സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല

January 4th, 2011

fareed-abdul-rahman-epathram

ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ സി. ഇ. ഒ. ആയി ഫരിദ് അബ്ദുല്‍ റഹിമാന്‍ തന്നെ തുടരും എന്ന് ടീകോം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. കേരള ത്തിലെ ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും അല്‍ മുല്ല വിശദീകരിച്ചു.

സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ചുമതല ടീ കോം ല്‍ നിന്നും മാറ്റി ദുബായ് സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലിനെ ഏല്പിക്കും എന്നു വന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ് എന്ന് അല്‍മുല്ല വ്യക്തമാക്കി. സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലും ടീകോമു മായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടു പോവുക ടീകോം തന്നെ ആയിരിക്കും.

ഫ്രീ ഹോള്‍ഡ് ഭൂമി സംബന്ധിച്ച ടീകോമിന്‍റെ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറുമില്ല. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റ് അംഗീകരിക്കാന്‍ കേരളം തയ്യാറാകണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരള ഗവണ്‍മെന്‍റ് നിയോഗിച്ചിട്ടുള്ള പ്രതിനിധി എന്ന നിലയില്‍ യു. എ. ഇ. യിലെ വ്യവസായി യൂസഫ് അലി യുമായി കാര്യങ്ങള്‍ ടീകോം ചര്‍ച്ച ചെയ്യും. ടീകോമിന് പറയാനുള്ള കാര്യങ്ങള്‍ കേരള ഗവണ്‍മെന്‍റിനെ ധരിപ്പിക്കാന്‍ യൂസഫ് അലി വഹിക്കുന്ന പങ്ക് സ്വാഗതാര്‍ഹമാണ്.

തനിക്കെതിരെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശ ങ്ങളോട് പ്രതികരിക്കുന്നില്ല എന്നും സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. ഫാരിദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. കേരളത്തില്‍ വരുന്നത് മദ്യപിക്കാന്‍ ആണ് എന്നായിരുന്നു ഒരു പത്ര സമ്മേളന ത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞത്. തന്നേക്കാള്‍ പത്തു മുപ്പതു വയസ്സ് പ്രായം കൂടുതല്‍ ഉള്ള, അറുപതു വര്‍ഷം പൊതു രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള മുഖ്യമന്ത്രി യോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായറു മായി ചര്‍ച്ച നടത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നു യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായര്‍, ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല എന്നിവരുമായി ദുബായ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാഗിക സൂര്യ ഗ്രഹണം യു. എ. ഇ. യില്‍

January 3rd, 2011

partial-solar-eclipse-epathram
ദുബായ്‌ : ജനുവരി നാലിന് ഉച്ചയ്ക്ക് 12:11 മുതല്‍ 02:30 വരെ സൂര്യ ഗ്രഹണം ഉണ്ടാവും എന്ന് ദുബായ്‌ ജ്യോതിശാസ്ത്ര സംഘം അറിയിച്ചു. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയ്ക്ക് കൂടെ സഞ്ചരിച്ച് സൂര്യനെ ഭൂമിയില്‍ നിന്നും മറയ്ക്കുന്നതിനെയാണ് സൂര്യ ഗ്രഹണം എന്ന് വിളിയ്ക്കുന്നത്. പൂര്‍ണ്ണമായി സൂര്യന്‍ മറഞ്ഞു പോവുമ്പോള്‍ ഇത് സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം എന്നും ഭാഗികമായി സൂര്യനെ മറയ്ക്കുമ്പോള്‍ ഭാഗിക സൂര്യ ഗ്രഹണം എന്നും അറിയപ്പെടുന്നു. നാളെ നടക്കുന്ന ഗ്രഹണം ഭാഗികമാണ്. ഇത് യൂറോപ്പ്‌, അറേബ്യന്‍ ഉപ ദ്വീപുകള്‍, വടക്കന്‍ ആഫ്രിക്ക, പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ ദൃശ്യമാവും. ഇത്തരമൊരു സന്ദര്‍ഭം യു. എ. ഇ. യില്‍ ഇനി 2019ന് മാത്രമേ ഉണ്ടാവൂ.

ഇതിന്റെ ഭാഗമായി ദുബായ്‌ മോളിലുള്ള ബുര്‍ജ്‌ സ്റ്റെപ്സ്സില്‍ ഗ്രഹണം നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സൂര്യ ഗ്രഹണം നേരിട്ട് കാണാന്‍ കഴിയുന്ന പ്രത്യേക കണ്ണടകള്‍ (വില : 20 ദിര്‍ഹം) ഇവിടെ ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമായി രാവിലെ 11:30 ന് തന്നെ സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനുശോചനം

January 2nd, 2011

ദുബായ്‌ കെ. എം. സി. സി. വൈസ്‌ പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ്‌ കുഞ്ഞിയുടെ മാതാവ്‌ ഖദീജ അബ്ദുല്‍ ഖാദറിന്റെ വിയോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി., പി. വി. അബ്ദുല്‍ വഹാബ്, കെ. എം. സി. സി. നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, എന്‍. എ. കരീം, ഹുസൈനാര്‍ ഹാജി എടച്ചകൈ, ഹംസ തൊട്ടി, ഹനീഫ്‌ ചെര്‍ക്കള, ഹനീഫ്‌ കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഗഫൂര്‍ ഏരിയാല്‍, ഖലീല്‍ പതിക്കുന്ന്, മഹമൂദ്‌ കുളങ്ങര, സലാം കന്യപ്ലാടി, ഫൈസല്‍ പട്ടേല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനാധിപത്യ അവകാശ സംരക്ഷണത്തിനായി ഒന്നിക്കുക

December 31st, 2010

free-dr-binayak-sen

മനാമ : പ്രസിദ്ധ മനുഷ്യാവകാശ – ആരോഗ്യ പ്രവര്‍ത്തകനായ ബിനായക് സെന്നിനെയും നാരായണ്‍ സന്യാല്‍, പീയുഷ് ഗുഹ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരെയും ജീവപര്യന്തം ശിക്ഷ വിധിച്ച റായ്പൂര്‍ സെഷന്‍സ് കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച അവകാശ വാദങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടു ത്തിയിരിക്കുകയാണെന്ന് പ്രേരണ ബഹറിന്‍ അഭിപ്രായപ്പെട്ടു. ചത്തീസ്ഗഡ്ഡിലെ കോര്‍പറേറ്റ് കുത്തകകളുടെ മൃഗീയ ചൂഷണത്തിന് വിധേയരായ ആദിവാസികളെ സംഘടിപ്പിച്ചും അവര്‍ക്ക് അന്യമായ ആതുര സേവനം നല്‍കിയും പ്രവര്‍ത്തിച്ചു എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തെ വിചാരണ കൂടാതെ തടങ്കലില്‍ വച്ചിരുന്നത്. സുപ്രീം കോടതിയുടെയും മന്‍ഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തരമായ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം മോചിതനായത്. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസി, ദളിത് ഇതര വര്‍ഗ്ഗത്തെ പിന്തുണക്കുകയും അതു വഴി സാധാരണക്കാരില്‍ സാധാരണ ക്കാരായവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അണി നിരന്നവരെയും ദേശ സുരക്ഷയുടെ മറവില്‍ തടവറകളിലേക്ക് അയക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂടവും ജുഡീഷ്യറിയും ഒന്നിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു.

നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളായി വര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വേട്ടയാടുവാന്‍ ഭരണകൂട സംവിധാനങ്ങള്‍ മടിക്കുന്നില്ല. ഒറീസ്സയിലെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തെയും, കഞ്ചാവ് വ്യാപാരത്തെയും പറ്റി റിപ്പോര്‍ട്ട് ചെയ്ത സംവാദ് പത്രത്തിന്റെ ലേഖകനെ കരി നിയമത്തില്‍ പെടുത്തി ജയിലിലടക്കാന്‍ ഭരണകൂടം മടിച്ചില്ല. നിസ്സാന്‍ ആഴ്ച്ചപ്പതിപ്പിന്റെ റിപ്പോര്‍ട്ടര്‍ ലെനിന്‍ കുമാറിനെ നക്സല്‍ പക്ഷപാതിത്വം ചുമത്തി തടവിലാക്കിയിരിക്കുന്നു. ഝാര്‍ഖണ്ട് സര്‍ക്കരിന്റെ കോര്‍പറേറ്റ് ബന്ധം വെളിപ്പെടുത്തിയ പീയൂഷ് സേത്തിയെ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ഷാഹിനയെ ദേശദ്രോഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ തെളിയിക്കുന്നത് നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ്.

രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ആഗോള, ദേശീയ കുത്തകകള്‍ ക്കായി ഭാഗം ചെയ്യുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനായി പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവും ജുഡീഷ്യറിയും പൊലീസും ബ്യൂറോക്രാറ്റുകളും ഒന്നിക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് രാജ്യം എടുത്തെറിയ പ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി കരി നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍‌പ്പിച്ച് വരുന്നു. ഈ പ്രതികൂല കാലാവസ്ഥയില്‍ രാജ്യത്തിന്‍റെ സ്വത്തും ജനാധിപത്യാ വകാശങ്ങളും സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ചണി ചേരണമെന്നു പ്രേരണ ബഹറിന്‍ അഭ്യര്‍ത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിയോ ത്രിദിന ക്രിക്കറ്റ്‌ മല്‍സരം

December 31st, 2010

kiyo-abudhabi-cricket-team-epathram

അബുദാബി : കുവൈറ്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിയോ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്‍സി സംഘടിപ്പിക്കുന്ന യു. എ. ഇ. ഘടകങ്ങളുടെ ത്രി ദിന ക്രിക്കറ്റ് മല്‍സരത്തിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ന് 31-12-2010നു കിയൊ അബുദാബിയും ജെ. സി. സി. അബുദാബിയും തമ്മില്‍ ഏറ്റുമുട്ടും. അബുദാബി ഖലീഫ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണ് കളി നടക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

7 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ഡ്രൈവര്‍മാരുടെ കൂട്ടായ്മ : ഭാരവാഹികള്‍
Next »Next Page » ജനാധിപത്യ അവകാശ സംരക്ഷണത്തിനായി ഒന്നിക്കുക »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine