ രാത്രി നല്‍കി യിരു ന്നില്ല എന്നും അധികൃതർ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പണം അയക്കു വാന്‍ യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പും വെബ് സൈറ്റും

November 8th, 2017

logo-uae-exchange-ePathram
അബുദാബി : ഉപഭോക്താക്കൾക്ക് തങ്ങളുടെ ലാപ് ടോപ്പില്‍ നിന്നും ഓൺ ലൈൻ വഴി യോ മൊബൈൽ ആപ് വഴി യോ പണം അയക്കു വാന്‍ കഴി യുന്ന സംവി ധാന ങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ച് രംഗത്ത്.

മൊബൈൽ ആപ്പിലോ യു. എ. ഇ. എക്സ് ചേഞ്ച് വെബ് സൈറ്റിലോ ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാൽ യു. എ. ഇ. യിൽ നിന്ന് ലോകത്ത് എവിടേക്കും ഓൺ ലൈനി ലൂടെ പണം അയക്കു വാന്‍ കഴിയുന്ന താണ് ഈ സംവി ധാനം.  ഇടപാടി ന്റെ പുരോ ഗതിയും ഉദ്ദിഷ്ട ലക്ഷ്യ ത്തിലേ ക്കുള്ള ഗതിയും മനസ്സിലാ ക്കു വാനുള്ള ട്രാക്കർ ഓപ്‌ഷ നും എസ്. എം. എസ്, ഇ – മെയിൽ മെസേജിംഗ് സര്‍ വ്വീസും ലഭ്യമാണ്.

മാത്രമല്ല ഈ ആപ്പി ലൂടെ ഉപഭോ ക്താ ക്കൾ ക്ക് യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളുടെ ഏറ്റവും അടു ത്തുള്ള ലൊക്കേ ഷൻ കണ്ടെത്തു വാനുള്ള സംവി ധാനവും ഒരുക്കി യിട്ടുണ്ട്.

ആപ്പിൾ, ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റ ങ്ങളിൽ ലഭ്യ മാകുന്ന ഈ മൊബൈൽ ആപ്പ് സമ്പൂർണ്ണ സുരക്ഷി തവു മാണ് എന്ന് യു. എ. ഇ. എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറി യിച്ചു.

പെയ്‌മെന്റ് ഗേറ്റ് വേ, ഡയറക്റ്റ് ഡെബിറ്റ് സിസ്റ്റം പോലുള്ള സംവി ധാന ങ്ങളാണ് ഇതിന് ഉപ യോഗ പ്പെടു ത്തുന്നത്.  ഉദ്ദേശി ക്കുന്ന ഗുണ ഭോക്താവിന്റെ ബാങ്ക് അക്കൗണ്ടി ലേക്ക് പണം അയ ക്കുന്ന തിനു പുറമെ, ലോക ത്തെ 165 രാജ്യങ്ങളിലെ രണ്ട് ലക്ഷ ത്തോളം പേ – ഔട്ട് ലൊക്കേ ഷനു കളി ലേക്കും പണം അയക്കുവാന്‍ കഴിയും.

ഡിജി റ്റൽ രംഗ ത്തു നടത്തുന്ന വികസന ങ്ങളുടെ ഭാഗ മായി ട്ടാണ് ഓൺ ലൈൻ മണി ട്രാൻസ്ഫർ ആരംഭിക്കു ന്നത് എന്നും ഈ വലിയ സാങ്കേതിക കുതി പ്പിന് തങ്ങൾക്ക് വഴി ഒരു ക്കിയ യു. എ. ഇ. സെൻട്രൽ ബാങ്കി നോട് നന്ദി ഉണ്ടെന്നും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് അറി യിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് സിദ്ധീഖ് ചേറ്റുവ യെ ആദരിച്ചു

October 31st, 2017

logo-ishal-band-abudhabi-ePathram
അബുദാബി : പ്രവാസ ലോകത്തെ തിരക്കു കൾക്ക് ഇടയി ലും കഴിവുറ്റ നിര വധി കലാ കാര ന്മാരെ പ്രോത്സാ ഹി പ്പിക്കു കയും പൊതു രംഗ ത്തേക്ക് വരാൻ മടിച്ചു നിൽ ക്കുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവ തരി പ്പിക്കുക യും ചെയ്ത ‘സോംഗ് ലവ് ഗ്രൂപ്പ്’ അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ യെ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ വേള യിൽ ആദരിച്ചു.

ishal-band-felicitate-sidheeq-chettuwa-ePathram

സിദ്ധീഖ് ചേറ്റുവക്ക് മെമെന്റോ നല്‍കി ആദരിക്കുന്നു

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ അൻസാർ ആഘോഷ പരി പാടി കളു ടെ ഔപചാരിക ഉത്‌ഘാടനം നിർവ്വഹിച്ചു.

ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഇശൽ ബാൻഡ് അബു ദാബി യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി തൃശൂർ ജില്ല യിലെ നിർധന പെൺ കുട്ടിക്ക് 3.5 ലക്ഷം രൂപ വിവാഹ ധന സഹായം പ്രഖ്യാപിച്ചു. നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർ നാഷ ണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്‌റഫ് എന്നിവർ മുഖ്യാഥിതികൾ ആയി രുന്നു.

ഉസ്മാൻ കര പ്പാത്ത്, എം. എം. നാസർ കാഞ്ഞങ്ങാട്, എം. എ. സലാം, പി. ടി. ഹുസൈൻ, റഷീദ് അയിരൂർ, സമീർ കല്ലറ, പി. എം. അബ്ദുൾ റഹിമാൻ, അഷ്റഫ് പൊന്നാനി, സലിം ചിറ ക്കൽ, ഫൈസൽ ബേപ്പൂർ, സുബൈർ തളിപ്പറമ്പ്, റജീബ് പട്ടോളി, സമീർ തിരൂർ എന്നിവർ  സംബന്ധിച്ചു.

ഇശൽ ബാൻഡ് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സമീർ തിരൂർ നന്ദി രേഖ പ്പെടുത്തി.

മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, മുജീബ് കാലിക്കറ്റ്, കലാ ഭവൻ നസീബ് എന്നിവരും ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാരും വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു. ഇവന്റ് കോഡിനേറ്റർ ഇക്ബാൽ ലത്തീഫ്, റയീസ് അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നല്‍കി.

വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ നറു ക്കെടു പ്പിൽ വിജയിച്ച വർക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്‌റൂഫ്, അബ്ദുൾ കരീം, ഹാരിസ് കടമേരി, വൈസ് ചെയർമാൻ നുജൂം നിയാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. സനാ അബ്ദുൾ കരീം പ്രോഗ്രാം അവതാരകയായി.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

41 of 441020404142»|

« Previous Page« Previous « അലൈൻ ഇൻകാസിന് പുതിയ നേതൃത്വം
Next »Next Page » ഐ. എസ്​. സി. യുവ ജനോ ത്സവം : ഭവൻസിന്​ മികച്ച സ്​കൂൾ പുരസ്​കാരം »



  • വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
  • അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍
  • പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
  • ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി
  • ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്
  • മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
  • സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
  • വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
  • ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു
  • പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.
  • ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു
  • പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം
  • ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു
  • യു. എ. ഇ. പൊതു മാപ്പ് : വകുപ്പുകൾ ഒരുങ്ങി
  • ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine