ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’

October 11th, 2015

taj-mahal-incredible-india-2015-ePathram
അബുദാബി : ഇന്ത്യാ ഗവണ്‍മെന്റും വിനോദ സഞ്ചാര വകുപ്പും ഇന്ത്യൻ എംബസി യും സംയുക്തമായി സംഘടിപ്പി ക്കുന്ന ഇൻക്രഡിബിൾ ഇന്ത്യ 2015 അബുദാബി യിൽ തുടക്കമായി. വിദേശി കള്‍ക്കും വിനോദ സഞ്ചാരി കള്‍ക്കും ഇന്ത്യ യിലെ വിനോദ സഞ്ചാര മേഖല കൾ പരിചയ പ്പെടുത്തുക എന്ന ലക്ഷ്യ ത്തോടെ തുടക്കം കുറിച്ച സഞ്ചാര പരിപാടി യാണ് ഇൻക്രഡിബിൾ ഇന്ത്യ.

ചികിത്സാ ആവശ്യാര്‍ത്ഥവും കച്ചവട ആവശ്യ ങ്ങള്‍ക്കും വിനോദ സഞ്ചാരി കളായും ഇന്ത്യ യിലേക്ക്‌ സന്ദർശ കര്‍ ഏറ്റവും അധികം എത്തുന്നത് മിഡിലീസ്റ്റ് മേഖല യില്‍ നിന്നുമാണ്. ആയതു കൊണ്ട് തന്നെ യു. എ. ഇ. യിൽ നിന്നുള്ള സന്ദർശ കർക്ക് ഇന്ത്യയെ അടുത്തറിയാനുള്ള സാഹചര്യം ഒരുക്കു വാനാണ് ഇൻക്രഡിബിൾ ഇന്ത്യ പദ്ധതി യിലൂടെ ലക്ഷ്യ മിടുന്നത് എന്ന് ഇന്ത്യാ ടൂറിസം റീജിയണൽ ഡയരക്ടർ മാനസ് രഞ്ജന്‍ പട്നായിക് പറഞ്ഞു.

athirapally-waterfalls-epathram

വിദേശ രാജ്യ ങ്ങളിലെ പൌരന്മാര്‍ക്ക് വിവിധ ആവശ്യ ങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശി ക്കുന്ന തിനായി കൊച്ചി അടക്കമുള്ള 16 വിമാന ത്താവള ങ്ങളില്‍ e -Tourist Visa സംവിധാനവും ഒരുക്കി യിട്ടുണ്ട് എന്നും വിശദാംശ ങ്ങള്‍ വെബ് സൈറ്റിലൂടെ അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി ഷരാട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍  ഇന്ത്യന്‍ സ്ഥാന പതി . പി. സീതാറാം ഇൻക്രഡിബിൾ ഇന്ത്യ 2015 ഉദ്ഘാടനം ചെയ്തു.

മാനസ് രഞ്ജന്‍ പട്നായികിനെ കൂടാതെ ഇന്ത്യാ ടൂറിസം അസിസ്റ്റന്റ്‌ ഡയരക്ടർ ഐ. ആര്‍. വി. റാവു, ദീപ സീതാറാം, വിവിധ വിമാന ക്കമ്പനി കളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങ ളിൽ വരും ദിവസ ങ്ങളിൽ ഇൻക്രഡിബിൾ ഇന്ത്യ പരിപാടി സംഘടിപ്പിക്കും. ഹിമാലയ ത്തിലേ ക്കുള്ള യാത്ര ക്ക് വിദേശി കളെ ആകർഷി ക്കുന്ന പ്രത്യേക പദ്ധതി കള്‍ അടക്കം വിനോദ സഞ്ചാര വകുപ്പിന് കീഴിലെ എല്ലാ യാത്രാ പദ്ധതി കളെ ക്കുറിച്ചും ടൂറിസം വിസ യെ കുറിച്ചും കൃത്യമായ അവബോധം നല്‍കാന്‍ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയെ അടുത്തറിയാന്‍ ‘ഇൻക്രഡിബിൾ ഇന്ത്യ 2015’

ഒമാനില്‍ സ്വന്തം വാഹനത്തില്‍ കപ്പലില്‍ സഞ്ചരിക്കാം

May 20th, 2010

സ്വന്തം വാഹനവുമായി കപ്പലില്‍ സഞ്ചരിക്കാന്‍ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാന്‍ ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനി. ഒമാനിലെ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് ഈ കപ്പല്‍ സര്‍വീസ്.

ഒമാന്‍ ഗവണ്‍ മെന്‍റിന് കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനിയുടെ രണ്ട് കപ്പലുകളാണ് യാത്ര നടത്തുന്നത്. ഷിനാസ്, ഹോര്‍മൂസ് എന്നീ കപ്പലുകളാണിവ.  ബുധന്‍, വെള്ളി ദിവസങ്ങളില്‍ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും കപ്പലിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റ്, ബിസിനസ്, വി. ഐ. പി. ലോഞ്ചുകളായിട്ടാണ് സീറ്റുകള്‍ തരം തിരിച്ചിരിക്കുന്നത്.

208 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രക്കിടയില്‍ സേവനവുമായി 10 ക്യാമ്പിന്‍ ക്രൂ അടക്കം 21 ജീവനക്കാരാണ് ഷിനാസ് കപ്പലില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ എഞ്ചിന് കപ്പലാണ് ഇതെന്ന് ഷിനാസ് കപ്പലിന്‍റെ ക്യാപ്റ്റര്‍ ഫോക്കയോറസ് ഷിറിംഗ പറ‍ഞ്ഞു.

വാഹനവുമായി കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഒരുക്കുമെന്ന്  കോ ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു. ജി. സി. സി. യില്‍ തന്നെ ഇത്തരമൊരു സൗകര്യം ഇതാദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി. 

40 കാറുകളേയും അഞ്ച് ട്രക്കുകളേയും വഹിക്കാനുള്ള സൗകര്യം ഈ കപ്പലിനുണ്ട്.

വിശാലമായ ഹെലിപ്പാഡും കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെ ടുത്താനാണിത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടൂറിസം രംഗത്ത്‌ ഖത്തറിന് മികച്ച നേട്ടം

May 10th, 2010

അന്താരാഷ്ട്ര ടൂറിസം രംഗത്ത് ഖത്തര്‍ മികച്ച നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. ടൂറിസം വഴിയുള്ള വരുമാനത്തിലും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ല്‍ ഒരു മില്യണിലേറെ ടൂറിസ്റ്റുകള്‍ ഖത്തറില്‍ എത്തിയതായാണ് കണക്ക്.

2010 ല്‍ ഇതിലേറെ പേര്‍ എത്തുമെന്നാണ് ഖത്തര്‍ ടൂറിസം അഥോറിറ്റി കണക്ക് കൂട്ടുന്നത്. വിദേശ ടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിനായി ടൂറിസം രംഗത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

80,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പണി പൂര്‍ത്തിയായി വരുന്ന എക്സിബിഷന്‍ സെന്‍റര്‍ ഇതിന്‍റെ ഭാഗമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 6456

« Previous Page « യു.എ.ഇ.യില്‍ ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു
Next » ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine