പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍

November 24th, 2013

world-diabetes-day-qatar-ePathram
ദോഹ : ലോകത്ത് പ്രമേഹ രോഗി കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുക യാണെന്നും വ്യാപകമായ തെറ്റി ദ്ധാരണകള്‍ നില നില്‍ക്കുന്നതിനാല്‍ ചികിത്സയും ബോധ വല്‍ക്കരണ നടപടി കളും കാര്യക്ഷമം ആകുന്നില്ല എന്ന്‍ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ദീപക് ചന്ദ്ര മോഹന്‍ അഭിപ്രായപ്പെട്ടു. മീഡിയാ പ്ലസ് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പ്രമേഹ ദിനാ ചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

പ്രമേഹ ത്തിന് ചികിത്സ പോലെ തന്നെ ഭക്ഷണ ക്രമീകരണവും വ്യായാമവും അത്യാവശ്യ മാണ്. പ്രമേഹത്തെ കുറിച്ച് ഗൗരവ മായി മനസ്സി ലാക്കുകയും തെറ്റിദ്ധാരണ കള്‍ തിരുത്തു കയും ചെയ്യാനുള്ള ശ്രമ ങ്ങളാണ് പ്രമേഹ ദിനാ ചരണം ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക മനുഷ്യന്‍ അഭി മുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മിക്ക വയും തെറ്റായ ജീവിത ശൈലി യിലൂടെ സംഭവിക്കുന്നതാണ്.

ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖല കളിലൊക്കെ വിപ്ലവകരമായ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യന്‍ ചിന്ത യുടേയും ബുദ്ധി യുടേയും സര്‍വോപരി നില നില്‍പിന്റെ തന്നെ അടിസ്ഥാന മായ ആരോഗ്യ സംരക്ഷണ രംഗത്ത് അക്ഷന്തവ്യ മായ അനാസ്ഥ കാണിക്കുന്നു എന്നതാണ് ദു;ഖകരം. ദീര്‍ഘനേരം ഓഫീസു കളിലും പണി സ്ഥല ങ്ങളിലും വിനോദ കേന്ദ്രങ്ങളിലു മൊക്കെ ചെലവഴിക്കുന്ന മനുഷ്യന്‍ കുറച്ച് സമയം തന്റെ ആരോഗ്യം പരി ചരിക്കുവാനും ചെലവാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജീവിത ശൈലീ രോഗ ങ്ങളില്‍ ഏറ്റവും അപകടകാരി യാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണ ത്തിന്റെ അഭാവ ത്തില്‍ ഗുരു തരമായ ഒട്ടേറെ പ്രതിസന്ധി കള്‍ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദ മായ കൊലയാളി യെപ്പോലെ ശരീര ത്തിന്റെ ഓരോ അവയവ ങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹ ത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറി ഞ്ഞിട്ടില്ല എന്നത് ബോധ വല്‍ക്കരണ പരിപാടി കള്‍ വിപുലീകരി ക്കേണ്ടതിന്റെ ആവശ്യകത യിലേക്കാണ് വിരല്‍ചൂണ്ടു ന്നത്.

പ്രമേഹം വളരെ വേഗം കണ്ണുകളെ ബാധിക്കു മെന്നും എല്ലാവരും വര്‍ഷ ത്തിലൊരിക്കല്‍ എങ്കിലും കണ്ണ് പരിശോധിക്കുന്നത് അഭികാമ്യ മാണെന്നും കണ്ണു രോഗ വിദഗ്ദനായ ലക്ഷ്മി മൂര്‍ത്തി പറഞ്ഞു.

മീഡിയാ പ്ലസ് സി. ഇ. ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ആരിഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ നസീം അല്‍ റബീഹ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയ ത്തില്‍, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹു റഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

– കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുകവലിക്ക് യു. എ. ഇ. യില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

August 21st, 2013

uae-no-smoking-zone-ePathram
ദുബായ് : യു. എ. ഇ. യില്‍ പുകവലിക്ക് എതിരെ യുള്ള നിയമം കര്‍ശന മാക്കുന്നു. പുകയില പരസ്യങ്ങളും വാഹന ങ്ങളില്‍ അടക്കം പുകവലി നിരോധിക്കുകയും ചെയ്യും. നിയമം ആറു മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാര മാണു രാജ്യത്തു പുകയില വിരുദ്ധ നിയമം നടപ്പാക്കുന്നത്.

വാഹന ങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പുകവലി നിരോധിക്കാനാണു സര്‍ക്കാര്‍ ആലോചി ക്കുന്നത്. കുട്ടികളില്‍ പുകവലിക്കാനുള്ള പ്രവണത ഇല്ലാതാക്കാനും ഇതു സഹായിക്കും. പുകയില ഉല്‍പന്ന ങ്ങളുടെ എല്ലാ പരസ്യങ്ങളും നിരോധിക്കും.

ആരാധനാലയ ങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിട ങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ പുകയില വില്‍ക്കാന്‍ അനുവദിക്കൂ. നിയമ ലംഘകര്‍ക്ക് ഒരുലക്ഷം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുമനസ്സുകളുടെ കാരുണ്യം തേടി വൃക്ക രോഗി

July 22nd, 2013

hospital-icu-epathram

അബുദാബി : രണ്ടു വൃക്കകളും തകരാറിലായി മരണത്തോട് മല്ലടിച്ച് മക്കളുടെ ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കരുടെ സഹായം തേടുകയാണ് 24 വര്‍ഷ മായി അബുദാബി യിലെ ബനിയാസില്‍ അറബി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന നൗഷാദ് എന്ന മലയാളി യുവാവ് .

ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി നൗഷാദ്. രണ്ടു വൃക്കകളും തകരാറി ലായതിനാൽ ജീവന്‍ നില നിര്‍ത്താനുള്ള പോരാട്ട ത്തിലാണ് ഇദ്ദേഹം. രണ്ട് വര്‍ഷം മുമ്പാണ് വൃക്ക രോഗം കണ്ടെത്തി യത്. ജോലി ചെയ്ത് സമ്പാദിച്ച പൈസ യെല്ലാം ചികില്‍സക്ക് ചെലവായി. സാമ്പത്തികമായി തർന്ന നൗഷാദും കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്.

ജീവന്‍ നിലനിർത്താൻ ഇനി ഇദ്ദേഹ ത്തിന് ഒരു വഴിയേ ഉള്ളു. വൃക്ക മാറ്റി വെയ്ക്കുക. നൗഷാദിന്റെ ഭാര്യ ഒരു വൃക്ക നല്കാൻ തയ്യാറാണ് എങ്കിലും ബ്ലഡ്‌ ഗ്രൂപ്പ്‌ വേറെ ആയതിനാല്‍ അതിനും സാധ്യമല്ല. വൃക്ക മാറ്റി വെയ്ക്കുന്നതിന് ശസ്ത്ര ക്രിയക്ക് മാത്രം ആറര ലക്ഷത്തിലധികം രൂപ വേണമെന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചികില്‍സാ ചിലവിന് ഏതങ്കിലും മാർഗ്ഗമുണ്ടായാൽ അടുത്ത മാസത്തോടെ ശസ്ത്രക്രിയക്ക് വിധേയനാകാമെന്ന പ്രതീക്ഷ യിലാണ് ഈ കുടുംബം.

ഇതിനായി ജൂലായ്‌ 28ന് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും. തന്റെ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞു ങ്ങളുടെയും കുടുംബ ത്തിന്റെയും ഭാവിക്ക് വേണ്ടി ജീവന്‍ നിലനിര്‍ത്തുന്നതിന് ഉദാര മനസ്കർ സഹായിക്കുമെന്ന പ്രതീക്ഷ യിലാണ് നൗഷാദും കുടുംബവും.

നൗഷാദിനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 056 321 02 51

M S NOWSHAD,
A/C NO: 107 221 000 22 596,
FEDERAL BANK,
NEDUMANGAD BRANCH,
THIRUVANANTHAPURAM.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേന്ദ്രന്റെ റമദാന്‍ വ്രതാനുഷ്ടാനം മാതൃകയാവുന്നു

July 22nd, 2013

ramadan-fasting-non-muslim-venma-rajendran-venjaramoodu-ePathram
അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.

രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.

ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.

നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത്‌ സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത്‌ നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.

തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.

ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വന്തം ശുചിത്വ ത്തിൽ മുന്നിലും പരിസര ശുചിത്വ ത്തിൽ പിന്നിലും : ഡോ. എ. പി. അഹമ്മദ്

June 27th, 2013

അബുദാബി : മലയാളികൾ സ്വന്തം ശുചിത്വ ത്തിൽ മുന്നിലാണെങ്കിലും പരിസര ശുചിത്വ ത്തിന്റെ കാര്യ ത്തിൽ പിന്നോട്ടാണെന്നും മാലിന്യ സംസ്കരണ ത്തിൽ കൃത്യമായ ആസൂത്രണം സർക്കാരിനോ ഉദ്യോഗസ്ഥ ർക്കോ ജന ങ്ങൾക്കോ ഇല്ലെന്നും ഇക്കാര്യ ത്തിൽ പരിഹാരം കണ്ടെത്തുകയും ബോധ വൽക്കരണം നടത്തി പകർച്ച വ്യാധി കളിൽ നിന്ന് കേരളത്തെ എങ്ങനെ മോചിപ്പിക്കാം എന്നതിന് സർക്കാരും ജനങ്ങളും ജാഗരൂകരായി പ്രവർത്തി ക്കേണ്ടിയിരിക്കുന്നു എന്ന് ഡോക്ടറും എഴുത്തു കാരനുമായ ഡോ. എ. പി. അഹമ്മദ്‌ പറഞ്ഞു.

“പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസി കളുടെ ആശങ്കകളും” എന്ന വിഷയ ത്തെ അധികരിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിയ ആരോഗ്യ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

ഡോക്ടർ അവതരിപ്പിച്ച പകർച്ച പ്പനി കാരണങ്ങൾ വിവരിക്കുന്ന സ്ലൈഡ് ഷോയും ശ്രദ്ധേയ മായി. അവധിക്കാലം ചെലവിടാൻ പോകുന്ന മലയാളി കൾ പകർച്ച പനി മൂലം കൂടുതൽ ആശങ്ക യിലാണെന്നും ശുചിത്വ ത്തിന്റെ കാര്യ ത്തിൽ നമുക്ക് യു. എ. ഇ. യെ മാതൃക യാക്കാമെന്നും അനുബന്ധ പ്രഭാഷണ ത്തിൽ ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ്‌ ടി. എ. അബ്ദുൽ സമദ് പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ്‌ എം. യു. വാസു അധ്യക്ഷനായിരുന്നു. മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ബാവ ഡോക്ടറെ പരിചയ പ്പെടുത്തി. സമകാലിക പ്രസക്തി യുള്ള ഈ ആരോഗ്യ പ്രശ്ന ത്തിനെ കുറിച്ചു ള്ള ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു.

ജീവ കാരുണ്യ വിഭാഗം കണ്‍ വീനർ ടെറൻസ്‌ ഗോമസ് സ്വാഗതവും ജോയിന്റ്റ് സെക്രട്ടറി മെഹബൂബ് അലി നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിദംബര സന്ധ്യ കെ. എസ്. സി. യിൽ
Next »Next Page » എം. എ. യൂസഫലിക്ക് ഫോബ്സ് പുരസ്കാരം സമ്മാനിച്ചു »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine