ആറു മാസത്തില്‍ 600 കിലോ ഗ്രാം ലഹരി മരുന്നു പിടിച്ചെടുത്തു

July 26th, 2018

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : വിവിധ കേസു കളി ലായി കഴിഞ്ഞ ആറ് മാസ ത്തിനു ള്ളില്‍ 1,274  ലഹരി മരുന്നു വ്യാപാരി കളില്‍ നിന്നും 640,000 ലഹരി ഗുളിക കള്‍ ആന്റി നാര്‍ക്കോ ട്ടിക്‌സ് വകുപ്പ് പിടി ച്ചെടു ത്തു. ഇത് ഏക ദേശം 600 കിലോ ഗ്രാം വരും.

‘സ്‌നിപ്പര്‍’ എന്ന് പേരിട്ടു വിളിച്ച ഓപ്പറേഷന്‍ വഴി ഒരു സ്വദേശി യേയും ഒരു ഏഷ്യന്‍ വംശജ നേയും 57 കിലോ ഹാഷിഷു മായി അറസ്റ്റു ചെയ്തിട്ടുണ്ട്.

21 ദിവസം നിരീ ക്ഷിച്ച തിന് ശേഷം കാറില്‍ നിന്നും മയക്കു മരുന്ന് ഉല്‍പന്നം കൈ മാറ്റം ചെയ്യു മ്പോഴാണ് അറസ്റ്റു ചെയ്തത് എന്നും പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഫ്‌ഗാനിസ്ഥാനിൽ ആശു പത്രി കൾ ഏറ്റെടുത്ത് ബി. ആർ. എസ്. വെഞ്ചേഴ്സ്

July 26th, 2018

dr-br-shetty-s-brs-ventures-enters-afghanistan-with-sheikh-zayed-hospitals-ePathram

അബുദാബി : ആതുര ശുശ്രൂഷാ രംഗത്തെ ആഗോള പ്രശസ്ത സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃ ത്വത്തി ലുള്ള ബി. ആർ. എസ്. വെഞ്ചേഴ്സ് അഫ്‌ഗാനി സ്ഥാനിലും വേരുറ പ്പിക്കുന്നു. അഫ്‌ ഗാനിസ്ഥാ നിലെ രണ്ട് ആശുപത്രിക ളും ഔഷധ നിർമ്മാണ ശാല യും ബി. ആർ. എസ്. വെഞ്ചേഴ്സ് ഏറ്റെടുക്കുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രസി ഡണ്ട് അഷ്‌റഫ് ഗനിയുടെ സാന്നിദ്ധ്യ ത്തിൽ അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസും ഡോ. ബി. ആർ. ഷെട്ടിയും തമ്മിൽ ഒപ്പു വെച്ച ധാരണാ പത്രം അനുസരിച്ച് കാബൂളിൽ ശൈഖ് സായിദ് ആശു പത്രി യും വസീർ അക്ബർ ഖാൻ ആശു പത്രി യും ഔഷധ നിർമ്മാണ ശാലയും തുടങ്ങുവാ നാണ് പദ്ധതി.

brs-ventures-mou-signed-between-ministry-of-health-afghanistan-dr-br-shetty-ePathram

82 കിടക്കകള്‍ ഉള്ള ശൈഖ് സായിദ് ഹോസ്‌ പിറ്റൽ ആദ്യവും 210 കിടക്കകള്‍ ഉള്ള വസീർ അക്ബർ ഖാൻ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്‌ പിറ്റൽ രണ്ടാം ഘട്ടവു മായിട്ടാണ് ഏറ്റെ ടുത്ത് നടപ്പാക്കുക. ബി. ആർ. എസ്. വെഞ്ചേഴ്സ് ഹെൽത്ത് കെയർ നിക്ഷേപ വിഭാഗ മായ ബി. ആർ. എസ്. ലൈഫും അഫ്‌ഗാൻ ഭരണ കൂടവും ചേർന്ന് സർ ക്കാർ – സ്വകാര്യ മേഖലാ സംയുക്ത സംരംഭം ആയിട്ടാണ് ഈ പദ്ധതി നടപ്പിലാ ക്കുന്നത്.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജന്മ ശതാബ്ദി യിൽ സായിദ് വർഷാചരണ സ്മാരക മായി ട്ടാണ് ആദ്യ ആശു പത്രി ക്ക് ശൈഖ് സായിദ് ഹോസ്പി റ്റൽ എന്നു നാമ കരണം ചെയ്തത്.

ലോകത്ത് എവിടെയും സാധാ രണ ക്കാർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭി ക്കണം എന്നുള്ള വീക്ഷണം അനു സരിച്ച് അഫ്‌ഗാനി സ്ഥാനിൽ ഭരണ കൂട സഹ കരണ ത്തോടെ ഇങ്ങിനെ ഒരു സംരംഭം അഭി മാന കര മാണ് എന്നും പ്രസിഡണ്ട് അഷ്‌റഫ് ഗനി യും സർ ക്കാരും തങ്ങളില്‍ അർപ്പിച്ച വിശ്വാസം പാലി ക്കും എന്നും ബി. ആർ. എസ്. വെഞ്ചേ ഴ്സ് സ്ഥാപ കനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

രാജ്യത്ത് ചികിത്സാ മേഖല യിൽ നവീ കരണ ത്തിന്റെ യും അടിസ്ഥാന സൗകര്യ വികസന ത്തിന്റെ യും പുതിയ നാഴിക ക്കല്ലുകൾ സ്ഥാ പി ക്കു വാന്‍ വേണ്ട തായ കാര്യ ങ്ങൾക്കു ഊന്നൽ കൊടുക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എൻ. എം. സി. ഹോസ് പിറ്റല്‍സ്, ബി. ആർ. എസ്. ലൈഫ് ഹോസ് പിറ്റല്‍സ്, നിയോ ഫാർമ തുട ങ്ങിയ എല്ലാ സംരംഭ ങ്ങളി ലൂടെയും ഗുണ മേന്മയും കൃത കൃത്യതയും തെളിയിച്ച ഡോ. ബി. ആർ. ഷെട്ടിയും ബി. ആർ. എസ്. വെഞ്ചേഴ്സും അഫ്‌ഗാനി ലെ ജന ങ്ങൾക്ക് വലിയ ആശ്വാസ മാകും എന്നും അഫ്‌ഗാൻ പൊതു ജന ആരോഗ്യ മന്ത്രി ഡോക്ടര്‍ ഫിറോ സുദ്ധീന്‍ ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.

അബു ദാബി യിൽ പ്രവർത്തിച്ചു വരുന്ന തനിക്ക്, ഡോ. ബി. ആർ. ഷെട്ടിയും അദ്ദേഹ ത്തിന്റെ സ്ഥാപന ങ്ങ ളും ആർജ്ജിച്ച പൊതു ജനാംഗീ കാരം നല്ല ബോദ്ധ്യം ആണെന്നും ആഗോള തല ത്തി ലേക്കു വളർന്ന അവരു ടെ അനുഭവ സമ്പത്ത് തന്റെ രാജ്യ ത്തിന് തികച്ചും ഉപ യുക്ത മാണ് എന്നും യു. എ. ഇ. യിലെ അഫ്‌ ഗാനി സ്ഥാൻ സ്ഥാന പതി അബ്ദുൽ ഫരീദ് സിക്രിയ അഭിപ്രായപ്പെട്ടു.

ഡോ. ബി. ആർ. ഷെട്ടി യുടെ ആരോഗ്യ രക്ഷാ രംഗ ത്തെ പ്രാഗത്ഭ്യവും പരിചയ സമ്പത്തും പൂർണ്ണ മായി ഉപ യോഗ പ്പെടുത്തി, ഈ ആശു പത്രി കളുടെ പുനർ നാമ കരണവും സംവിധാന വിക സന വും സമ്പൂർ ണ്ണ നട ത്തിപ്പു മാണ് അഫ്‌ഗാൻ സർക്കാർ ബി. ആർ. എസ്. വെഞ്ചേഴ്സി നെ ഏല്പി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രശാന്ത് മങ്ങാട്ടിന് ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ്

July 19th, 2018

prasanth-mangat-epathram

അബുദാബി : വിദേശ രാജ്യ ങ്ങളിലെ പ്രൊഫ ഷണൽ മേഖല യിൽ പ്രവർത്തന മികവ് കൊണ്ടും ശ്രദ്ധേയ മായ വിജയ മാതൃക കൾ കൊണ്ടും ഇന്ത്യ യുടെ യശസ്സും അഭി വൃദ്ധിയും ഉയർത്തി ക്കാട്ടിയ വർ ക്കുള്ള ‘എൻ. ആർ. ഐ. ഓഫ് ദി ഇയർ’ അവാർഡ് പ്രശാന്ത് മങ്ങാടിനു സമ്മാ നിച്ചു.

എൻ. എം. സി. ഹെൽത്ത് ചീഫ് എക്സി ക്യൂട്ടീ വ് ഓഫീ സറും എക്സി ക്യൂട്ടീ വ് ഡയ റക്ട റുമാണ് പ്രശാന്ത് മങ്ങാട്. 

11,500 ലേറെ നാമ നിർ ദ്ദേശ ങ്ങളിൽ നിന്നു മാണ് പ്രശാ ന്തിനെ തെര ഞ്ഞെടു ത്തത്. മുംബൈയിൽ നടന്ന വർണ്ണാ ഭമായ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര കാര്യ സഹ മന്ത്രി കിരൺ റിജിജു പുരസ്കാരം സമ്മാനിച്ചു.

nri-of-the-year-award-to-nmc-ceo-prasanth-manghat-ePathram

നാലു പതിറ്റാണ്ടു കള്‍ക്കു മുന്‍പേ ഡോ. ബി. ആർ. ഷെട്ടി അബു ദാബി യിൽ സ്ഥാപിച്ച എൻ. എം. സി. ഹെൽത്ത് കെയർ സ്ഥാപന ങ്ങളെ ചെറിയ ഒരു കാല യളവിൽ ആഗോള തല ത്തിലെ മികവുറ്റ സംരംഭമായി വളർത്തി എടു ക്കു ന്നതിൽ വഹിച്ച നേതൃ പര മായ പങ്ക് പരി ഗണിച്ചു കൊണ്ടാണ് ടൈംസ് നൗ ടെലി വിഷ നും ഐ. സി. ഐ. സി. ഐ ബാങ്കും ഗ്ലോബൽ ഇന്ത്യൻ ഇന്റർ നാഷ ണൽ സ്കൂളും സംയുക്ത മായി ഏർപ്പെ ടു ത്തിയ പുരസ്‌കാരം പ്രശാന്ത് മങ്ങാടിനു സമ്മാനിച്ചത്.

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്റ്റാർ സ്‌ട്രൈക്കർ സുനിൽ ഛേത്രി, മിസ് ഇൻഡ്യ 2018 അനു കൃതി വാസ് തുടങ്ങിയ വര്‍ സംബന്ധിച്ച ചടങ്ങി ലാണ് പ്രശാന്ത് അവാർഡ് സ്വീകരിച്ചത്.

കൂടെ പ്രവർത്തി ക്കുന്ന വരുടെ കഴിവുകളെ കൃത്യ മായി വില യിരുത്തുവാനും ഗുണ പര മായ പരീക്ഷണ ങ്ങൾക്ക് അവർക്ക് അവസരം നൽകുവാനും ഡോ. ബി. ആർ.ഷെട്ടി പുലർത്തി പ്പോരുന്ന ശ്രദ്ധയും സൂക്ഷ്മത യുമാണ് തനിക്കും കരുത്ത് നല്കിയത് എന്ന് പ്രശാന്ത് മങ്ങാട്ട് പറഞ്ഞു.

കോർപ്പറേറ്റ് തല ത്തിലും വിട്ടു വീഴ്ച യില്ലാ ത്ത ചില മാനുഷിക മൂല്യങ്ങളും വീക്ഷണ ങ്ങളും കൈ മുതലാ ക്കി യാണ് തങ്ങളുടെ പ്രയാണം എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

രാജ്യാന്തര മികവിന് വിവിധ പുരസ്‌കാര ങ്ങൾ ഇതി നകം തന്നെ പ്രശാന്തിന്‌ ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യ ത്തില്‍ ഫോർബ്‌സ് തെരഞ്ഞെ ടുത്ത ഗൾഫി ലെ മികച്ച 50 ഇന്ത്യൻ എക്സി ക്യൂ ട്ടീവുമാ രിൽ പ്രശാന്ത് മങ്ങാട്ട് ഉൾ പ്പെട്ടി രുന്നു. കഴിഞ്ഞ വർഷ ത്തിൽ അറേബ്യൻ ബിസിനസ്സ് മാഗ സിൻ, മിഡിൽ ഈസ്റ്റിലെ ഏറ്റവും കരുത്ത രായ 50 ഇന്ത്യക്കാരെ പ്രഖ്യാ പിച്ച തിലും അദ്ദേഹ ത്തി ന്റെ പേര് ഉൾപ്പെട്ടി രുന്നു എന്നത് പ്രവാസി മലയാളി സമൂഹ ത്തിനു അഭിമാനകരമാണ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നിപ്പാ വൈറസ് : പഴം – പച്ചക്കറി ഇറക്കുമതി വിലക്ക്​ നീക്കി

July 5th, 2018

nipah-virus-uae-lifts-ban-on-fruits-and-vegetables-from-kerala-ePathram
ദുബായ് : കേരളത്തിൽ നിന്നുള്ള പഴ ങ്ങൾക്കും പച്ച ക്ക റി കൾക്കും യു. എ. ഇ. ഏർപ്പെടു ത്തിയി രുന്ന നിരോ ധനം പിൻവലിച്ചു.

കേരള ത്തിൽ നിപ്പാ വൈറസ് പടരുന്നു എന്നുള്ള ലോകാ രോഗ്യ സംഘടന യുടെ റിപ്പോർട്ടി നെ തുടര്‍ ന്നായി രുന്നു യു. എ. ഇ. കാലാവസ്ഥാ മാറ്റം – പരി സ്ഥിതി മന്ത്രാലയം പഴം – പച്ചക്കറി കളുടെ ഇറക്കു മതിക്ക് നിരോധനം ഏര്‍ പ്പെടു ത്തി യിരുന്നത്.

എന്നാൽ കേരള ത്തിൽ നിന്നും വരുന്ന പഴം പച്ച ക്കറി കളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യ പത്രം നിർബ്ബ ന്ധ മാണ്. സാമൂഹിക മാധ്യമ ങ്ങൾ  വഴി യാണ് യു. എ. ഇ. കാലാ വസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാ ലയം വിലക്ക് നീക്കിയ വിവരം അറിയിച്ചത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം

June 6th, 2018

uae-labour-summer-midday-break-begin-june-15-ePathram
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.

നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.

നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.

ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.

ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.

നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.

പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.

ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജിമ്മി ജോർജ്ജ് സ്മാരക വോളി ബോൾ തുടക്കമായി
Next »Next Page » വൈ. എം. സി. എ. പ്രവർത്തനോദ്​ഘാടനം »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine