അബുദാബി : യു. എ. ഇ. യിലെ ഏഴ് ധന വിനി മയ സ്ഥാപന ങ്ങളി ലൂടെ യുള്ള പണം ഇടപാടു കള്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് നിരോ ധിച്ചു. കള്ളപ്പണം വെളു പ്പിക്ക ലിനെതിയുള്ള നിയമം പാലി ക്കാത്ത മണി എക്സ് ചേഞ്ചു കള്‍ ക്ക് എതിരെ യാണ് നടപടി.
സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പ്
താഹിര്‍ എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ്, അല്‍ ഹദാ എക്സ് ചേഞ്ച് എല്‍. എല്‍. സി., അല്‍ ഹെംരിയ എക്സ് ചേഞ്ച് കമ്പനി എല്‍. പി. സി., ദുബായ് എക്സ്പ്രസ് എക്സ് ചേഞ്ച്, സനാ എക്സ് ചേഞ്ച്, കോസ്മോസ് എക്സ് ചേഞ്ച്, ബിന്‍ ബഖീത് എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ് എന്നിങ്ങനെ ഏഴു ധന വിനിമയ സ്ഥാപന ങ്ങളി ലൂടെ യുള്ള വേതന വിതരണം അടക്ക മുള്ള യാതൊരു വിധ പണം ഇട പാടു കളും നടത്തരുത് എന്നാണ് ജൂണ്‍ 11 ന് പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പില്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് അറി യിച്ചത്.
കാര്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ സമയ പരിധി നല്‍കി യിട്ടും നിയമ ലംഘനം തുടരുന്ന തിനാ ലാണ് കടുത്ത നട പടി സ്വീക രിച്ചത്. വിദേശ കറന്‍സി കളുടെ ക്രയ വിക്രയ ത്തിനും ട്രാവലേഴ്സ് ചെക്കിനും മാത്ര മാണ് നില വില്‍ ഈ സ്ഥാപന ങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി യിട്ടു ള്ളത്.
അബുദാബി : വിദേശ ഇന്ത്യ ക്കാർ ക്കായുള്ള ഗ്ലോബൽ ഓൺ ലൈൻ റെമിറ്റൻസ് പോർട്ടൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസി ഡറായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിയമിതനായി.
Remit2India യുടെ നൂതന വിപണന നയ ങ്ങളുടെയും ഉപ ഭോക്തൃ സേവന സംരംഭ ങ്ങളു ടെയും ഭാഗ മായി ട്ടാണ് വിരാട് ഈ കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.
യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി ഈയിടെ തുടങ്ങി വെച്ച ഹോൾ ഡിംഗ് കമ്പനി യായ ഫിനാബ്ലർ (Finablr) ഫിനാൻഷ്യൽ സിലെ പ്രധാന ബ്രാൻഡു കളിൽ ഒന്നാണ് ‘റെമിറ്റ് ടു ഇൻഡ്യ’.
ഫിനാബ്ലറിന്‍റെ കുട ക്കീഴിലുള്ള ‘റെമിറ്റ് ടു ഇൻഡ്യ’, യു. എ. ഇ. എക്സ് ചേഞ്ച്, എക്‌സ്പ്രസ്സ് മണി എന്നിവ യടക്കം റെമിറ്റൻസ് ബ്രാൻഡു കളുടെ ശൃംഖലക്ക് ഇന്ത്യ യി ലേക്ക് പണം അയക്കു ന്നതിൽ 12% ത്തിലേറെ നിർണ്ണാ യക മായ വിപണി പങ്കാളിത്തമുണ്ട്.
ഇന്ത്യ യിലേക്ക് ലളിത വും സുരക്ഷിത വും സൗകര്യ പ്രദവു മായ രീതി യിൽ ഓൺ ലൈൻ മണി ട്രാൻസ്ഫർ പരിഹാര ങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺ ലൈൻ റെമിറ്റൻസ് സ്ഥാപന മാണ് Remit2India.
പണ രഹിത മായാ ണ് മുഴു വൻ നട പടി ക്രമങ്ങളും നിർവ്വ ഹി ക്കുന്നത്. ഓരോ ഇട പാടും അത് കൈപ്പറ്റുന്ന സമയം വരെ നിരീക്ഷിക്കാനും കഴിയും. ലോക ബാങ്കിന്‍റെ മൈഗ്രേഷൻ ആന്‍റ് ഡെവലപ്‌മെന്‍റ് ബ്രീഫ് പ്രകാരം 2017- ൽ 69 ബില്യൺ യു. എസ്. ഡോളറി ന്റെ വിദേശ പണം ഇന്ത്യ യിലേക്ക് അയച്ചിട്ടുണ്ട്.
ആഗോള തല ത്തിൽ അര ദശലക്ഷത്തിൽ അധികം ഉപ ഭോക്താ ക്കളുള്ള ‘റെമിറ്റ് ടു ഇൻഡ്യ’ എന്ന വിഖ്യാത ബ്രാൻഡി ന്‍റെ മുഖ മാകു ന്നത് അഭി മാന മാണ് എന്നും ഇന്ത്യ യുടെ അഭി മാനവും നേട്ട ങ്ങളും ദേശ സ്‌നേഹ വും വിശ്വാസ വും പ്രതി ഫലി പ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നില യിൽ വിദേശ ഇന്ത്യ ക്കാർക്ക് ഇട യിൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ വളരുന്ന സ്വാധീനം കൂടുതൽ വേഗ ത്തി ലാക്കു വാൻ താൻ ശ്രമിക്കും എന്നും വിരാട് കോഹ്‌ലി പറഞ്ഞു.
കാനഡ യിലും യു. കെ., യു.എസ്., ഓസ്‌ട്രേലിയ എന്നീ രാജ്യ ങ്ങളിലും ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ വ്യാപക മായ ജന പ്രീതി യിലൂടെ മറ്റ് വിദേശ വിപണി കളി ലേക്കും പടർത്തുക യാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.
‘റെമിറ്റ് ടു ഇൻഡ്യ’ യെ പ്പോലുള്ള ഒരു യുവ ബ്രാൻഡിന്, ക്രിക്കറ്റി ലെ യുവ രക്ത മായ വിരാടിന്‍റെ പ്രതി ഛായ കൃത്യ മായും ഇണ ങ്ങുന്ന താണ് എന്നും ഇന്ത്യൻ വിജയ ത്തിന്‍റെ ആവേശത്തെ പ്രതി നിധീ കരിക്കുന്ന അദ്ദേഹം വിദൂര തീര ങ്ങളി ലേക്ക് പറന്ന് വെന്നി ക്കൊടി പാറി ക്കാൻ ദശ ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാർക്ക് ആവേശ മായിട്ടുണ്ട് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയ റക്ടർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
കഠിനാധ്വാന ത്തിലൂടെ സമ്പാദിച്ച് അവർ അയക്കുന്ന പണം ജന്മ നാടിന്‍റെ വികസന ത്തിന് സംഭാവന യായി മാറു മ്പോൾ ‘റെമിറ്റ് ടു ഇൻഡ്യ’ യും വിരാടും ഈ ബ്രാൻഡി ന്‍റെ ആഗോള മുഖം എന്ന നില യിൽ മികവി ന്‍റെ യും കാര്യ ശേഷി യുടെയും പ്രതീക ങ്ങളാണ് എന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.
അബുദാബി : ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി യു. എ. ഇ. യിലെ പൊതു മേഖല ക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല ക്ക് രണ്ടു ദിവസവും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ജൂൺ 14 മുതൽ (റമദാൻ 29) അവധി ആരംഭിക്കും. ശവ്വാൽ മാസം മൂന്ന് വരെ അവധി തുടരും.
വെള്ളി യാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെ യും റമദാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച ഈദ് വരു ന്നത് എങ്കില്‍ ജൂണ്‍ 18 വരെ അവധി ആയിരിക്കും. എന്നാല്‍ സ്വകാര്യ മേഖലക്ക് ശവ്വാല്‍ ഒന്നും രണ്ടും മാത്ര മായി രിക്കും അവധി.
അബുദാബി : സമ ഭാവന യുടെയും സഹി ഷ്ണു തയുടെ യും വിശ്വ പ്രതീക മായ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ജന്മ ശതാബ്ദി വര്‍ഷ ത്തില്‍ അദ്ദേഹ ത്തിന്റെ അമൂല്യ മായ സംഭാ വനകൾ പ്രതി പാദി ക്കുന്ന അറബ് ചലച്ചിത്രം യു. എ. ഇ. സാംസ്കാരിക യുവ ജന – സാമൂഹിക വിക സന കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാ റക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്തു.
പ്രമുഖ പ്രവാസി സംരംഭകനും കാരുണ്യ പ്രവർത്ത കനു മായ ഡോക്ടർ. ബി. ആർ. ഷെട്ടി മുഖ്യ കഥാപാത്ര ത്തെ അവ തരി പ്പിക്കുന്ന ‘ഇസ്തി മാരാരിയ’ എന്ന അറബി ചലച്ചിത്ര ത്തിന്റെ രചനയും സംവി ധാ നവും നിർവ്വ ഹിച്ചത് അബു ദാബി യിൽ ജോലി ചെയ്യുന്ന കോഴി ക്കോട് സ്വദേശി ഉല്ലാസ് റഹ്മത്ത് കോയ.
രാജ്യ – രാജ്യാന്തര തല ങ്ങളിലെ വിവിധ മണ്ഡല ങ്ങളിൽ ശൈഖ് സായിദ് അർപ്പിച്ച ദീർഘ ദർശന പരമായ സേവ നങ്ങൾ ഒരു അറബ് കുടുംബ ത്തിന്റെ പശ്ചാത്ത ലത്തിൽ വില യിരുത്തുന്ന താണ് ‘ഇസ്തി മാരാരിയ’ എന്ന ചിത്രം. ഡോ. ബി. ആർ. ഷെട്ടി പിതാമഹന്റെ വേഷ ത്തിലും ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാല നടി പേരക്കുട്ടി യുമായി അഭി നയി ക്കുന്നു.
ബാബാ സായിദ് ഊട്ടിയെടുത്ത മൂല്യ ങ്ങ ളോ ടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വ ത്തിൽ സാമ്പ ത്തികം, വിദ്യാ ഭ്യാസം, ആരോഗ്യ രക്ഷ, പ്രകൃതി സംരക്ഷണം, അടി സ്ഥാന സൗകര്യ വികസനം തുടങ്ങിയ രംഗ ങ്ങളിൽ യു. എ. ഇ. നേടിയ വളർച്ചയും കഥാ ചിത്ര രൂപത്തിൽ അവ തരി പ്പിക്കു കയാണ് ചിത്ര ത്തിൽ.
“കഴിഞ്ഞ നാലര പ്പതി റ്റാണ്ടായി താൻ ജീവിച്ചു പോരുന്ന, മഹാനായ ശൈഖ് സായിദ് നട്ടു നനച്ചു വളർത്തിയ നന്മ മരത്തിന്റെ ഹരിതാഭ മായ കാഴ്ച കൾ നിറഞ്ഞ യു. എ. ഇ. , അദ്ദേഹ ത്തെ നന്ദി പൂർവ്വം അനുസ്മരി ക്കുന്ന സായിദ് വർഷ ത്തിൽ അദ്ദേഹ ത്തി നുള്ള ഏറ്റവും മികച്ച സമർ പ്പണ മായി ഈ ചിത്ര ത്തെ കണ ക്കാ ക്കുന്നു വെന്നും വ്യക്തി പരമായി തനിക്കും തന്റെ സംരംഭ ങ്ങൾ ക്കും അദ്ദേഹം പകർന്ന സ്നേഹ ത്തിനും കരുതലിനും നേർക്കുള്ള ചെറി യൊരു പ്രത്യുപ കാര മാണ് ചിത്ര ത്തി ലെ തന്റെ പങ്കാളിത്തം എന്ന് മുഖ്യ വേഷം ചെയ്ത എൻ. എം. സി.ഹെൽ ത്തി ന്റെ യും ഫിനാബ്ലറിന്റെയും ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടിപറഞ്ഞു.
ദയാ വായ്‌പി ന്റെയും സഹിഷ്ണുതയുടെയും പ്രത്യക്ഷ സാക്ഷ്യ മായിരുന്ന ബാബാ സായിദി ന്റെ എല്ലാ നല്ല ശ്രമ ങ്ങളു ടെയും ഫലമാണ് അന്നും ഇന്നും ഈ നാടും ജന ങ്ങളും അനു ഭവി ക്കുന്നത്. ആ അർത്ഥ ത്തിൽ ‘ഇസ്തി മാരാ രിയ’ യിലെ വേഷം താൻ വലിയ ബഹു മതി യാ യി കാണുന്നു എന്നും അദ്ദേഹം ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേർത്തു.
തലമുറ കൾക്കു മാർഗ്ഗ ദർശിയായ ശൈഖ് സായിദ് തന്റെ കർമ്മ നിരത മായ ജീവിത ത്തിലൂടെ പകർന്ന പാഠ ങ്ങൾ ഭാവി പൗര ന്മാർക്കും ബോദ്ധ്യ പ്പെടു ത്തു വാനും സ്വയം പ്രചോ ദനം സ്വീകരി ക്കുവാനും ‘ഇസ്തി മാരാ രിയ’ പ്രയോജനപ്പെടും എന്നും കാരുണ്യവാ നായ ആ സമാധാന ദൂതന്റെ കാലാതി വർത്തി യായ സന്ദേശ ങ്ങളുടെ ഒരു ചെപ്പേടാ ണ് ഈ ചെറു ചിത്രം എന്നും സംവി ധായകനും എഴുത്തു കാരനു മായ ഉല്ലാസ് ആർ. കോയ പറഞ്ഞു.
ശൈഖ്സായിദു മായി നേരിൽ ബന്ധ മുണ്ടായി രുന്ന ഡോ. ബി. ആർ. ഷെട്ടി മുഖ്യ വേഷം ചെയ്യാൻ കാണിച്ച സൗമനസ്യം പുതു മുറക്കാര നായ തനിക്ക് വലിയ പ്രചോദനം ആണെന്നും ഉല്ലാസ് സൂചി പ്പിച്ചു.
പരസ്യ ചിത്ര ങ്ങളി ലൂടെയും ‘സുൽത്താനെ പ്പോലെ’, ‘എ സ്ട്രോൾ ഗ്രെയ് സിംഗ് ഈച്ച് അദർ’ (കവി വീരാൻ കുട്ടിയുടെ 100 കവിത കളുടെ ഇംഗ്ലീഷ് പരിഭാഷ), ‘ഇൻക’ എന്നീ കൃതി കളി ലൂടെയും ശ്രദ്ധേയനായ പ്രതിഭ യാണ് ഉല്ലാസ് ആർ. കോയ.
ഇതിനു മുമ്പും ഡോ. ബി. ആർ. ഷെട്ടി ചില ചലച്ചിത്ര സംരംഭ ങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സംസ്ഥാന പുര സ്കാരം നേടിയ, തിരുവിതാം കൂർ രാജ വംശ ത്തിന്റെ കഥ പറഞ്ഞ ‘എ സാഗാ ഓഫ് ബെനവലൻസ്’എന്ന ചിത്ര ത്തിൽ ധർമ്മ രാജ യായും ‘മാർച്ച് 22’ എന്ന കന്നഡ ചിത്ര ത്തിൽ സൂഫി ഗായക നായും അഭിനയിച്ച ഡോ. ഷെട്ടി, ഇപ്പോൾ പണി പ്പുര യിലുള്ള എം. ടി. – ശ്രീകുമാർ മേനോൻ – മോഹൻ ലാൽ ടീമി ന്റെ ‘മഹാ ഭാരതം‘ എന്ന 1000 കോടി രൂപ മുതൽ മുടക്കുള്ള ചിത്രത്തിന്റെ നിർമ്മാ താവു മാണ്.
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധംഎന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.
നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.
നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.
ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.
ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.
നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.
പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.
ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.