സുന്ദര്‍ മേനോന് ഓണററി ഡോക്ടറേറ്റ്

February 17th, 2015

sunder-menon-doctorate-epathram

ദുബായ്: പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി. എ. സുന്ദര്‍ മേനോന് അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനെന്റല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മൂന്ന് ദശാബ്ദ കാലമായി ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. യു. എ. ഇ., ഖത്തര്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ ബിസിനസ്സ് നടത്തുന്ന സണ്‍‌ ഗ്രൂപ്പ് ഇന്റര്‍നാഷ്ണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് സുന്ദര്‍ മേനോന്‍.

ഷാര്‍ജയിലെ ഇന്ത്യന്‍ ട്രേഡ് ആന്റ് എക്സിബിഷന്‍ സെന്ററും ദുബയിലെ ഹാലി മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിസും ചേര്‍ന്ന് പാം അറ്റ്ലാന്റിസ് ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്വൊക്കേഷനില്‍ ഇ. സി. യു. വിന്റെ എക്സിക്യൂട്ടീവ് ഗവര്‍ണ്ണര്‍ ജനറല്‍ പ്രൊഫ. റാല്ഫ് തോമസ്, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ജോഫ്രെ അര്‍തര്‍ ക്ലാര്‍ക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ വച്ചായിരുന്നു ബഹുമതി നല്‍കിയത്.

sunder-menon-honoured-epathram

ഒരു ബ്രിട്ടീഷ് ഓയില്‍ കമ്പനിയില്‍ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് സ്വപ്രയത്നം കൊണ്ട് ബിസിനസ്സില്‍ വന്‍ വിജയം നേടിയ ആളാണ് സുന്ദര്‍ മേനോന്‍. “ബിസിനസ്സില്‍ ശത്രുക്കളില്ല മത്സരാര്‍ഥികളേ ഉള്ളൂ, നന്നായി പ്രാക്ടീസ് ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് ആത്മ വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിജയിക്കും” എന്നാണ് സുന്ദര്‍ മേനോന്റെ തത്വം. വിവിധ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ്സ് ശൃംഖലയില്‍ നൂറു കണക്കിനു പേര്‍ ജോലിയെടുക്കുന്നു. ഫോബ്സ് മാഗസിന്റെ ഗള്‍ഫ് മേഖലയില്‍ ഉള്ള മികച്ച നൂറ് ബിസിനസ്സുകാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.

ബിസിനസ്സില്‍ മാത്രമല്ല സാമൂഹ്യ സാംസ്കാരിക രംഗത്തും തന്റേതായ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ അണിയറക്കാരില്‍ പ്രധാനിയാണ്. പെയ്‌ന്‍ ആന്റ് പാലിയേറ്റീവ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി ആതുര സേവന രംഗത്തും സജീവമാണ്. തൃശ്ശൂര്‍ അടിയാട്ട് കുടുംബാംഗമായ സുന്ദര്‍ മേനോന്റെ പിതാവ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ. ജി. എമും , ട്രെയിനിംഗ് കോളേജ് പ്രിസിപ്പലും ആയിരുന്ന എം. സി. എസ്. മേനോന്‍ ആണ്. അമ്മ ജയ മേനോന്‍. ശ്യാമളയാണ് ഭാര്യ. മക്കള്‍ സ്വാതി പ്രവീണ്‍, സഞ്ജയ് മേനോന്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക്

February 12th, 2015

arakka-parambil-bava-karooppadanna-ePathram
ദുബായ് : മുപ്പത്തി എട്ടു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക് തിരിക്കുന്നു. കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശിയും അറക്ക പറമ്പില്‍ കുടുംബാംഗവു മായ ബാവ 15 വര്‍ഷത്തെ ബഹ്‌റൈന്‍ ജീവിതവും 23 വര്‍ഷത്തെ ദുബായ് വാസവും നേടി തന്ന സൌഹൃദ ങ്ങളും പൊതു ജീവിത ത്തിലെ മറക്കാനാവാത്ത അനുഭവ സമ്പത്തു മായിട്ടാണ് നാട്ടി ലേക്ക് മടങ്ങുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ബാവ, തൊഴില്‍ തേടി ദുബായില്‍ എത്തുന്നവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു.

വെള്ളാങ്ങല്ലൂര്‍ മഹല്ല് അസോസിയേഷന്‍ എന്ന പേരില്‍ രൂപികരിച്ച നാട്ടുകൂട്ടായ്മ യുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍നിര യില്‍ നിന്നിരുന്നു.

വിധവ കള്‍ക്കും ചികിത്സ ആവശ്യ മായ നിര്‍ദ്ധനരായവര്‍ക്കും എല്ലാ മാസവും പെന്‍ഷന്‍ പോലെ സാമ്പത്തിക സഹായം എത്തിക്കാനും ബാവ എന്നും ശ്രദ്ധിച്ചിരുന്നു.

കരൂപ്പടന്ന യിലെ ഉയര്‍ന്ന പ്രദേശമായ മുസാഫരി കുന്നിലെ വെള്ള ത്തിനു വേണ്ടി ബുദ്ധി മുട്ടുന്ന സാധാരണ ക്കാരായ ജന ങ്ങള്‍ക്ക്‌ വേണ്ടി രണ്ടു ലക്ഷ ത്തോളം രൂപ ചെലവില്‍ ഇദ്ദേഹ ത്തിന്റെ നേതൃത്വ ത്തിലുള്ള കമ്മിറ്റി കുടി വെള്ള പദ്ധതി സ്ഥാപിക്കുക യുണ്ടായി. ശക്തമായ ഒരു കൂട്ടായ്മയുടെ വിപുല മായ പ്രവര്‍ത്തന ങ്ങള്‍ സ്വന്തം നാട്ടു കാര്‍ക്ക് ചെയ്തു വെച്ചാണ് ബാവ യുടെ മടക്കം.

ദുബായിലെ ഒരു പരസ്യ കമ്പനി യുടെ പി. ആര്‍. ഒ. ആയി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ബാവ മടങ്ങുന്നത്.

തൊഴില്‍ മേഖല തന്റെ ജീവകാരുണ്യ കര്‍മ മണ്ഡല ത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സൗകര്യം ഒരുക്കി. തന്റെ സ്‌പോണ്‍സര്‍മാര്‍ സഹോദര തുല്യ സ്‌നേഹം പകര്‍ന്നു നല്‍കി എന്നതാണ് അദ്ദേഹത്തിന് എടുത്തു പറയാനുള്ളത്.

സംഘടന പ്രവര്‍ത്തന ത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് സഹ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വില പ്പെട്ട തായിരുന്നു അതിലൂടെ പലതും ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം തിരിച്ചു പോക്കിന് മധുരം നല്‍കുന്നു എന്ന് ബാവ പറഞ്ഞു.

സുലൈഖ യാണ് ഭാര്യ. ഷാര്‍ജ യില്‍ കണ്‍സല്‍ട്ടിംഗ് കമ്പനി യില്‍ ജോലി ചെയ്യുന്ന അസ്‌ലം മകനാണ്. സഫീറ, ഫാത്തിമ എന്നീ രണ്ട് പെണ്‍ മക്കളും ഇദ്ദേഹത്തിനുണ്ട്. ബാവ യുടെ ഫോണ്‍ നമ്പര്‍ : 050 -11 95 057

– അയച്ചു തന്നത് അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ – ദുബായ്.

- pma

വായിക്കുക: , , ,

Comments Off on പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക്

ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ അഡ്നോക്കില്‍

February 5th, 2015

logo-universal-hospital-abudhabi-ePathram
അബുദാബി : യൂണിവേഴ്‌സല്‍ ആശുപത്രിയുടെ നേതൃത്വ ത്തില്‍ നടത്തുന്ന ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ പദ്ധതി യുടെ ഭാഗമായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി യുമായി ചേര്‍ന്ന് രണ്ട് ദിവസത്തെ മെഡിക്കല്‍ കാമ്പയിന്‍ നടത്തി.

ജീവനക്കാര്‍ക്ക് വേണ്ടി ആരോഗ്യ പരിശോധനയും ആരോഗ്യ ബോധ വല്‍കരണ സെമിനാറു കളും ചര്‍ച്ച കളുമാണ് സംഘടിപ്പിച്ചത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി സി. ഇ. ഒ. അബ്ദുല്‍ സലിം അല്‍ ദാഹിരി കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

യൂണിവേഴ്‌സല്‍ ആശുപത്രി മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട് അദ്ധ്യക്ഷത വഹിച്ചു. മാനസിക പിരിമുറുക്കം, രക്ത സമ്മര്‍ദ്ദം, തുടങ്ങിയ അവസ്ഥ കളെയും തൊഴില്‍ ഇട ങ്ങളില്‍ ഉണ്ടാവുന്ന അപകട ങ്ങള്‍ എങ്ങിനെ നേരിടാം എന്നുള്ള തിനെ കുറിച്ചുള്ള ബോധവല്‍കരണവും പ്രാഥമിക ചികിത്സ നല്‍കുന്ന തിനുള്ള പരിശീലനവും കാമ്പയിന്റെ ഭാഗമായി നടന്നു.

നിരവധി ജീവകാരുണ്യ പദ്ധതികള്‍ ഇതിനിടെ യൂണിവേഴ്സല്‍ ആശുപത്രിക്ക് കീഴില്‍ നടന്നിരുന്നു. പരിപാടിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍. ഷബീര്‍ നെല്ലിക്കോട്, മറ്റു ഡോക്ടര്‍ മാരായ ജോര്‍ജി കോശി, രാജീവ് പിള്ള, ഹസ്‌നീം ഹൈദര്‍ ഷാ, മൈക്കില്‍ ഖൂരി എന്നിവരെയും മറ്റു മെഡിക്കല്‍ സ്റ്റാഫുകളെയും ആദരിച്ചു.

- pma

വായിക്കുക: , , ,

Comments Off on ടച്ചിംഗ് എ മില്യണ്‍ ഹാര്‍ട്ട്‌ അഡ്നോക്കില്‍

റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലുവില്‍

February 5th, 2015

red-crescent-items-in-lulu-hypermarkets-ePathram
അബുദാബി : റെഡ് ക്രസന്റിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തു ന്നതിനായി ലുലു ഔട്ട് ലെറ്റുകള്‍ വഴി യു എ ഇ യില്‍ എല്ലായിടത്തും റെഡ് ക്രസന്റ് ചിഹ്നം പതിപ്പിച്ച ഉല്പന്നങ്ങള്‍ വില്പന തുടങ്ങി.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്സ് റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍, ഡോക്ടര്‍ മുഹമ്മദ് ആതിഖ് അല്‍ ഫലാഹി ആദ്യ വില്പനക്കു നേതൃത്വം നല്‍കി. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയും മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഗുണ നിലവാരമുള്ള നിത്യോപയോഗ സാധനങ്ങ ളാണ് ഇവിടെ വില്‍ക്കുക. ലാഭം ഒന്നും തന്നെ പ്രതീക്ഷി ക്കാതെ യാണ് റെഡ് ക്രെസന്റ് ഉത്പന്നങ്ങള്‍ ലുലു വിലൂടെ വിറ്റഴിക്കുന്നത് എന്നും എം. എ. യൂസഫലി പറഞ്ഞു.

ധന സമാഹരണ ത്തിന് പുറമെ, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും റെഡ് ക്രെസന്റ് പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഡോ. മുഹമ്മദ് അത്വീഖ് അല്‍ ഫലാഹി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലുവില്‍

നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി

February 4th, 2015

lady-of-justice-epathram
ഷാര്‍ജ : കമ്പനി അധികൃതര്‍ തൊഴില്‍ ആനുകൂല്യം നല്‍കാത്തതിനെ ത്തുടര്‍ന്ന് പ്രതിസന്ധി യില്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശിക്ക് നിയമ യുദ്ധ ത്തിലൂടെ ആനുകൂല്യ ങ്ങള്‍ ലഭ്യമായി.

ഷാര്‍ജ യിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സിന്റെ സൗജന്യ നിയമ സഹായ ത്തോടെ കണ്ണൂര്‍ പാണപ്പുഴ സ്വദേശി നിശാന്ത് മട്ടുമ്മേല്‍ ആനുകൂല്യ ങ്ങളുമായി നാട്ടിലേക്ക് മടങ്ങി.

സൊമാലിയന്‍ സ്വദേശിയായ മുഹമ്മദ് ഹെര്‍സിയുടെ ഷാര്‍ജ യിലെ കമ്പനിയില്‍ അഞ്ചു വര്‍ഷ മായി ജോലി ചെയ്യുക യായിരുന്ന നിശാന്ത്, വിസ കാലാവധി തീരുന്ന തിന് ഒരു മാസം മുന്‍പേ വിസ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ തൊഴില്‍ ആനുകൂല്യം നല്‍കാതെ ‘ആനുകൂല്യം ലഭിച്ചു’ വെന്ന് എഴുതി നല്‍കി വിസ റദ്ദാക്കാനാണ് കമ്പനി അധികൃതര്‍ ആവശ്യ പ്പെട്ടത്. തുടര്‍ന്ന് ഷാര്‍ജ യില്‍ തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ച നിശാന്തിന് ആനുകൂല്യം നല്‍കാന്‍ അവിടെയും കമ്പനി അധികൃതര്‍ വിസമ്മതിച്ചു.

salam-pappinisseri-epathram

ഈ സാഹചര്യ ത്തില്‍ സാമൂഹിക പ്രവര്‍ത്തക നായ സലാം പാപ്പിനിശ്ശേരി യുടെ നേതൃത്വ ത്തില്‍ അഭിഭാഷകരായ കെ. എസ്. അരുണ്‍, രമ്യ അരവിന്ദ്, രശ്മി ആര്‍. മുരളി, ജാസ്മിന്‍ ഷമീര്‍, നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തന ങ്ങളിലാണ് നിശാന്തിന് സൗജന്യ നിയമ സഹായം വഴി അനുകൂല തീരുമാന മുണ്ടായത്.

അങ്ങനെ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ക്കോടതി ഏറ്റെടുത്ത ഈ കേസ്സില്‍ ആനുകൂല്യമായ 7,416 ദിര്‍ഹം (1,26,070 രൂപ) വും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കമ്പനി യില്‍ നിന്ന് ലഭിച്ചു.

- pma

വായിക്കുക: , , ,

Comments Off on നിയമ സഹായം ലഭിച്ചു – ആനുകൂല്യങ്ങളുമായി നിശാന്ത് നാട്ടിലേക്ക് മടങ്ങി


« Previous Page« Previous « സാംസ്കാരിക ഫാസിസത്തിനെതിരെ കൂട്ടായ്മ
Next »Next Page » ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine