Monday, February 14th, 2011

മുരളിയുടെ പ്രസ്താവന ദുരുദ്ദേശപരം

k-muraleedharan-on-environmentalists-epathram

ദുബായ്‌ : പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു എന്ന മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്റെ പ്രസ്താവന അപക്വമായ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് എന്നും ഇത് ദുരുദ്ദേശപരമാണെന്നും eപത്രം പരിസ്ഥിതി സംഘം ദുബായില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇത് മുരളീധരന്റെ മാത്രം കുറവല്ല. ഇന്ത്യയെ പോലെ സ്വയം പര്യാപ്തമായ വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഒരു രാജ്യത്തെ തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന കമ്പോള ശക്തികളുടെ സ്തുതിപാഠകര്‍ക്ക് എല്ലാം സംഭവിക്കുന്ന തെറ്റിദ്ധാരണയാണ്. അമേരിക്കയെ പോലെ ഉയര്‍ന്ന പ്രതിശീര്‍ഷ ഊര്‍ജ ഉപഭോഗമുള്ള (1460 വാട്ട്സ്) രാജ്യത്തെ പോലെ ഇന്ത്യയുടെ ഊര്‍ജ ഉപഭോഗം ഉയര്‍ത്തി കൊണ്ട് വരുന്നതാണ് വികസനം എന്ന തെറ്റായ വികസന കാഴ്ചപ്പാടാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമാവുന്നത് എന്നും യോഗം വിലയിരുത്തി. ഊര്‍ജ്ജ ഉപഭോഗത്തിന്റെ അളവല്ല, മറിച്ച് ഫലപ്രദമായ ഊര്‍ജ്ജ വിനിയോഗമാണ് ശരിയായ വികസനത്തിന്റെ ലക്ഷണം.

athirapally-waterfalls-epathram

അതിരപ്പിള്ളി

കേരള ജനത കാലാകാലാങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതി കമ്മി. മാത്രമല്ല, ഓരോരുത്തരും ദിനം പ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇവിടെയാണ് ഇത്തരം കള്ള പ്രചാരണങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തന ശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു.

പുതിയ പദ്ധതികള്‍ ഒട്ടേറെ പേര്‍ക്ക് അവിഹിതമായി പണം സമ്പാദിക്കാനുള്ള ഉപാധികള്‍ മാത്രമാണ്. ഇതാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പുറകിലെ ശരിയായ ഉദ്ദേശവും.

കേരളത്തില്‍ ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണ്. അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10 – 15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.

വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്ര പൂളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തു കൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്?

യാഥാര്‍ത്ഥ പ്രശ്നം കമ്മിയല്ല, മറിച്ച് കെ. എസ്. ഇ. ബി. യ്ക്ക് ഇനിയും വൈദ്യുതി വാങ്ങാനുള്ള പണമില്ല എന്നതാണ്. ഈ കടബാധ്യത എങ്ങനെ വന്നു എന്നതാണ് എത്രയും പെട്ടെന്ന് അന്വേഷണ വിധേയമാക്കേണ്ടത്.

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ തുടരുന്നത് ഇത്തരം നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചുമാണ്. ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക – സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും വികസന വാദക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം.

വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലു വിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിത ശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു. നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്. യൂറോപ്പില്‍ 2020 ആകുന്നതോടെ ഒന്നര ലക്ഷം മെഗാ വാട്ട് ഇതു വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞു.

ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെ ഏറെയാണെങ്കിലും നാം വളരെ പിന്നില്‍ ആണ് എന്നതാണ് സത്യം. ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുറ്റ സാങ്കേതിക വിദ്യ ലഭ്യമാകുന്നതോടു കൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ ആണവ കരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്ക് അടിമപ്പെടാനാണ് നമ്മുടെ രാഷ്ടീയ നേതൃത്വത്തിനു താല്പര്യം.

കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിട ങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തു സ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്.
അതു പോലെ സൂര്യ പ്രകാശത്തില്‍ നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി. മധുസൂദനന്‍ ഐ. എ. എസ്. നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല.

രണ്ടര വര്‍ഷം കൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം. എന്നാല്‍ ജന്മനാ‍ട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് എന്ന് ജി. മധുസൂദനന്‍ പറയുന്നു. (ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു.)

ചെറുകിട ജല വൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും നാം പ്രോത്സാഹി പ്പിക്കേണ്ടതുണ്ട്. അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും, അത്യന്തം അപകടകാരി യായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാ‍ണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദന രംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടി യിരിക്കുന്നു. കൂടാതെ വൈദ്യുതി വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചു നീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതി മോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കു പിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും നാം അവസാനിപ്പിക്കണം.

ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശി പിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ to “മുരളിയുടെ പ്രസ്താവന ദുരുദ്ദേശപരം”

  1. Nihas mohamed says:

    ഈ വാര്‍ത്ത തന്നതായി പേര്‍ കൊടുത്തിട്ടുള്ള വ്യക്തി ഈ മുരളീധരന്റെ കയ്യില്‍ നിന്നും അഭിമാനത്തോടെ അവാര്‍ഡ് വാങ്ങിക്കുന്നത് കണ്ടു. പ്രതികരിക്കണമായിരുന്നുവെങ്കില്‍ അവിടെ പ്രതികരിക്കണം.

    കെ. മുരളീധരന്‍ എന്ന നേതാവ് അത്രയും പറഞ്ഞത് ദേശീയ താല്‍‌പ്പര്യങ്ങള്‍ മുന്‍ നിറുത്തിയാണ്.

    കോഴിക്കോട് കല്ലായിലെ പാലം പൊളിക്കാന്‍ പരിസ്ഥിതി വാദികള്‍ വിലങ്ങ് തടിയായതും, ഇന്നും രാത്രി കാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഉദാഹരിച്ചാണ് അദ്ദേഹം അങ്ങിനെ ഒരു പ്രതികരണം നടത്തിയത്.

    അതിന് ഇങ്ങിനെ ഒരു വിശദീകരണം വേണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ കേട്ട ഒരു നിഷ്പക്ഷവാദി എന്ന നിലക്ക് അദ്ദേഹം പറഞ്ഞതില്‍ യാതൊരു അബദ്ധവും ഇല്ല. സ്വന്തം വീട്ട് മുറ്റവും പരിസരവും ചവറ് കൂനയാക്കുന്ന പരിസ്ഥിതി വാദികളെ എനിക്കറിയാം. റോഡ് വക്കിലെ ഒരു മരം മുറിക്കുന്നതിനെതിരെ ഒരു പരിസ്ഥിതി വാദി കോടതിയില്‍ സ്റ്റേ വാങ്ങിച്ച കഥയും, ഒടുവില്‍ ആ മരം മറിഞ്ഞ് വീണ് അടുത്തുള്ള വീട് തകര്‍ന്നതും വാര്‍ത്തയായില്ല.

  2. താങ്കള്‍ ഉദ്ദേശിക്കുന്ന ലേഖകന്‍ തന്ന വാര്‍ത്ത ഇതാണ് :
    പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

    അതില്‍ അദ്ദേഹം മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ അതേ പടി റിപ്പോര്‍ട്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ.

    തെറ്റായ വികസന കാഴ്ചപ്പാടിന്റെയും വികസന പദ്ധതികളുമായി ബന്ധപ്പെട്ടു നടക്കുന്ന അഴിമതികളുടേയും പശ്ചാത്തലത്തില്‍ eപത്രം പരിസ്ഥിതി സംഘത്തിന്റെ യോഗത്തില്‍ ഉയര്‍ന്ന പരാമര്‍ശങ്ങളാണ് ഈ ലേഖനത്തിന്റെ അടിസ്ഥാനം. ഈ ലേഖനത്തിന്റെ ഉള്ളടക്കവുമായി നേരത്തെ പറഞ്ഞ ലേഖകന് ബന്ധമൊന്നുമില്ല.

  3. karunan says:

    വാര്‍ത്തകള്‍ കൂട്ടി യോജിപ്പിക്കുമ്പോള്‍ പറ്റുന്ന തെറ്റിന് മുരളീധരന്‍ കുറ്റക്കാരന്‍ ആകുന്നതെങ്ങനെ?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine